പാകിസ്താൻ സൂപ്പർ ലീഗിൽ വെടിക്കെട്ടുകൾ മാത്രം, ഉസ്മാൻ ഖാന് 36 പന്തിൽ സെഞ്ച്വറി!!

പാകിസ്താൻ സൂപ്പർ ലീഗിൽ വെടിക്കെട്ടുകൾ മാത്രം!! ഇന്ന് മുൾത്താൻ സുൽത്താൻസും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരവും കൂറ്റനടികളാൽ നിറഞ്ഞു. ഇന്ന് ആദ്യം ബാറ്റു ചെയ്ത മുൾത്താൻ സുൽത്താൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിന് 262 റൺസ് ആണ് അടിച്ചു കൂട്ടിയത്. പി എസ് എല്ലിലെ ഏറ്റവും വലിയ സ്കോറാണിത്.

ഉസ്മാൻ ഖാന്റെ തകർപ്പൻ ബാറ്റിംഗാണ് മുൾത്താനെ ഇത്ര വലിയ സ്കോറിൽ എത്തിച്ചത്. 36 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ചു കൊണ്ട് പി എസ് എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടാൻ ഉസ്മാന് ഇന്നായി. 43 പന്തിൽ നിന്ന് 12 ഫോറും 9 സിക്സുമായി 120 റൺസുമായാണ് ഉസ്മാൻ പുറത്തായത്.

29 പന്തിൽ നിന്ന് 55 റൺസ് എടുത്ത റിസുവാൻ, 9 പന്തിൽ 15 എടുത്ത റിലി റുസോ, 25 പന്തിൽ 43 എടുത്ത ടിം ഡേവിഡ്, 14 പന്തിൽ 23 എടുത്ത പൊള്ളാർഡ് എന്നിവരും മുൾത്താനായി നല്ല പ്രകടനം കാഴ്ചവെച്ചു. ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളർ ക്വായിസ് 4 ഓവറിൽ നിന്ന് 77 റൺസ് വഴങ്ങി എങ്കിലും 2 വിക്കറ്റ് വീഴ്ത്താൻ ആയി.

പിങ്ക് ജഴ്സിയില്‍ കാലിടറി ദക്ഷിണാഫ്രിക്ക, 164 റണ്‍സിനു പുറത്ത്

പിങ്ക് ജഴ്സിയില്‍ കളിച്ച മത്സരങ്ങളിലൊന്നും ടീം തോറ്റിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡിന്ന് പഴങ്കഥയായേക്കും. പാക്കിസ്ഥാനെതിരെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനു 164 റണ്‍സ് മാത്രമേ നേടാനായുള്ളു. ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ നില്‍കിയ പ്രഹരത്തിനു ശേഷം മൂന്നാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടുകെട്ടുമായി ഫാഫ് ബഡു പ്ലെസിയും ഹാഷിം അംലയും തിളങ്ങിയെങ്കിലും തുടര്‍ന്ന് വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

അംല 59 റണ്‍സും ഫാഫ് ഡു പ്ലെസി 57 റണ്‍സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നേടിയത്. പാക്കിസ്ഥാന്‍ നിരയില്‍ ഉസ്മാന്‍ ഖാന്‍ നാലും ഷഹീന്‍ അഫ്രീദി, ഷദബ് ഖാന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി തിളങ്ങി.

4 പന്തിനിടെ മൂന്ന് വിക്കറ്റുമായി ഉസ്മാന്‍ ഖാന്‍ ആണ് ചെറുത്ത് നില്‍ക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയെ കടപുഴകിയത്. തന്റെ ഓവറില്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍(18), ആന്‍ഡിലെ ഫെഹ്ലുക്വായോ(11), ഡെയില് സ്റ്റെയിന്‍(0), കാഗിസോ റബാഡ(0) എന്നിവരെ പുറത്താക്കിയ ഉസ്മാന്‍ ദക്ഷിണാഫ്രിക്കയെ 156/5 എന്ന നിലയില്‍ നിന്ന് 157/9 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു.

23.4 ഓവറില്‍ വിജയം നേടി പാക്കിസ്ഥാന്‍, ഇമാം ഉള്‍ ഹക്കിനു അര്‍ദ്ധ ശതകം

ഹോങ്കോംഗിനെതിരെ ഗ്രൂപ്പ് എ മത്സരത്തില്‍ 8 വിക്കറ്റ് യം നേടി പാക്കിസ്ഥാന്‍. 116 റണ്‍സിനു ക്രിക്കറ്റിലെ കുഞ്ഞന്മാരെ പുറത്താക്കിയ ശേഷം ഒരു വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 23.4 ഓവറില്‍ വിജയം നേടിയത്. 24 റണ്‍സ് നേടി ഫകര്‍ സമനെയാണ് പാക്കിസ്ഥാനു നഷ്ടമായത്. ഇമാം-ഉള്‍ ഹക്ക് 50 റണ്‍സും ബാബര്‍ അസം 33 റണ്‍സും നേടി. വിജയത്തിനു 24 റണ്‍സ് അകലെ ബാബര്‍ അസമിനെ നഷ്ടമായെങ്കിലും പാക്കിസ്ഥാന്‍ എട്ട് വിക്കറ്റ് ജയം ഉറപ്പിക്കുകയായിരുന്നു. വിജയ സമയത്ത് ഇമാമിനൊപ്പം 9 റണ്‍സുമായി ഷൊയ്ബ് മാലിക്കായിരുന്നു ക്രീസില്‍.

ഹോങ്കോംഗിനു വേണ്ടി എഹ്സാന്‍ ഖാന്‍ ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും നേടി.

116 റണ്‍സിനു ഹോങ്കോംഗിനെ എറിഞ്ഞ് വീഴ്ത്തി പാക്കിസ്ഥാന്‍, ഉസ്മാന്‍ ഖാന് 3 വിക്കറ്റ്

ഹോങ്കോംഗിനെതിരെ പാക്കിസ്ഥാനു മികച്ച തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗിനെ 116 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഉസ്മാന്‍ ഖാന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ഹസന്‍ അലിയും ഷദബ് ഖാനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഹോങ്കോംഗിന്റെ ഇന്നിംഗ്സ് 37.1 ഓവറില്‍ അവസാനിക്കുകയായിരുന്നു. ഫഹീം അഷ്റഫിനു ഒരു വിക്കറ്റ് ലഭിച്ചു.

27 റണ്‍സ് നേടിയ ഐസാസ് ഖാന്‍ ആണ് ഹോങ്കോംഗിന്റെ ടോപ് സ്കോറര്‍. കിഞ്ചിത്ത് ഷാ 26 റണ്‍സും നേടി.

Exit mobile version