പിങ്ക് ജഴ്സിയില്‍ കാലിടറി ദക്ഷിണാഫ്രിക്ക, 164 റണ്‍സിനു പുറത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പിങ്ക് ജഴ്സിയില്‍ കളിച്ച മത്സരങ്ങളിലൊന്നും ടീം തോറ്റിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡിന്ന് പഴങ്കഥയായേക്കും. പാക്കിസ്ഥാനെതിരെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനു 164 റണ്‍സ് മാത്രമേ നേടാനായുള്ളു. ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ നില്‍കിയ പ്രഹരത്തിനു ശേഷം മൂന്നാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടുകെട്ടുമായി ഫാഫ് ബഡു പ്ലെസിയും ഹാഷിം അംലയും തിളങ്ങിയെങ്കിലും തുടര്‍ന്ന് വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

അംല 59 റണ്‍സും ഫാഫ് ഡു പ്ലെസി 57 റണ്‍സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നേടിയത്. പാക്കിസ്ഥാന്‍ നിരയില്‍ ഉസ്മാന്‍ ഖാന്‍ നാലും ഷഹീന്‍ അഫ്രീദി, ഷദബ് ഖാന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി തിളങ്ങി.

4 പന്തിനിടെ മൂന്ന് വിക്കറ്റുമായി ഉസ്മാന്‍ ഖാന്‍ ആണ് ചെറുത്ത് നില്‍ക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയെ കടപുഴകിയത്. തന്റെ ഓവറില്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍(18), ആന്‍ഡിലെ ഫെഹ്ലുക്വായോ(11), ഡെയില് സ്റ്റെയിന്‍(0), കാഗിസോ റബാഡ(0) എന്നിവരെ പുറത്താക്കിയ ഉസ്മാന്‍ ദക്ഷിണാഫ്രിക്കയെ 156/5 എന്ന നിലയില്‍ നിന്ന് 157/9 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു.