ലക്ഷ്യം വിദൂരം, 5 വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട്, അഞ്ചില്‍ നാല് വിക്കറ്റും വീഴ്ത്തി ഭീതി വിതച്ച് ഹാസല്‍വുഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയുടെ 497/8 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ റോറി ബേണ്‍സും ജോ റൂട്ടും മുന്നോട്ട് നയിച്ചുവങ്കിലും ഇരുവരും പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീണ് ആതിഥേയര്‍. മൂന്നാം വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയ സഖ്യത്തെ ഹാസല്‍വുഡ് ആണ് തകര്‍ത്തത്. 81 റണ്‍സ് നേടിയ റോറി ബേണ്‍സിനെ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ച ഹാസല്‍വുഡ് ജോ റൂട്ടിനെയും അധികം വൈകാതെ പുറത്താക്കി. 71 റണ്‍സാണ് താരം നേടിയത്. പിന്നീട് മധ്യനിരയിലേക്ക് ബാറ്റിംഗ് ഓര്‍ഡര്‍ മാറിയ ജേസണ്‍ റോയിയെയും ഹാസല്‍വുഡ് തന്നെ മടക്കി. 22 റണ്‍സായിരുന്നു റോയിയുടെ സംഭാവന.

74 ഓവറില്‍ 200/5 എന്ന നിലയില്‍ ഇംഗ്ലണ്ട് നില്‍ക്കവെയാണ് മോശം വെളിച്ചം കാരണം മൂന്നാം ദിവസത്തെ കളി തടസ്സപ്പെട്ടത്. 7 റണ്‍സുമായി ലോകകപ്പ് ഹീറോ ബെന്‍ സ്റ്റോക്സും 2 റണ്‍സ് നേടി ജോണി ബൈര്‍സ്റ്റോയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ട് ഇപ്പോളും ഓസ്ട്രേലിയയുടെ സ്കോറിന് 297 റണ്‍സ് പിന്നിലാണ്.