അരിന സബലെങ്ക തുടർച്ചയായ നാലാം തവണയും യുഎസ് ഓപ്പൺ സെമിഫൈനലിൽ

ലോക രണ്ടാം നമ്പർ താരം അരിന സബലെങ്ക ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ ഷെങ് ക്വിൻവെനെ 6-1, 6-2 എന്ന സ്‌കോറിന് തോൽപ്പിച്ച് തുടർച്ചയായ നാലാം യുഎസ് ഓപ്പൺ സെമിഫൈനൽ ഉറപ്പിച്ചു. ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനും കഴിഞ്ഞ വർഷം രണ്ടാം സ്ഥാനക്കാരിയുമായ സബലെങ്ക ഇനി സെമി ഫൈനലിൽ അമേരിക്കയുടെ എമ്മ നവാരോയെ നേരിടും. സബലെങ്കയുടെ കരിയറിലെ ഒമ്പതാം ഗ്രാൻഡ്സ്ലാം സെമിഫൈനലാണിത്.

13-ാം സീഡായ നവാരോ, സ്പെയിനിൻ്റെ പോള ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ചൊവ്വാഴ്ച ആദ്യ സ്ലാം സെമിയിൽ എത്തി. ഇന്ത്യൻ വെൽസിൽ ഏറ്റുമുട്ടിയപ്പോൾ നവോര സബലെങ്കയെ തോൽപ്പിച്ചിരുന്നു. ഫ്രഞ്ച് ഓപ്പണിൽ ഇരുവരുടെയും പോരാട്ടത്തിൽ സബലെങ്കയും വിജയിച്ചു. ഈ സീസണിൽ സബലെങ്കയും നവാരോയും 1-1 എന്ന ഹെഡ് ടു ഹെഡ് റെക്കോർഡിലാണ്.

US Open: രോഹൻ ബൊപ്പണ്ണ മിക്സ്ഡ് ഡബിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി

രോഹൻ ബൊപ്പണ്ണയും അൽദില സുത്ജിയാദിയും മിക്സ്ഡ് ഡബിൾസിൽ യുഎസ് ഓപ്പൺ 2024-ൻ്റെ സെമിഫൈനലിലെത്തി. ഒമ്പത് വർഷത്തിന് ശേഷം ഈ ടൂർണമെൻ്റിൽ ബൊപ്പണ്ണയുടെ ആദ്യ സെമിഫൈനൽ പ്രവേശനമാണ് ഇത്. ബൊപ്പണ്ണയുടെ പുരുഷ ഡബിൾസ് പങ്കാളികളായ മാത്യു എബ്ഡൻ-ബാർബോറ ക്രെജ്‌സിക്കോവ എന്നിവർക്കെതിരെ 7-6, 2-6, 10-7 എന്ന സ്‌കോറിനാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയിച്ചത്.

നേരത്തെ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-എബ്ഡൻ സഖ്യം പുറത്തായെങ്കിലും മിക്‌സഡ് ഡബിൾസിൽ മികച്ച പ്രകടനത്തോടെ ബൊപ്പണ്ണ തിരിച്ചുവരവ് നടത്തി. കോർട്ടിലെ തൻ്റെ പ്രതിരോധശേഷിയും വൈദഗ്ധ്യവും കൊണ്ട് വെറ്ററൻ ആശ്ചര്യപ്പെടുത്തുന്നത് തുടരുകയാണ്‌.

യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ നിന്ന് രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും പുറത്തായി

സെപ്തംബർ 2 തിങ്കളാഴ്ച നടന്ന യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും പങ്കാളി മാത്യു എബ്ഡനും പുറത്തായി. അർജൻ്റീനിയൻ ജോഡിയായ മാക്സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തോട് 1-6, 5-7 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുവരും പ്രീക്വാർട്ടറിൽ പരാജയപ്പെട്ടത്.

ആദ്യ സെറ്റിൽ ഗോൺസാലസും മൊൾട്ടേനിയും 6-1ന് ആധിപത്യം സ്ഥാപിച്ചു. രണ്ടാം സെറ്റിൽ ബൊപ്പണ്ണയും എബ്ഡനും പ്രതിരോധം കാട്ടിയെങ്കിലും 5-5ന് നിൽക്കെ നിർണായക ബ്രേക്ക് തടയാനായില്ല, ഇത് 5-7ന്റെ തോൽവിയിലേക്ക് നയിച്ചു. ഈ തോൽവിയോടെ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-എബ്ഡൻ സഖ്യം പുറത്തായെങ്കിലും മിക്‌സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ അവർ പരസ്പരം മത്സരിക്കും. ആൽഡില സുത്ജിയാദിക്കൊപ്പം ബൊപ്പണ്ണ എബ്ഡനെയും ബാർബോറ ക്രെജിക്കോവയെയും നേരിടും.

രോഹൻ ബൊപ്പണ്ണ യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ

സെപ്തംബർ 1 ഞായറാഴ്ച നടന്ന യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും കൂട്ടാളി അൽദില സുത്ജിയാദിയും ക്വാർട്ടർ ഫൈനലിൽ കടന്നു. 0-6, 7-6(5), 10- എന്ന സ്‌കോറിന് ജോൺ പീേഴ്‌സ്-കാറ്റെറിന സിനിയാക്കോവ സഖ്യത്തെ ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തി. ഇരുവരും ശ്രദ്ധേയമായ തിരിച്ചുവരവ് ആണ് നടത്തിയത്.

രോഹൻ ബൊപ്പണ്ണ

ആദ്യ സെറ്റ് 0-6ന് നഷ്‌ടപ്പെട്ട ബൊപ്പണ്ണ-സുത്ജിയാദി സഖ്യം രണ്ടാം സെറ്റിൽ ശക്തമായ പോരാട്ടം നടത്തി. ടൈബ്രേക്കിൽ 7-5ന് ജയിച്ചു. മത്സരം അവസാനം ടൈബ്രേക്കിലേക്ക് നീങ്ങി, അവിടെ ഇന്ത്യ-ഇന്തോനേഷ്യൻ ജോഡി 10-7 ന് വിജയം സ്വന്തമാക്കി.

സെപ്തംബർ മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബാർബോറ ക്രെജിക്കോവയ്‌ക്കൊപ്പം കളിക്കുന്ന തൻ്റെ പുരുഷ ഡബിൾസ് പങ്കാളി മാത്യു എബ്ഡനെയാണ് ബൊപ്പണ്ണ അടുത്തതായി നേരിടുക.

യുഎസ് ഓപ്പണിൽ പുരുഷ ഡബിൾസിലും മിക്‌സഡ് ഡബിൾസിലും രോഹൻ ബൊപ്പണ്ണ മുന്നേറ്റം

യുഎസ് ഓപ്പണിൽ ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ പുരുഷ, മിക്‌സഡ് ഡബിൾസ് ഇനങ്ങളിൽ മുന്നേറ്റം നടത്തി. ഇന്തോനേഷ്യയുടെ അൽദില സുത്ജിയാദിയുമായി കളിച്ച്, 44-കാരൻ ഡെമി ഷുർസ് – ടിം പറ്റ്സ് എന്നിവർക്ക് എതിരായ ആദ്യ റൗണ്ട് മിക്‌സഡ് ഡബിൾസ് മത്സരത്തിൽ വിജയിച്ചു. 7-6 (7), 7-6 (5) എന്നാായിരുന്നു സ്കോർ. ബൊപ്പണ്ണയും സുത്ജിയാദിയും പ്രീ ക്വാർട്ടറിലേക്ക് മുന്നേറി, അവിടെ അവർ ജോൺ പീർസിനെയും കാറ്ററീന സിനിയാക്കോവയെയും നേരിടും.

എബ്ഡനും രോഹൻ ബൊപ്പണ്ണയും. (ഫയൽ ചിത്രം)

പുരുഷ ഡബിൾസിൽ ബൊപ്പണ്ണയും മാത്യു എബ്ഡനും ചേർന്ന് റോബർട്ടോ കാർബല്ലെസ് ബെയ്‌ന-ഫെഡറിക്കോ കോറിയ സഖ്യത്തെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി, 6-2, 6-4 എന്നായിരുന്നു സ്കോർ. രണ്ടാം സീഡായ ജോഡി അടുത്തതായി അർജൻ്റീനിയൻ ജോഡികളായ മാക്‌സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തെ നേരിടും.

മറ്റൊരു ഇന്ത്യൻ താരമായ യുകി ഭാംബ്രിയും തൻ്റെ പങ്കാളി അൽബാനോ ഒലിവെറ്റിക്കൊപ്പം ടൂർണമെൻ്റിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറി, ഓസ്റ്റിൻ ക്രാജിസെക്കിനെയും ജീൻ ജൂലിയൻ റോജറെയും 4-6, 6-3, 7-5 എന്ന സ്കോറിന് ആണ് പരാജയപ്പെടുത്തിയത്.

മൈക്കൽ വീനസ്-നീൽ സ്‌കുപ്‌സ്‌കി എന്നിവരോട് 6(4)-7, 4-6 എന്ന സ്‌കോറിന് പരാജയപ്പെട്ട് എൻ. ശ്രീറാം ബാലാജിയും കൂട്ടാളി ഗൈഡോ ആൻഡ്രിയോസിയും രണ്ടാം റൗണ്ടിൽ പുറത്തായി.

വമ്പൻ അട്ടിമറി! നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പണിൽ നിന്നു പുറത്ത്!

നിലവിലെ ചാമ്പ്യനും 24 തവണ ഗ്രാന്റ് സ്ലാം ചാമ്പ്യനും ആയ മൂന്നാം സീഡ് നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പണിൽ നിന്നു പുറത്ത്. മൂന്നാം റൗണ്ടിൽ 28 സീഡ് ആയ ഓസ്‌ട്രേലിയൻ താരം അലക്‌സി പോപ്റിൻ ആണ് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചത്. മൊന്ധ്രയാൽ ചാമ്പ്യൻ ആയ 25 കാരനായ പോപ്റിന്റെ കരിയറിലെ ഏറ്റവും വലിയ ജയം ആണ് ഇത്. ഇന്നലെ രണ്ടാം സീഡ് കാർലോസ് അൽകാരസും യു.എസ് ഓപ്പണിൽ നിന്നു പുറത്ത് പോയിരുന്നു. 2017 നു ശേഷം ഇത് ആദ്യമായാണ് ഇത്രയും ആദ്യം ജ്യോക്കോവിച് ഒരു ഗ്രാന്റ് സ്ലാമിൽ നിന്നു പുറത്ത് പോവുന്നത്. 2006 യു.എസ് ഓപ്പണിനു ശേഷം ആദ്യമായാണ് ജ്യോക്കോവിച് യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത് പോവുന്നത്. ആദ്യ 2 സെറ്റുകളിൽ മികവ് കാണിച്ച ഓസ്‌ട്രേലിയൻ താരം 6-4, 6-4 എന്ന സ്കോറിന് രണ്ടു സെറ്റുകളും സ്വന്തം പേരിലാക്കി.

ജ്യോക്കോവിച്

മൂന്നാം സെറ്റിൽ തുടക്കത്തിൽ ബ്രേക്ക് കണ്ടെത്തി മുന്നേറിയ ജ്യോക്കോവിച് ഇടക്ക് ബ്രേക്ക് വഴങ്ങിയെങ്കിലും തിരിച്ചു ബ്രേക്ക് നേടി സെറ്റ് 6-2 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ ഇരട്ട ബ്രേക്ക് കണ്ടെത്തിയ ഓസ്‌ട്രേലിയൻ താരം അനായാസം നാലാം സെറ്റ് നേടും എന്നു കരുതിയെങ്കിലും നൊവാക് ഒരു ബ്രേക്ക് തിരിച്ചു പിടിച്ചു. എന്നാൽ തുടർന്ന് സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. പലപ്പോഴും സർവീസ് ബ്രേക്കുകൾ വഴങ്ങിയെങ്കിലും പൊരുതി സർവീസ് നിലനിർത്തിയ ഓസ്‌ട്രേലിയൻ താരം അർഹിച്ച ജയം തന്നെയാണ് ഇന്ന് നേടിയത്. മത്സരത്തിൽ 15 ഏസുകൾ നേടിയ ഓസ്‌ട്രേലിയൻ താരം 4 തവണ ബ്രേക്ക് വഴങ്ങിയപ്പോൾ ജ്യോക്കോവിച് 16 ഏസുകളും 5 തവണ ബ്രേക്ക് വഴങ്ങുകയും ചെയ്തു. 2004 നു ശേഷം ഒരു ഗ്രാന്റ് സ്ലാം അവസാന പതിനാറിൽ ജ്യോക്കോവിച്, ഫെഡറർ, നദാൽ എന്നിവർ ഇല്ലാത്ത ആദ്യ ഗ്രാന്റ് സ്ലാം ആയി ഈ യു.എസ് ഓപ്പൺ ഇതോടെ മാറി.

യുഎസ് ഓപ്പണിൽ ബൊപ്പണ്ണയും എബ്ഡനും മികച്ച വിജയത്തോടെ തുടങ്ങി

രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും തങ്ങളുടെ യുഎസ് ഓപ്പൺ കാമ്പെയ്‌ൻ വിജയത്തോടെ തുടങ്ങി. റോബി ഹാസെ, സാൻഡർ അരെൻഡ്‌സ് എന്നിവരുടെ ഡച്ച് ടീമിനെതിരെ 6-3, 7-5 സ്കോറിനായിരുന്നു വിജയം.

അണ്ടർഡോഗ് ആയിരുന്നിട്ടും, ഹാസെയും ആരെൻഡും രണ്ട് സെറ്റുകളിലും ശക്തമായി പൊരുതിയെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല. ബൊപ്പണ്ണയുടെയും എബ്ഡൻ്റെയും മികച്ച ടീം വർക്കും അനുഭവസമ്പത്തും എതിരാളികൾക്ക് കടമ്പയായി നിന്നു.

ഈ വിജയത്തോടെ ബൊപ്പണ്ണയും എബ്ഡനും കഴിഞ്ഞ വർഷം യു എസ് ഓപ്പ്ക്ക്ണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌തിരുന്നു. ഇത്തവണ അവർ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്‌.

ജോക്കോവിച് യു എസ് ഓപ്പണിൽ മൂന്നാ റൗണ്ടിലേക്ക് മുന്നേറി

ജോക്കോവിച് യു എസ് ഓപ്പണിൽ മൂന്നാ റൗണ്ടിലേക്ക് മുന്നേറി. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന യുഎസ് ഓപ്പൺ 2024-ൻ്റെ രണ്ടാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് സ്വന്തം നാട്ടുകാരനായ ലാസ്ലോ ഡിജറെയെ ആണ് തോൽപിച്ചത്. 37-കാരൻ ആദ്യ രണ്ട് സെറ്റുകൾ 6-4, 6-4 ന് ജയിച്ചു. ​​മൂന്നാം സെറ്റ് പാതിവഴിയിൽ നിൽക്കെ പരിക്ക് കാരണം ലാസസ്ലോ കളിയിൽ നിന്ന് പിന്മാറിയതോടെ ജോക്കോവിചിനെ വിജയിയായി പ്രഖ്യാപിച്ചു.

യു എസ് ഓപ്പണിൽ ഇന്ത്യയുടെ സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

യുഎസ് ഓപ്പണിൽ ഇന്ത്യൻ ടെന്നീസ് ആരാധകർക്ക് നിരാശാ. സുമിത് നാഗലിന് ടൂർണമെൻ്റിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകൽ നേരിടേണ്ടി വന്നു. ലോക റാങ്കിങ്ങിൽ 73-ാം സ്ഥാനത്തുള്ള നാഗൽ സിംഗിൾസ് മത്സരത്തിലെ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നുവെങ്കിലും 40-ാം റാങ്കുകാരനായ ടാലൻ ഗ്രിക്‌സ്‌പൂറിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി ഏറ്റുവാങ്ങി. ഫ്ലഷിംഗ് മെഡോസിൻ്റെ കോർട്ടിൽ അരങ്ങേറിയ മത്സരത്തിൽ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ നാഗൽ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യ സെറ്റ് 6-1 ന് കീഴടക്കുകയും രണ്ടാം സെറ്റിലൂടെ 6-3 ന് തൻ്റെ ആക്കം നിലനിർത്തുകയും ചെയ്ത ഗ്രിക്‌സ്‌പൂർ ആധിപത്യം പുലർത്തി. മൂന്നാം സെറ്റിൽ നാഗൽ നിന്ന് ആവേശകരമായ പോരാട്ടം കാണാൻ ആയെങ്കിലും ഒടുവിൽ ഡച്ച് താരം 7-6 സ്‌കോർലൈനിൽ വിജയം ഉറപ്പിച്ചു.

കോബിയുടെ 24! നാലാം യു.എസ് ഓപ്പൺ കിരീടം ജയിച്ചു നൊവാക് ജ്യോക്കോവിച്ച്

സീസണിലെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടത്തിൽ മുത്തമിട്ടു നൊവാക് ജ്യോക്കോവിച്ച്. കരിയറിലെ 24 മത്തെ ഗ്രാന്റ് സ്ലാം കിരീടം ആണ് നൊവാകിന് ഇത്. ഓപ്പൺ യുഗത്തിൽ 24 ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ/വനിത താരമായും നൊവാക് മാറി. യു.എസ് ഓപ്പണിൽ താരത്തിന്റെ നാലാം കിരീടം കൂടിയായി ഇത്. കളിച്ച 72 സ്ലാമുകളിൽ 24 മത്തെ കിരീട നേട്ടം കൂടിയാണ് താരത്തിന് ഇത്. ജയത്തോടെ ലോക ഒന്നാം റാങ്കിലേക്കും 36 കാരനായ നൊവാക് തിരിച്ചെത്തും. തന്റെ സുഹൃത്തും ഇതിഹാസ ബാസ്‌കറ്റ്‌ ബോൾ താരവും ആയ കോബി ബ്രയാന്റിന് ആണ് നൊവാക് ജയം സമർപ്പിച്ചത്, കോബിയുടെ നമ്പർ കൂടിയാണ് 24.

ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം സീഡ് ആയ നൊവാക് മൂന്നാം സീഡ് ആയ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ തോൽപ്പിച്ചത്. മുമ്പ് തന്നെ ഫൈനലിൽ തോൽപ്പിച്ച റഷ്യൻ താരത്തോട് സെർബിയൻ താരത്തിന്റെ പ്രതികാരം കൂടിയായി ഇത്. ആദ്യ സെറ്റ് 6-3 നു ജയിച്ച നൊവാക് രണ്ടാം സെറ്റ് ടൈബ്രേക്കറിൽ 1 മണിക്കൂർ 45 മിനിറ്റ് പോരാട്ടത്തിന് ഒടുവിൽ 7-6(7-5) നു നേടി. തുടർന്ന് മൂന്നാം സെറ്റ് 6-3 നു നേടി കിരീടം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 1 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 3 തവണ എതിരാളിയെ നൊവാക് ബ്രേക്ക് ചെയ്തു.

കോബി ബ്രയാന്റിന്റെ ആദരവ് പ്രകാരം ‘ബ്ലാക്ക് മാമ്പ’ എന്നെഴുതിയ ജേഴ്‌സി അണിഞ്ഞു ആണ് നൊവാക് തന്റെ കിരീട നേട്ടം ആഘോഷിച്ചത്. സീസണിൽ ഇത് നാലാം തവണയാണ് നാലു ഗ്രാന്റ് സ്ലാം ഫൈനലുകളിലും നൊവാക് കളിക്കുന്നത്. ഇതിൽ വിംബിൾഡണിൽ പരാജയപ്പെട്ടത് ഒഴിച്ചാൽ മൂന്നിലും കിരീടം നേടാനും സെർബിയൻ താരത്തിന് ആയി. ചരിത്രത്തിലെ ഏറ്റവും മഹാനായ താരം താൻ ആണ് എന്ന കാര്യം ഒരിക്കൽ കൂടി ഉറപ്പിച്ച പ്രകടനം ആണ് നൊവാക് പുറത്ത് എടുത്തത്. അതേസമയം യു.എസ് ഓപ്പൺ വനിത ഡബിൾസ് കിരീടം ഓസ്‌ട്രേലിയൻ, കനേഡിയൻ സഖ്യം ആയ എറിൻ റൗട്ലിഫ്, ഗബ്രിയേല ഡാബ്റോവ്സ്കി സഖ്യം നേടി.

തിരിച്ചു വന്നു സബലങ്കയെ വീഴ്ത്തി യു.എസ് ഓപ്പൺ കിരീടം നേടി 19 കാരി കൊക്കോ ഗോഫ്!!!

യു.എസ് ഓപ്പൺ വനിത വിഭാഗം കിരീടം അമേരിക്കയുടെ 19 കാരി ആറാം സീഡ് കൊക്കോ ഗോഫ് ഉയർത്തി. പുതിയ ലോക ഒന്നാം നമ്പറും രണ്ടാം സീഡും ആയ ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് കൊക്കോ തന്റെ കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം എന്ന സ്വപ്നം സ്വന്തം മണ്ണിൽ യാഥാർത്ഥ്യം ആക്കിയത്. 1999 ൽ കിരീടം നേടിയ സാക്ഷാൽ സെറീന വില്യംസിന് ശേഷം യു.എസ് ഓപ്പൺ കിരീടം ഉയർത്തുന്ന ആദ്യ ടീനേജറും ആയി കൊക്കോ ഇതോടെ.

കിരീട നേട്ടത്തോടെ ലോക മൂന്നാം റാങ്കിലേക്കും കൊക്കോ ഉയരും. മത്സരത്തിൽ ആദ്യ സെറ്റിൽ തനിക്ക് പൂർണമായും എതിരായ കാണികളെ ചൊടിപ്പിച്ചു സബലങ്കയുടെ ആധിപത്യം ആണ് കാണാൻ ആയത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ സബലങ്ക സെറ്റ് 6-2 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റിൽ കൊക്കോ തിരിച്ചടിച്ചു. ബ്രേക്ക് കണ്ടത്തിയ അമേരിക്കൻ താരം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം സെറ്റിലെ ഫോമിൽ ആയിരുന്ന കൊക്കോ മൂന്നാം സെറ്റിൽ ഇരട്ട ബ്രേക്ക് നേടി 3-0 നു മുന്നിൽ എത്തി.

എന്നാൽ ഇടക്ക് വൈദ്യസഹായം തേടിയ സബലങ്ക ഒരു ഇരട്ട ബ്രേക്ക് തിരിച്ചു പിടിക്കുന്നത് ആണ് കാണാൻ ആയത്. എന്നാൽ തൊട്ടടുത്ത സർവീസിൽ വീണ്ടും ഇരട്ട ബ്രേക്ക് കണ്ടത്തിയ കൊക്കോ തുടർന്നുള്ള തന്റെ സർവീസ് നിലനിർത്തി 2 മണിക്കൂർ പോരാട്ടത്തിന് ശേഷം യു.എസ് ഓപ്പൺ കിരീടം സ്വന്തം പേരിൽ കുറിച്ചു. തനിക്കായി ആർത്തു വിളിച്ച ആരാധകരെയും സെലിബ്രിറ്റി കാണികളെയും നിരാശപ്പെടുത്താതെ കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കിയ കൊക്കോ ആനന്ദ കണ്ണീർ വാർക്കുന്നതും തുടർന്നു കാണാൻ ആയി.

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഉയർത്തി കസാഖ് ഫിന്നിഷ് സഖ്യം

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഉയർത്തി സീഡ് ചെയ്യാത്ത കസാഖ് ഫിന്നിഷ് സഖ്യമായ അന്ന ഡാനിലിയാന, ഹാറി ഹെലിയോവാറ സഖ്യം. ഒന്നാം സീഡ് ആയ അമേരിക്കൻ സഖ്യം ഓസ്റ്റിൻ ക്രാചെക്, ജെസിക്ക പെഗ്യുല സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കസാഖിസ്ഥാൻ, ഫിൻലാന്റ് താരങ്ങൾ തോൽപ്പിച്ചത്.

മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത കസാഖ് ഫിന്നിഷ് സഖ്യം 3 തവണ എതിരാളികളുടെ സർവീസും ബ്രേക്ക് ചെയ്തു. ആദ്യ സെറ്റ് 6-3 നു നേടിയ അവർ രണ്ടാം സെറ്റ് 6-4 നു നേടി കിരീടം സ്വന്തമാക്കി. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം ആണ് ഇരു താരങ്ങൾക്കും ഇത്.

Exit mobile version