പൊരുതി നോക്കി ബട്‍ലര്‍, തണ്ടറിനെ വീഴ്ത്തി ഹറികെയിന്‍സിനു ആദ്യ ജയം

ജോസ് ബട്‍ലര്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ സിഡ്നി തണ്ടറിനെ വീഴ്ത്തി ഹോബാര്‍ട്ട് ഹറികെയിനിനു ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം. അവസാന ഓവറില്‍ 23 റണ്‍സ് വേണ്ടിയിരുന്ന തണ്ടറിനു എന്നാല്‍ ആദ്യ പന്തില്‍ റണ്‍ഔട്ട് രൂപത്തില്‍ ബട്‍ലറിനെ നഷ്ടമായത് തിരിച്ചടിയായി. 43 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 5 സിക്സുകളും സഹിതമാണ് തന്റെ 81 റണ്‍സ് ബട്‍ലര്‍ അടിച്ചു കൂട്ടിയത്. 190 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ സിഡ്നി തണ്ടര്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 180/8 എന്ന നിലയിലായിരുന്നു. 36 റണ്‍സ് വീതം നേടി കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ഷെയിന്‍ വാട്സണ്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രഭാവം സിഡ്നി തണ്ടറിനു വേണ്ടി പുറത്തെടുക്കുവാന്‍ കഴിഞ്ഞില്ല.

മത്സരത്തില്‍ 9 റണ്‍സിന്റെ ജയമാണ് ഹോബാര്‍ട്ട് നേടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഹോബാര്‍ട്ടിനായി ഇടം പിടിച്ചത്. ഇതില്‍ തന്നെ ബോയസിന്റെ ബൗളിംഗ് പ്രകടനമായിരുന്നു ശ്രദ്ധേയം. 3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കാമറൂണ്‍ ബോയസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ 97 റണ്‍സിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബെന്‍ മക്ഡര്‍മട്ടിന്റെയും ബലത്തില്‍ ഹോബാര്‍ട്ട് 189 റണ്‍സ് നേടിയിരുന്നു. മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തിലാണ് ഈ കൂറ്റന്‍ സ്കോര്‍ ഹോബാര്‍ട്ട് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെര്‍ത്തിനു ടോസ്, സിക്സേര്‍സിനെ ബാറ്റിംഗിനയയ്ച്ചു

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ സിഡ്നി സിക്സേര്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പെര്‍ത്ത് നായകന്‍ ആഡം വോഗ്സ് സിക്സേര്‍സിനെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. ആന്‍ഡ്രൂ ടൈയും മിച്ചല്‍ ജോണ്‍സണും അടങ്ങിയ പെര്‍ത്തിന്റെ ബൗളിംഗ് നിര ടൂര്‍ണ്ണമെന്റിലെ തന്നെ മികവുറ്റ ബൗളിംഗ് നിരയാണ്. മൂന്ന് മത്സരങ്ങള്‍ കളിച്ച സിക്സേര്‍സ് ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. പോയിന്റ് നിലയില്‍ ആറാം സ്ഥാനം നിലനിര്‍ത്തുന്നത് തന്നെ റണ്‍ റേറ്റിന്റെ ആനുകൂല്യത്തിലാണ്. പൂജ്യം പോയിന്റുമായി സ്റ്റാര്‍സ്, ഹറികെയിന്‍സ് എന്നിവരും പോയിന്റ് ടേബിളില്‍ അവസാനമായാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ് സ്കോര്‍ച്ചേര്‍സ് തങ്ങളുടെ കുതിപ്പ് തുടരുന്നത്.

സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, നിക് മാഡിന്‍സണ്‍, ജോര്‍ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, പീറ്റര്‍ നെവില്‍, ജോഹന്‍ ബോത്ത, ഷോണ്‍ അബോട്ട്, സ്റ്റീവ് ഒക്കേഫെ, ഡാനിയല്‍ സാംസ്, ബെന്‍ ഡ്വാര്‍ഷൂയിസ്, വില്യം സോമര്‍വില്ലേ

പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്: മൈക്കല്‍ ക്ലിംഗര്‍, ഡേവിഡ് വില്ലി, ടിം ഡേവിഡ്, ആഡം വോഗ്സ്, ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്, ആഷ്ടണ്‍ ടര്‍ണര്‍, ജോഷ് ഇംഗ്ലിസ്, ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ, മിച്ചല്‍ ജോണ്‍സണ്‍, ജെയിംസ് മുയിര്‍ഹെഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ടി20 ഉപേക്ഷിച്ചു

കോളിന്‍ മണ്‍റോയുടെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിനു ശേഷം മത്സരത്തിലേക്ക് തിരികെ വരുകയായിരുന്ന വെസ്റ്റിന്‍ഡീസ് മോഹങ്ങള്‍ക്കുമേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ ന്യൂസിലാണ്ട് – വെസ്റ്റീന്‍ഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഉപേക്ഷിച്ചു. മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ന്യൂസിലാണ്ട് 9 ഓവറില്‍ 102/4 എന്ന നിലയിലായിരുന്നു. കെയിന്‍ വില്യംസണ്‍(17*), അനാരു കിച്ചന്‍(1*) എന്നിവരായിരുന്നു ക്രീസില്‍.

നേരത്തെ കോളിന്‍ മണ്‍റോ 23 പന്തില്‍ നേടിയ 66 റണ്‍സിന്റെ ബലത്തില്‍ ന്യൂസിലാണ്ട് തകര്‍പ്പന്‍ തുടക്കമാണ് നേടിയത്. 78/1 എന്ന നിലയില്‍ നിന്ന് 97/4 എന്ന നിലയിലേക്ക് വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഏറെ വൈകാതെ മഴ വില്ലനായി എത്തി. ഷെള്‍ഡണ്‍ കോട്രെല്‍, സാമുവല്‍ ബദ്രീ, കെസ്രിക് വില്യംസ്, ആഷ്‍ലി നഴ്സ് എന്നിവരാണ് വെസ്റ്റിന്‍ഡീസിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീസണിലെ ആദ്യ ശതകം നഷ്ടമായി ഷോര്‍ട്ട്, ഹോബാര്‍ട്ടിനു കൂറ്റന്‍ സ്കോര്‍

ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സി‍ഡ്നി തണ്ടറിനെതിരെ മികച്ച സ്കോര്‍ കണ്ടത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. മൂന്ന് റണ്‍സിനു ശതകം നഷ്ടമായെങ്കിലും ഷോര്‍ട്ടിന്റെയും ബെന്‍ മക്ഡര്‍മട്ടിന്റെയും ബാറ്റിംഗ് മികവില്‍ ഹോബാര്‍ട്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടുകയായിരുന്നു.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ആദ്യത്തേതില്‍ സിഡ്നി തണ്ടര്‍ ടോസ് നേടി ഹറികെയിന്‍സിനെ ബാറ്റിംഗിനയയ്ച്ചു. 63 പന്തില്‍ 97 റണ്‍സ് നേടിയ ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും മാത്യൂ വെയിഡ്(27), ബെന്‍ മക്ഡര്‍മട്ട്(49*) എന്നിവരുടെ മികച്ച പിന്തുണയും മുതല്‍ക്കൂട്ടാക്കിയാണ് ഹോബാര്‍ട്ട് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 189റണ്‍സ് നേടിയത്. ബെന്‍ 25 പന്തില്‍ നിന്നാണ് 49 റണ്‍സ് നേടിയത്.

9 ബൗണ്ടറിയും നാല് സിക്സും സഹിതമാണ് തന്റെ 97 റണ്‍സ് ഷോര്‍ട്ട് നേടിയത്. ഫവദ് അഹമ്മദ്, ഗുരീന്ദര്‍ സന്ധു, ഷെയിന്‍ വാട്സണ്‍ എന്നിവരാണ് സിഡ്നിയ്ക്കായി വിക്കറ്റുകള്‍ നേടിയത്. അരയ്ക്ക് മീതെ രണ്ട് ഫുള്‍ ടോസ് എറിഞ്ഞതിനു മിച്ചല്‍ മക്ലെനാഗനെ ബൗളിംഗില്‍ നിന്ന് സിഡ്നിയ്ക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ന്യൂസിലാണ്ട് ഏകദിന സ്ക്വാഡിലേക്ക് ഗുപ്ടില്‍ മടങ്ങിയെത്തുന്നു

പാക്കിസ്ഥാനെതിരെയുള്ള ന്യൂസിലാണ്ടിന്റെ 13 അംഗ സ്ക്വാഡിലേക്ക് തിരികെ എത്തി മാര്‍ട്ടിന്‍ ഗുപ്ടില്‍. പുതുവര്‍ഷ ദിവസമാണ് പാക് പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലാണ്ട് ക്രിക്കറ്റ് പ്രഖ്യാപിച്ചത്. ജോര്‍ജ്ജ് വര്‍ക്കറിനെ ഒഴിവാക്കിയാണ് ഗുപ്ടിലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെട്ട കോളിന്‍ ഡി ഗ്രാന്‍ഡോമിനെ തിരികെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടു.

സ്ക്വാഡ്: കെയിന്‍ വില്യംസണ്‍, ടോഡ് ആസ്ട്‍ലേ, ഡഗ് ബ്രേസ്‍വെല്‍, ട്രെന്റ് ബൗള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, കോളിന്‍ മുണ്‍റോ, ഹെന്‍റി നിക്കോളസ്, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, റോസ് ടെയിലര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെടിക്കെട്ടുമായി 2018 നെ സ്വാഗതം ചെയ്ത് മണ്‍റോ

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ അതിവേഗ അര്‍ദ്ധ ശതകം നേടി കോളിന്‍ മണ്‍റോ. 18 പന്തില്‍ തന്റെ 50 റണ്‍സ് തികച്ച മണ്‍റോ 2018 ന്റെ തുടക്കം മികച്ചതാക്കുകയായിരുന്നു. 23 പന്തില്‍ നിന്ന് 66 റണ്‍സ് നേടി മണ്‍റോ പുറത്താകുമ്പോള്‍ 5.5 ഓവറില്‍ ന്യൂസിലാണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് നേടിയിരുന്നു.

11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയ ഇന്നിംഗ്സായിരുന്നു മണ്‍റോയുടേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തേടി സിഡ്നി തണ്ടര്‍ ഹോബാര്‍ട്ടിനെതിരെ, ബൗളിംഗ് തിരഞ്ഞെടുത്തു

ഷെയിന്‍ വാട്സണ്‍ നേതൃത്വം നല്‍കുന്ന സിഡ്ന തണ്ടര്‍ തങ്ങളുടെ വിജയക്കുതിപ്പ് തുടരുവാന്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.40 നു ആരംഭിക്കുന്ന മത്സരത്തില്‍ സിഡ്നി തണ്ടര്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ജോസ് ബട്‍ലറുടെ ബാറ്റിംഗ് മികവും ബൗളര്‍മാരും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു പറ്റം ഓള്‍റൗണ്ടര്‍മാരെ ആശ്രയിച്ചാണ് ഹറികെയിന്‍സ് തങ്ങളുടെ ബിഗ് ബാഷ് പ്രയാണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ കാര്യമായ ഒരു പ്രഭാവം ഇതുവരെ ഉണ്ടാക്കാന്‍ ടീമിനായിട്ടില്ല. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. സിഡ്നി തണ്ടര്‍ നാല് പോയിന്റുമായി നാലാം സ്ഥാനത്ത് നില നില്‍ക്കുന്നു. സിഡ്നി തണ്ടറിന്റെ അഞ്ചാം മത്സരമാണിത്.

ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി`ആര്‍ക്കി ഷോര്‍ട്ട്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, മാത്യൂ വെയിഡ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, ജോഫ്ര ആര്‍ച്ചര്‍, സൈമണ്‍ മിലെങ്കോ, തൈമല്‍ മില്‍സ്

സിഡ്നി തണ്ടര്‍: കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ജോസ് ബട്‍ലര്‍, ഷെയിന്‍ വാട്സണ്‍, കാലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, റയാന്‍ ഗിബ്സണ്‍, ക്രിസ് ഗ്രീന്‍, അര്‍ജ്ജുന്‍ നായര്‍, ഫവദ് അഹമ്മദ്, മിച്ചല്‍ മക്ലെനാഗന്‍, ഗുരീന്ദര്‍ സന്ധു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിനങ്ങള്‍ക്കും സ്റ്റോക്സില്ല, പകരം ദാവീദ് മലന്‍ ടീമില്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ദാവീദ് മലനെ ഉള്‍പ്പെടുത്തി. ബ്രിസ്റ്റോള്‍ സംഭവത്തിനു ശേഷം ആഷസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റോക്സിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനുവരി 14നു ആരംഭിക്കുന്ന പരമ്പരയ്ക്ക് മുമ്പ് കേസ് തീര്‍പ്പാവില്ല എന്ന് മനസ്സിലാക്കിയതോടെയാണ് സ്റ്റോക്സിനു പകരം ദാവീദ് മലനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്.

ആഷസില്‍ ഇംഗ്ലണ്ട് നിരയില്‍ ഫോം കണ്ടെത്തിയ ചുരുക്കം ചില ബാറ്റ്സ്മാന്മാരില്‍ ഒരാള്‍ ആണ് ദാവീദ് മലന്‍. പെര്‍ത്തില്‍ മലന്‍ തന്റെ കന്നി ടെസ്റ്റ് ശതകവും സ്വന്തമാക്കിയിരുന്നു. ടി20 യില്‍ ഇംഗ്ലണ്ടിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം മുമ്പും പുറത്തെടുത്തിട്ടുള്ള താരമാണ് ദാവീദ് മലന്‍. സ്റ്റോക്സിന്റെ മടങ്ങി വരവ് എന്നുണ്ടാകുമെന്ന് വ്യക്തമാക്കുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനും നിലവില്‍ കഴിയുന്നില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്നില്ലെങ്കിലും സ്റ്റോക്സിനു താല്പര്യമെങ്കില്‍ ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കുന്നതില്‍ ബോര്‍ഡിനു എതിര്‍പ്പൊന്നുമില്ല എന്ന് നേരത്തെ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണ്‍ വ്യക്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഫ്ഗാനിസ്ഥാനു ഇനി പുതിയ പരിശീലകന്‍

അഫ്ഗാന്‍ ക്രിക്കറ്റിനു പുതിയ പരിശീലകന്‍. മുന്‍ പരിശീലകന്‍ ലാല്‍ചന്ദ് രാജ്പുത് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം ഫില്‍ സിമ്മണ്‍സിനെ നിയമിച്ചിരിക്കുന്നത്. അയര്‍ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളെ പരിശീലിച്ച മുന്‍ പരിചയവുമായാണ് സിമ്മണ്‍സ് എത്തുന്നത്. സിമ്മണ്‍സ് ചന്ദിക ഹതുരുസിംഗ മടങ്ങിയ ഒഴിവ് നികത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍വ്യൂകളിലും പങ്കെടുത്തിരിന്നു. 2017ല്‍ അഫ്ഗാനിസ്ഥാന്റെ കണ്‍സള്‍ട്ടന്റായി സിമ്മണ്‍സ് ചുമതല വഹിച്ചിരുന്നു.

എട്ട് വര്‍ഷത്തോളം അയര്‍ലണ്ട് പരിശീലകനായി തുടരുവാനുള്ള ഭാഗ്യം ഫില്‍ സിമ്മണ്‍സിനു ലഭിച്ചിരുന്നു. അതിനു ശേഷം വെസ്റ്റിന്‍ഡീസ് പരിശീലകനായി എത്തിയ സിമ്മണ്‍സിന്റെ പരിശീലനത്തിനു കീഴിലാണ് ലോക ടി20 കിരീടം വെസ്റ്റിന്‍ഡീസ് സ്വന്തമാക്കുന്നത്. സിംബാബ്‍വേയുമായുള്ള ടി20, ഏകദിന മത്സരങ്ങളാണ് ഫില്‍ സിമ്മണ്‍സിന്റെ ആദ്യ ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹീറ്റിനു നാണംകെട്ട തോല്‍വി, സ്ട്രൈക്കേഴ്സിനു വിജയം 56 റണ്‍സിനു

അഡിലെയിഡ് സ്ട്രൈക്കേഴ്സിനു ബിഗ് ബാഷി ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 56 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് മുന്‍ നിര കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും മൈക്കല്‍ നേസേര്‍ പുറത്താകാതെ നേടിയ 40 റണ്‍സിന്റെ ബലത്തില്‍ സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടുകയായിരുന്നു. ജേക്ക് ലേമാന്‍(22), കോളിന്‍ ഇന്‍ഗ്രാം(23), ജേക്ക് വെതറാള്‍ഡ്(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഹീറ്റിനു വേണ്ടി ജോഷ് ലാലോര്‍ മൂന്നും യസീര്‍ ഷാ രണ്ടും വിക്കറ്റ് നേടി.

ലക്ഷ്യം തേടി ഇറങ്ങിയ ഹീറ്റ് 16.2 ഓവറില്‍ 91 റണ്‍സില്‍ ഓള്‍ഔട്ട് ആയി. ബെന്‍ ലൗഗ്ലിന്‍ മൂന്നും റഷീദ് ഖാന്‍, മൈക്കല്‍ നേസേര്‍ രണ്ടും വിക്കറ്റ് നേടി. തന്റെ ഓള്‍റൗണ്ട് മികവിനു മൈക്കല്‍ നേസേര്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version