കരിയറിലെ അവസാന റേസിൽ പത്താമത് ആയി വെറ്റൽ, അബുദാബി ഗ്രാന്റ് പ്രീയിലും വെർസ്റ്റാപ്പൻ

സീസണിലെ അവസാന ഗ്രാന്റ് പ്രീ ആയ അബുദാബി ഗ്രാന്റ് പ്രീയിലും ജയം കണ്ടു റെഡ് ബുൾ ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷൻ ആയി റേസ് തുടങ്ങിയ മുതൽ അവസാനം വരെ ആധിപത്യം പുലർത്തിയ ഡച്ച് ഡ്രൈവർ 2022 ലെ 15 മത്തെ റേസ് ജയം ആണ് സ്വന്തമാക്കിയത്. എന്നാൽ സീസണിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള റെഡ് ബുള്ളിന്റെ സെർജിയോ പെരസിന്റെ ശ്രമം ഫെറാറിയുടെ ചാൾസ് ലെക്ലെർക് തടഞ്ഞു. അബുദാബിയിലും രണ്ടാമത് ആയ ലെക്ലെർക് സീസണിലെയും രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്ത് എത്താനെ സെർജിയോ പെരസിന് ആയുള്ളൂ.

അതേസമയം മെഴ്‌സിഡസിന് വളരെ മോശം റേസ് ആയിരുന്നു ഇത്. കാറിലെ എഞ്ചിൻ തകരാർ കാരണം ലൂയിസ് ഹാമിൾട്ടനു റേസ് അവസാനിപ്പിക്കാൻ ആവാതെ വന്നപ്പോൾ സുരക്ഷിതമല്ലാത്ത പ്രവർത്തി കാരണം ജോർജ് റസലിന് പിഴയും കിട്ടി. കാർലോസ് സൈൻസിന് പിറകിൽ അഞ്ചാമത് ആയിരുന്നു ജോർജ് റസലിന്റെ സ്ഥാനം. അതേസമയം തന്റെ ഇതിഹാസ കരിയറിലെ അവസാന റേസിൽ സെബാസ്റ്റ്യൻ വെറ്റൽ ആസ്റ്റൺ മാർട്ടിന് ഒപ്പം പത്താം സ്ഥാനത്ത് എത്തി. ഈ സീസൺ അവസാനം മക്ലാരൻ വിടുന്ന ഡാനിയേൽ റികിയാർഡോക്ക് പിറകിൽ റേസ് അവസാനിപ്പിച്ച വെറ്റലിന് ഒരു പോയിന്റ് സ്വന്തമാക്കാനും ആയി.

സഹതാരത്തെ ഞെട്ടിച്ച് സിംഗപ്പൂരിൽ 2019 ലെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം നേടി വെറ്റൽ

22 റേസുകൾക്ക് ശേഷം തന്റെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം കണ്ട് 4 തവണ ജേതാവ് ആയ സെബ്യാസ്റ്റൃൻ വെറ്റൽ. തന്റെ സഹതാരം യുവ ഡ്രൈവർ ചാൾസ് ലെക്ലെർക്കിന്‌ തുടർച്ചയായ മൂന്നാം ഗ്രാന്റ്‌ പ്രീ ജയത്തിനുള്ള അവസരം നിഷേധിച്ചു വെറ്റൽ. റേസിൽ പോൾ പൊസിഷനിൽ തുടങ്ങിയ ലെക്ലെർക്ക് ആയിരുന്നു മുന്നിൽ രണ്ടാം സ്ഥാനത്ത് വെറ്റലും പിറകെ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടനും. വെറ്റലിന്റെ കാറിന്റെ ടയർ ആദ്യം മാറ്റാനുള്ള ഫെരാരിയുടെ തീരുമാനം റേസിൽ നിർണായകമായപ്പോൾ വെറ്റൽ റേസിൽ ലീഡ് നേടി. ഈ തീരുമാനത്തോട് റേഡിയോയിൽ രൂക്ഷമായി പ്രതികരിച്ച ലെക്ലെർക്ക് തന്റെ പ്രതിഷേധം ടീമിനെ അറിയിക്കുകയും ചെയ്തു.

ഇതോടെ സെബ്യാസ്റ്റൃൻ വെറ്റൽ ഒന്നാമത് എത്തിയപ്പോൾ ലെക്ലെർക്ക് രണ്ടാമത് ആയി. നന്നായി ഡ്രൈവ്‌ ചെയ്ത റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ ആണ് റേസിൽ മൂന്നാമത് എത്തിയത്. മെഴ്‌സിഡസ് ഡ്രൈവർമാരായ ഹാമിൾട്ടൻ, ബോട്ടാസ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. നാലാമത് ആയെങ്കിലും ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസുമായുള്ള ലീഡ് കൂട്ടാൻ ഹാമിൾട്ടനു ആയി. നിർമാതാക്കളിൽ സമീപഭാവിയിൽ മെഴ്‌സിഡസ് ആധിപത്യം ചെറുക്കാൻ തങ്ങൾക്ക് ആവും എന്ന ശക്തമായ സൂചനയാണ് ഫെരാരി തുടർച്ചയായി നൽകുന്നത്.

ഇറ്റലിയിലും ഒന്നാമനായി ഹാമിള്‍ട്ടണ്‍

കിമി റൈക്കണന്‍ പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം പിടിച്ചെടുത്ത് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. യോഗ്യത റൗണ്ടില്‍ F1 ചരിത്രത്തിലെ തന്നെ വേഗതയേറിയ സമയം കണ്ടെത്തിയ റൈക്കണനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമിള്‍ട്ടണ്‍ ഒന്നാമനായത്. റൈക്കണനന്റെ സഹതാരം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനു 4ാം സ്ഥാനത്ത് റേസ് അവസാനിപ്പിക്കുവാനേ സാധിച്ചുള്ളു. മെഴ്സിഡസ് താരം വാള്‍ട്ടേരി ബോട്ടാസിനാണ് മൂന്നാം സ്ഥാനം.

വെറ്റലിനെക്കാളും ചാമ്പ്യന്‍ഷിപ്പില്‍ 30 പോയിന്റിന്റെ ലീഡ് ഈ മത്സരത്തിലൂടെ ഹാമിള്‍ട്ടണ് സ്വന്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ ലാപ്പില്‍ ഇരുവരും കൂട്ടിയിച്ചപ്പോള്‍ 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് വെറ്റല്‍ തിരിച്ചുവന്ന് നാലാം സ്ഥാനം കരസ്ഥമാക്കിയത് അഭിമാനപൂര്‍വ്വമായ നേട്ടമാണെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണെ മറികടക്കുക കൂടുതല്‍ പ്രയാസകരമായി മാറിയിട്ടുണ്ട്.

ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജേതാവായി വെറ്റല്‍

ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ആവേശകരമായ ജയത്തിലൂടെ സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ലൂയിസ് ഹാമിള്‍ട്ടണിന്റെ ലീഡ് 17 പോയിന്റായി കുറയ്ക്കുവാനും വെറ്റലിനു സാധിച്ചു. ഫെരാരിയുടെ വെറ്റല്‍ ബെല്‍ജിയത്തില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണിനാണ് രണ്ടാം സ്ഥാനം. പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ഹാമിള്‍ട്ടണിനെ ആദ്യ ലാപ്പില്‍ തന്നെ വെറ്റല്‍ പിന്തള്ളിയിരുന്നു. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ മൂന്നാം സ്ഥാനക്കാരനായി റേസ് അവസാനിപ്പിച്ചു.

റേസിന്റെ തുടക്കത്തില്‍ തന്നെ മക്ലാരന്റെ ഫെര്‍ണാണ്ടോ അലോന്‍സോയുടെ കാറില്‍ നിക്കോ ഹള്‍ക്കെന്‍ബര്‍ഗ് ഇടിച്ചതോടെ ഒരു കൂട്ട ഇടി നടക്കുകയായിരുന്നു. സൗബറിന്റെ ചാള്‍സ് ലെക്ലെര്‍ക് തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡാനിയേല്‍ റിക്കിയാര്‍ഡോയും കിമി റൈക്കണനും ആദ്യ ലാപ്പില്‍ തന്നെ കൂട്ടിയിടിയെ തുടര്‍ന്ന് റിട്ടയര്‍ ചെയ്തിരുന്നു.

ഹംഗറിയിലും ഹാമിള്‍ട്ടണ്‍, വെറ്റല്‍ രണ്ടാമത്

ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്‍ട്ടണ്‍. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെഴ്സിഡസ് താരത്തിന്റെ വിജയം. ഫെരാരിയുടെ തന്നെ കിമി റൈക്കണന്‍ ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ നാലാമതും മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ് അഞ്ചാം സ്ഥാനത്തുമായി റേസ് അവസാനിപ്പിച്ചു.

ഇത് ആറാം തവണയാണ് ഹാമിള്‍ട്ടണ്‍ ഹംഗറിയില്‍ കിരീടം സ്വന്തമാക്കുന്നത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ 24 പോയിന്റിന്റെ ലീഡ് ഹാമിള്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനിടെ റെഡ്ബുള്ളുമായി കൂട്ടിയിടിച്ച ബോട്ടാസിനു തന്റെ മൂന്നാം സ്ഥാനമാണ് നഷ്ടമായത്. ആദ്യം വെറ്റലിനെ ഇടിച്ചുവെങ്കിലും അധികം പരിക്കില്ലാതെ വെറ്റല്‍ രക്ഷപ്പെട്ടുവെങ്കിലും ബോട്ടാസ് ഡാനിയേല്‍ റിക്കിയോര്‍ഡോയുമായി കൂട്ടിയിടിച്ചത് റൈക്കണിനു ബോട്ടാസിനെ മറികടക്കുവാന്‍ സഹായിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജര്‍മ്മനിയില്‍ ഹാമിള്‍ട്ടണ്‍, വെറ്റല്‍ പുറത്ത്

ജര്‍മ്മനിയില്‍ ആവേശകരമായ വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്‍ട്ടണ്‍. അപകടത്തില്‍ പെട്ട് സെബാസ്റ്റ്യന്‍ വെറ്റല്‍ പുറത്തായ മത്സരത്തില്‍ ഹാമിള്‍ട്ടണ് വെല്ലുവിളി ഉയര്‍ത്തിയത് സഹതാരം വാള്‍ട്ടേരി ബോട്ടാസ് ആയിരുന്നു. ബോട്ടാസ് തന്നെയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാം സ്ഥാനത്തെത്തി.

നാല് അഞ്ച് സ്ഥാനങ്ങളില്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെനും റെനോള്‍ട്ടിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗും ഫിനിഷ് ചെയ്തു. 14ാം സ്ഥാനത്ത് നിന്നാണ് റേസ് ഹാമിള്‍ട്ടണ്‍ ആരംഭിച്ചത്. റേസ് ആരംഭിച്ച സ്ഥാനത്ത് നിന്ന് വിജയം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മത്സര ശേഷം ലൂയിസ് ഹാമിള്‍ട്ടണ്‍ പറഞ്ഞത്.

ചാമ്പ്യന്‍ഷിപ്പില്‍ വെറ്റലിനെക്കാള്‍ 17 പോയിന്റ് മുന്നിലായാണ് ഇപ്പോള്‍ ലൂയിസ് സ്ഥിതി ചെയ്യുന്നത്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പോള്‍ പൊസിഷനില്‍ നിന്ന് മത്സരം ആരംഭിച്ചുവെങ്കിലും വെറ്റലിന്റെ കാര്‍ അപകടത്തില്‍ പെട്ട് പുറത്ത് പോകുകയായിരുന്നു. ഹാമിള്‍ട്ടണ് 188 പോയിന്റും വെറ്റലിനു 171 പോയിന്റുമാണ് 11 റേസുകള്‍ക്ക് ശേഷമുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൈക്കണെന്റെ ഇടി തകര്‍ത്തത് ഹാമിള്‍ട്ടണിന്റെ സ്വപ്നങ്ങളെ, ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ വിജയം വൈറ്റലിനു

തുടര്‍ച്ചയായ ആറാം ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ കിരീടമെന്ന ലൂയിസ് ഹാമിള്‍ട്ടണിന്റെ മോഹങ്ങളെ ഇടിച്ച് നശിപ്പിച്ച് കിമി റൈക്കണന്‍. റേസിന്റെ തുടക്കത്തില്‍ തന്നെ നടന്ന ഇടിയില്‍ നിന്ന് കരകയറി ഹാമിള്‍ട്ടണ്‍ റേസ് പുനരാരംഭിച്ചുവെങ്കിലും സെബാസ്റ്റ്യന്‍ വെറ്റലിനു പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തുവാനെ ഹാമിള്‍ട്ടണു സാധിച്ചുള്ളു. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായതോടു കൂടി ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണെക്കാള്‍ 8 പോയിന്റ് ലീഡ് സ്വന്തമാക്കുവാന്‍ വെറ്റലിനു സാധിച്ചിട്ടുണ്ട്.

ഹാമിള്‍ട്ടണെ ഇടിച്ച ഫെരാരിയുടെ തന്നെ കിമി റൈക്കണനാണ് മൂന്നാം സ്ഥാനം. മെഴ്സിഡേഴ്സിന്റെ വാള്‍ട്ടേരി ബോട്ടാസ് നാലാമതും റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ അഞ്ചാമതും ഫിനിഷ് ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്‍സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി റൈക്കണനും സെബാസ്റ്റ്യന്‍ വെറ്റലും രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.

ഇന്ന് ജന്മദിനം ആഘോഷിച്ച മറ്റൊരു റെഡ് ബുള്‍ താരത്തിനും ഗിയര്‍ബോക്സിന്റെ തകരാര്‍ കാരണം മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. മത്സരത്തില്‍ പോള്‍ പൊസിഷനില്‍ റേസ് ആരംഭിച്ച ബോട്ടാസിനു 16ാം റൗണ്ടിലും 64ാം റൗണ്ടില്‍ ലൂയിസ് ഹാമിള്‍ട്ടണും പിന്മാറിയതോടെ മെഴ്സിഡസിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version