പൊരുതി നോക്കി അയര്‍ലണ്ട്, മൂന്ന് വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്

Sports Correspondent

Newzealand
Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ മത്സരത്തിലെ പോലെ ബാറ്റിംഗ് മികച്ച നിന്നില്ലെങ്കിലും ന്യൂസിലാണ്ടിനെതിരെ പൊരുതി വീണ് അയര്‍ലണ്ട്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 216 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ടിന് ഈ സ്കോര്‍ മറികടക്കുവാന്‍ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്.

74 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെൽ ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. ആന്‍ഡി മക്ബ്രൈന്‍(28), കര്‍ടിസ് കാംഫര്‍(25), മാര്‍ക്ക് അഡൈര്‍(27*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിനായി ബൗളിംഗിൽ മാറ്റ് ഹെന്‍റി, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റനര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫിന്‍ അല്ലന്‍(60), ടോം ലാഥം(55), മൈക്കൽ ബ്രേസ്വെൽ(42*) എന്നിവരാണ് ന്യൂസിലാണ്ടിന്റെ വിജയം ഒരുക്കിയത്. ആദ്യ രണ്ട് പന്തിൽ മാര്‍ട്ടിന്‍ ഗപ്ടിലിനെയും വിൽ യംഗിനെയും പുറത്താക്കി മാര്‍ക്ക് അഡൈര്‍ അയര്‍ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാം വിക്കറ്റിൽ ഫിന്‍ അല്ലന്‍ – ടോം ലാഥം കൂട്ടുകെട്ട് 101 റൺസ് നേടിയാണ് തിരികെ മത്സരത്തിലേക്ക് എത്തിച്ചത്.