മടങ്ങി വരവ് ആഘോഷമാക്കി ജൈസ്വാല്‍, രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച് ഹെറ്റ്മ്യര്‍

Sports Correspondent

Shimronhetmyer
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ പഞ്ചാബ് കിംഗ്സ് നൽകിയ 190 റൺസ് ലക്ഷ്യം 4 വിക്കറ്റുകളുടെ നഷ്ടത്തിൽ മറികടന്ന് രാജസ്ഥാന്‍ റോയൽസ്. യശസ്വി ജൈസ്വാലിനൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക സംഭാവനകള്‍ നൽകിയപ്പോള്‍ 19.4 ഓവറിലാണ് ടീമിന്റെ 6 വിക്കറ്റ് വിജയം. ജൈസ്വാൽ വിജയത്തിന് 49 റൺസ് അകലെ പുറത്തായെങ്കിലും നാലാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കൽ – ഷിമ്രൺ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് 27 പന്തിൽ 41 റൺസ് നേടി ടീമിനെ വിജയത്തിനരികിലേക്ക് എത്തിച്ചു.

ദേവ്ദത്ത് 18ാം ഓവറിൽ അര്‍ഷ്ദീപിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ 31 റൺസാണ് താരം നേടിയത്. അവസാന ഓവറിൽ 8 റൺസ് വേണ്ടപ്പോള്‍ ആദ്യ പന്തിൽ വൈഡ് എറിഞ്ഞ ചഹാറിനെ അടുത്ത പന്തിൽ സിക്സര്‍ പറത്തിയ ഹെറ്റ്മ്യര്‍ 2 പന്ത് അവശേഷിക്കവെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 16 പന്തിൽ പുറത്താകാതെ 31 റൺസാണ് ഹെറ്റ്മ്യര്‍ നേടിയത്.

ഓപ്പണിംഗ് വിക്കറ്റിൽ 4 ഓവറിൽ ജോസ് ബട്‍ലറും യശസ്വി ജൈസ്വാലും ചേര്‍ന്ന് 46 റൺസാണ് നേടിയത്. 16 പന്തിൽ 30 റൺസ് നേടിയ ബട്‍ലര്‍ റബാഡയെ ആ ഓവറിൽ 20 റൺസിന് അടിച്ച് പറത്തിയെങ്കിലും അവസാന പന്തിൽ പുറത്താകുകയായിരുന്നു. സഞ്ജു പതിവ് പോലെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും താരം തന്റെ വിക്കറ്റ് വലിച്ചെറിയുന്നതാണ് കണ്ടത്.

12 പന്തിൽ 23 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. 85/2 എന്ന നിലയിൽ നിന്ന് യശസ്വി ജൈസ്വാളിന് കൂട്ടായി എത്തിയ ദേവ്ദത്ത് പടിക്കൽ നിലയുറപ്പിക്കുവാന്‍ സമയം എടുത്തപ്പോള്‍ ജൈസ്വാള്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി.

Jaiswal

ജയിക്കുവാന്‍ രാജസ്ഥാന് 49 റൺസ് കൂടി വേണ്ടപ്പോള്‍ യശസ്വി ജൈസ്വാൽ സിക്സര്‍ ശ്രമിച്ച് പുറത്താകുകയായിരുന്നു. 41 പന്തിൽ 68 റൺസ് നേടിയ താരം 9 ഫോറും 2 സിക്സുമാണ് നേടിയത്. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്. 37 പന്തിൽ 56 റൺസായിരുന്നു ജൈസ്വാൽ – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് നേടിയത്.

ജൈസ്വാൽ പുറത്തായ ശേഷം എത്തിയ ഷിമ്രൺ ഹെറ്റ്മ്യര്‍ വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ലക്ഷ്യം 18 പന്തിൽ 27 റൺസായി മാറി.

റബാഡ എറിഞ്ഞ 18ാം ഓവറിൽ ഫോറടിച്ച് ദേവ്ദത്ത് പടിക്കൽ ആരംഭിച്ചപ്പോള്‍ ഓവറിൽ നിന്ന് ഒരു സിക്സ് കൂടി റബാഡ നേടി അവസാന പന്തിൽ ഒരു ബൗണ്ടറി കൂടി ദേവ്ദത്ത് നേടിയപ്പോള്‍ ഓവറിൽ നിന്ന് 16 റൺസ് വന്നു. ഇതോടെ 12 പന്തിൽ 11 റൺസായി രാജസ്ഥാന്റെ ലക്ഷ്യം മാറി.

അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ താരം 3 റൺസ് മാത്രം വിട്ട് നൽകി ദേവ്ദത്ത് പടിക്കലിനെ പുറത്താക്കിയപ്പോള്‍ അവസാന ഓവറിൽ 8 റൺസ് ആയിരുന്നു രാജസ്ഥാന്‍ വേണ്ടിയിരുന്നത്.

സെറ്റായ ബാറ്റ്സ്മാന്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ ചഹാറിനെ സിക്സര്‍ പറത്തി സ്കോറുകള്‍ ഒപ്പമാക്കി ഒരു സിംഗിൽ കൂടി നേടി വിജയത്തിലേക്ക് ടീമിനെ നയിച്ചു.