അടിച്ച് തകര്‍ത്ത് ഹിറ്റ്മാന്‍, ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍, റായിഡുവിനും ശതകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രോഹിത് ശര്‍മ്മയും അമ്പാട്ടി റായിഡുവും സംഹാര താണ്ഡവമാടിയ നാലാം ഏകദിനത്തില്‍ പടുകൂറ്റന്‍ സ്കോറുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും(38) വിരാട് കോഹ്‍ലിയെയും(16) വേഗത്തില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ-അമ്പാട്ടി റായിഡു സഖ്യത്തിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഇന്ത്യയ്ക്ക് ആധിപത്യമുറപ്പിയ്ക്കുന്ന തരത്തിലേക്ക് മാറ്റുകയായിരുന്നു.

162 റണ്‍സ് നേടി രോഹിത് 43.5 ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യ 312 റണ്‍സാണ് നേടിയിരുന്നത്. മൂന്നാം വിക്കറ്റില്‍ 211 റണ്‍സാണ് റായിഡു-രോഹിത് കൂട്ടുകെട്ട് നേടിയത്. 137 പന്തില്‍ നിന്ന് 20 ഫോറും 4 സിക്സുമടക്കമാണ് രോഹിത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

രോഹിത് പുറത്തായ ശേഷം 80 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ റായിഡു താന്‍ നേരിട്ട അടുത്ത പന്തില്‍ തന്നെ റണ്‍ഔട്ട് ആവുകയായിരുന്നു. 8 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്. ധോണി 15 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായി. 377/5 എന്ന പടുകൂറ്റന്‍ സ്കോറാണ് ഇന്ത്യ നേടിയത്. കേധാര്‍ ജാഥവ് 7 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി കെമര്‍ റോച്ച് രണ്ടും കീമോ പോള്‍, ആഷ്‍ലി നഴ്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.