തമിഴ്നാടുമായുള്ള മത്സരം ഉപേക്ഷിച്ചു, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കേരളം

എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി കേരളം. ഇന്ന് തമിഴ്നാടുമായുള്ള അവസാന മത്സരത്തിൽ കേരളം ആദ്യം ബാറ്റ് ചെയ്ത് 287/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് 7 ഓവറിൽ 43/1 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

23 റൺസ് എന്‍ ജഗദീഷന്‍ ക്രീസില്‍ നിന്നപ്പോള്‍ വൈശാഖ് ചന്ദ്രന്‍ സായി സുദര്‍ശനെ പുറത്താക്കിയാണ് കേരളത്തിനായി വിക്കറ്റ് നേടിയത്. ഇതോടെ ഇരു ടീമുകളും രണ്ട് പോയിന്റ് വീതം പങ്കുവെച്ചു.

കേരളത്തിന് 20 പോയിന്റും തമിഴ്നാടിന് 24 പോയിന്റും ലഭിച്ചപ്പോള്‍ തങ്ങളുടെ അവസാന മത്സരത്തിൽ ചത്തീസ്ഗഢുമായി എട്ട് വിക്കറ്റ് തോൽവിയേറ്റ് വാങ്ങിയത് ആന്ധ്രയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

സിജോമോന്‍ ജോസഫിന് 4 വിക്കറ്റ്, ബിഹാറിനെ 201 റൺസിന് എറിഞ്ഞിട്ട് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെ 201 റൺസിന് എറിഞ്ഞൊതുക്കി കേരളം. സിജോമോന്‍ ജോസഫ് 4 വിക്കറ്റും അഖിൽ സ്കറിയ മൂന്ന് വിക്കറ്റും നേടിയാണ് കേരളത്തിനായി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്.

49.3 ഓവറിൽ ബിഹാര്‍ ഓള്‍ഔട്ട് ആയപ്പോള്‍ 68 റൺസ് നേടിയ ഘനിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഗൗരവ് 30 റൺസും ശിശിര്‍ സാകേത് 34 റൺസും നേടി. ബിഹാര്‍ ഒരു ഘട്ടത്തിൽ 70/0 എന്ന നിലയിലായിരുന്നു.

ഗൗരവിനെ പുറത്താക്കി അഖിൽ സ്കറിയ ബിഹാറിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ത്രിപാഠിയുടെ ശതകത്തിന് മറുപടിയുമായി ജൈസ്വാളിന്റെ ശതകം, പക്ഷേ മുംബൈയ്ക്ക് വിജയമില്ല

മഹാരാഷ്ട്ര ഉയര്‍ത്തിയ 342/2 എന്ന സ്കോര്‍ പിന്തുടര്‍ന്ന് അടുത്തെത്തിയെങ്കിലും ഒരു ഓവര്‍ ബാക്കി നിൽക്കെ 321 റൺസിന് ഓള്‍ഔട്ട് ആയി മുംബൈ. ഇതോടെ 21 റൺസ് വിജയം ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മഹാരാഷ്ട്ര കരസ്ഥമാക്കി.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയ്ക്കായി രാഹുല്‍ ത്രിപാഠി 156 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ പവന്‍ ഷാ 84 റൺസും അസിം കാസി 50 റൺസും നേടി. അങ്കിത് ഭാവ്നേ 34 റൺസും നേടി.

മുംബൈയ്ക്കായി യശസ്വി ജൈസ്വാള്‍ 142 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിയ്ക്കാതിരുന്നപ്പോള്‍ മുംബൈയ്ക്ക് 49 ഓവറിൽ 321 റൺസ് നേടാനെ ആയുള്ളു. അജിങ്ക്യ രഹാനെ(31), അര്‍മാന്‍ ജാഫര്‍(36) എന്നിവര്‍ക്ക് പുറമെ 11 പന്തിൽ 24 റൺസുമായി തുഷാര്‍ ദേശ്പാണ്ടേയും മുംബൈയ്ക്കായി പൊരുതി നോക്കി.

6 വിക്കറ്റ് നേടി സത്യദേവ് ബച്ചാവ് ആണ് മുംബൈയുടെ നടുവൊടിച്ചത്.

സയ്യദ് മുഷ്താഖ് അലിയ്ക്ക് ശേഷം ബിസിസിഐയുടെ അടുത്ത ടൂര്‍ണ്ണമെന്റ് ഏതെന്ന് തീരുമാനമായി

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ബിസിസിഐ നടത്തുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയ് ഹസാരെ ട്രോഫി ആയിരിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. നേരത്തെ വിജയ് ഹസാരെ ട്രോഫി വേണോ രഞ്ജി ട്രോഫി വേണമോയെന്ന് സംസ്ഥാന അസോസ്സിയേഷനുകളോട് ബിസിസിഐ ചോദിച്ചിരുന്നു.

ഐപിഎല്‍ രണ്ട് മാസത്തിനിടെ നടക്കാനിരിക്കുന്നതിനാല്‍ തന്നെ രഞ്ജി ട്രോഫി നടത്തുക അപ്രായോഗികമാണെന്ന കണ്ടെത്തലോടെയാണ് ബിസിസിഐ ഏകദിന ഫോര്‍മാറ്റ് നടത്തുവാന്‍ തീരുമാനിച്ചത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് രഞ്ജി ട്രോഫി നടത്തുവാനായിരുന്നു താല്പര്യം എന്നുമാണ് ലഭിച്ച വിവരം.

Exit mobile version