വെല്ലുവിളി ഉയര്‍ത്തി ഹരിയാന, മറികടന്ന് ഡൽഹി, ത്രില്ലര്‍ പട്നയെ മറികടന്ന് തമിഴ് തലൈവാസ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ വിജയം കുറിച്ച് ദബാംഗ് ഡൽഹിയും തമിഴ് തലൈവാസും. 38-36 എന്ന സ്കോറിന് ദബാംഗ് ഡൽഹി ഹരിയാന സ്റ്റീലേഴ്സിനെ വീഴ്ത്തിയപ്പോള്‍ 33-32 എന്ന സ്കോറിന് ഒരു പോയിന്റ് വ്യത്യാസത്തിലാണ് തമിഴ് തലൈവാസ് പട്ന പൈറേറ്റ്സിനെ മറികടന്നത്.

ആദ്യ മത്സരത്തിൽ പകുതി സമയത്ത് 15-17 എന്ന സ്കോറിന് തമിഴ് തലൈവാസ് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ 18-15ന് ടീം മുന്നിലെത്തി മത്സരവും സ്വന്തമാക്കി. നരേന്ദര്‍ 9 പോയിന്റുമായി തമിഴ് തലൈവാസ് നിരയിൽ തിളങ്ങി.

രണ്ടാം മത്സരത്തിൽ ദബാംഗ് ഡൽഹിയുടെ ജൈത്രയാത്രയ്ക്ക് രണ്ടാം പകുതിയിൽ ഹരിയാന വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഡൽഹിയുടെ തുടര്‍ച്ചയായ അഞ്ചാം ജയം തടയാന്‍ ഹരിയാനയ്ക്കായില്ല. ആദ്യ പകുതിയിൽ 17-12 എന്ന സ്കോറിന് ഡൽഹി മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 24-21 എന്ന സ്കോറിന് ഹരിയാനയായിരുന്നു മുന്നിൽ.

വിജയം 28 പോയിന്റിന്റെ, പട്ന പൈറേറ്റ്സിനെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ വാരിയേഴ്സ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ കൂറ്റന്‍ വിജയവുമായി ബംഗാള്‍ വാരിയേഴ്സ്. 54-26 എന്ന സ്കോറിനാണ് ബംഗാള്‍ പട്ന പൈറേറ്റ്സിനെ തകര്‍ത്തത്. മനീന്ദര്‍(12), ശ്രീകാന്ത് ജാധവ്(9) എന്നിവരുടെ പ്രകടനം ആണ് ബംഗാള്‍ നിരയിൽ എടുത്ത് പറയേണ്ടത്. പട്നയ്ക്കായി സച്ചിന്‍ 12 പോയിന്റ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് താരത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

ആദ്യ പകുതിയിൽ ബംഗാള്‍ 26-11 എന്ന സ്കോറിന് മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 28-15 എന്ന നിലയിൽ ടീം മുന്നിട്ട് നിന്നു. മൂന്ന് വിജയങ്ങളുമായി ബംഗാള്‍ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ഇതാണ് ഫൈനൽ!!! പട്ന പൈറേറ്റ്സിനെ ഒരു പോയിന്റിന് പരാജയപ്പെടുത്തി ദബാംഗ് ഡൽഹിയ്ക്ക് കിരീടം

പ്രൊ കബഡി ലീഗ് ഫൈനലില്‍ ആവേശകരമായ മത്സരത്തിൽ പട്‍ന പൈറേറ്റ്സിനെ പരാജയപ്പെടുത്തി കന്നി കിരീടം നേടി ദബാംഗ് ഡൽഹി. ഇന്ന് നടന്ന മത്സരത്തിൽ 37-36 എന്ന സ്കോറിനായിരുന്നു ഡൽഹിയുടെ വിജയം.

ഇത് ആദ്യമായാണ് ദബാംഗ് ഡൽഹി പ്രൊകബഡി ലീഗ് ജേതാക്കളാകുന്നത്. 13 പോയിന്റ് നേടിയ നവീന്‍ കുമാറിന് മികച്ച പിന്തുണ നല്‍കിയ വിജയ് നേടിയ 14 പോയിന്റുകള്‍ ഡൽഹി വിജയത്തിൽ നിര്‍ണ്ണായകമായപ്പോള്‍ പട്നയ്ക്കായി സച്ചിന്‍ 10 പോയിന്റും ഗുമന്‍ സിംഗ് 9 പോയിന്റും നേടി.

ആദ്യ പകുതിയിൽ 17-15ന് പട്നയായിരുന്നു മുന്നിൽ എന്നാൽ രണ്ടാം പകുതിയിൽ 22 പോയിന്റ് ഡൽഹി നേടിയപ്പോള്‍ പട്നയ്ക്ക് 19 പോയിന്റ് മാത്രമേ നേടാനായുള്ളു.

ത്രില്ലറിൽ പട്ന പൈറേറ്റ്സിനെ വീഴ്ത്തി യുപി യോദ്ധ

പ്രൊ കബഡി ലീഗിന്റെ എട്ടാം സീസണിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ യുപി യോദ്ധയ്ക്ക് വിജയം. 36 – 35 എന്ന സ്കോറിനാണ് പട്ന പൈറേറ്റ്സിനെ പിന്തള്ളി യുപി യോദ്ധ വിജയം കൈവരിച്ചത്.

പട്ന നിരയിൽ പര്‍ദീപ് നര്‍വാള്‍ 12 പോയിന്റുമായി ടോപ് സ്കോറര്‍ ആയെങ്കിലും യുപിയ്ക്കായി സച്ചിന്‍ പത്തും പ്രശാന്ത് കുമാര്‍ 8 പോയിന്റും നേടിയപ്പോള്‍ മുഹമ്മദ്റീസ ചിയാനേഹ് ഏഴ് പോയിന്റും നേടി.

ആദ്യ പകുതിയിൽ 20-17ന് പട്നയായിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയിൽ 19-15 എന്ന സ്കോറിന് യുപി മുന്നിട്ട് നിന്നു.

തെലുഗു ടൈറ്റന്‍സിന്റെ കഥകഴിച്ച് പട്ന പൈറേറ്റ്സ്

തെലുഗു ടൈറ്റന്‍സിനെതിരെ 12 പോയിന്റിന്റെ വിജയം നേടി പട്‍ന പൈറേറ്റ്സ്. ഇന്നത്തെ രണ്ടാം മത്സരത്തില്‍ പട്‍ന 34-22 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സിനെ വീഴ്ത്തിയത്.
23-9 എന്ന സ്കോറിനാണ് പട്ന ലീഡ് ചെയ്തിരുന്നത്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും ആദ്യ പകുതിയില്‍ നേടിയ ലീഡ് പട്നയ്ക്ക് തുണയായി മാറി.

റെയിഡിംഗില്‍ 12-10ന്റെ നേരിയ ലീഡാണ് പട്നയ്ക്ക് ലഭിച്ചതെങ്കില്‍ പ്രതിരോധത്തില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കുവാന്‍ വിജയികള്‍ക്കായി. 16-8 എന്ന സ്കോറിനായിരുന്നു പട്ന ടാക്കിള്‍ പോയിന്റില്‍ മുന്നിട്ട് നിന്നത്. രണ്ട് തവണ തെലുഗു ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും പൈറേറ്റ്സിന് കഴിഞ്ഞു. 4-2 എന്ന നിലയില്‍ അധിക പോയിന്റ്സിന്റെ കാര്യത്തില്‍ തെലുഗു ടൈറ്റന്‍സ് ആയിരുന്നു മുന്നില്‍.

പട്നയ്ക്കായി പര്‍ദീപ് നര്‍വാല്‍ 7 പോയിന്റും ജയ്ദീപ് ആറ് പോയിന്റും നേടിയപ്പോള്‍ തെലുഗു ടൈറ്റന്‍സിന് വേണ്ടി സിദ്ധാര്‍ത്ഥ് ദേശായി 6 പോയിന്റുമായി തിളങ്ങി.

ഒപ്പത്തിനൊപ്പം പൊരുതി ബെംഗളൂരുവും പട്നയും, അവസാന നിമിഷം ലീഡും ജയവും സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാര്‍

ഇന്ന് പുതിയ സീസണിലെ ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തില്‍ ആവേശകരമായ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ബുള്‍സ്. മത്സരം അവസാന എട്ട് മിനുട്ട് വരെ കടക്കുമ്പോളും ലീഡ് പട്നയുടെ പക്ഷത്തായിരുന്നുവെങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ലീഡ് ബെംഗളൂരു സ്വന്തമാക്കുന്നതാണ് കണ്ടത്. ലീഡ് ഉയര്‍ത്താന്‍ അനുവദിക്കാതെ പട്‍ന പൊരുതിയെങ്കിലും ബെംഗളൂരു 34-32 എന്ന സ്കോറിന് 2 പോയിന്റിന്റെ ലീഡ് നേടി ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതി ബെംഗളൂരുവിന്റെ ലീഡോടു കൂടിയാണ് മത്സരം ആരംഭിച്ചതെങ്കിലും പിന്നീട് പട്ന മത്സരത്തില്‍ ഇരു ടീമുകളും ലീഡ് മാറി മാറി നേടിയെങ്കിലും ആദ്യ പകുതി അവസാനിച്ചപ്പോള്‍ 17-13ന് പട്നയായിരുന്നു മുന്നില്‍.

ബെംഗളൂരുവിന് വേണ്ടി പവന്‍ ഷെഹ്റാവത്ത് 9 പോയിന്റും അമിത് ഷിയോറന്‍ അഞ്ച് പോയിന്റും നേടിയപ്പോള്‍ സുമിത് സിംഗ്, ആശിഷ് സംഗ്വാന്‍, മഹേന്ദര്‍ സിംഗ്, രോഹിത് കുമാര്‍ എന്നിവര്‍ 4 വീതം പോയിന്റ് നേടി. പട്നയ്ക്കായി പര്‍ദീപ് നര്‍വാല്‍ 10 പോയിന്റും മുഹമ്മദ് ഇസ്മായില്‍ മഗ്സൗദലു 9 പോയിന്റും നേടിയെങ്കിലും ഈ വ്യക്തിഗത മികവ് വിജയമാക്കി മാറ്റുവാന്‍ ടീമിന് സാധിച്ചില്ല. ജാംഗ് കുന്‍ ലീയുടെ നിറം മങ്ങിയ പ്രകടനം ടീമിനു തിരിച്ചടിയായി.

റെയിഡിംഗില്‍ 18-17ന് പട്ന ലീഡ് ചെയ്തപ്പോള്‍ പ്രതിരോധത്തില്‍ 15-12ന്റെ മേല്‍ക്കൈ ബെംഗളൂരു കരസ്ഥമാക്കി. ഇരു ടീമുകളും മത്സരത്തില്‍ ഓരോ തവണ ഓള്‍ഔട്ട് ആയി.

പട്നയ്ക്ക് പിഴച്ചു, പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസില്‍

ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനോട് പരാജയപ്പെട്ടതോടെ പട്ന പൈറേറ്റ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസ്സില്‍. നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണെങ്കിലും യുപി യോദ്ധ തൊട്ടു പുറകെയുണ്ടെന്നുള്ളതും അടുത്ത മത്സരത്തില്‍ ബംഗാളിനെതിരെ ജയം സ്വന്തമാക്കിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്നുമുള്ള അവസ്ഥയിലാണ് കാര്യങ്ങള്‍. വിജയിച്ചിരുന്നുവെങ്കില്‍ പ്ലേ ഓഫിലേക്ക് നിലവിലെ ചാമ്പ്യന്മാര്‍ കടക്കുമെന്ന സ്ഥിതിയില്‍ നിന്നാണ് ടീം തോല്‍വിയിലേക്ക് വീണത്.

37-29 എന്ന സ്കോറിനാണ് ഗുജറാത്തിന്റെ മത്സരത്തിലെ വിജയം. ആദ്യ പകുതിയില്‍ 13-12 എന്ന നിലയില്‍ നേരിയ ലീഡ് മാത്രമാണ് ഗുജറാത്തിനുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ മികച്ച പ്രകടനം രണ്ട് ടീമുകളും പുറത്തെടുത്തുവെങ്കിലും വിജയികളായത് ഗുജറാത്തായിരുന്നു. 9 പോയിന്റ് നേടിയ രോഹിത് ഗുലിയയും 8 പോയിന്റ് നേടിയ അജയ് കുമാറുമാണ് ഗുജറാത്തിന്റെ പ്രധാന സ്കോറര്‍മാര്‍. 5 വീതം പോയിന്റുമായി സുനിലും ലളിത് ചൗധരിയും ടീമിനു പിന്തുണ നല്‍കി.

പട്നയ്ക്കായി 10 പോയിന്റുമായി പര്‍ദീപ് നര്‍വാല്‍ തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങള്‍ വരാത്തത് ടീമിനു തിരിച്ചടിയായി. റെയിഡിംഗില്‍ 18 വീതം പോയിന്റുമായി ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ 14-6 എന്ന പോയിന്റ് വ്യത്യാസത്തില്‍ പ്രതിരോധത്തില്‍ ഗുജറാത്ത് മേല്‍ക്കൈ നേടി. ഒരു തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും ഗുജറാത്തിനു സാധിച്ചു. 3 അധിക പോയിന്റുകളും മത്സരത്തില്‍ ഗുജറാത്ത് സ്വന്തമാക്കി.

ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ വാരിയേഴ്സ്

ഇന്നലെ നടന്ന രണ്ടാം പ്രൊ കബഡി ലീഗ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ പിന്തള്ളി ബംഗാള്‍ വാരിയേഴ്സ്. 39-23 എന്ന സ്കോറിനു 16 പോയിന്റ് വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സിന്റെ വലിയ വിജയം. 18-11 എന്ന സ്കോറിനാണ് പകുതി സമയത്ത് ബംഗാള്‍ മുന്നിട്ട് നിന്നത്. ആദ്യ പകുതിയിലെ 7 പോയിന്റ് ലീഡ് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരട്ടിയിലധികമാക്കി മാറ്റുവാന്‍ വാരിയേഴ്സിനു സാധിച്ചു.

19-17നു റെയിഡിംഗില്‍ നേരിയ ലീഡ് മാത്രമാണ് വിജയികള്‍ക്ക് ലഭിച്ചതെങ്കിലും 15-6 എന്ന നിലയില്‍ പ്രതിരോധത്തില്‍ വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കുവാന്‍ ടീമിനു സാധിച്ചു. രണ്ട് തവണ പട്നയെ ഓള്‍ഔട്ട് ആക്കുവാനും ബംഗാള്‍ വാരിയേഴ്സിനു സാധിച്ചു. ഒരു അധിക പോയിന്റും ടീം നേടി.

11 പോയിന്റ് നേടിയ മനീന്ദര്‍ സിംഗിനൊപ്പം രവീന്ദ്ര രമേഷ് കുമാവത് 6 പോയിന്റുമായി ബംഗാള്‍ നിരയില്‍ തിളങ്ങി. പട്നയ്ക്കായി വിജയ് എട്ട് പോയിന്റും പര്‍ദീപ് നര്‍വാല്‍ ഏഴ് പോയിന്റും നേടിയെങ്കിലും പ്രതിരോധത്തിലെ മികവ് ബംഗാളിനു മേല്‍ക്കൈ നല്‍കി.

സമനിലയില്‍ പിരിഞ്ഞ് പട്നയും ബെംഗളൂരുവും, രണ്ടാം പകുതിയില്‍ ചാമ്പ്യന്മാരുടെ മിന്നും തിരിച്ചുവരവ്

പോയിന്റുകള്‍ യഥേഷ്ടം പിറന്ന മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 40-40 എന്ന സ്കോറിനു പട്ന പൈറേറ്റ്സും ബെംഗളൂരു ബുള്‍സും പോയിന്റുകള്‍ പങ്കുവയ്ക്കുകയായിരുന്നു ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍. പകുതി സമയത്ത് 20-11നു വ്യക്തമായ ലീഡ് കരസ്ഥമാക്കുവാന്‍ ബെംഗളൂരുവിനായെങ്കിലും ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച തിരിച്ചുവരവിലൂടെ പട്ന ഒപ്പമെത്തുകയായിരുന്നു. ഒരു ഘടത്തില്‍ ലീഡ് സ്വന്തമാക്കുവാനും പട്നയ്ക്ക് സാധിച്ചിരുന്നു.

രണ്ടാം പകുതിയില്‍ ലീഡ് നില ഇരു ടീമുകളിലേക്കും മാറി മറിയുന്ന കാഴ്ചയാണ് കണ്ടത്. മിനുട്ടുകള്‍ മാത്രം അവശേഷിക്കെ മൂന്ന് പോയിന്റ് ലീഡ് നേടുവാന്‍ ബെംഗളൂരുവിനു സാധിച്ചുവെങ്കിലും പവന്‍ ഷെഹ്റാവത്ത് അവസാന റെയിഡില്‍ പരാജയപ്പെട്ടത് ഒപ്പമെത്തുവാന്‍ പട്നയെ സഹായിച്ചു.

17 പോയിന്റ് നേടി പര്‍ദീപ് നര്‍വാല്‍ ആണ് പട്നയെ മുന്നില്‍ നിന്ന് നയിച്ചത്. ബെംഗളൂരുവിനു വേണ്ടി രോഹിത് കുമാര്‍ 16 പോയിന്റും പവന്‍ ഷെഹ്റാവത്ത് എട്ടും മഹേന്ദര്‍ സിംഗ് 6 പോയിന്റും നേടി. കാശിലിംഗ് അഡ്കേ 5 പോയിന്റ് കരസ്ഥമാക്കി. റെയിഡിംഗില്‍ ഇരു ടീമുകളും 26 പോയിന്റ് വീതം നേടി ഒപ്പം പിടിച്ചു. പ്രതിരോധത്തില്‍ 11-7നു മേല്‍ക്കൈ നേടുവാനായത് ബെംഗളൂരുവിനായിരുന്നു.

രണ്ട് തവണ ബെംഗളരൂവിനെ പട്ന ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ ബെംഗളൂരുവും പട്നയെ പുറത്താക്കി. 3-1നു അധിക പോയിന്റുകളിലും പട്നയായിരുന്നു മുന്നില്‍.

ചാമ്പ്യന്മാരെ വലിയ മാര്‍ജിനില്‍ വീഴ്ത്തി യുപി യോദ്ധ

നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ 16 പോയിന്റ് വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞ യുപി യോദ്ധ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 47-31 എന്ന സ്കോറിനായിരുന്നു യുപിയുടെ വിജയം. ഇടവേള സമയത്ത് 22-17 എന്ന സ്കോറിനു നേരിയ ലീഡ് മാത്രമാണ് യുപിയ്ക്കുണ്ടായിരുന്നതെങ്കിലും രണ്ടാം പകുതിയില്‍ യുപി പിടിമുറുക്കുകയായിരുന്നു.

26 റെയിഡ് പോയിന്റുകളുമായി യുപി മത്സരത്തില്‍ ആധിപത്യമുറപ്പാക്കിയപ്പോള്‍ 21 പോയിന്റാണ് പട്ന ഈ ഗണത്തില്‍ സ്വന്തമാക്കിയത്. 13-9 എന്ന നിലയില്‍ ടാക്കിള്‍ പോയിന്റുകളിലും യുപി തന്നെയായിരുന്നു മുന്നില്‍. മൂന്ന് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കിയും യുപി തങ്ങളുടെ കഴിവ് പുറത്തെടുത്തു.

11 പോയിന്റുമായി പ്രശാന്ത് കുമാര്‍ റായിയും 8 പോയിന്റ് നേടി ശ്രീകാന്ത് ജാഥവുമാണ് യുപിയ്ക്കായി തിളങ്ങിയത്. സച്ചിന്‍ കുമാര്‍ അഞ്ച് പോയിന്റ് നേടി. അതേ സമയം പട്നയ്ക്ക് തിരിച്ചടിയായത് പര്‍ദീപ് നര്‍വാളിന്റെ നിറം മങ്ങിയ പ്രകടനമാണ്. പത്ത് പോയിന്റുമായി മഞ്ജീത്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

തിരിച്ചുവരവ് നടത്തി പട്‍ന പൈറേറ്റ്സ്, 53 പോയിന്റ് നേടി ടീം, 27 പോയിന്റുമായി പര്‍ദീപ് നര്‍വാല്‍

വലിയ തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി പട്‍ന പൈറേറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പട്ന പൈറേറ്റ്സ് പുനേരി പള്‍ട്ടനെ 17 പോയിന്റ് വ്യത്യാസത്തിലാണ് കീഴ്പ്പെടുത്തിയത്. 53-36 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. പാതി സമയത്തും പട്ന തന്നെയാണ് ലീഡ് ചെയ്തതെങ്കിലും 24-19 എന്ന സ്കോറിനു 5 പോയിന്റ് ലീഡ് മാത്രമാണ് കൈവശമുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ പട്ന പൂനെയെ കശക്കിയെറിയുകയായിരുന്നു.

പര്‍ദീപ് നര്‍വാല്‍ നേടിയ 27 പോയിന്റുകളാണ് പട്നയുടെ കൂറ്റന്‍ വിജയത്തിന്റെ അടിത്തറ. പൂനെയ്ക്കായി മോറെ 13 പോയിന്റും സന്ദീപ് നര്‍വാല്‍ 7 പോയിന്റും നേടി. 33 റെയിഡിംഗ് പോയിന്റുകള്‍ പട്ന നേടിയപ്പോള്‍ 28 പോയിന്റുമായി പൂനെ തൊട്ടുപുറകെയെത്തി. 12-6നു പ്രതിരോധത്തിലും മികവ് പട്നയ്ക്കായിരുന്നു. മൂന്ന് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും പൈറേറ്റ്സിനു സാധിച്ചു.

ഗുജറാത്തിനു മുന്നില്‍ കാലിടറി പട്ന പൈറേറ്റ്സ്

ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സിന്റെ കരുത്തന്മാര്‍ക്ക് മുന്നില്‍ കാലിടറി ചാമ്പ്യന്മാരായ പട്‍ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 18 പോയിന്റ് ലീഡോടു കൂടിയാണ് ഗുജറാത്ത് മത്സരത്തില്‍ ആധികാരിക വിജയം കുറിച്ചത്. 45-27 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. പകുതി സമയത്ത് 20-12നു 8 പോയിന്റിന്റെ ലീഡാണ് ടീം കരസ്ഥമാക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മികവ് പുലര്‍ത്തിയ ഗുജറാത്ത് ലീഡ് ഏറെ വര്‍ദ്ധിപ്പിച്ചു.

സച്ചിന്‍(10), പ്രപഞ്ചന്‍(9), പര്‍വേഷ് ബൈന്‍സ്വാല്‍(8) എന്നിവരാണ് ഗുജറത്തിന്റെ പ്രധാന സ്കോറര്‍മാര്‍. പര്‍ദീപ് നര്‍വാല്‍ നിറം മങ്ങിയത് പട്നയ്ക്ക് തിരിച്ചടിയായി. ഒരു പോയിന്റാണ് സൂപ്പര്‍ താരം നേടിയത്. ജവഹര്‍ ആണ് പട്നയുടെ ടോപ് സ്കോറര്‍. 5 പോയിന്റാണ് താരം നേടിയത്.

22-13നു റെയിഡിംഗിലും 17-13നു പ്രതിരോധത്തിലും മുന്നിട്ട് നിന്ന ഗുജറാത്ത് മൂന്ന് തവണ പട്നയെ മത്സരത്തില്‍ ഓള്‍ഔട്ടുമാക്കി.

Exit mobile version