ടൈറ്റന്‍സിനെ മറികടന്ന് ദബാംഗ് ഡല്‍ഹി

തെലുഗു ടൈറ്റന്‍സിനെതിരെ നേരിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. 34-29 എന്ന സ്കോറിനു അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് ടീമിന്റെ വിജയം. മെറാജ് ഷെയ്ഖ് മുന്നില്‍ നിന്ന് നയിച്ച ടീം പകുതി സമയത്ത് 21-13നു ലീഡ് ചെയ്യുകയായിരുന്നു. ടൈറ്റന്‍സ് രണ്ടാം പകുതിയില്‍ തിരിച്ചുവരവ് നടത്തി ലീഡ് എട്ടില്‍ നിന്ന് അഞ്ച് പോയിന്റ് ആക്കി കുറച്ചുവെങ്കിലും സമയം അവസാനിക്കുകയായിരുന്നു.

മെറാജ് ഷെയ്ഖ് 9 പോയിന്റുമായി ഡല്‍ഹി നിരയില്‍ തിളങ്ങിയപ്പോള്‍ പിന്തുണയായി വിശാല്‍ മാനെ ആറും ചന്ദ്രന്‍ രഞ്ജിത്ത് അഞ്ചും പോയിന്റ് നേടി. ടെറ്റന്‍സിനായി രാഹുല്‍ ചൗധരി 8 പോയിന്റും കമല്‍ സിംഗ് 6 പോയിന്റും നേടി. റെയിഡിംഗില്‍ 21-17നു ടൈറ്റന്‍സായിരുന്നു മുന്നിലെങ്കിലും പ്രതിരോധത്തില്‍ 9-6 എന്ന ലീഡോടു കൂടി ഡല്‍ഹി മുന്നിട്ട് നിന്നു.

രണ്ട് തവണ ഡല്‍ഹി തെലുഗു ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ ഡല്‍ഹിയും ഓള്‍ഔട്ട് ആയി. 4 അധിക പോയിന്റുകള്‍ ഏകപക്ഷീയമായി മത്സരത്തില്‍ സ്വന്തമാക്കാനായത് ഡല്‍ഹിയ്ക്ക് ഗുണകരമായി മാറി.

ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ടൈറ്റന്‍സിനെ കീഴടക്കി തമിഴ് തലൈവാസ്

ദക്ഷിണേന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ തമിഴ് തലൈവാസിനു വിജയം. തെലുഗു ടൈറ്റന്‍സിന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് തമിഴ് തലൈവാസ് വിജയം കുറിച്ചത്. ആദ്യം മുതലെ നേടിയ ലീഡ് നിലനിര്‍ത്താനായതും ടീമിനു ഗുണം ചെയ്തു. പകുതി സമയത്ത് ടീം 18-11നു മുന്നിലായിരുന്നു. ഫൈനല്‍ വിസിലിന്റെ സമയത്ത് 31-25 എന്ന സ്കോറിനായിരുന്നു തലൈവാസിന്റെ വിജയം.

തലൈവാസിനു വേണ്ടി ഏഴ് പോയിന്റ് നേടി പൊന്‍പാര്‍ത്ഥിപന്‍ സുബ്രമണ്യന്‍, മഞ്ജീത്ത് ചില്ലര്‍, അജയ് താക്കൂര്‍ എന്നിവര്‍ പ്രധാന സ്കോറര്‍മാരായപ്പോള്‍ ടൈറ്റന്‍സ് നിരയില്‍ രാഹുല്‍ ചൗധരി(6), വിശാല്‍ ഭരദ്വാജ്(5) എന്നിവരാണ് തിളങ്ങിയത്.

13-11നു റെയിഡിംഗിലും 15-9നു പ്രതിരോധത്തിലും തലൈവാസ് തന്നെയാണ് മുന്നിട്ട് നിന്നത്. ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും ടീമിനു സാധിച്ചു. എന്നാല്‍ 5-1നു അധിക പോയിന്റ് വിഭാഗത്തില്‍ തലൈവാസിനെ പിന്തള്ളുവാന്‍ ടൈറ്റന്‍സിനു സാധിച്ചു.

തെലുഗു ടൈറ്റന്‍സിന്റെ വെല്ലുവിളിയെ അതിജീവിച്ച് തമിഴ് തലൈവാസ്

തെലുഗു ടൈറ്റന്‍സിനെതിരെ 4 പോയിന്റ് വിജയം നേടി തമിഴ് തലൈവാസ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 27-23 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 8 പോയിന്റ് ലീഡോടു കൂടി 18-10നു തലൈവാസ് മുന്നിട്ട് നിന്നുവെങ്കിലും രണ്ടാം പകുതിയില്‍ ടൈറ്റന്‍സ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ ലീഡ് നില കുറച്ച് കൊണ്ടുവരാനായെങ്കിലും ജയം നേടുവാന്‍ രാഹുല്‍ ചൗധരിയുടെ ടീമിനു സാധിച്ചില്ല.

8 പോയിന്റ് നേടി അജയ് താക്കൂര്‍ തലൈവാസിനും രാഹുല്‍ ചൗധരി ടൈറ്റന്‍സിനു വേണ്ടിയും തിളങ്ങിയ മത്സരത്തില്‍ റെയിഡിംഗില്‍ ഇരു ടീമുകളും 15 പോയിന്റുമായി ഒപ്പം പാലിച്ചു. 9-7 എന്ന സ്കോറിനു പ്രതിരോധ പോയിന്റുകളില്‍ മുന്നിട്ട് നിന്നത് തമിഴ് തലൈവാസായിരുന്നു. ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും തലൈവാസിനു സാധിച്ചു.

പോയിന്റുകള്‍ക്ക് പഞ്ഞം, പുനേരി പള്‍ട്ടനെ വീഴ്ത്തി തെലുഗു ടൈറ്റന്‍സ്

ഇന്ന് നടന്ന ആദ്യ പ്രൊ കബഡി ലീഗ് മത്സരത്തില്‍ പുനേരി പള്‍ട്ടന്റെ ചെറുത്ത് നില്പിനെ മറികടന്ന് തെലുഗു ടൈറ്റന്‍സിനു വിജയം. 28-25 എന്ന സ്കോറിനാണ് ടൈറ്റന്‍സിന്റെ വിജയം. പോയിന്റുകള്‍ അത്ര കണ്ട് പിറക്കാത്ത മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 27-20നു ടൈറ്റന്‍സ് ലീഡ് ചെയ്തുവെങ്കിലും അവസാന നിമിഷങ്ങളിലെ മികവില്‍ ലീഡ് നില കുറയ്ക്കുവാന്‍ പൂനെയ്ക്ക് സാധിച്ചു. എന്നാല്‍ അവസാന നിമിഷ വെല്ലുവിളിയെ അതിജീവിച്ച് തെലുഗു ടൈറ്റന്‍സ് വിജയം ഉറപ്പാക്കുകയായിരുന്നു. പകുതി സമയത്ത് 17-11നു വ്യക്തമായ ലീഡ് കൈവശപ്പെടുത്തുവാന്‍ ടൈറ്റന്‍സിനു സാധിച്ചിരുന്നു.

റെയിഡിംഗില്‍ 14-12 എന്ന സ്കോറിനും പ്രതിരോധത്തില്‍ 10-9 എന്ന സ്കോറിനും ടൈറ്റന്‍സ് ആണ് മുന്നില്‍ നിന്നത്. രണ്ട് തവണ മത്സരത്തില്‍ പൂനെ ഓള്‍ഔട്ട് ആയപ്പോള്‍ തെലുഗു ഒരു തവണ ഓള്‍ഔട്ട് ആയി. മത്സരത്തില്‍ 2 അധിക പോയിന്റ് പൂനെയ്ക്ക് സ്വന്തമാക്കുവാനായിരുന്നു.

8 പോയിന്റ് നേടിയ രാഹുല്‍ ചൗധരി മത്സരത്തിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ നിലേഷ് സാലുങ്കേ(6), ക്രുഷ്ണ മഡാനേ(4) എന്നിവരും രാഹുലിനൊപ്പം തെലുഗു ടീമിനു വേണ്ടി തിളങ്ങി. പൂനെ നിരയില്‍ ഏഴ് പോയിന്റുമായി സന്ദീപ് നര്‍വാലും 5 പോയിന്റ് നേടിയ അക്ഷയ് ജാഥവുമാണ് തിളങ്ങിയ താരങ്ങള്‍.

ടൈറ്റന്‍സിന്റെ ഭീഷണി മറികടന്ന് ബംഗാള്‍ വാരിയേഴ്സ്

രാഹുല്‍ ചൗധരിയുടെ മുന്നേറ്റത്തില്‍ ബംഗാള്‍ വാരിയേഴ്സിനു ഭീഷണി ഉയര്‍ത്തുവാന്‍ ടൈറ്റന്‍സിനായെങ്കിലും ആ ഭീഷണി അതിജീവിച്ച് ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 30-25 എന്ന നേരിയ വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സ് തെലുഗു ടൈറ്റന്‍സിനെതിരെ വിജയം കുറിച്ചത്. പകുതി സമയത്ത് 13-11നു വിജയികള്‍ തന്നെയാണ് മത്സരത്തില്‍ മുന്നിട്ട് നിന്നത്.

മത്സരത്തിന്റെ ടോപ് സ്കോറര്‍ എട്ട് പോയിന്റ് നേടിയ രാഹുല്‍ ചൗധരിയായിരുന്നു. ഫര്‍ഹദ് മിലാഗ്ഹാര്‍ദന്‍ അഞ്ചും പോയിന്റ് നേടി. ബംഗാള്‍ നിരയില്‍ മനീന്ദര്‍ സിംഗ് ആറ് പോയിന്റ് നേടിയപ്പോള്‍ ബല്‍ദേവ് സിംഗ് അഞ്ചും സുര്‍ജീത്, രണ്‍സിംഗ് എന്നിവര്‍ നാല് വീതം പോയിന്റും നേടി.

13-11നു റെയിഡിംഗില്‍ ടൈറ്റന്‍സ് ആയിരുന്നു മുന്നില്‍. 14-11നു എന്നാല്‍ ടാക്കിള്‍ പോയിന്റില്‍ വലിയ ലീഡ് നേടുവാന്‍ ബംഗാളിനായി. ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും ടീമിനായി. 3-1 എന്ന നിലയില്‍ അധിക പോയിന്റുകളിലും ബംഗാള്‍ തന്നെ മുന്നിട്ട് നിന്നു.

വീണ്ടും ഒരു സമനില കുരുക്കില്‍ യുപി, ഇത്തവണ ഒപ്പം പിടിച്ചത് തെലുഗു ടൈറ്റന്‍സ്

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനിലയുമായി മടങ്ങേണ്ടി വന്ന് യുപി യോദ്ധ. ബംഗാള്‍ വാരിയേഴ്സിനോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ യുപി ഇത്തവ തെലുഗു ടൈറ്റന്‍സുമായി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 19-10നു ബഹുദൂരു മുന്നിലായിരുന്നു യുപിയാണ് രണ്ടാം പകുതിയില്‍ പിന്നോട്ട് പോകുന്ന കാഴ്ച കണ്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 26-26 എന്നായിരുന്നു സ്കോര്‍.

രണ്ടാം പകുതിയില്‍ സടകുടഞ്ഞെഴുന്നേറ്റ ടൈറ്റന്‍സിനു മുന്നില്‍ പതറിപ്പോയെങ്കിലും തോല്‍വി വഴങ്ങേണ്ടി വന്നില്ലെന്നതില്‍ യുപിയ്ക്ക് ആശ്വിസിക്കാം. സച്ചിന്‍ കുമാര്‍(5), ശ്രീകാന്ത് ജാഥവ്(4), ഋഷാംഗ് ദേവഡിഗ(4), നിതേഷ് കുമാര്‍(4) എന്നിവര്‍ യുപിയ്ക്കായി പോയിന്റുകള്‍ നേടിയപ്പോള്‍ നിലേഷ് സാലുങ്കേ(4), മൊഹ്സെന്‍ മഗ്സൗദ്ലു(4), അബോസര്‍ മിഗാനി(4) എന്നിവരാണ് ടൈറ്റന്‍സിനു തുണയായത്.

റെയിഡിംഗ് പോയിന്റില്‍ 13-11നു തെലുഗു ടൈറ്റന്‍സ് മുന്നില്‍ നിന്നപ്പോള്‍ 13-11നു യുപി പ്രതിരോധത്തില്‍ മികച്ച് നിന്നു. ഇരു ടീമുകളും മത്സരത്തില്‍ ഒരു തവണ ഓള്‍ൗട്ട് ആയി.

ടൈറ്റന്‍സിനു അടി പതറി, 21 പോയിന്റ് ജയവുമായി യു മുംബ

തെലുഗു ടൈറ്റന്‍സിനെതിരെ 21 പോയിന്റിന്റെ വലിയ ജയവുമായി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 41-20 എന്ന സ്കോറിനായിരുന്നു യു മുംബയുടെ തകര്‍പ്പന്‍ ജയം. പകുതി സമയത്ത് 17-12നു മുംബൈ ആയിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയില്‍ ടൈറ്റന്‍സിനെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് മുംബൈ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ വെറും 8 പോയിന്റാണ് തെലുഗു ടൈറ്റന്‍സിനു നേടാനായത്.

17 പോയിന്റ് നേടിയ സിദ്ധാര്‍ത്ഥ് ദേശായി ആണ് മുംബൈയെ മുന്നോട്ട് നയിച്ചത്. തെലുഗു നിരയില്‍ രാഹുല്‍ ചൗധരി ഏഴ് പോയിന്റ് നേടി. 22-13നു റെയിഡിംഗിലും 12-6നു ടാക്കിള്‍ പോയിന്റുകളിലും മുന്നിട്ട് നിന്ന മുംബൈ മൂന്ന് തവണ ടൈറ്റന്‍സിനെ മത്സരത്തില്‍ ഓള്‍ഔട്ടുമാക്കി.

ആദ്യ പകുതിയിലെ ലീഡ് കൈവിട്ട് പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്

മത്സരത്തിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും അവസാന മിനുട്ടുകളില്‍ വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 35-31 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സ് പട്ന പൈറേറ്റ്സിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍ 17-14നു മുന്നില്‍ നിന്നത് പട്നയായിരുന്നുവെങ്കിലും രണ്ടാം പകുതിയിലെ മികച്ച തിരിച്ചുവരവ് തെലുഗുവിനെ വിജയത്തിലേക്ക് നയിച്ചു. മത്സരം അവസാന അഞ്ച് മിനുട്ടിലേക്ക് കടന്നപ്പോള്‍ 30-30നു ഇരു ടീമുകളും ഒപ്പത്തിലായിരുന്നുവെങ്കിലും അവസാന നിമിഷങ്ങളില്‍ പട്നയ്ക്ക് ഒരു പോയിന്റ് മാത്രമേ നേടാനായുള്ളു എന്നത് ടീമിനു തിരിച്ചടിയായി.

8 പോയിന്റ് നേടിയ മഞ്ജിത്ത് ആണ് പട്നയുടെയും മത്സരത്തിലെയും ടോപ് സ്കോറര്‍. പര്‍ദീപ് നര്‍വാലിനു 5 പോയിന്റും ലഭിച്ചു അതേ സമയം രാഹുല്‍ ചൗധരിയാണ് (7) ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. വിശാല്‍ ഭരദ്വാജ്(6), നിലേഷ് സാലുങ്കേ(5), ഇറാനിയന്‍ താരങ്ങളായ അബോസാര്‍ മിഗാനി(5), മൊഹ്സന്‍ മഗ്സൗദലു(4) എന്നിവരാണ് തെലുഗു ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

റെയിഡിംഗില്‍ പട്നയ്ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ പ്രതിരോധത്തില്‍ മികവ് തെലുഗു ടൈറ്റന്‍സിനായിരുന്നു. റെയിഡിംഗ് പോയിന്റില്‍ 19-15നും ടാക്കിള്‍ പോയിന്റില്‍ 15-8നുമായിരുന്നു അതാത് ടീമുകള്‍ മുന്നില്‍. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ തെലുഗു മൂന്ന് അധിക പോയിന്റുകളും പട്ന രണ്ട് അധിക പോയിന്റുകളും സ്വന്തമാക്കി.

ടൈറ്റന്‍സിനു കാലിടറി, ബംഗാളിനോട് തോല്‍വി

ആവേശകരമായ പ്രൊ കബഡി മത്സരത്തില്‍ ജയം സ്വന്തമാക്കി ബംഗാള്‍ വാരിയേഴ്സ്. 30-25 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 10-13നു പിന്നിലായ ശേഷമാണ് ബംഗാള്‍ വാരിയേഴ്സ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ഇടവേള സമയത്ത് മൂന്ന് പോയിന്റ് പിന്നിലായിരുന്ന ശേഷമാണ് ജയിച്ച് കയറുവാന്‍ ബംഗാളിനായത്.

രണ്ടാം പകുതി അവസാനിക്കുവാന്‍ 10 മിനുട്ടില്‍ താഴെയുള്ളപ്പോള്‍ വരെ പിന്നിലായിരുന്ന ബംഗാള്‍ പൊടുന്നനെയാണ് ഗിയര്‍ മാറ്റി മത്സരത്തില്‍ മുന്നിലെത്തുന്നത് തുടര്‍ന്ന് ലീഡ് നിലനിര്‍ത്തി ജയം ഉറപ്പാക്കുവാന്‍ ടീമിനായി. 11 പോയിന്റുമായി മനീന്ദര്‍ സിംഗ് ആണ് ബംഗാളിന്റെ വിജയ ശില്പി. രാഹുല്‍ ചൗധരിയുടെ നിറം മങ്ങിയ പ്രകടനമാണ് തെലുഗു ടൈറ്റന്‍സിനു തിരിച്ചടിയായത്.

റെയിഡിംഗിള്‍ വാരിയേഴ്സിനായിരുന്നെങ്കില്‍ മുന്നില്ലെങ്കില്‍ (16-10) പ്രതിരോധത്തില്‍ മേല്‍ക്കൈ (13-7) ടൈറ്റന്‍സിനായിരുന്നു. 2 ഓള്‍ഔട്ട് പോയിന്റും അഞ്ച് അധിക പോയിന്റും സ്വന്തമാക്കുവാന്‍ ബംഗാളിനായത് വിജയത്തില്‍ നിര്‍ണ്ണായകമായി.

ടൈറ്റന്‍സിനു ആവേശ ജയം, പരാജയപ്പെടുത്തിയത് യുപി യോദ്ധയെ

യുപി യോദ്ധയെ 34-29 എന്ന സ്കോറിനു പരാജയപ്പെടുത്തി തെലുഗു ടൈറ്റന്‍സ്. രാഹുല്‍ ചൗധരി(11), അബോസാര്‍ മിഗാനി(6), നിലേഷ് സാലുങ്കേ(5) എന്നിവരുടെ മികവിലാണ് ടൈറ്റന്‍സ് വിജയം നേടിയത്. പകുതി സമയത്ത് 18-13നു തെലുഗു ടൈറ്റന്‍സ് ലീഡ് ചെയ്യുകയായിരുന്നു. യുപിയ്ക്കായി 11 പോയിന്റുമായി പ്രശാന്ത് കുമാര്‍ റായ്, 7 പോയിന്റ് നേടിയ ഋഷാംഗ ദേവഡിഗ എന്നിവരാണ് തിളങ്ങിയത്.

റെയിഡിംഗില്‍ ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ ഒരു പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് തെലുഗു ടൈറ്റന്‍സിനു നേടാനായത്. എന്നാല്‍ ടാക്കിള്‍ പോയിന്റില്‍ 15-11 എന്ന സ്കോറിനു ടൈറ്റന്‍സ് വ്യക്തമായ മുന്‍തൂക്കം നേടി. മത്സരത്തില്‍ ആരും തന്നെ ഓള്‍ഔട്ട് ആയില്ല. 2 പോയിന്റ് വീതം അധിക പോയിന്റായി ഇരു ടീമുകളും നേടുകയും ചെയ്തു.

ചരിത്രം ആവര്‍ത്തിക്കപ്പെട്ടു, ടൈറ്റന്‍സിനോട് വീണ്ടും തോറ്റ് തലൈവാസ്

ചരിത്രം തിരുത്തുവാനാകാതെ തമിഴ് തലൈവാസ് ഒരു വട്ടം കൂടി തെലുഗു ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ നാലാമത്തെ തോല്‍വിയാണ് ഇന്ന് തമിഴ് തലൈവാസ് തെലുഗു ടൈറ്റന്‍സിനോട് ഏറ്റുവാങ്ങിയത്. ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് തലൈവാസ് നാട്ടിലേറ്റു വാങ്ങിയത്. 17-11നു പകുതി സമയത്ത് ലീഡ് ചെയ്ത ടൈറ്റന്‍സ് മത്സരം 33-28 എന്ന സ്കോറിനു സ്വന്തമാക്കി.

രാഹുല്‍ ചൗധരിയും അജയ് താക്കൂറും തമ്മിലുള്ള പോര് കണ്ട മത്സരത്തില്‍ ഇരു താരങ്ങളും 9 പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. തെലുഗു ടൈറ്റന്‍സിനു രണ്ട് ഓള്‍ഔട്ട് പോയിന്റ് ലഭിക്കുകയും പ്രതിരോധത്തില്‍ 3 പോയിന്റിന്റെ (14-11) ലീഡ് നേടുവാനും സാധിച്ചതാണ് ടീമിനു തുണയായത്. റെയിഡിംഗ് പോയിന്റില്‍ ഇരു ടീമുകളും 16 പോയിന്റ് വീതം നേടി ഒപ്പം നിന്നു.

Exit mobile version