ഡൽഹിയുടെ കുതിപ്പ് തുടരുന്നു, നാലാം ജയം ഗുജറാത്തിനെ വീഴ്ത്തി ജയ്പൂര്‍

പ്രൊകബഡി ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനും ദബാംഗ് ഡൽഹി കെസിയ്ക്കും വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ 25-18 എന്ന സ്കോറിനായിരുന്നു ജയ്പൂരിന്റെ വിജയം. പകുതി സമയത്ത് വിജയികള്‍ 12-9ന് മുന്നിലായിരുന്നു.

രണ്ടാം മത്സരത്തിൽ 46-26 എന്ന സ്കോറിന് തെലുഗു ടൈറ്റന്‍സിനെ ദബാംഗ് ഡൽഹി പരാജയപ്പെടുത്തുകയായിരുന്നു. 20 പോയിന്റെ വലിയ വിജയത്തോടെ നാലാം ജയം ആണ് ഡൽഹി സ്വന്തമാക്കിയത്.

10 പോയിന്റുമായി വിനയ് തെലുഗു ടൈറ്റന്‍സിനായി തിളങ്ങിയപ്പോള്‍ 12 പോയിന്റുമായി നവീന്‍ കുമാര്‍ വിജയികള്‍ക്കായി തിളങ്ങി. മഞ്ജീത്ത് 9 പോയിന്റും ടീമിനായി സ്വന്തമാക്കി.

സൗത്തിന്ത്യന്‍ ഡര്‍ബിയിൽ വിജയവുമായി ബെംഗളൂരു ബുള്‍സ്, തെലുഗു ടൈറ്റന്‍സിനെ വീഴ്ത്തിയത് 5 പോയിന്റിന്

ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ തെലുഗു ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ബെംഗളുരു ബുള്‍സ്. 34-29 എന്ന സ്കോറിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയിൽ 17 പോയിന്റ് വീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 17-12 എന്ന നിലയിൽ മേൽക്കൈ ബെംഗളൂരു നേടി.

7 പോയിന്റ് നേടിയ നീരജ് ബെംഗളൂരുവിനായി തിളങ്ങിയപ്പോള്‍ വിനയ്, രജനീഷ് എന്നിവര്‍ തെലുഗുവിനായി 7 പോയിന്റ് നേടി. 5 പോയിന്റുമായി വികാശ് കണ്ടോലയും ഭരതും നിര്‍ണ്ണായക പ്രകടനം ബെംഗളൂരുവിനായി നടത്തുകയായിരുന്നു.

ടൈറ്റന്‍സിനും കാലിടറിയത് 1 പോയിന്റിന്, പുനേരി പള്‍ട്ടന് വിജയം

തെലുഗു ടൈറ്റന്‍സിനെതിരെ 1 പോയിന്റ് വിജയം നേടി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ 34-33 എന്ന സ്കോറിന് ആണ് വിജയം. പള്‍ട്ടന് വേണ്ടി രാഹുല്‍ ചൗധരിയും തെലുഗു ടൈറ്റന്‍സ് സിദ്ധാര്‍ത്ഥ് ദേശായി എന്നിവരും 15 പോയിന്റും നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

അതേ സമയം പുനേരി പള്‍ട്ടന്‍ അസ്ലാം ഇനാംദാര്‍ എട്ട് പോയിന്റും മോഹിത് ഗോയത് 9 പോയിന്റും നേടി പുനെ നിരയിൽ തിളങ്ങി. പകുതി സമയത്ത് 20-14ന് തെലുഗു ടൈറ്റന്‍സ് ആയിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയിൽ 20-13 എന്ന നിലയിൽ പള്‍ട്ടന്‍ ആധിപത്യം പുലര്‍ത്തി.

തെലുഗു ടൈറ്റന്‍സിന്റെ കഥകഴിച്ച് പട്ന പൈറേറ്റ്സ്

തെലുഗു ടൈറ്റന്‍സിനെതിരെ 12 പോയിന്റിന്റെ വിജയം നേടി പട്‍ന പൈറേറ്റ്സ്. ഇന്നത്തെ രണ്ടാം മത്സരത്തില്‍ പട്‍ന 34-22 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സിനെ വീഴ്ത്തിയത്.
23-9 എന്ന സ്കോറിനാണ് പട്ന ലീഡ് ചെയ്തിരുന്നത്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും ആദ്യ പകുതിയില്‍ നേടിയ ലീഡ് പട്നയ്ക്ക് തുണയായി മാറി.

റെയിഡിംഗില്‍ 12-10ന്റെ നേരിയ ലീഡാണ് പട്നയ്ക്ക് ലഭിച്ചതെങ്കില്‍ പ്രതിരോധത്തില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കുവാന്‍ വിജയികള്‍ക്കായി. 16-8 എന്ന സ്കോറിനായിരുന്നു പട്ന ടാക്കിള്‍ പോയിന്റില്‍ മുന്നിട്ട് നിന്നത്. രണ്ട് തവണ തെലുഗു ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും പൈറേറ്റ്സിന് കഴിഞ്ഞു. 4-2 എന്ന നിലയില്‍ അധിക പോയിന്റ്സിന്റെ കാര്യത്തില്‍ തെലുഗു ടൈറ്റന്‍സ് ആയിരുന്നു മുന്നില്‍.

പട്നയ്ക്കായി പര്‍ദീപ് നര്‍വാല്‍ 7 പോയിന്റും ജയ്ദീപ് ആറ് പോയിന്റും നേടിയപ്പോള്‍ തെലുഗു ടൈറ്റന്‍സിന് വേണ്ടി സിദ്ധാര്‍ത്ഥ് ദേശായി 6 പോയിന്റുമായി തിളങ്ങി.

ഒരു പോയിന്റ് വിജയം തട്ടിയെടുത്ത് ദബാംഗ് ഡല്‍ഹി

ആവേശകരമായ മത്സരത്തിനൊടുവില്‍ ഒരു പോയിന്റിന്റെ വിജയം കരസ്ഥമാക്കി ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അവസാന എട്ട് മിനുട്ട് വരെ ലീഡ് തെലുഗു ടൈറ്റന്‍സിന്റെ കൈവശമായിരുന്നുവെങ്കിലും അത് തിരിച്ചെടുത്ത ഡല്‍ഹി പിന്നീട് വിട്ട് നല്‍കാതെ മുന്നോട്ട് പോകുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലീഡ് ഡല്‍ഹിയ്ക്കായിരുന്നുവെങ്കിലും രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തെലുഗു ടൈറ്റന്‍സ് വീണ്ടും ലീഡ് കൈവശപ്പെടുത്തിയിരുന്നു. 13-12നായിരുന്നു ആദ്യ പകുതിയ്ക്ക് ശേഷം ഡല്‍ഹിയുടെ ലീഡ്.

റെയിഡിംഗില്‍ 27-23 എന്ന നിലയില്‍ തെലുഗു ടൈറ്റന്‍സ് ആയിരുന്നു മുന്നിലെങ്കില്‍ പ്രതിരോധത്തില്‍ 7-6ന് ഡല്‍ഹിയ്ക്കായിരുന്നു ലീഡ്. മത്സരത്തില്‍ ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചു. ഒപ്പം രണ്ട് ബോണ്‍സ് പോയിന്റ് കൂടി ടീം നേടിയതോടെ മത്സരം ഒരു പോയിന്റിന് വിജയം ദബാംഗ് ഡല്‍ഹിയ്ക്കൊപ്പമായി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റ് വാങ്ങി തെലുഗു ടൈറ്റന്‍സ്, ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ വിജയിച്ച് തുടങ്ങി തമിഴ് തലൈവാസ്

ഏഴാം സീസണില്‍ പുതിയ ജഴ്സിയില്‍ ഇറങ്ങുന്ന തമിഴ് തലൈവാസിന് ജയത്തോടെ തുടക്കം. രാഹുല്‍ ചൗധരിയും അജയ് താക്കൂറും കരുത്ത് നല്‍കിയ ടീമില്‍ രാഹുല്‍ തന്റെ പഴയ ടീമായ തെലുഗു ടൈറ്റന്‍സിനെതിരെ കളിക്കാനിറങ്ങിയ മത്സരത്തില്‍ 39-26 എന്ന സ്കോറിനാണ് തലൈവാസ് വിജയം രചിച്ചത്. ആദ്യ പകുതിയില്‍ 20-10 ന്റെ ലീഡ് തലൈവാസ് നേടിയപ്പോള്‍ രണ്ടാം പകുതിയിലും മികച്ച പ്രകടനം തന്നെ തമിഴ് തലൈവാസ് നേടിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് തെലുഗു ടൈറ്റന്‍സ് വീണു.

12 പോയിന്റുമായി രാഹുല്‍ ചൗധരിയാണ് തലൈവാസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. മഞ്ജീത്ത് ചില്ലര്‍ ആറും അജയ് താക്കൂര്‍ , മോഹിത് ചില്ലര്‍ എന്നിവര്‍ നാലും പോയിന്റ് നേടി. തെലുഗു നിരയില്‍ സിദ്ധാര്‍ത്ഥ് ദേസായി 6 പോയിന്റുമായി ഏകനായി പൊരുതി നോക്കി.

രണ്ട് തവണ തെലുഗുവിനെ ഓള്‍ൗട്ട് ആക്കിയ തമിഴ് തലൈവാസി റെയിഡിംഗില്‍ 20-15നും പ്രതിരോധത്തില്‍ 15-8നും ലീഡ് ചെയ്തു. 3 അധിക പോയിന്റുകള്‍ തെലുഗു നേടിയപ്പോള്‍ തമിഴ് തലൈവാസിന് ഈ ഗണത്തില്‍ ഒരു പോയിന്റും നേടിയില്ല.

പുതിയ സീസണില്‍ യുമുംബയുടെ വിജയത്തുടക്കം

തെലുഗു ടൈറ്റന്‍സിനെതിരെ 31-25ന്റെ മികച്ച വിജയം നേടി തങ്ങളുടെ വിജയം യുമുംബ കുറിച്ചതോടെ 2019 പ്രൊകബഡി സീസണിന് ആവേശത്തുടക്കം. ഇന്ന് ഹൈദ്രാബാദിലെ ഗാച്ചി ബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ തെലുഗു ടൈറ്റന്‍സിനെയാണ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ യുമുംബ മറികടന്നത്. ആദ്യ പകുതിയില്‍ 17-10ന്റെ ലീഡും മുംബൈയ്ക്ക് തന്നെയായിരുന്നു.

10 പോയിന്റുമായി അഭിഷേക് സിംഗ് ആണ് മുംബൈ നിരയിലെ മികച്ച പ്രകടനം പുറത്തെടുത്തത്. രോഹിത് ബലിയന്‍, സന്ദീപ് നര്‍വാല്‍, ഫസല്‍ അത്രെച്ചാലി എന്നിവര്‍ നാല് വീതം പോയിന്റും നേടി. അതേ സമയം ടൈറ്റന്‍സിന് വേണ്ടി രജനീഷ് എട്ട് പോയിന്റും സിദ്ധാര്‍ത്ഥ് ദേശായി 5 പോയിന്റും നേടി. കഴിഞ്ഞ സീസണില്‍ മുംബൈയുടെ പ്രധാന റെയിഡറുടെ ദൗത്യം സിദ്ധാര്‍ത്ഥിനായിരുന്നു, അന്നത്തെ അത്ര മികവ് ഇന്ന് തന്റെ മുന്‍ ടീമിനെതിരെ താരത്തിന് പുറത്തെടുക്കുവാനാകാതെ പോയതും തെലുഗു ടൈറ്റന്‍സിന് തിരിച്ചടിയായി.

ടാക്കിള്‍ പോയിന്റുകളില്‍ ഇരു ടീമുകളും പത്ത് പോയിന്റ് വീതം നേടി തുല്യത പാലിച്ചപ്പോള്‍ റെയിഡ് പോയിന്റില്‍ നേരിയ ലീഡ്(16-15) കൈവശപ്പെടുത്തുവാന്‍ യുമുംബയ്ക്കായി. എന്നാല്‍ രണ്ട് തവണ ഓള്‍ഔട്ട് ആയതാണ് തെലുഗു ടൈറ്റന്‍സിന് തിരിച്ചടിയായത്. 1 അധിക പോയിന്റും നേടി തങ്ങളുടെ ആറ് പോയിന്റിന്റെ ലീഡ് കരസ്ഥമാക്കുവാന്‍ യുമുംബയ്ക്കായി.

ടൈറ്റന്‍സ് പുറത്ത്, പ്ലേ ഓഫ് ഉറപ്പാക്കി ബംഗാള്‍ വാരിയേഴ്സ്

5 പോയിന്റ് വ്യത്യാസത്തില്‍ തെലുഗു ടൈറ്റന്‍സിനെ കീഴടക്കി പ്ലേ ഓഫ് ഉറപ്പാക്കി ബംഗാള്‍ വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 39-34 എന്ന സ്കോറിനാണ് ബംഗാളിന്റെ വിജയം. മത്സരത്തില്‍ തോല്‍വിയേറ്റ് വാങ്ങിയതോടെ ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ മടങ്ങി. ആദ്യ പകുതിയില്‍ 23-15നു ബംഗാള്‍ മുന്നിലായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ടൈറ്റന്‍സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ വിജയത്തിലേക്ക് എത്തുവാന്‍ ടീമിനു സാധിച്ചുമില്ല.

മനീന്ദര്‍ സിംഗ്(12), സുര്‍ജീത് സിംഗ്(7) എന്നിവര്‍ക്കൊപ്പം രവീന്ദ്ര രമേശ് കുമാവത്തും ജാംഗ് കുന്‍ ലീയും അഞ്ച് വീതം പോയിന്റ് നേടി ബംഗാള്‍ നിരയില്‍ തിളങ്ങി. 13 പോയിന്റ് നേടിയ അര്‍മാന്‍ ആണ് ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് താരത്തിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

27-22നു റെയിഡിംഗില്‍ മുന്നില്‍ ബംഗാളായിരുന്നുവെങ്കിലും 10-7നു പ്രതിരോധത്തില്‍ മേല്‍ക്കൈ നേടിയത് ടൈറ്റന്‍സ് ആയിരുന്നു. ഇരു ടീമുകളും ഓരോ തവണ മത്സരത്തില്‍ ഓള്‍ഔട്ട് ആയപ്പോള്‍ നിര്‍ണ്ണായകമായ മൂന്ന് അധിക പോയിന്റുകള്‍ സ്വന്തമാക്കി ബംഗാള്‍ മത്സരം പോക്കറ്റിലാക്കി.

തെലുഗു ടൈറ്റന്‍സിനെതിരെ വലിയ വിജയം നേടി പുനേരി പള്‍ട്ടന്‍

15 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനെയാണ് പുനേരി പള്‍ട്ടന്‍ കശക്കിയെറിഞ്ഞത്. ഇടവേള സമയത്ത് 17-10ന്റെ ലീഡായിരുന്നു പൂനെയുടെ കൈവശമെങ്കില്‍ അത് ഇരട്ടിയാക്കുവാന്‍ രണ്ടാം പകുതിയില്‍ ടീമിനു സാധിച്ചു. ജിബി മോറെ നേടിയ സൂപ്പര്‍ 10ന്റെ മികവിലാണ് പൂനെയുടെ തകര്‍പ്പന്‍ ജയം. രവി കുമാര്‍ അഞ്ചും സന്ദീപ് നര്‍വാല്‍ നാലും പോയിന്റ് നേടി. ടൈറ്റന്‍സിനു വേണ്ടി ഫര്‍ഹാദ് മിലാഗ്ഹാര്‍ദാന്‍ അഞ്ച് പോയിന്റ് നേടി.

റെയിഡിംഗില്‍ 14-15നു പൂനെ പിന്നില്‍ പോയെങ്കിലും 16-5നു 11 പോയിന്റ് വ്യത്യാസത്തിലാണ് ടീം പ്രതിരോധത്തില്‍ മേല്‍ക്കൈ നേടിയത്. രണ്ട് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും പൂനെയ്ക്ക് സാധിച്ചു.

ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ വിജയിച്ച് ബെംഗളൂരു ബുള്‍സ്

ബെംഗളൂരു ബുള്‍സിനു തെലുഗു ടൈറ്റന്‍സിനെതിരെ ആധികാരിക ജയം. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 37-24 എന്ന സ്കോറിനു 13 പോയിന്റ് വ്യത്യാസത്തിലാണ് ടീമിന്റെ വിജയം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ട് പോയിന്റിനു 10-12 എന്ന നിലയില്‍ ബെംഗളൂരു പിന്നിലായിരുന്നു. മികച്ച തുടക്കം ലഭിച്ചുവെങ്കിലും ടൈറ്റന്‍സിന്റെ ലീഡ് രണ്ടായി കുറയ്ക്കാന്‍ ആദ്യ പകുതിയില്‍ തന്നെ ടീമിനു കഴിഞ്ഞത് ഏറെ ഗുണം ചെയ്തു.

13 പോയിന്റുമായി പവന്‍ ഷെഹ്റാവത്ത് ആണ് ബെംഗളൂരുവിന്റെ തിരിച്ചുവരവ് നയിച്ചത്. മഹേന്ദര്‍ സിംഗ് 5 പോയിന്റ് നേടി. 18-16നു റെയിഡിംഗിലും 13-8നു പ്രതിരോധത്തിലും മികച്ച് നിന്ന ബെംഗളൂരു രണ്ട് തവണ തെലുഗു ടൈറ്റന്‍സിനെ ഓള്‍ഔട്ടും ആക്കിയിരുന്നു. 2 അധിക പോയിന്റും ടീം സ്വന്തമാക്കി.

ആതിഥേയര്‍ക്ക് മികച്ച വിജയം, കീഴടക്കിയത് ജയ്പൂരിനെ

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ 10 പോയിന്റിനു കീഴടക്കി തെലുഗു ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 36-26 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 17-13 എന്ന സ്കോറിനാണ് ജയ്പൂരിന്മേല്‍ ടൈറ്റന്‍സ് മേല്‍ക്കൈ നേടിയത്. നിലേഷ് സാലുങ്കേയും രാഹുല്‍ ചൗധരിയും ടൈറ്റന്‍സിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പിങ്ക് പാന്തേഴ്സിനു വേണ്ടി ദീപക് ഹൂഡ 10 പോയിന്റും അജിങ്ക്യ പവാര്‍ ആറും സന്ദീപ് ധുല്‍ 5 പോയിന്റും നേടി.

റെയിഡിംഗിലും പ്രതിരോധത്തിലും നേരിയ ലീഡാണ് ടൈറ്റന്‍സ് നേടിയത്. റെയിഡിംഗില്‍ 21-19നും ടാക്കിള്‍ പോയിന്റുകളില്‍ 10-7നുമായിരുന്നു ടീം മുന്നിട്ട് നിന്നത്. അതേ സമയം 4 ഓള്‍ഔട്ട് പോയിന്റ് നേടി ടൈറ്റന്‍സ് തങ്ങളുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.

സീസണിലെ നൂറാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്

ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ തെലുഗു ടൈറ്റന്‍സിനെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 2 പോയിന്റ് വ്യത്യാസത്തില്‍ 29-27 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 17-12നു ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ് മേല്‍ക്കൈ നേടിയെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് കുറച്ച് കൊണ്ടുവരാന്‍ തെലുഗു ടൈറ്റന്‍സിനായി.

10 പോയിന്റുമായി പ്രപഞ്ചനും 9 പോയിന്റ് നേടി സച്ചിനും ഗുജറാത്തിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ തെലുഗു ടൈറ്റന്‍സിനു വേണ്ടി രാഹുല്‍ ചൗധരി എട്ട് പോയിന്റ് നേടി തിളങ്ങി. റെയിഡിംഗില്‍ 20-16നു ഗുജറാത്ത് മുന്നിട്ട് നിന്നപ്പോള്‍ പ്രതിരോധത്തില്‍ 6-5നു ടൈറ്റന്‍സ് ആയിരുന്നു മുന്നില്‍. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ അധിക പോയിന്റുകളില്‍ 3-2നു ലീഡ് തെലുഗുവിനായിരുന്നു.

Exit mobile version