മോർണെ മോർക്കൽ പാകിസ്താൻ ബൗളിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞു

2023 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്ഥാൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ തന്റെ സ്ഥാനം രാജിവച്ചു. ഈ ലോകകപ്പിൽ പാക്കിസ്ഥാന്റെ ബൗളിംഗ് നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. പേസ് ബൗളർമാരും സ്പിന്നർമാരും എല്ലാം പരാജയപ്പെടുന്നതാണ് ഇന്നലെ കാണാൻ ആയത്.

മോർക്കൽ തന്റെ സ്ഥാനം രാജിവച്ചതായും പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും പിസിബി അറിയിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഈ വർഷം ജൂണിൽ ആയിരുന്നു ആറ് മാസത്തെ കരാറിൽ പാകിസ്ഥാൻ ടീമിൽ ചേർന്നത്.

“പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്റെ പകരക്കാരനെ താമസിയാതെ പ്രഖ്യാപിക്കും. പാകിസ്ഥാന്റെ അടുത്ത മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയാണ്. 2023 ഡിസംബർ 14 മുതൽ 2024 ജനുവരി 7 വരെ ഓസ്‌ട്രേലിയയിൽ ആകും ആ പരമ്പര നടക്കുക.

പാകിസ്താന്റെ സിസ്റ്റം അല്ല, ബാബർ അസമിന്റെ ചിന്താഗതി ആണ് പ്രശ്നം എന്ന് ആമിർ

പാകിസ്ഥാൻ ക്രിക്കറ്റിന്റെ സിസ്റ്റത്തിൽ അല്ല ക്യാപ്റ്റൻ ബാബർ അസം ആണ് പ്രശ്നം എന്ന് മുൻ പാകിസ്ഥാൻ ബൗളർ മുഹമ്മദ് ആമിർ. ബാബർ അസമിന്റെ ചിന്താഗതി ആണ് പ്രശ്നം. അദ്ദേഹം പരാജയം അംഗീകരിക്കുകയാണ്. അമീർ പറഞ്ഞു.

“ആകെ അഞ്ചാാറ് പേർക്കാണ് പാകിസ്ഥാൻ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല. ബാബറും അവരിലൊരാളാണ്, 1992ൽ ഇമ്രാൻ ഖാന്റെ കീഴിൽ ഞങ്ങൾ ലോകകപ്പ് നേടി, അന്നും ഇതേ സിസ്റ്റമായിരുന്നു. 2009-ലെ ടി20 ലോകകപ്പും ഇതേ സംവിധാനത്തിലൂടെയാണ് ഞങ്ങൾ നേടിയത്, 2017-ലെ ചാമ്പ്യൻസ് ട്രോഫിയും അതേ സമ്പ്രദായത്തിന് കീഴിലാണ് ഞങ്ങൾ നേടിയത്,” ആമിർ പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി ബാബർ ക്യാപ്റ്റനാണ്. അവൻ സ്വയം കെട്ടിപ്പെടുത്ത ടീമാണിത്‌. ക്യാപ്റ്റന്റെ ചിന്താഗതി മാറാത്തിടത്തോളം, സിസ്റ്റത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. ആദ്യ മത്സരത്തിന് ശേഷം ഫഖറിനെ ബെഞ്ചിലിരുത്തിയത് ആണോ ക്യാപ്റ്റൻസി അമീർ ചോദിക്കുന്നു.

“ധോണി ഇന്ത്യയുടെ ക്രിക്കറ്റിനെ മാറ്റിമറിച്ചുവെന്ന് ഞങ്ങൾ പറയുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും സിസ്റ്റത്തെ മാറ്റിയില്ല. ജഡേജയ്ക്കും അശ്വിനും എത്രനാൾ അവസരം നൽകുമെന്ന് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു. ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണെന്നാണ് ഇപ്പോൾ നമ്മൾ പറയുന്നത്. എംഎസ് ധോണിയാണ് അവർക്ക് ടീമിനെ നൽകിയത്” അമീർ പറഞ്ഞു.

വൻ പരാജയം!! പാകിസ്താന് മടങ്ങാം

പരാജയത്തോടെ പാക്കിസ്ഥാന്റെ ലോകകപ്പ് യാത്രയ്ക്ക് അവസാനം. ഇന്ന് മത്സരം തുടങ്ങുമ്പോൾ തന്നെ സെമി പ്രതീക്ഷ അവസാനിച്ചിരുന്ന പാകിസ്ഥാൻ ഇന്ന് പൂർണ്ണ ആത്മവിശ്വാസമില്ലാതെ രീതിയിലാണ് കളിച്ചത്. 338 എന്ന ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 244 റണ്ണിന് ഓളൗട്ട് ആയി. ഇംഗ്ലണ്ട് 93 റൺസിന്റെ വിജയവും നേടി.

തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടപ്പെട്ടതോടെ പാകിസ്താന്റെ ചെയ്സ് പ്രതിസന്ധിയിൽ ആവുകയായിരുന്നു. ഓപ്പണായ ഷെഫീഖ് ഡക്കിലും ഫഖർ സമാർ ഒരു റൺ എടുത്തും പുറത്തായി‌. 51 റൺസ് എടുത്ത അഗ സൽമാൻ മാത്രമാണ് പാകിസ്ഥാൻ നിലയിൽ ഇന്ന് ബാറ്റു കൊണ്ട് തിളങ്ങിയത്. ബാബർ അസവും റിസ്വാനും എല്ലാം ഇന്ന് നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നു വിക്കറ്റും, ആദിൽ റാഷിദ്, ആറ്റ്കിൻസൺ, മൊയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 337-9 എന്ന സ്കോറാണ് എടുത്തത്. പാകിസ്ഥാൻ ബൗളർമാർക്ക് മികച്ച രീതിയിൽ ഇന്നും പന്തെറിയാൻ ആയില്ല. ഓപ്പണർമാരായ ഡേവിഡ് മാലനും ബയർസ്റ്റോയും മികച്ച തുടക്കം ഇംഗ്ലീഷ് ടീമിന് നൽകി. മലൻ 31 റൺസും ബെയർസ്റ്റോ 59 റൺസും നേടി.

അതിനുശേഷം റൂട്ടും സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയിൽ ആക്കി. സ്റ്റോക്ക്സ് 76 പന്തിൽ 84 റൺസ് എടുത്ത് ടോപ്പ് സ്കോറർ ആയി. റൂട്ട് 60 റൺസും എടുത്തു. ഹാരി ബ്രൂക്കും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 300 കടന്നു. ബ്രൂക്ക് 30 റൺസും ബട്ലർ 27 റൺസും എടുത്തു.

പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദിയും മുഹമ്മദ് വാസിം ജൂനിയറും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമായി ഹാരിസ് റഹൂഫ്

ഹാരിസ് റഹൂഫ് ഈ ലോകകപ്പ് ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല. ഇന്ന് ഒരു മോശം റെക്കോർഡ് കൂടെ റഹൂഫ് തന്റെ പേരിലാക്കി. ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമായി ഹാരിസ് റഹൂഫ് ഇന്ന് മാറി. കഴിഞ്ഞ ലോകകപ്പിൽ ആദിൽ റഷീദ് വഴങ്ങിയ 526 റൺസ് എന്ന റെക്കോർഡ് ആണ് പഴങ്കഥ ആയത്.

ഹാരിസ് റൗഫ് തന്റെ 10 ഓവർ ക്വാട്ടയിൽ ഇന്ന് 64 റൺസ് വഴങ്ങിയിരുന്നു. ഇതോടെ ആകെ 533 റൺസ് ഈ ലോകകപ്പിൽ ഹാരിസ് റഹൂഫ് വഴങ്ങി. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് വഴങ്ങിയ താരമായും റഹൂഫ് മാറിയിരുന്നു. പാകിസ്താന്റെ മറ്റൊരു ബൗളർ ആയ ഷഹീൻ അഫ്രീദി ഈ ലോകകപ്പിൽ 481 റൺസും വഴങ്ങിയിട്ടുണ്ട്.

MOST RUNS CONCEDED IN A WORLD CUP EDITION

Haris Rauf – 533 in 9 matches – 16 wickets in 2023
Adil Rashid – 526 in 11 matches – 11 wickets in 2019
Dilshan Madushanka – 525 in 9 matches – 21 wickets in 2023
Mitchell Starc – 502 in 10 matches – 10 wickets in 2019

പാകിസ്താൻ ബൗളർമാർക്ക് ഇന്നും രക്ഷയില്ല, ഇംഗ്ലണ്ടിന് മികച്ച സ്കോർ

ലോകകപ്പിൽ നിന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ കൂറ്റൻ സ്കോർ നേടി. 337-9 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ന് ടോസ് നഷ്ടപ്പെട്ടതോടെ തന്നെ നിരാശയിലായ പാകിസ്ഥാന് സെമി പ്രതീക്ഷ അസ്തമിച്ചിരുന്നു. പാകിസ്ഥാൻ ബൗളർമാർക്ക് മികച്ച രീതിയിൽ ഇന്നും പന്തെറിയാൻ ആയില്ല. ഓപ്പണർമാരായ ഡേവിഡ് മാലനും ബയർസ്റ്റോയും മികച്ച തുടക്കം ഇംഗ്ലീഷ് ടീമിന് നൽകി. മലൻ 31 റൺസും ബെയർസ്റ്റോ 59 റൺസും നേടി.

അതിനുശേഷം റൂട്ടും സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയിൽ ആക്കി. സ്റ്റോക്ക്സ് 76 പന്തിൽ 84 റൺസ് എടുത്ത് ടോപ്പ് സ്കോറർ ആയി. റൂട്ട് 60 റൺസും എടുത്തു. ഹാരി ബ്രൂക്കും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 300 കടന്നു. ബ്രൂക്ക് 30 റൺസും ബട്ലർ 27 റൺസും എടുത്തു.

പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദിയും മുഹമ്മദ് വാസിം ജൂനിയറും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്യും, പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു

നിർണായകമായിരുന്ന പാകിസ്താൻ ഇംഗ്ലണ്ട് പോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ന് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്‌. ഇന്ന് ആദ്യം ബാറ്റു ചെയ്തിരുന്നു എങ്കിലേ അത്ഭുതങ്ങൾ കാണിച്ചെങ്കിലും പാകിസ്താന് സെമിയിൽ എത്താൻ ആകുമായിരുന്നുള്ളൂ. ഇപ്പോൾ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്തതോടെ ആ പ്രതീക്ഷ അവസാനിച്ചു. 3 ഓവറിനകം റൺസ് ചെയ്ത് വിജയിക്കേണ്ടി വരും പാകിസ്താന് നെറ്റ് റെൺ റേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാൻ. അതിന് ഒരു സാധ്യതയും ഇല്ല.

🏴󠁧󠁢󠁥󠁮󠁧󠁿 (Playing XI): Jonny Bairstow, Dawid Malan, Joe Root, Ben Stokes, Harry Brook, Jos Buttler (w/c), Moeen Ali, Chris Woakes, David Willey, Gus Atkinson, Adil Rashid

🇵🇰 (Playing XI): Abdullah Shafique, Fakhar Zaman, Babar Azam (c), Mohammad Rizwan (w), Saud Shakeel, Iftikhar Ahmed, Agha Salman, Shadab Khan, Shaheen Afridi, Mohammad Wasim Jr, Haris Rauf

പാകിസ്താൻ ഇന്ത്യയെ കണ്ടു പഠിക്കണം എന്ന് ഷൊഹൈബ് മാലിക്

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. ഇന്ത്യ എങ്ങനെയാണ് ടീം നിർമ്മിക്കുന്നത് എന്നും മികച്ച താരങ്ങളുടെ ഒരു വലിയ പൂൾ ഇന്ത്യക്ക് ഉണ്ടാകുന്നത് എങ്ങനെയാണെന്നും പാകിസ്താൻ പഠിക്കണം എന്ന് മാലിക് പറയുന്നു.

“ഈ ലോകകപ്പിൽ ഇന്ത്യ എല്ലാ മേഖലയിലും ഇന്ത്യ അവരുടെ ടീമിനെ സുരക്ഷിതമാക്കിയിരുന്നു‌. അവർക്ക് എല്ലാ മേഖലയിലും നല്ല കളിക്കാർ ഉണ്ടായിരുന്നു. ബൗളിംഗ്, ബാറ്റിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, ”മാലിക് എ സ്‌പോർട്‌സിൽ പറഞ്ഞു.

“അവർക്കും പരിക്കേറ്റിട്ടുണ്ട്, പക്ഷേ അവർ അവരുടെ പ്ലാൻ ബി തയ്യാറാക്കി. കളിക്കാരുടെ ഒരു കൂട്ടം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ ഫോർമാറ്റിലുമുള്ള കളിക്കാരുടെ ഒരു കൂട്ടം, അവർക്ക് തുല്യ അവസരം ലഭിക്കണം, അങ്ങനെ അവസരം വരുമ്പോൾ അവർ വലിയ വേദിക്ക് ആയി തയ്യാറായിരിക്കും.” മാലിക് പറഞ്ഞു.

“ഞങ്ങൾ പാകിസ്താൻ ടീമിന് തിരിച്ചടി നേരിട്ടാൽ പുനർനിർമ്മാണ പ്രക്രിയയിലേക്ക് പോകുന്നു, പക്ഷേ ഞങ്ങൾ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നില്ല. ഞങ്ങളുടെ തീരുമാനങ്ങളിൽ ഞങ്ങൾ സ്ഥിരമായി പ്രവർത്തിക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു

പാകിസ്താന് 450 റൺസ് നേടാൻ ആകും എന്ന് മുഹമ്മദ് ആമിർ

ഈ ലോകകപ്പിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ പോകുന്ന പാകിസ്താൻ സെമിയിൽ എത്തും എന്ന് തനിക്ക് പ്രതീക്ഷ ഉണ്ട് എന്ന് മുൻ പാകിസ്താൻ പേസർ മുഹമ്മദ് ആമിർ. 287 റൺസിന് മുകളിലോട് 284 പന്ത് ശേഷിക്കയോ വിജയിച്ചാൽ മാത്രമെ പാകിസ്താന് സെമിയിൽ എത്താൻ ആവുകയുള്ളൂ. പാകിസ്താന് ഇംഗ്ലണ്ടിനെതിരെ ഒരു വലിയ വിജയം നേടാൻ ആകും എന്ന് ആമിർ പറഞ്ഞു.

‌‌

ക്രിക്കറ്റിന്റെ പ്രവചനാതീതം ആണെനന്നും ഫഖർ സമാൻ മികച്ച ഫോമിലാണെന്നുംമുഹമ്മദ് ആമിർ പ്രതീക്ഷ പങ്കുവെച്ചു. മൊത്തം 400-450 റൺസ് പോസ്‌റ്റ് ചെയ്യാനും ഇംഗ്ലണ്ടിനെ 100 റൺസിൽ താഴെ ഔട്ട് ആക്കാനും പാകിസ്‌താനിന്‌ ശേഷിയുണ്ടെന്ന്‌ ഒരു ടിവി ഷോയിൽ അമീർ പറഞ്ഞു.

“പാക്കിസ്ഥാന് 400-450 റൺസ് സ്കോർ ചെയ്യാനും ഇംഗ്ലണ്ടിനെ 100-ന് താഴെയായി പരിമിതപ്പെടുത്താനും കഴിയും. ന്യൂസിലൻഡിനെതിരെ ഫഖർ സമാന് കളിച്ചതു പോലെ തന്നെ പോയാൽ ഇത് ഒരു സാധ്യതയാണ്. ക്രിക്കറ്റിൽ എന്ത് നടക്കും നിങ്ങൾക്കറിയില്ല, ഞാൻ പ്രതീക്ഷയോടെ കാണുന്നു, ”മുഹമ്മദ് ആമിർ പറഞ്ഞു.

പാകിസ്താന് സെമി പ്രതീക്ഷ ഇപ്പോഴും ഉണ്ട് എന്ന് ബാബർ

ദക്ഷിണാഫ്രിക്ക മത്സരം ആണ് പാകിസ്താനിൽ നിന്ന് സെമി ഫൈനൽ യോഗ്യത അകലാൻ കാരണം എന്ന് ബാബർ അസം. ഞങ്ങൾ ആ മത്സരം ജയിക്കണമായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ, ഞങ്ങൾ ആ കളി വിജയിച്ചില്ല, അതിനാലാണ് ഞങ്ങൾ ഈ ഘട്ടത്തിൽ നിൽക്കുന്നത്. ബാബർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ പാകിസ്താൻ വിജയത്തിന് അടുത്ത് എത്തി എങ്കിലും അവസാനം ദക്ഷിണാഫ്രിക്ക 271 റൺസ് ചെയ്സ് ചെയ്ത് വിജയിക്ക ആയിരുന്നു‌. ഇപ്പോൾ പാകിസ്ഥാൻ ഒരു അത്ഭുതം നടന്നാൽ മാത്രമെ സെയിൽ എത്തൂ എന്ന സ്ഥിതിയിൽ ആണുള്ളത്. എങ്കിലും സെമി പ്രതീക്ഷ ഉണ്ട് എന്ന് ബാബർ പറഞ്ഞു.

“നോക്കൂ, എല്ലായ്‌പ്പോഴും പ്രതീക്ഷ ഉണ്ടായിരിക്കണം. ഏത് ഘട്ടത്തിലും, നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും, നിങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരിക്കണം, ഞാൻ അതിൽ ഉറച്ചു വിശ്വസിക്കുന്നു,” ബാബർ പറഞ്ഞു. ഫഖർ സമാൻ 30 ഓവറുകൾ നിക്കുക ആണെങ്കിൽ തങ്ങൾക്ക് വലിയ സ്കോർ നേടാൻ ആകും. റൺ റേറ്റ് ഉയർത്താനുള്ള സാധ്യതകൾ എല്ലാം ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ബാബർ പറഞ്ഞു.

പാകിസ്താന്റെ ഈ ലോകകപ്പിലെ പിഴവുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഇത് ബൗളിംഗിന്റെയോ ഫീൽഡിംഗിന്റെയോ ബാറ്റിംഗിന്റെയോ തെറ്റാണെന്ന് നിങ്ങൾക്ക് പറയാനാവില്ല. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് പലതും എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങൾ ഇതിൽ നിന്ന് പഠിക്കാൻ ശ്രമിക്കും, മുഴുവൻ ടീമും തെറ്റുകളിൽ നിന്ന് പഠിക്കണമെന്ന് ഞാൻ കരുതുന്നു.” ബാബർ അസം പറഞ്ഞു.

പാകിസ്താൻ സെമി ഫൈനലിൽ എത്താൻ ഇംഗ്ലണ്ടിനെ പൂട്ടിയിടുക ആണ് വഴി എന്ന് വസീം അക്രം

പാക്കിസ്ഥാൻ ഇനി സെമിയിൽ എത്താനുള്ള സാധ്യതകൾ വളരെ വിദൂരത്തായതോടെ പാകിസ്താൻ ടീമിന്റെ സാധ്യതകളെ പരിഹസിച്ച് വസീം അക്രം. എ സ്‌പോർട്‌സിനെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെ, പ്രശസ്ത ടിവി അവതാരകൻ ഫഖർ-ഇ-ആലം ആണ് വസീം അക്രം പാക്കിസ്ഥാന് സെമി ഫൈനലിലേക്ക് ഇനിയുള്ള ഏക വഴി നിർദ്ദേശിച്ചതായി പറഞ്ഞത്‌.

പാകിസ്ഥാൻ ആദ്യം ബാറ്റു ചെയ്ത് കഴിയുന്നത്ര റൺസ് സ്കോർ ചെയ്യണമെന്നും തുടർന്ന് ഇംഗ്ലണ്ട് ടീമിന്റെ ഡ്രസ്സിംഗ് റൂം പൂട്ടി അവരുടെ എല്ലാ ബാറ്റർമാരെയും ‘ടൈം ഔട്ട്’ ചെയ്യണമെന്ന് അക്രം തമാശയാറ്റി നിർദ്ദേശിച്ചതായി ഫഖർ ഇ ആലം പറഞ്ഞു ‌

“മികച്ച ഒരു സ്‌കോർ ഉണ്ടാക്കുക, തുടർന്ന് പോയി ഇംഗ്ലണ്ട് ടീമിന്റെ ഡ്രസ്സിംഗ് റൂം 20 മിനിറ്റ് പൂട്ടിയിടുക, അങ്ങനെ അവരുടെ എല്ലാ ബാറ്റർമാരും ടൈം ഔട്ട് ആക്കുജ” അലം വെളിപ്പെടുത്തി.

പാനലിന്റെ ഭാഗമായിരുന്ന മിസ്ബ ഉൾ ഹഖ് കൂടുതൽ രസകരമായ ഒരു ആശയം നിർദ്ദേശിച്ചു, കളി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലീഷ് ടീമിനെ പൂട്ടുന്നതാണ് നല്ലതെന്ന് മിസ്ബാഹ് പറഞ്ഞു.

പാകിസ്താൻ 99.9% പുറത്ത്, ഇന്ത്യ ന്യൂസിലൻഡ് സെമിക്ക് ഒരുങ്ങാം

ഇന്ന് ന്യൂസിലൻഡ് ശ്രീലങ്കയെ തോൽപ്പിച്ചതോടെ പാകിസ്താൻ സെമിയിൽ എത്തില്ല എന്ന് ഏതാണ്ട് ഉറപ്പായി. ഇന്ന് ന്യൂസിലൻഡ് 24 ഓവറിലേക്ക് വിജയിച്ചതോടെ പോയിന്റ് ടേബിളിൽ അവർ നാലാം സ്ഥാനം 99 ശതമാനം ഉറപ്പിച്ചു എന്ന് പറയാം. 10 പോയിന്റുള്ള ന്യൂസിലൻഡിന് 0.992 ആണ് നെറ്റ് റൺ റേറ്റ്. പാകിസ്റ്റാൻ 0.036 മാത്രമാണ് നെറ്റ് റൺ റേറ്റ്.

പാകിസ്താൻ ഇംഗ്ലണ്ടിനെതിരെ അത്ഭുത വിജയം നേടേണ്ടി വരും ആ റൺ റേറ്റ് മറികടക്കാൻ. 287 റൺസിനു മുകളിലുള്ള വിജയമോ, അല്ലായെങ്കിൽ 284 പന്ത് ബാക്കിയുള്ള വിജയമോ നേടിയാലേ പാകിസ്താന് ഇനി സെമി ഫൈനലിൽ എത്താൻ ആക്കൂ. ഇതിനർത്ഥം ഇത് അസാധ്യമാണ് എന്ന് തന്നെയാണ്. അതോടെ ഇന്ത്യ പാകിസ്താൻ സെമി ഫൈനൽ എന്ന സ്വപ്നം അവസാനിച്ചു. ഇന്ത്യക്ക് ന്യൂസിലൻഡ് ആകും സെമി ഫൈനലിലെ എതിരാളി‌. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെയും സെമിയിൽ നേരിടും.

ന്യൂസിലൻഡിന് വലിയ വിജയം, ഇനി പാകിസ്താൻ സെമിയിൽ എത്താൻ അത്ഭുതം നടത്തണം!!

ലോകകപ്പിൽ സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലാൻഡ്. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ 5 വിക്കറ്റിന്റെ വിജയം നേടിയതോടെ ന്യൂസിലൻഡ് സെമി ഏതാണ്ട് ഉറച്ചിരിക്കുകയാണ്. ഇന്ന് ശ്രീലങ്ക ഉയർത്തിയ 172 എന്ന വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 24 ഓവറിലേക്ക് ലക്ഷ്യം കണ്ടു. അവർക്ക് ആകെ നാലു വിക്കറ്റുകളാണ് നഷ്ടമായത്‌. ഓപ്പണർ ആയ കോൺവെ 45 റൺസും രചിൻ രവീന്ദ്ര 42 റൺസും എടുത്തു.

അവസാനം ആഞ്ഞടിച്ച് മിച്ചൽ വിജയം വേഗത്തിൽ ആക്കി. മിച്ചൽ 31 പന്തിൽ നിന്ന് 43 റൺസ് എടുത്തു. ഈ വിജയത്തോടെ ന്യൂസിലാൻഡിന് പത്തു പോയിന്റായി. അവർ ടേബിളിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. എട്ടു പോയിന്റ് ഉള്ള പാകിസ്ഥാനെക്കാൾ മെച്ചപ്പെട്ട റൺ റേറ്റ് ന്യൂസിലൻഡിന് ഉണ്ട്. പാകിസ്ഥാന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും വെറും 171 റൺസിന് ന്യൂസിലൻഡ് പുറത്താക്കിയിരുന്നു. സെമി ഉറപ്പിക്കാൻ വലിയ വിജയത്തിനായി നോക്കുന്ന ന്യൂസിലൻഡിനായി മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ന് ബൗളർമാർ കാഴ്ചവെച്ചത്‌. ശ്രീലങ്കയുടെ ഓപ്പണർ കുശാൽ പെരേര മാത്രമാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ നിന്ന് തിളങ്ങിയത്. കുശാൽ തുടക്കത്തിൽ 28 പന്തിൽ നിന്ന് 51 റൺസ് എടുത്തിരുന്നു. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വേറെ ബാറ്റർമാർ ആർക്കും തിളങ്ങാനായില്ല.

ഒരു ഘട്ടത്തിൽ 128-9 എന്ന നിലയിൽ ആയിരുന്ന ശ്രീലങ്കയെ മധുശങ്കയും തീക്ഷണയും ചേർന്ന് അവസാന വിക്കറ്റിൽ 43 റൺസ് ചേർത്ത് ഭേദപ്പെട്ട നിലയിൽ എത്തിക്കുക ആയിരുന്നു‌. മധ്യശങ്ക 19 റൺസും തീക്ഷണ 38 റൺസും എടുത്തു.

ന്യൂസിലാൻഡിനായി ബോൾട്ട് ബൗളു കൊണ്ട് ഏറ്റവും മികച്ചു നിന്നു. ബോൾട്ട് 35 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. ലോക്കി ഫെർഗൂസനും മിച്ചൽ സാന്റ്നറും രചിനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സൗത്തി ഓരു വിക്കറ്റും വീഴ്ത്തി.

Exit mobile version