തുടക്കം പാളിയെങ്കിലും ഡല്‍ഹിയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കളിക്കാനിറങ്ങിയ ‍ഡല്‍ഹിയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 96 റണ്‍സിന്റെ അടിത്തറിയിലാണ് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 156 റണ്‍സിലേക്ക് എത്തിയത്. 7 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

Trentboult

ആദ്യ പന്തില്‍ തന്നെ മാര്‍ക്കസ് സ്റ്റോയിനിസിനെ നഷ്ടമായ ഡല്‍ഹിയ്ക്ക് അജിങ്ക്യ രഹാനെയെയും തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇരു വിക്കറ്റുകളും നേടയിത് ട്രെന്റ് ബോള്‍ട്ട് ആയിരുന്നു. 15 റണ്‍സ് നേടിയ മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെയും നഷ്ടമായപ്പോള്‍ ഡല്‍ഹിയുടെ നില പരുങ്ങലിലായി. ജയന്ത് യാധവിന് ആയിരുന്നു വിക്കറ്റ്.

22/3 എന്ന നിലയില്‍ നിന്ന് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ടീമിനെ 15 ഓവറില്‍ 118 റണ്‍സിലേക്ക് എത്തിയ്ക്കുകായിരുന്നു. 69 പന്തില്‍ നിന്ന് 96 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന കൂട്ടുകെട്ടിനെ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് തകര്‍ത്തത്. 38 പന്തില്‍ നിന്ന് 56 റണ്‍സാണ് പന്ത് നേടിയത്.

Rishabhpant

പന്ത് പുറത്തായെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ശ്രേയസ്സ് അയ്യര്‍ മികച്ച രീതിയില്‍ ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. പന്ത് പുറത്തായെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ശ്രേയസ്സ് അയ്യര്‍ മികച്ച രീതിയില്‍ ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ഷിമ്രണ്‍ ഹെറ്റ്മ്യറെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് തന്റെ മൂന്നാം വിക്കറ്റ് നേടി.

49 പന്തില്‍ നിന്ന് 64 റണ്‍സുമായി ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ നിന്നുവെങ്കിലും അവസാന ഓവറുകളില്‍ ഡല്‍ഹിയെ അധികം റണ്‍സ് നല്‍കാതെ പിടിച്ചുകെട്ടുവാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്ന. ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും ട്രെന്റ് ബോള്‍ട്ട് മൂന്നും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ രണ്ടും വിക്കറ്റ് നേടി. ശിഖര്‍ ധവാന്റെ നിര്‍ണ്ണായക വിക്കറ്റ് നേടി ജയന്ത് യാധവും തന്നെ ഫൈനലില്‍ ഉള്‍പ്പെടുത്തിയ മുംബൈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം പുറത്തെടുത്തു.