എമിലിയ റോമഗ്ന ഗ്രാന്റ് പ്രീയിൽ ഹാമിൾട്ടനെ മറികടന്ന ബോട്ടാസിന് പോൾ പൊസിഷൻ

ഇറ്റലിയിൽ 2006 നു ശേഷം ആദ്യമായി ഇമോള ട്രാക്കിൽ നടക്കുന്ന ഫോർമുല വൺ ഗ്രാന്റ് പ്രീ റേസിൽ യോഗ്യതയിൽ ഒന്നാമത് എത്തി മെഴ്‌സിഡസ് ഡ്രൈവർ വെറ്റാറി ബോട്ടാസ്. സഹ ഡ്രൈവർ ആയ ലൂയിസ് ഹാമിൾട്ടനെ മറികടന്നു ആണ് ബോട്ടാസ് എമിലിയ റോമഗ്ന ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ സ്വന്തമാക്കിയത്. യോഗ്യതയിൽ ഉടനീളം മുന്നിൽ നിന്ന ഹാമിൾട്ടനെ തന്റെ അവസാന ലാപ്പിൽ ആണ് ബോട്ടാസ് മറികടന്നത്. ഓസ്ട്രിയയിൽ നടന്ന സീസണിലെ ആദ്യ ഗ്രാന്റ് പ്രീക്കു ശേഷം പോൾ പൊസിഷൻ വിജയം ആക്കി മാറ്റാൻ ആവും ബോട്ടാസിന്റെ ശ്രമം. തുടർച്ചയായ ഏഴാം ജയമാണ് ഉടമകൾ എന്ന നിലയിൽ മെഴ്‌സിഡസ് നാളെ ലക്ഷ്യം വക്കുക.

റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ ആണ് മൂന്നാമത് ആയി യോഗ്യത നേടിയത്. അതേസമയം ആൽഫ തൗരിയുടെ പിയരെ ഗാസ്‌ലി അപ്രതീക്ഷിതമായി നാലാമത് എത്തി. റെനാൽട്ടിന്റെ ഡാനിയേൽ റിക്കാർഡോ അഞ്ചാമത് എത്തിയപ്പോൾ കടുത്ത സമ്മർദ്ദം നേരിടുന്ന റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ അൽബോൻ ആറാമത് ആയി. അതേസമയം ഫെരാരിയുടെ ചാൾസ് ലേക്ലെർക്ക് ഏഴാമത് ആയപ്പോൾ സഹ ഫെരാരി ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ 14 സ്ഥാനത്ത് ആണ് യോഗ്യത നേടിയത്. അവസാന ലാപ്പിലെ മോശം പ്രകടനം നാളെ ആവർത്തിക്കാതിരിക്കാൻ ആവും ഹാമിൾട്ടൻ റേസിൽ ശ്രമിക്കുക എന്നുറപ്പാണ്.

ഹാമിള്‍ട്ടണും ബോട്ടാസും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. മെഴ്സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പോള്‍ പൊസിഷനില്‍ നിന്ന് മത്സരം ആരംഭിച്ച ചാള്‍സ് ലെക്ലെര്‍ക്ക് മൂന്നാം സ്ഥാനത്ത് എത്തി. തന്റെ കന്നി പോള്‍ പൊസിഷനാണ് ബഹ്റൈനില്‍ ചാള്‍സ് സ്വന്തമാക്കിയത്.

നാലാം സ്ഥാനത്ത് റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനും അഞ്ചാം സ്ഥാനത്ത് ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും എത്തി. ഡ്രൈവര്‍മാരുടെ റേസില്‍ 44 പോയിന്റുമായി ബോട്ടാസ് ആണ് മുന്നില്‍ തൊട്ടു പുറകെ 43 പോയിന്റുമായി ഹാമിള്‍ട്ടണുമുണ്ട്. മൂന്നാം സ്ഥാനത്തുള്ള മാക്സ് വെര്‍സ്റ്റാപ്പന് 27 പോയിന്റും നാലില്‍ നില്‍ക്കുന്ന ചാള്‍സ് ലെക്ലെര്‍ക്കിനു 26 പോയിന്റുമാണുള്ളത്.

ഹാമിള്‍ട്ടണെ പിന്തള്ളി വാള്‍ട്ടേരി ബോട്ടാസ് ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീ ജേതാവ്

ഫോര്‍മുല വണ്‍ പുതിയ സീസണിനു ആവേശതുടക്കം. ഇന്ന് നടന്ന ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡേസിന്റെ തന്നെ ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളിയാണ് വാള്‍ട്ടേരി ബോട്ടാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 20 സെക്കന്‍ഡ് മുന്‍തൂക്കത്തോടെയാണ് ബോട്ടാസ് റേസ് അവസാനിപ്പിച്ചത്. വിജയത്തെ തന്റെ ഏറ്റവും മികച്ച റേസ് എന്നാണ് ബോട്ടാസ് വിശേഷിപ്പിച്ചത്.

പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയത് ലൂയിസ് ഹാമിള്‍ട്ടണ്‍ ആയിരുന്നു. ഇന്നലെ നടന്ന യോഗ്യത റൗണ്ടുകളില്‍ ദശാംശ വ്യത്യാസത്തിലാണ് പോള്‍ പൊസിഷന്‍ ലഭിയ്ക്കാതെ ബോട്ടാസ് പിന്നിലായത്. എന്നാല്‍ മത്സരം തുടങ്ങി ആദ്യം തന്നെ ലീഡ് കരസ്ഥമാക്കിയ ബോട്ടാസ് പിന്നീട് റേസ് നിയന്തരിക്കുന്ന രീതിയാണ് കണ്ടത്.

ആദ്യ അഞ്ച് ലാപ്പുകള്‍ക്ക് ശേഷമാണ് താന്‍ കൂടതല്‍ ആത്മവിശ്വാസത്തോടെ ലീഡ് വര്‍ദ്ധിപ്പിച്ചതെന്ന് ബോട്ടാസ് മത്സരശേഷം പറഞ്ഞു. ഏറ്റവും വേഗതയേറിയ ലാപ്പിനു ഇത്തവണ മുതല്‍ പോയിന്റ് ലഭിയ്ക്കും എന്നതാണ് ഫോര്‍മുല വണ്‍ പുതിയ സീസണിന്റെ പ്രത്യേകത.

2017ല്‍ അബുദാബി ഗ്രാന്‍ഡ് പ്രീയ്ക്ക് ശേഷം ബോട്ടാസിന്റെ കരിയറിലെ ആദ്യ വിജയമാണ്. താരത്തിനു ഇന്ന് സ്വന്തമാക്കാനായത് തന്റെ കരിയറിലെ നാലാമത്തെ വിജയവുമാണ്.

റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെന്‍ മൂന്നാം സ്ഥാനത്തും ഫെരാരിയുടെ ഡ്രൈവര്‍മാരായ സെബാസ്റ്റ്യന്‍ വെറ്റലും ചാള്‍സ് ലെക്ലെര്‍ക്കും നാലും അഞ്ചും സ്ഥാനങ്ങളില്‍ റേസ് അവസാനിപ്പിച്ചു.

ജയിക്കേണ്ടിയിരുന്നത് ബോട്ടാസ്: ലൂയിസ് ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍‍ ജയം സ്വന്തമാക്കി ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടിയ ഹാമിള്‍ട്ടണ്‍ തന്നെക്കാള്‍ ബോട്ടാസ് ആയിരുന്നു വിജയത്തിനു അര്‍ഹനെന്ന് സമ്മതിച്ചു. പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച വാള്‍ട്ടേരി ബോട്ടാസിനോട് സഹ ഡ്രൈവര്‍ ലൂയിസ് ഹാമിള്‍ട്ടണെ മുന്നില്‍ കയറ്റി വിടുവാന്‍ മെഴ്സിഡസ് ടീം ഉത്തരവിടുകയായിരുന്നു. 26ാം ലാപ്പില്‍ താരത്തിനെ മുന്നില്‍ കയറ്റിവിടുവാന്‍ ബോട്ടാസിനോട് മെഴ്സിഡസ് ഉത്തരവിടുകയായിരുന്നു. സെബാസ്റ്റ്യന്‍ വെറ്റല്‍ ഹാമിള്‍ട്ടണെ സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍ ലീഡ് കുറയാതിരിക്കുവാനായിരുന്നു മെഴ്സിഡസിന്റെ വിവാദ തീരുമാനം.

തന്നെ മുന്നില്‍ കയറ്റി വിട്ടത് വഴി വാള്‍ട്ടേരി ബോട്ടാസ് തികഞ്ഞൊരു ജെന്റില്‍മാന്‍ ആണെന്നാണ് ഹാമിള്‍ട്ടണ്‍ ആദ്യം പ്രതികരിച്ചത്. തന്റെ വിജയങ്ങളില്‍ തനിക്ക് ഏറ്റവും കുറവ് അഭിമാനം തോന്നുന്ന ഒരു വിജയമാണ് റഷ്യയില്‍ ഇന്ന് തനിക്ക് ലഭിച്ചതെന്ന് ഹാമിള്‍ട്ടണ്‍ കൂട്ടിചേര്‍ത്തു.

ടീം പറഞ്ഞു, ബോട്ടാസ് അനുസരിച്ചു, റഷ്യയില്‍ ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജയം സ്വന്തമാക്കിയ ഹാമിള്‍ട്ടണിനു ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടി. ലീഡിലായിരുന്ന വാള്‍ട്ടേരി ബോട്ടാസിനോട് മെഴ്സിഡസ് ടീം വഴിമാറിക്കൊടുക്കുവാന്‍ പറഞ്ഞതോടെയാണ് ഹാമിള്‍ട്ടണ് സോച്ചിയില്‍ ഒന്നാം സ്ഥാനത്തെത്തുവാന്‍ സാധിച്ചത്. പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ബോട്ടാസ് ആണ് മത്സരത്തിലുടനീളം ലീഡ് കൈവരിച്ചത്.

ടീമിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഹാമിള്‍ട്ടണിനെ മുന്നിലേക്ക് പോകുവാന്‍ അനുവദിച്ച ബോട്ടാസ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും നാലാം സ്ഥാനത്ത് ഫെരാരിയുടെ തന്നെ കിമി റൈക്കണനും മത്സരം അവസാനിപ്പിച്ചു. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനാണ് അഞ്ചാം സ്ഥാനം.

സീസണില്‍ അഞ്ച റേസുകള്‍ മാത്രം ശേഷിക്കെ 50 പോയിന്റിന്റെ ലീഡ് നേടിയ ഹാമിള്‍ട്ടണിനു സീസണ്‍ വിജയി ആകുവാനുള്ള സാധ്യതയ്ക്ക് വേണ്ടിയാവും മെഴ്സിഡസ് ഈ തീരുമാനം എടുത്തതെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും ഈ തീരുമാനത്തിനു ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ജര്‍മ്മനിയില്‍ ഹാമിള്‍ട്ടണ്‍, വെറ്റല്‍ പുറത്ത്

ജര്‍മ്മനിയില്‍ ആവേശകരമായ വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്‍ട്ടണ്‍. അപകടത്തില്‍ പെട്ട് സെബാസ്റ്റ്യന്‍ വെറ്റല്‍ പുറത്തായ മത്സരത്തില്‍ ഹാമിള്‍ട്ടണ് വെല്ലുവിളി ഉയര്‍ത്തിയത് സഹതാരം വാള്‍ട്ടേരി ബോട്ടാസ് ആയിരുന്നു. ബോട്ടാസ് തന്നെയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാം സ്ഥാനത്തെത്തി.

നാല് അഞ്ച് സ്ഥാനങ്ങളില്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെനും റെനോള്‍ട്ടിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗും ഫിനിഷ് ചെയ്തു. 14ാം സ്ഥാനത്ത് നിന്നാണ് റേസ് ഹാമിള്‍ട്ടണ്‍ ആരംഭിച്ചത്. റേസ് ആരംഭിച്ച സ്ഥാനത്ത് നിന്ന് വിജയം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മത്സര ശേഷം ലൂയിസ് ഹാമിള്‍ട്ടണ്‍ പറഞ്ഞത്.

ചാമ്പ്യന്‍ഷിപ്പില്‍ വെറ്റലിനെക്കാള്‍ 17 പോയിന്റ് മുന്നിലായാണ് ഇപ്പോള്‍ ലൂയിസ് സ്ഥിതി ചെയ്യുന്നത്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പോള്‍ പൊസിഷനില്‍ നിന്ന് മത്സരം ആരംഭിച്ചുവെങ്കിലും വെറ്റലിന്റെ കാര്‍ അപകടത്തില്‍ പെട്ട് പുറത്ത് പോകുകയായിരുന്നു. ഹാമിള്‍ട്ടണ് 188 പോയിന്റും വെറ്റലിനു 171 പോയിന്റുമാണ് 11 റേസുകള്‍ക്ക് ശേഷമുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രിയയില്‍ പോള്‍ പൊസിഷനില്‍ ബോട്ടാസ്, രണ്ടാമതായി റേസ് ആരംഭിക്കുക ഹാമിള്‍ട്ടണ്‍

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മെഴ്സിഡസ് ഡ്രൈവര്‍മാര്‍ക്ക്. വാള്‍ട്ടേരി ബോട്ടാസ് പോള്‍ പൊസിഷന്‍ സ്വന്തമാക്കിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ ആണ് രണ്ടാം സ്ഥാനത്ത് റേസ് ആരംഭിക്കുക. ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാമതും റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെന്‍ നാലാമതുമായി യോഗ്യത റൗണ്ടില്‍ സമയം കണ്ടെത്തി.

ഇത് 2018 സീസണില്‍ ബോട്ടാസിന്റെ ആദ്യ പോള്‍ പൊസിഷന്‍ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version