കാറിനു ഭാരം കുറവ്, ജോർജ് റസൽ അയോഗ്യൻ! ലൂയിസ് ഹാമിൾട്ടൻ ബെൽജിയം ഗ്രാന്റ് പ്രീ ജേതാവ്!

ബെൽജിയം ഗ്രാന്റ് പ്രീയിൽ നാടകീയ രംഗങ്ങൾ. റേസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മെഴ്‌സിഡസ് ജയം ആഘോഷിച്ച ശേഷമാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. റേസിന് ശേഷം നടന്ന പരിശോധനയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ജോർജ് റസലിന്റെ കാറിന് ഉണ്ടാവേണ്ട ഭാരം ആയ 798.00 കിലോഗ്രാം ഭാരം അല്ല എന്ന് അധികൃതർ കണ്ടത്തുക ആയിരുന്നു. റസലിന്റെ കാറിനു 796.5 കിലോഗ്രാം ഭാരം ആണ് ഉണ്ടായിരുന്നത്.

ഇതോടെ റേസ് നിയമ ലംഘനം കാരണം ജോർജ് റസലിന്റെ കാറിന് അധികൃതർ അയോഗ്യത പ്രഖ്യാപിക്കുക ആയിരുന്നു. ഇതോടെ രണ്ടാം സ്ഥാനത്ത് എത്തിയ മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമിൾട്ടൻ റേസിൽ വിജയി ആവുക ആയിരുന്നു. റെക്കോർഡ് 105 മത്തെ ഗ്രാന്റ് പ്രീ വിജയം ആണ് ഹാമിൾട്ടനു ഇത്. ഇതോടെ മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി രണ്ടാം സ്ഥാനവും ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാം സ്ഥാനവും നേടി.

ബെൽജിയം ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ആധിപത്യം, റസൽ ഒന്നാമത്

ഫോർമുല 1 ബെൽജിയം ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ആധിപത്യം. ജോർജ് റസൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ലൂയിസ് ഹാമിൾട്ടൻ രണ്ടാം സ്ഥാനത്ത് എത്തി. സീസണിൽ ബ്രിട്ടീഷ് ഡ്രൈവർ നേടുന്ന ആദ്യ ഗ്രാന്റ് പ്രീ ജയം ആണ് ഇത്. പോൾ പൊസിഷനിൽ റേസ് ആരംഭിച്ച ഫെറാറിയുടെ ചാൾസ് ലെക്ലെർകിനു പോഡിയത്തിൽ ഇടം കണ്ടെത്താൻ പറ്റിയില്ല. നാലാം സ്ഥാനം ആണ് താരം നേടിയത്.

മക്ലാരൻ ഡ്രൈവർ ഓസ്കാർ പിയാസ്ട്രി മൂന്നാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ അഞ്ചാം സ്ഥാനത്ത് എത്തി. നിലവിലും മാക്‌സ് വെർസ്റ്റാപ്പൻ തന്നെയാണ് ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത്. മക്ലാരന്റെ ലാന്റോ നോറിസ് രണ്ടാം സ്ഥാനത്തും ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാം സ്ഥാനത്തും ആണ്.

തുടർച്ചയായ ഏഴാം കിരീടം ഉയർത്തി ചരിത്രം എഴുതി മെഴ്‌സിഡസ്,ഒന്നാമത് എത്തി ഹാമിൾട്ടൻ

ഫോർമുല വണ്ണിൽ തുടർച്ചയായ ഏഴാം തവണയും ഉടമസ്ഥരുടെ കിരീടം ഉയർത്തി മെഴ്‌സിഡസ്. ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമിനു ഇത്രയും വലിയ ആധിപത്യം ലഭിക്കുന്നത്. ഇന്ന് നടന്ന എമിലിയ റോമഗ്ന ഗ്രാന്റ് പ്രീയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ മെഴ്‌സിഡസ് ഡ്രൈവർമാർ ആയ ലൂയിസ് ഹാമിൾട്ടൻ, വെറ്റാറി ബോട്ടാസ് എന്നിവർ എത്തുകയും രണ്ടാമതുള്ള റെഡ് ബുള്ളിനു കനത്ത തിരിച്ചടി നേരിടേണ്ടിയും വന്നതോടെയാണ് മെഴ്‌സിഡസ് കിരീടം ഉയർത്തിയത്. പോൾ പൊസിഷനിലുള്ള ബോട്ടാസിന് പിറകിൽ രണ്ടാമത് ആയി റേസ് തുടങ്ങിയ ഹാമിൾട്ടനു മോശം തുടക്കം ആണ് ലഭിച്ചത്. ആദ്യം തന്നെ മൂന്നാമത് തുടങ്ങിയ വെർസ്റ്റാപ്പനും പിറകിൽ മൂന്നാം സ്ഥാനത്ത് ഹാമിൾട്ടൻ പിന്തള്ളപ്പെട്ടു. എന്നാൽ ബോട്ടാസിനും വെർസ്റ്റാപ്പനും വ്യത്യസ്തമായി കൂടുതൽ നേരം പഴയ ടയറുകളിൽ റേസ് ചെയ്യാനുള്ള ഹാമിൾട്ടന്റെ തന്ത്രം വിജയം കാണുന്നത് ആണ് റേസിൽ കണ്ടത്. ഒരു ഘട്ടത്തിൽ ബോട്ടാസിനെ മറികടന്നു രണ്ടാമത് എത്തുമെന്ന് കരുതിയ വെർസ്റ്റാപ്പനു പിറകിലെ ടയർ പഞ്ചർ ആയതിനെ തുടർന്നു റേസ് അവസാനിപ്പിക്കാൻ ആയില്ല.

വർഷങ്ങൾക്ക് മുമ്പ് ആർട്ടയൻ സെന്നക്ക് ജീവൻ നഷ്ടമായ എമിലിയ റോമഗ്ന ട്രാക്കിൽ ഹാമിൾട്ടൻ മികച്ച ഡ്രൈവ് ആണ് പുറത്ത് എടുത്തത്. ഇനി നടക്കാനിരിക്കുന്ന തുർക്കിഷ് ഗ്രാന്റ് പ്രീയിൽ ജയിക്കാൻ ആയാൽ ഹാമിൾട്ടൻ തന്റെ ഏഴാം കിരീടവും ഉറപ്പിക്കും. ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ റെനാൽട്ടിന്റെ ഡാനിയേൽ റിക്കാർഡോ ആണ് റേസിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. ഡാനിൽ കയറ്റ് നാലാമത് എത്തിയപ്പോൾ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് അഞ്ചാമത് ആയി. സെർജിയോ പെരസ് ആറാമത് ആയപ്പോൾ വീണ്ടും മറ്റൊരു നിരാശജനകമായ പ്രകടനം ആണ് റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ അൽബോണിൽ നിന്നുണ്ടായത്. ഹാമിൾട്ടന്റെ കരിയറിലെ 93 മത്തെ കരിയർ ഗ്രാന്റ് പ്രീ ജയം ആണിത്.

ടീം പറഞ്ഞു, ബോട്ടാസ് അനുസരിച്ചു, റഷ്യയില്‍ ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജയം സ്വന്തമാക്കിയ ഹാമിള്‍ട്ടണിനു ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടി. ലീഡിലായിരുന്ന വാള്‍ട്ടേരി ബോട്ടാസിനോട് മെഴ്സിഡസ് ടീം വഴിമാറിക്കൊടുക്കുവാന്‍ പറഞ്ഞതോടെയാണ് ഹാമിള്‍ട്ടണ് സോച്ചിയില്‍ ഒന്നാം സ്ഥാനത്തെത്തുവാന്‍ സാധിച്ചത്. പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ബോട്ടാസ് ആണ് മത്സരത്തിലുടനീളം ലീഡ് കൈവരിച്ചത്.

ടീമിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഹാമിള്‍ട്ടണിനെ മുന്നിലേക്ക് പോകുവാന്‍ അനുവദിച്ച ബോട്ടാസ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും നാലാം സ്ഥാനത്ത് ഫെരാരിയുടെ തന്നെ കിമി റൈക്കണനും മത്സരം അവസാനിപ്പിച്ചു. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനാണ് അഞ്ചാം സ്ഥാനം.

സീസണില്‍ അഞ്ച റേസുകള്‍ മാത്രം ശേഷിക്കെ 50 പോയിന്റിന്റെ ലീഡ് നേടിയ ഹാമിള്‍ട്ടണിനു സീസണ്‍ വിജയി ആകുവാനുള്ള സാധ്യതയ്ക്ക് വേണ്ടിയാവും മെഴ്സിഡസ് ഈ തീരുമാനം എടുത്തതെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും ഈ തീരുമാനത്തിനു ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്‍സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി റൈക്കണനും സെബാസ്റ്റ്യന്‍ വെറ്റലും രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.

ഇന്ന് ജന്മദിനം ആഘോഷിച്ച മറ്റൊരു റെഡ് ബുള്‍ താരത്തിനും ഗിയര്‍ബോക്സിന്റെ തകരാര്‍ കാരണം മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. മത്സരത്തില്‍ പോള്‍ പൊസിഷനില്‍ റേസ് ആരംഭിച്ച ബോട്ടാസിനു 16ാം റൗണ്ടിലും 64ാം റൗണ്ടില്‍ ലൂയിസ് ഹാമിള്‍ട്ടണും പിന്മാറിയതോടെ മെഴ്സിഡസിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രിയയില്‍ പോള്‍ പൊസിഷനില്‍ ബോട്ടാസ്, രണ്ടാമതായി റേസ് ആരംഭിക്കുക ഹാമിള്‍ട്ടണ്‍

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മെഴ്സിഡസ് ഡ്രൈവര്‍മാര്‍ക്ക്. വാള്‍ട്ടേരി ബോട്ടാസ് പോള്‍ പൊസിഷന്‍ സ്വന്തമാക്കിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ ആണ് രണ്ടാം സ്ഥാനത്ത് റേസ് ആരംഭിക്കുക. ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാമതും റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെന്‍ നാലാമതുമായി യോഗ്യത റൗണ്ടില്‍ സമയം കണ്ടെത്തി.

ഇത് 2018 സീസണില്‍ ബോട്ടാസിന്റെ ആദ്യ പോള്‍ പൊസിഷന്‍ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version