കൈല്‍ ജാമിസണ്‍ ആയിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രൈസ്റ്റ്ചര്‍ച്ചില്‍ 11 വിക്കറ്റാണ് ന്യൂസിലാണ്ട് പേസര്‍ കൈല്‍ ജാമിസണ്‍ നേടിയത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ ആറും വിക്കറ്റ് നേടിയ താരം അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് പാക്കിസ്ഥാന്‍ ബാറ്റിംഗിനെ തകര്‍ത്ത് കളയുകയായിരുന്നു. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാരും താരത്തിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് മത്സരശേഷം സംസാരിക്കുകയും ചെയ്തു.

ഇരു ടീമുകളും തമ്മിലുള്ള വലിയ വ്യത്യാസം കൈല്‍ ജാമിസണ്‍ ആയിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ അഭിപ്രായപ്പെട്ടത്. കൈല്‍ ജാമിസണ്‍ സ്പെഷ്യല്‍ ക്രിക്കറ്ററാണെന്നാണ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ പറഞ്ഞത്. ഈ ടീമിനെ മുന്നോട്ട് നയിക്കുന്നതില്‍ താരം വലിയ പങ്കാണ് വഹിക്കുന്നതെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

താരത്തിന്റെ വരവോടെ ന്യൂസിലാണ്ട് ബൗളിംഗ് നിര സമ്പൂര്‍ണ്ണമായെന്നും ന്യൂസിലാണ്ട് നായകന്‍ സൂചിപ്പിച്ചു.