താന്‍ പന്തെറിഞ്ഞതില്‍ ലാറയ്ക്കെതിരെയാണ് ഏറ്റവും പ്രയാസം തോന്നിയത് – ഷഫീദ് അഫ്രീദി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഷഹീദ് അഫ്രീദി വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട താരമാണെങ്കിലും വിക്കറ്റ് വേട്ടയിലും പ്രധാന വിക്കറ്റ് വേട്ടക്കാരന്‍ തന്നെയായിരുന്നു താന്‍ കളിച്ചിരുന്ന സമയത്ത് അഫ്രീദി. 398 ഏകദിനത്തില്‍ നിന്ന് 395 വിക്കറ്റും 27 ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റുമാണ് അഫ്രീദി തന്റെ ബൗളിംഗില്‍ നേടിയിട്ടുള്ളത്. താന്‍ എന്നാല്‍ വളരെ പ്രയാസം നേരിട്ടത് വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയ്ക്കെതിരെ പന്തെറിയുമ്പോളായിരുന്നു എന്ന് അഫ്രീദി വ്യക്തമാക്കി.

താരത്തിനെതിരെ പന്തെറിയുമ്പോള്‍ താന്‍ എന്നും പരിഭ്രാന്തനായിരുന്നുവെന്ന് അഫ്രീദി സൂചിപ്പിച്ചു. താന്‍ രണ്ട് മൂന്ന് തവണ ലാറയെ പുറത്താക്കിയിട്ടുണ്ട് എന്നാലും എപ്പോളൊക്കെ ലാറയ്ക്കെതിരെ പന്തെറിയുവാന്‍ വരുമ്പോളും ആ പന്ത് ഫോറിലേക്ക് പോകുമെന്ന ചിന്തയായിരുന്നു തന്റെ മനസ്സിലെന്ന് അഫ്രീദി പറഞ്ഞു.

റിക്കി പോണ്ടിംഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെ അപേക്ഷിച്ച് ലാറയ്ക്കെതിരെ പന്തെറയുമ്പോള്‍ തനിക്ക് ഒരു ആത്മവിശ്വാസവും ഉണ്ടാകാറില്ലെന്ന് അഫ്രീദി വ്യക്തമാക്കി. ലോകോത്തര ബൗളറായ മുത്തയ്യ ബൗളറെ പോലും അനായാസമാണ് ലാറ നേരിട്ടത്തെന്നും സ്പിന്നര്‍മാര്‍ക്കെതിരെ താരത്തിന്റെ ഫുട്വര്‍ക്ക് അപാരമാണെന്നും അത് കണ്ട് നില്‍ക്കാന്‍ തന്നെ രസമായിരുന്നുവെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.