കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് സൂക്ക്സ്, ബാര്‍ബഡോസിനെ വീഴ്ത്തിയത് മൂന്ന് റണ്‍സിന്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ വിജയകരമായി പ്രതിരോധിച്ച് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് നടന്ന മത്സരത്തില്‍ 92 റണ്‍സിന് സൂക്ക്സ് ഓള്‍ഔട്ട് ആയെങ്കിലും 89 റണ്‍സിന് എതിരാളികളായ ബാര്‍ബഡോസ് ട്രിഡന്റ്സിനെ എറിഞ്ഞ് പിടിച്ചാണ് സൂക്ക്സിന്റെ 3 റണ്‍സ് വിജയം.

അവസാന രണ്ടോവറില്‍ ജയിക്കുവാന്‍ 13 റണ്‍സായിരുന്നു ബാര്‍ബഡോസിന് വേണ്ടിയിരുന്നത്. കൈയ്യിലുള്ളത് 5 വിക്കറ്റും. എന്നാല്‍ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിന് നേടാനായത് വെറും 10 റണ്‍സായിരുന്നു. ടോപ് ഓര്‍ഡറില്‍ 49 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സിന്റെ ഇന്നിംഗ്സ് ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനായിരുന്നില്ല.

ഒന്നാം വിക്കറ്റില്‍ ചാള്‍സും ഷായി ഹോപും ചേര്‍ന്ന് 32 റണ്‍സ് നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകളുമായി സൂക്ക്സ് മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. രണ്ട് വീതം വിക്കറ്റ് നേടിയ ജാവെല്ലേ ഗ്ലെന്‍, കെസ്രിക് വില്യംസ് എന്നിവരാണ് സൂക്ക്സിനായി തിളങ്ങിയത്.

ബാറ്റിംഗ് നിര തകര്‍ന്നു, 18 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ട് ആയി സൂക്ക്സ്

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. നജീബുള്ള സദ്രാന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നേടിയത് 22 റണ്‍സ് മാത്രമാണ്. ലെനികോ ബൗച്ചര്‍(18), റോസ്ടണ്‍ ചേസ്(14) എന്നിവരാണ് രണ്ടക്കത്തിലേക്ക് കടന്ന മറ്റു താരങ്ങള്‍.

മൂന്ന് വിക്കറ്റ് നേടിയ ഹെയ്ഡന്‍ വാല്‍ഷ് ആണ് ബാര്‍ബഡോസ് ബൗളര്‍മാരില്‍ തിളങ്ങിയത്. റെയ്മണ്‍ റീഫര്‍ രണ്ട് വിക്കറ്റും നേടി.

സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബാര്‍ബഡോസ് ട്രിഡന്റ്സ്. പോയിന്റ് പട്ടികയില്‍ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സൂക്ക്സ്. 4 പോയിന്റുമായി ബാര്‍ബഡോസ് നാലാം സ്ഥാനത്താണ്. ഇന്ന് ജയം സ്വന്തമാക്കാനായാല്‍ മൂന്നാം സ്ഥാനത്തേക്ക് ടീമിന് ഉയരാന്‍ പറ്റും.

സെയിന്റ് ലൂസിയ സൂക്ക്സ്: Rahkeem Cornwall, Andre Fletcher(w), Leniko Boucher, Roston Chase, Najibullah Zadran, Mohammad Nabi, Daren Sammy(c), Javelle Glenn, Scott Kuggeleijn, Kesrick Williams, Zahir Khan

ബാര്‍ബഡോസ് ട്രിഡന്റ്സ്: Shai Hope(w), Johnson Charles, Kyle Mayers, Jason Holder(c), Corey Anderson, Ashley Nurse, Rashid Khan, Raymon Reifer, Nyeem Young, Hayden Walsh, Joshua Bishop

 

14.4 ഓവറില്‍ ആറ് വിക്കറ്റ് വിജയം നേടി സൂക്ക്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് 110 റണ്‍സിന് എതിരാളികളെ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 14.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് സൂക്ക്സ് മറികടന്നത്. റഖീം കോണ്‍വാല്‍(26) ആന്‍ഡ്രേ ഫ്ലെച്ചര്‍(16), റോസ്ടണ്‍ ചേസ്(27), നജീബുള്ള സദ്രാന്‍(33) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിന് അനായാസ വിജയം നല്‍കിയത്.

നേരത്തെ മുഹമ്മദ് നബിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാട്രിയറ്റ്സിന്റെ താളം തെറ്റിച്ചത്. തന്റെ നാലോവറില്‍ വെറും 15 റണ്‍സ് വിട്ട് നല്‍കിയാണ് നബി പാട്രിയറ്റ്സിനെ മുട്ടുകുത്തിച്ചത്.

പാട്രിയറ്റ്സിനെ നാണംകെടുത്ത് മുഹമ്മദ് നബി, അഞ്ച് വിക്കറ്റുകള്‍ നേടിയ അഫ്ഗാന്‍ താരത്തിന്റെ സ്പെല്ലില്‍ ആടിയുലഞ്ഞ് ടോപ് ഓര്‍ഡര്‍

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മോശം ഫോം ഇന്നത്തെ മത്സരത്തിലും തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ സെയിന്റ് ലൂസിയ സൂക്ക്സ് 110 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു. തുടക്കത്തില്‍ മുഹമ്മദ് നബിയുടെ സ്പെല്ലില്‍ ടീം തകര്‍ന്നടിയുകയായിരുന്നു.

നബി എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ക്രിസ് ലിന്നിനെയും നിക്ക് കെല്ലിയെയും പുറത്തായപ്പോള്‍ പാട്രിയറ്റ്സിന്റെ സ്കോര്‍ ബോര്‍ഡ് തുറന്നിട്ടില്ലായിരുന്നു. തന്റെ അടുത്ത ഓവറില്‍ ദിനേശ് രാംദിനെയും എവിന്‍ ലൂയിസിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയപ്പോള്‍ പാട്രിയറ്റ്സ് 11/4 എന്ന നിലയില്‍ പതറി.

ജാമാര്‍ ഹാമിള്‍ട്ടണെ സഹീര്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 38/5 എന്ന നിലയിലേക്ക് പാട്രിയറ്റ്സ് വീണു. പിന്നീട് ബെന്‍ ഡങ്ക്-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ് ടീം സ്കോര്‍ 60 കടത്തിയത്. സ്കോര്‍ 62ല്‍ നില്‍ക്കെ 33 റണ്‍സ് നേടിയ ബെന്‍ ഡങ്കിനെ ടീമിന് നഷ്ടമായി. പിന്നീട് സൊഹൈല്‍ തന്‍വീര്‍(12), റയാദ് എമ്രിറ്റ്(16) എന്നിവരോടൊപ്പം അല്‍സാരി ജോസഫ് പുറത്താകാതെ നേടിയ 21 റണ്‍സ് കൂടി ചേര്‍ന്നപ്പോളാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന സ്കോറിലേക്ക് പാട്രിയറ്റ്സ് എത്തിയത്.

സെയിന്റ് ലൂസിയ സൂക്ക്സിന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്നലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ നേരിട്ട തോല്‍വിയ്ക്ക് ശേഷം വീണ്ടും വിജയ പാതയിലെത്തുവാനായി സെയിന്റ് ലൂസിയ സൂക്ക്സ്. ടോസ് നേടിയ ടീം ക്യാപ്റ്റന്‍ ഡാരെന്‍ സാമി ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു.പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയാണ് ഇന്ന് സൂക്ക്സ് കളത്തിലിറങ്ങുന്നത്.

ക്രിസ് ലിന്നിന്റെ ഫോമില്ലായ്മയാണ് ഈ ടൂര്‍ണ്ണമെന്റില്‍ പാട്രിയറ്റ്സിന്റെ ഏറ്റവും വലിയ തലവേദന. എവിന്‍ ലൂയിസ് കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ടീമിന് ആദ്യ ജയം സ്വന്തമാക്കുവാന്‍ കഴിഞ്ഞിരുന്നു.

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് : Chris Lynn, Evin Lewis, Denesh Ramdin(w), Jahmar Hamilton, Ben Dunk, Sohail Tanvir, Nick Kelly, Rayad Emrit(c), Imran Khan, Jon-Russ Jaggesar, Alzarri Joseph

സെയിന്റ് ലൂസിയ സൂക്ക്സ് : Andre Fletcher(w), Rahkeem Cornwall, Mark Deyal, Roston Chase, Najibullah Zadran, Mohammad Nabi, Daren Sammy(c), Javelle Glenn, Scott Kuggeleijn, Kesrick Williams, Zahir Khan

ആറ് വിക്കറ്റ് വിജയവുമായി ട്രിന്‍ബാഗോ അപരാജിത യാത്ര തുടരുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. മഴയ്ക്ക് ശേഷം 72 റണ്‍സ് ആയി വിജയ ലക്ഷ്യം മാറ്റുകയായിരുന്നു. 9 ഓവറില്‍ നേടേണ്ടിയിരുന്ന ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ ട്രിന്‍ബാഗോ നേടുകയായിരുന്നു.
17.1 ഓവറില്‍ ടീം 111/6 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ വന്ന് കളി തടസ്സപ്പെടുകയായിരുന്നു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ ട്രിന്‍ബാഗോയുടെ ലക്ഷ്യം 9 ഓവറില്‍ നിന്ന് 72 ആയി പുനഃക്രമീകരിച്ചു.

തുടക്കം പാളിയെങ്കിലും ഡാരെന്‍ ബ്രാവോയും(13 പന്തില്‍ 23 റണ്‍സ്) ടിം സീഫെര്‍ട്ട്(15*) എന്നിവരോടൊപ്പം കോളിന്‍ മണ്‍റോ എട്ട് പന്തില്‍ നേടിയ 17 റണ്‍സുമാണ് ട്രിന്‍ബാഗോയുടെ വിജയം ഉറപ്പാക്കിയത്. സൂക്ക്സിന് വേണ്ടി കെസ്രിക് വില്യംസ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന്റെ ബാറ്റിംഗ് നിരാശാജനകമായിരുന്നു. 22 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ മുഹമ്മദ് നബി മാത്രമാണ് ടീമിന് വേണ്ടി തിളങ്ങിയത്. നബി പുറത്താകാതെ നിന്നപ്പോള്‍ നജീബുള്ള സദ്രാന്‍(21), റഖീം കോണ്‍വാല്‍(18), മാര്‍ക്ക് ദേയാല്‍(16) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ട്രിന്‍ബാഗോയ്ക്ക് വേണ്ടി ഡ്വെയിന്‍ ബ്രാവോ രണ്ടും അലി ഖാന്‍, ഫവദ് അഹമ്മദ്, ഖാരി പിയറി, പ്രവീണ്‍ താംബേ എന്നിവര്‍ ഓരോ വിക്കറ്റ് നേടുകയായിരുന്നു.

സുനില്‍ നരൈന്‍ ഇല്ലാതെ ട്രിന്‍ബാഗോ ആദ്യം ഫീല്‍ഡ് ചെയ്യും, പ്രവീണ്‍ താംബെ ടീമില്‍

ടൂര്‍ണ്ണമെന്റിലെ അപരാജിത ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഇന്ന് ആദ്യം ഫീല്‍ഡ് ചെയ്യും. സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ടോസ് നേടിയ ടീം ഇന്ന് കളത്തിലിറങ്ങുന്നത് സൂപ്പര്‍ താരം പ്രവീണ്‍ താംബെ ഇല്ലാതെയാണ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം പ്രവീണ്‍ താംബെ ഇന്ന് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സൂക്ക്സ് ഇന്ന് ജയിക്കുകയാണെങ്കില്‍ ഒന്നാമതെത്തും. ഒരു മത്സരം അധികം കളിച്ചിട്ടുണ്ടെങ്കിലും ട്രിന്‍ബാഗോയെ കീഴടക്കുക എന്നത് ഏത് ടീമും ഉറ്റുനോക്കുന്ന വലിയൊരു നേട്ടം തന്നെയാണ്.

 

സെയിന്റ് ലൂസിയ സൂക്ക്സ്: Andre Fletcher(w), Rahkeem Cornwall, Mark Deyal, Roston Chase, Najibullah Zadran, Mohammad Nabi, Javelle Glenn, Daren Sammy(c), Scott Kuggeleijn, Kesrick Williams, Chemar Holder

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്: Lendl Simmons, Tion Webster, Colin Munro, Darren Bravo, Kieron Pollard(c), Tim Seifert(w), Dwayne Bravo, Khary Pierre, Ali Khan, Fawad Ahmed, Pravin Tambe

സൂക്ക്സിന് 10 റണ്‍സ് വിജയം, റോസ്ടണ്‍ ചേസ് കളിയിലെ താരം

റോസ്ടണ്‍ ചേസിന്റെ മികവില്‍ 144/7 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പിടിച്ച് കെട്ടിയ സെയിന്റ് ലൂസിയ സൂക്ക്സിന് 10 റണ്‍സ് വിജയം. 145 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ഗയാനയ്ക്ക് വേണ്ടി നിക്കോളസ് പൂരന്‍ തിളങ്ങിയെങ്കിലും 8 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു.

നേരത്തെ റോസ്ടണ്‍ ചേസ് 66 റണ്‍സ് നേടിയാണ് സൂക്ക്സിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 68 റണ്‍സ് നേടിയ നിക്കോളസ് പൂരന്‍ ആണ് ഗയാന നിരയിലെ ടോപ് സ്കോറര്‍. കീമോ പോള്‍ 20 റണ്‍സ് നേടി. സൂക്ക്സിന് വേണ്ടി സ്കോട്ട് കുജ്ജെലൈന്‍ മൂന്ന് വിക്കറ്റും ചെമാര്‍ ഹോള്‍ഡര്‍, കെസ്രിക് വില്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

താഹിറിന്റെ മാസ്മരിക സ്പെല്‍, സൂക്ക്സ് നിരയില്‍ പിടിച്ച് നിന്നത് റോസ്ടണ്‍ ചേസ് മാത്രം

റോസ്ടണ്‍ ചേസ് നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 144 റണ്‍സ് നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ഇമ്രാന്‍ താഹിറിന്റെ മാസ്മരിക സ്പെല്ലാണ് മത്സരം തുടക്കത്തില്‍ മാറ്റി മറിച്ചത്.

റോസ്ടണ്‍ ചേസിന്റെ അര്‍ദ്ധ ശതകമില്ലായിരുന്നുവെങ്കില്‍ സൂക്ക്സ് നാണംകെട്ട സ്കോറില്‍ അവസാനിക്കേണ്ടതായിരുന്നു. താഹിറിന്റെ അവസാന ഓവറില്‍ റോസ്ടണ്‍ ചേസ് ഒരു സിക്സ് നേടുകയും ചെയ്തപ്പോള്‍ തന്റെ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റാണ് താഹിര്‍ നേടിയത്.

ചേസ് 66 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 27 റണ്‍സ് നേടി പുറത്തായി. ഇരുവരും തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 57 റണ്‍സാണ് സൂക്ക്സിന് ആശ്വാസമായി മാറിയത്. ആറാം വിക്കറ്റില്‍ ചേസും ജാവെല്ലേ ഗ്ലെനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 43 റണ്‍സ് കൂട്ടുകെട്ടും ഇന്നിംഗ്സിന്റെ അവസാനത്തോടെ ടീമിന് തുണയായി. അവസാന ഓവറിലെ നാലാം പന്തില്‍ 19 റണ്‍സ് നേടിയ ഗ്ലെന്‍ പുറത്തായി.

തൊട്ടടുത്ത പന്തില്‍ ചേസും പുറത്താകുകയായിരുന്നു. 51 പന്തില്‍ നിന്നാണ് ചേസിന്റെ 66 റണ്‍സ്. ഇരു വിക്കറ്റുകളും നേടിയത് ഒഡിയന്‍ സ്മിത്ത് ആയിരുന്നു. 7 വിക്കറ്റാണ് സൂക്ക്സിന് നഷ്ടമായത്.

പാട്രിയറ്റ്സിനെ വീഴ്ത്തി റോസ്ടണ്‍ സ്കോട്ട് കുജ്ജെലൈനും, പാഴായി പോയത് രാംദിന്റെ ഒറ്റയാള്‍ പോരാട്ടം

173 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വീണ്ടും പരാജയം. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമില്ലാത്ത ടീമെന്ന ചീത്ത് പേരുമായാണ് ടീം ഇന്ന് തോറ്റു മടങ്ങുന്നത്. കൂറ്റന്‍ ലക്ഷ്യത്തിനിറങ്ങിയ ടീമിന് ക്രിസ് ലിന്നും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തില്‍ മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കി ലിന്‍ 14 റണ്‍സ് നേടി മടങ്ങിയ ശേഷം പാട്രിയറ്റ്സ് കഷ്ടപ്പെടുകയായിരുന്നു.

29 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ അടക്കം മൂന്ന് വിക്കറ്റ് റോസ്ടണ്‍ ചേസ് നേടിയതോടെ കാര്യങ്ങള്‍ പാട്രിയറ്റ്സിന് കൂടുതല്‍ പ്രയാസകരമായി. പിന്നീട് ദിനേശ് രാംദിന്‍ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും ജയം പാട്രിയറ്റ്സിന് അപ്രാപ്യമായിക്കൊണ്ടിരിക്കുകയായിരുന്നു. റോസ്ടണ്‍ ചേസ് തന്റെ നാലോവറില്‍ വെറും 12 റണ്‍സ് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

അധികം വൈകാതെ രാംദിനെയും കീറണ്‍ പവലിനെയും സൊഹൈല്‍ തന്‍വീറിനെയും സ്കോട്ട് കുജ്ജെലൈനും പുറത്താക്കിയതോടെ മത്സരത്തിലെ പാട്രിയറ്റ്സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അവസാന ഓവറില്‍ ലക്ഷ്യം 28 റണ്‍സെന്നിരിക്കെ ഷെല്‍ഡണ്‍ കോട്രെല്‍ ചില കൂറ്റനടികള്‍ക്ക് ശ്രമിച്ചുവെങ്കിലും മത്സരത്തില്‍ സൂക്ക്സ് 10 റണ്‍സ് വിജയം നേടി. 11 പന്തില്‍ നിന്ന് 26 റണ്‍സാണ് കോട്രെല്‍ നേടിയത്. 20 ഓവറില്‍ 162/8 എന്ന നിലയിലാണ് പാട്രിയറ്റ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.

സ്കോട്ട് കുജ്ജെലൈന്‍ നാലും റോസ്ടണ്‍ ചേസ് മൂന്നും വിക്കറ്റ് നേടിയാണ് സൂക്ക്സിന്റെ വിജയ ശില്പികളായത്.

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സൂക്ക്സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി നബി

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 172 റണ്‍സ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്.

റഖീം കോണ്‍വാല്‍ തുടക്കത്തില്‍ റിട്ടേര്‍ഡ് ആയെങ്കിലും മികച്ച തുടക്കമാണ് സെയിന്റ് ലൂസിയ സൂക്ക്സിന് ലഭിച്ചത്. ഫ്ലെച്ചറും മാര്‍ക്ക് ദേയാലും ചേര്‍ന്ന് മികച്ച തുടക്കം നേടിയ ശേഷം 17 പന്തില്‍ 30 റണ്‍സ് നേടിയ മാര്‍ക്ക് ദേയാല്‍ പുറത്താകുമ്പോള്‍ സ്കോര്‍ 73 റണ്‍സായിരുന്നു. 11.5 ഓവറില്‍ ആന്‍ഡ്രേ ഫ്ലെച്ചറെ നഷ്ടമായ ശേഷമാണ് സൂക്ക്സിന്റെ തകര്‍ച്ചയുടെ തുടക്കം.

33 പന്തില്‍ 46 റണ്‍സ് നേടിയ ഫ്ലെച്ചറിനെയും റോസ്ടണ്‍ ചേസിനെയും അടുത്തടുത്ത ഓവറുകള്‍ ജോണ്‍-റസ് ജാഗേസര്‍ പുറത്താക്കിയ ശേഷം സൊഹൈല്‍ തന്‍വീര്‍ നജീബുള്ള സദ്രാനെയും ഡാരെന്‍ സാമിയെയും പുറത്താക്കിയപ്പോള്‍ 123/5 എന്ന നിലയിലേക്ക് 14.4 ഓവറില്‍ സൂക്ക്സ് പ്രതിരോധത്തിലായി.

തിരികെ ബാറ്റിംഗിനെത്തിയ റഖീം കോണ്‍വാല്‍ റണ്ണൗട്ടാകുമ്പോള്‍ 16 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ 19ാം ഓവറില്‍ സൊഹൈല്‍ തന്‍വീറിനെ രണ്ട് സിക്സറുകള്‍ പറത്തിയാണ് സെയിന്റ് ലൂസിയ ഇന്നിംഗ്സിന് അവസാനം ആശ്വാസം പകര്‍ന്നത്. ഒരു ഘട്ടത്തില്‍ ഇരുനൂറിനടുത്ത് സ്കോറിലേക്ക് എത്തുമെന്ന് കരുതിയ ടീമിന് 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനായത്. മുഹമ്മദ് നബി 22 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.

ടീമിന്റെ ടോപ് സ്കോറര്‍ ആന്‍ഡ്രേ ഫ്ലെച്ചറാണെങ്കിലും 3 സിക്സുകളുടെ സഹായത്തോടെ 35 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ വെടിക്കെട്ട് പ്രകടനം സൂക്ക്സ് ഇന്നിംഗ്സിന്റെ ഗതി മാറ്റുകയായിരുന്നു. സൊഹൈല്‍ തന്‍വീര്‍, ജോണ്‍-റസ് ജാഗ്ഗേസര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ ആണ് പാട്രിയറ്റ്സ് നിരയില്‍ കണക്കറ്റ് പ്രഹരം വാങ്ങിയത്.

Exit mobile version