ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 61 റണ്‍സ് ജയം സ്വന്തമാക്കി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെയുള്ള ഏകദിനത്തില്‍ ന്യൂസിലാണ്ടിനു വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 315/7 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 30.1 ഓവറില്‍ 166/6 എന്ന നിലയില്‍ നില്‍ക്കെ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ആ സമയത്ത് 227 റണ്‍സായിരുന്നു ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം പാക്കിസ്ഥാനു വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന സ്കോര്‍. പിന്നീട് കളി തുടരാനാകാതെ പോയപ്പോള്‍ വിജയം 61 റണ്‍സിനു ന്യൂസിലാണ്ട് സ്വന്തമാക്കി. ഫകര്‍ സമന്‍ പുറത്താകാതെ 82 റണ്‍സുമായി പാക് നിരയില്‍ തിളങ്ങി.

ന്യൂസിലാണ്ടിനായി കെയിന്‍ വില്യംസണ്‍(115), മാര്‍ട്ടിന്‍ ഗുപ്ടില്‍(48), കോളിന്‍ മണ്‍റോ(58), ഹെന്‍റി നിക്കോള്‍സ്(50) എന്നിവരാണ് തിളങ്ങിയത്. ഹസന്‍ അലി മൂന്ന് വിക്കറ്റുമായി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി.

ടിം സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് രണ്ടും വിക്കറ്റ് നേടി ന്യൂസിലാണ്ടിനായി തിളങ്ങി. ടിം സൗത്തി ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്നെ കരകയറാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു, കളി മുടക്കി മഴ

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു. 316 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ പാക്കിസ്ഥാനു ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ടിം സൗത്തിയാണ് ടീമിന്റെ തുടക്കം തന്നെ പ്രതിരോധത്തിലാക്കിയത്. വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 54/5 എന്ന നിലയിലേക്ക് ഒതുങ്ങി. സൗത്തിയും ബോള്‍ട്ടും തീപാറുന്ന ബൗളിംഗുമായി വെല്ലിംഗ്ടണില്‍ പാക്കിസ്ഥാനെ വിറപ്പിക്കുകയായിരുന്നു.

82 റണ്‍സുമായി ഓപ്പണര്‍ ഫകര്‍ സമന്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ചു നിന്നത്. ആറാം വിക്കറ്റില്‍ ഷദബ് ഖാനുമായി(28) ചേര്‍ന്ന് നേടിയ 78 റണ്‍സാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ലക്ഷ്യം 150 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് മഴ കളി മുടക്കിയത്. 26.5 ഓവറില്‍ 166/6 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. ഫകര്‍ സമനു കൂട്ടായി 7 റണ്‍സുമായി ഫഹീം അഷ്റഫ് ആണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. നായകന്‍ കെയിന്‍ വില്യംസണിന്റെ ശതകത്തിനൊപ്പം മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോള്‍സ് എന്നിവരുട തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. 117 പന്തില്‍ 115 റണ്‍സ് കെയിന്‍ നേടിയപ്പോള്‍ മണ്‍റോ(58), ഹെന്‍റി നിക്കോള്‍സ്(50) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. ഏകദിന ടീമിലേക്ക് തിരികെ എത്തിയ മാര്‍ട്ടിന്‍ ഗുപ്ടിലിനു മടങ്ങി വരവില്‍ അര്‍ദ്ധ ശതകം 2 റണ്‍സിനു നഷ്ടമായി.

പാക്കിസ്ഥാനു വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍, റുമ്മാന്‍ റയീസ്, ഫഹീം അഷ്റഫ്, ഫകര്‍ സമന്‍ എന്നിവര്‍ക്കാണ് മറ്റു വിക്കറ്റുകള്‍ ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാന്‍ ഏകദിനങ്ങള്‍ക്ക് ബ്രേസ്‍വെല്‍ ഇല്ല, ജോര്‍ജ്ജ് വര്‍ക്കര്‍ പകരക്കാരന്‍

പേശിവലിവ് മൂലം ന്യൂസിലാണ്ട് പേസ് ബൗളര്‍ ഡഗ് ബ്രേസ്‍വെല്‍ പാക്കിസ്ഥാനെതിരെയുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്ന് പിന്മാറി. താരത്തിന്റെ പിന്മാറ്റം ന്യൂസിലാണ്ട് ക്രിക്കറ്റ് ആണ് ഔദ്യോഗികമായി സ്ഥിതീകരിച്ചത്. പകരക്കാരനായി ജോര്‍ജ്ജ് വര്‍ക്കറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 മത്സരത്തിനിടെയാണ് ബ്രേസ്‍വെല്ലിനു പരിക്കേറ്റത്.

പരമ്പരയ്ക്കായുള്ള ആദ്യം പ്രഖ്യാപിച്ച് ടീമില്‍ ജോര്‍ജ്ജ് വര്‍ക്കറിനു ഇടം ലഭിച്ചിരുന്നില്ല. പകരം മാര്‍ട്ടിന്‍ ഗുപ്ടിലിനെയാണ് ടീമിലുള്‍പ്പെടുത്തിയത്. ജനുവരി 6നു ആരംഭിച്ചുന്ന ഏകദിനങ്ങള്‍ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇരു ടീമുകളും മാറ്റുരയ്ക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version