ഷദബ് ഖാന്റെയും ഷഹീന്‍ അഫ്രീദിയുടെയും മികവില്‍ ന്യൂസിലാണ്ടിനെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍

തിരിച്ചുവരവിന്റെ പാതയിലായിരുന്ന ന്യൂസിലാണ്ടിനു തടയിട്ട് ഷദബ് ഖാന്‍. റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ടിന്റെ ബലത്തില്‍ 78/3 എന്ന നിലയില്‍ നിന്ന് 208/3 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയ ന്യൂസിലാണ്ടിന്റെ ഒറ്റയോവറില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ ഷദബ് ഖാന്‍ ആണ് പ്രതിരോധത്തിലാക്കിയത്. നേരത്തെ കെയിന്‍ വില്യംസണിന്റെ വിക്കറ്റും നേടിയ ഷദബ് ഖാന്‍ ടോം ലാഥം(68), ഹെന്‍റി നിക്കോളസ്(0) എന്നിവരെ തുടരെയുള്ള പന്തുകളില്‍ പുറത്താക്കിയെങ്കിലും ഹാട്രിക്ക് നേട്ടം കോളിന്‍ ഡി ഗ്രാന്‍ഡോം നിഷേധിച്ചു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ ഗ്രാന്‍ഡോമിനെയും പൂജ്യത്തിനു പുറത്താക്കി ഷദബ് ഓവറിലെ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി.

78/3 എന്ന നിലയില്‍ നിന്ന് 130 റണ്‍സാണ് റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ട് നേടിയത്. ഷദബിന്റെ തൊട്ടടുത്ത ഓവറില്‍ റോസ് ടെയലിറിനെ ഇമാദ് വസീം പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ടിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. 208/3 എന്ന നിലയില്‍ നിന്ന് 208/6 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ട് 50 ഓവര്‍ പിന്നിട്ടപ്പോള്‍ 266 റണ്‍സിലേക്ക് എത്തിച്ചത് എട്ടാം വിക്കറ്റില്‍ ടിം സൗത്തി-ഇഷ് സോധി കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവിലൂടയാണ്. 9 വിക്കറ്റുകളാണ് ന്യൂസിലാണ്ടിനു നഷ്ടമായത്.

തന്റെ അവസാന ഓവറുകള്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദി ഇഷ് സോധിയെയും ടിം സൗത്തിയെയും പുറത്താക്കി വീണ്ടും പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇഷ് സോധി 24 റണ്‍സും ടിം സൗത്തി 20 റണ്‍സുമാണ് നേടിയത്. അവസാന ഓവറുകളില്‍ സിക്സുകളുടെ സഹായത്തോടെ 42 റണ്‍സ് കൂട്ടുകെട്ടും ഇവര്‍ എട്ടാം വിക്കറ്റില്‍ നേടി.

ഷദബ് ഖാനും ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റ് വീതം മത്സരത്തില്‍ നേടിയപ്പോള്‍ ഇമാദ് വസീമിനാണ് ഒരു വിക്കറ്റ്.

23 റണ്‍സിനിടെ എട്ട് വിക്കറ്റ്, ന്യൂസിലാണ്ടിനെയും വൈറ്റ് വാഷ് ചെയ്ത് പാക്കിസ്ഥാന്‍

ഓസ്ട്രേലിയയ്ക്ക് പിന്നാലെ ടി20യില്‍ ന്യൂസിലാണ്ടിനെയും വൈറ്റ് വാഷ് ചെയ്ത് പാക്കിസ്ഥാന്‍. പരമ്പര നേരത്തെ സ്വന്തമാക്കിയ ടീം അവസാന ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 166/3 എന്ന സ്കോര്‍ നേടിയ ശേഷം ന്യൂസിലാണ്ടിനെ 119 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 96/2 എന്ന ശക്തമായ നിലയിലായിരുന്ന ന്യൂസിലാണ്ടിന്റെ അവസാന 8 വിക്കറ്റ് 23 റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.

കെയിന്‍ വില്യംസണ്‍ 38 പന്തില്‍ 60 റണ്‍സുമായി തിളങ്ങിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും മികച്ച പിന്തുണ നല്‍കുവാനായില്ല. ഗ്ലെന്‍ ഫിലിപ്പ്സ് 26 റണ്‍സ് നേടി പുറത്തായി. വില്യംസണെയും ഗ്ലെന്‍ ഫിലിപ്പ്സിനെയും ഒരേ ഓവറില്‍ പുറത്താക്കി ഷദബ് ഖാന്‍ ആണ് ന്യൂസിലാണ്ട് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ഷദബ് ഖാന്‍ മൂന്നും വഖാസ് മക്സൂദ്, ഇമാദ് വസീം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ട് 16.5 ഓവറില്‍ 119 റണ്‍സിനു ഓള്‍ഔട്ട് ആയി. പാക്കിസ്ഥാനു 47 റണ്‍സിന്റെ വിജയമാണ് നേടാനായത്.

ഓസ്ട്രേലിയയെ നാണംകെടുത്തി പാക്കിസ്ഥാന്‍, പരമ്പര വിജയം 3-0നു

മൂന്നാം ടി20യിലും ഓസ്ട്രേലിയയെ നാണംകെടുത്തി പാക്കിസ്ഥാന്‍. മൂന്നാം മത്സരത്തില്‍ 33 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന്‍ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 150/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 117 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ബാബര്‍ അസം(50), ഷാഹിബ്സാദ ഫര്‍ഹാന്‍(39), മുഹമ്മദ് ഫഹീസ്(32) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനെ 150 റണ്‍സിലേക്ക് നയിച്ചത്. മിച്ചല്‍ മാര്‍ഷ് ഓസ്ട്രേലിയയ്ക്കായി രണ്ട് വിക്കറ്റ് നേടി.

21 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും ബെന്‍ മക്ഡര്‍മട്ടും ടോപ് സ്കോറര്‍മാരായപ്പോള്‍ ഓസ്ട്രേലിയന്‍ നിരയില്‍ അലക്സ് കാറെയാണ് 20നു മുകളില്‍ സ്കോര്‍ ചെയ്യുന്ന മറ്റൊരു താരം. ഷദബ് ഖാന്‍ മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

സിംബാബ്‍വേയെ 155 റണ്‍സിനു പുറത്താക്കി പാക്കിസ്ഥാന്‍, ജയം 244 റണ്‍സിനു

സിംബാബ്‍വേയ്ക്കെതിരെ നാലാം ഏകദിനത്തില്‍ 244 റണ്‍സിന്റെ ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഫകര്‍ സമന്‍(210*), ഇമാം ഉള്‍ ഹക്ക്(113), ആസിഫ് അലി(50*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 399/1 എന്ന സ്കോര്‍ നേടിയ പാക്കിസ്ഥാന്‍ 42.4 ഓവറില്‍ സിംബാബ്‍വേയെ പുറത്താക്കകുയായിരുന്നു. 4 വിക്കറ്റുമായി ഷദബ് ഖാന്‍ ആണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്.

44 റണ്‍സുമായി ഡൊണാള്‍ഡ് ടിരിപാനോ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയി. എല്‍ട്ടണ്‍ ചിഗുംബര 37 റണ്‍സ് നേടി. ഷദബ് ഖാനു പുറമേ ഉസ്മാന്‍ ഖാന്‍, ഫഹീം അഷ്റഫ് എന്നിവര്‍ രണ്ടും ജൂനൈദ് ഖാന്‍, ഷൊയ്ബ് മാലിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

4 വിക്കറ്റുമായി ഷദബ് ഖാന്‍, 201 റണ്‍സിനു പാക്കിസ്ഥാനു വിജയം

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പാക്കിസ്ഥാനോട് തോല്‍വിയേറ്റു വാങ്ങിയ ശേഷം ഏകദിന പരമ്പരയിലും മോശം തുടക്കവുമായി സിംബാബ്‍വേ. ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ 201 റണ്‍സിന്റെ തോല്‍വിയാണ് സിംബാബ്‍വേ ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനാവശ്യപ്പെട്ട പാക്കിസ്ഥാന്‍ 308/7 എന്ന സ്കോര്‍ നേടി. ഇമാം ഉള്‍ ഹക്ക്(128), ആസിഫ് അലി(46) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് രണ്ടാം ഓവര്‍ മുതല്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 35 ഓവറുകളില്‍ ടീം 107 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന്‍ നാലും ഉസ്മാന്‍ ഖാന്‍, ഫഹീം അഷ്റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മുഹമ്മദ് അമീര്‍, ഹസന്‍ അലി എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫവദ് അഹമ്മദ് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്, താരം ട്രിന്‍ബഗോയിലെത്തുന്നത് ഷദബ് ഖാനു പകരം

ഓസ്ട്രേലിയയുടെ ലെഗ് സ്പിന്‍ ബൗളര്‍ ഫവദ് അഹമ്മദിനെ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. വരാനിരിക്കുന്ന സീസണില്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഷദബ് ഖാന്റെ സേവനം ടീമിനു ലഭിക്കില്ലെന്നുറപ്പായതോടെയാണ് പകരം താരത്തെ എത്തിക്കുവാന്‍ ടീം മുതിര്‍ന്നത്. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്ത ഷദബ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവചിച്ച താരമാണ്.

ഷദബ് ഖാനെ നഷ്ടമാകുന്നത് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് പറഞ്ഞ നൈറ്റ് റൈഡേഴ്സ് ഡയറക്ടര്‍ വെങ്കി മൈസൂര്‍ പകരം മികച്ച താരത്തെ ടീമിലെത്തിക്കുവാന്‍ സാധിച്ചത് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവില്‍ കാനഡയിലെ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ച് വരുന്ന ഫവദ് രണ്ട് മത്സരങ്ങളില്‍ നിന്നായി വാന്‍കോവര്‍ നൈറ്റ്സിനു വേണ്ടി 4 വിക്കറ്റ് നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച, സ്റ്റാന്‍ലേക്കിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം

ബില്ലി സ്റ്റാന്‍ലേക്കിന്റെയും ആന്‍ഡ്രൂ ടൈയുടെയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ. 19.5 ഓവറില്‍ 116 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയത്. തന്റെ നാലോവര്‍ സ്പെല്ലില്‍ നാല് റണ്‍സ് വിട്ടുനല്‍കി ബില്ലി സ്റ്റാന്‍ലേക്ക് ടോപ് ഓര്‍ഡറെ തകര്‍ത്തപ്പോള്‍ ആന്‍ഡ്രൂ ടൈ വാലറ്റത്തെ തുടച്ച് നീക്കുകയായിരുന്നു. 3 വിക്കറ്റാണ് ടൈ നേടിയത്.

29 റണ്‍സ് നേടിയ ഷദബ് ഖാനാണ് പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍. ആസിഫ് അലി 22 റണ്‍സും ഫഹീം അഷ്റഫ് 21 റണ്‍സും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും അധിക നേരം ക്രീസില്‍ പിടിച്ച് നില്‍ക്കാനായില്ല.

മൂന്നാം പന്ത് മുതല്‍ വിക്കറ്റുകള്‍ വീണ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 47/5 എന്ന നിലയിലായിരുന്നു. ജൈ റിച്ചാര്‍ഡ്സണ്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷദബ് ഖാന്‍ നല്‍കിയ പ്രതീക്ഷ തല്ലിക്കെടുത്തി കോളിന്‍ ഡി ഗ്രാന്‍ഡോം

ഓവറുകളുടെ വ്യത്യാസത്തില്‍ മൂന്ന് വിക്കറ്റ് നേടി ഷദബ് ഖാന്‍ നല്‍കിയ പ്രതീക്ഷ തല്ലിക്കെടുത്തി കോളിന്‍ ഡി ഗ്രാന്‍ഡോം. പാക്കിസ്ഥാന്റെ 262 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ പതിനാലാം ഓവറില്‍ കോളിന്‍ മണ്‍റോയെ(56) പുറത്താക്കി ഷദബ് ഖാന്‍ ന്യൂസിലാണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയായിരുന്നു. തൊട്ടടുത്ത തന്റെ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെയും(31) ഷദബ് ഖാന്‍ എറിഞ്ഞിട്ടു. റുമ്മാന്‍ റയീസ് റോസ് ടെയിലറെ പുറത്താക്കുകയും ടോം ലാഥമിനെ ഷദബ് ഖാനും വീഴ്ത്തിയതോടെ 88/0 എന്ന നിലയില്‍ നിന്ന് 99/4 എന്ന സ്ഥിതിയിലേക്ക് ന്യൂസിലാണ്ട് വീണു.

പിന്നീട് കണ്ടത് ചെറുത്ത് നില്പിന്റെ പോരാട്ടമായിരുന്നു. ഹെന്‍റി നിക്കോളസും കെയിന്‍ വില്യംസണും മെല്ലയെങ്കിലും ന്യൂസിലാണ്ടിനെ സുരക്ഷിത തീരത്തേക്ക് എത്തിച്ചു. 55 റണ്‍സാണ് നാലാം വിക്കറ്റില്‍ സഖ്യം നേടിയത്. പാക് ബൗളര്‍മാര്‍ പിടിമുറുക്കുന്ന അവസരത്തില്‍ ആ കൂട്ടുകെട്ടിന്റെ ആവശ്യകത ഏറെയായിരുന്നു. കെയിന്‍ വില്യംസണെ(32) പുറത്താക്കി ഹാരിസ് സൊഹൈല്‍ പാക്കിസ്ഥാനു അഞ്ചാം വിക്കറ്റ് സമ്മാനിക്കുമ്പോള്‍ ന്യൂസിലാണ്ടിന്റെ സ്കോര്‍ 154 റണ്‍സായിരുന്നു.

നായകനു പകരം ക്രീസിലെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോം എന്നാല്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകളെ എല്ലാം കാറ്റില്‍ പറത്തുകയായിരുന്നു. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച കോളിന്‍ ഗ്രാന്‍ഡോം വെറും 40 പന്തില്‍ 74 റണ്‍സ് അടിച്ച് കൂട്ടി ഗ്രാന്‍ഡോം 45.5 ഓവറില്‍ ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചു. മറുവശത്ത് ഹെന്‍റി നിക്കോളസ് 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗ്രാന്‍ഡോം തന്റെ ഇന്നിംഗ്സില്‍ 5 സിക്സും 7 ബൗണ്ടറിയുമാണ് നേടിയത്. 109 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version