ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 61 റണ്‍സ് ജയം സ്വന്തമാക്കി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെയുള്ള ഏകദിനത്തില്‍ ന്യൂസിലാണ്ടിനു വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 315/7 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 30.1 ഓവറില്‍ 166/6 എന്ന നിലയില്‍ നില്‍ക്കെ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ആ സമയത്ത് 227 റണ്‍സായിരുന്നു ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം പാക്കിസ്ഥാനു വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന സ്കോര്‍. പിന്നീട് കളി തുടരാനാകാതെ പോയപ്പോള്‍ വിജയം 61 റണ്‍സിനു ന്യൂസിലാണ്ട് സ്വന്തമാക്കി. ഫകര്‍ സമന്‍ പുറത്താകാതെ 82 റണ്‍സുമായി പാക് നിരയില്‍ തിളങ്ങി.

ന്യൂസിലാണ്ടിനായി കെയിന്‍ വില്യംസണ്‍(115), മാര്‍ട്ടിന്‍ ഗുപ്ടില്‍(48), കോളിന്‍ മണ്‍റോ(58), ഹെന്‍റി നിക്കോള്‍സ്(50) എന്നിവരാണ് തിളങ്ങിയത്. ഹസന്‍ അലി മൂന്ന് വിക്കറ്റുമായി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി.

ടിം സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് രണ്ടും വിക്കറ്റ് നേടി ന്യൂസിലാണ്ടിനായി തിളങ്ങി. ടിം സൗത്തി ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്നെ കരകയറാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു, കളി മുടക്കി മഴ

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു. 316 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ പാക്കിസ്ഥാനു ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ടിം സൗത്തിയാണ് ടീമിന്റെ തുടക്കം തന്നെ പ്രതിരോധത്തിലാക്കിയത്. വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 54/5 എന്ന നിലയിലേക്ക് ഒതുങ്ങി. സൗത്തിയും ബോള്‍ട്ടും തീപാറുന്ന ബൗളിംഗുമായി വെല്ലിംഗ്ടണില്‍ പാക്കിസ്ഥാനെ വിറപ്പിക്കുകയായിരുന്നു.

82 റണ്‍സുമായി ഓപ്പണര്‍ ഫകര്‍ സമന്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ചു നിന്നത്. ആറാം വിക്കറ്റില്‍ ഷദബ് ഖാനുമായി(28) ചേര്‍ന്ന് നേടിയ 78 റണ്‍സാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ലക്ഷ്യം 150 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് മഴ കളി മുടക്കിയത്. 26.5 ഓവറില്‍ 166/6 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. ഫകര്‍ സമനു കൂട്ടായി 7 റണ്‍സുമായി ഫഹീം അഷ്റഫ് ആണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. നായകന്‍ കെയിന്‍ വില്യംസണിന്റെ ശതകത്തിനൊപ്പം മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോള്‍സ് എന്നിവരുട തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. 117 പന്തില്‍ 115 റണ്‍സ് കെയിന്‍ നേടിയപ്പോള്‍ മണ്‍റോ(58), ഹെന്‍റി നിക്കോള്‍സ്(50) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. ഏകദിന ടീമിലേക്ക് തിരികെ എത്തിയ മാര്‍ട്ടിന്‍ ഗുപ്ടിലിനു മടങ്ങി വരവില്‍ അര്‍ദ്ധ ശതകം 2 റണ്‍സിനു നഷ്ടമായി.

പാക്കിസ്ഥാനു വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍, റുമ്മാന്‍ റയീസ്, ഫഹീം അഷ്റഫ്, ഫകര്‍ സമന്‍ എന്നിവര്‍ക്കാണ് മറ്റു വിക്കറ്റുകള്‍ ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാന്‍ ഏകദിനങ്ങള്‍ക്ക് ബ്രേസ്‍വെല്‍ ഇല്ല, ജോര്‍ജ്ജ് വര്‍ക്കര്‍ പകരക്കാരന്‍

പേശിവലിവ് മൂലം ന്യൂസിലാണ്ട് പേസ് ബൗളര്‍ ഡഗ് ബ്രേസ്‍വെല്‍ പാക്കിസ്ഥാനെതിരെയുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്ന് പിന്മാറി. താരത്തിന്റെ പിന്മാറ്റം ന്യൂസിലാണ്ട് ക്രിക്കറ്റ് ആണ് ഔദ്യോഗികമായി സ്ഥിതീകരിച്ചത്. പകരക്കാരനായി ജോര്‍ജ്ജ് വര്‍ക്കറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 മത്സരത്തിനിടെയാണ് ബ്രേസ്‍വെല്ലിനു പരിക്കേറ്റത്.

പരമ്പരയ്ക്കായുള്ള ആദ്യം പ്രഖ്യാപിച്ച് ടീമില്‍ ജോര്‍ജ്ജ് വര്‍ക്കറിനു ഇടം ലഭിച്ചിരുന്നില്ല. പകരം മാര്‍ട്ടിന്‍ ഗുപ്ടിലിനെയാണ് ടീമിലുള്‍പ്പെടുത്തിയത്. ജനുവരി 6നു ആരംഭിച്ചുന്ന ഏകദിനങ്ങള്‍ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇരു ടീമുകളും മാറ്റുരയ്ക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാനെ മറികടന്ന് ടി20 റാങ്കിംഗില്‍ ഒന്നാമതെത്തി ന്യൂസിലാണ്ട്

ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി ന്യൂസിലാണ്ട്. 126 പോയിന്റാണ് ന്യൂസിലാണ്ട് ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് നടന്ന മൂന്നാം ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 119 റണ്‍സിനു പരാജയപ്പെടുത്തി 2-0 നു പരമ്പര സ്വന്തമാക്കുകയായിരുന്നു ന്യൂസിലാണ്ട്. 124 പോയിന്റുള്ള പാക്കിസ്ഥാനെയും 121 പോയിന്റുള്ള ഇന്ത്യയെയും പിന്തള്ളിയാണ് ന്യൂസിലാണ്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റിന്‍ഡീസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാക്കിസ്ഥാനെതിരെ ഈ മാസം അവസാനം നടക്കുന്ന ടി20 പരമ്പര 2-1 എന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ന്യൂസിലാണ്ടിനു ഒന്നാം റാങ്ക് നിലനിര്‍ത്താനാകൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൗത്തിയുടെ ഇരട്ട വിക്കറ്റ് ആദ്യ ഓവറില്‍ നിന്ന് കരകയറാതെ വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. 243 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു ആദ്യ ഓവറില്‍ നേരിട്ട ഇരട്ട പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ പോയപ്പോള്‍ ടീം 124 ഓവറില്‍ ഓള്‍ഔട്ട് ആയി. 46 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ആദ്യ പന്തില്‍ വാള്‍ട്ടണെയും ഓവറിന്റെ അഞ്ചാം പന്തില്‍ ക്രിസ് ഗെയിലിനെയും പുറത്താക്കി ടിം സൗത്തി സ്വപ്നതുല്യമായ തുടക്കമാണ് ന്യൂസിലാണ്ടിനു നല്‍കിയത്. മത്സരത്തില്‍ സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് ഇഷ് സോധി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

16.3 ഓവറില്‍ ഓള്‍ഔട്ട് ആയതോടെ 119 റണ്‍സ് ജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ന്യൂസിലാണ്ട് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസിനു മൂന്ന് ഫോര്‍മാറ്റുകളിലുമായി ഒരു ജയം പോലും സ്വന്തമാക്കാനായില്ല. കോളിന്‍ മണ്‍റോയാണ് കളിയിലെ താരവും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ കോളിന്‍ മണ്‍റോ(104), മാര്‍ട്ടിന്‍ ഗുപ്ടില്‍(63) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 243/5 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും മണ്‍റോ, 53 പന്തില്‍ 104 റണ്‍സ്

പുതുവര്‍ഷത്തെ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനവുമായി കോളിന്‍ മണ്‍റോ. മഴ മൂലം ഉപേക്ഷിച്ച കഴിഞ്ഞ മത്സരത്തില്‍ 18 പന്തില്‍ അര്‍ദ്ധ ശതകം തികച്ച മണ്‍റോ ഇന്ന് 53 പന്തില്‍ 104 റണ്‍സ് നേടിയാണ് വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയെ വെള്ളം കുടിപ്പിച്ചത്. മണ്‍റോയുടെയും മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 243 റണ്‍സ് നേടുകയായിരുന്നു.

10 സിക്സും 3 ബൗണ്ടറിയും സഹിതം 53 പന്തില്‍ നിന്നാണ് 104 റണ്‍സ് മണ്‍റോ നേടിയത്. 5 ബൗണ്ടറിയും 2 സിക്സും സഹിതം 38 പന്തില്‍ നിന്ന് 63 റണ്‍സ് നേടി മാര്‍ട്ടിന്‍ ഗുപ്ടിലും മികച്ച രീതിയില്‍ ബാറ്റ് വീശി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 136 റണ്‍സാണ് നേടിയത്. 20ാം ഓവറിന്റെ ആദ്യ പന്തിലാണ് മണ്‍റോ പുറത്തായത്. ടോം ബ്രൂസ്(23), കെയിന്‍ വില്യംസണ്‍(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബേ ഓവലില്‍ മാനം രക്ഷിക്കാനായി വെസ്റ്റിന്‍ഡീസ്, ലക്ഷ്യം ആദ്യ ജയം

ബേ ഓവലില്‍ ഇന്ന് നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടെസ്റ്റും ഏകദിനങ്ങളും തോറ്റ വെസ്റ്റിന്‍ഡീസിനു ടി20 പരമ്പര സമനിലയിലാക്കുവാനുള്ള അവസരമാണ് ഇന്നത്തേത്. പുതുവര്‍ഷ ദിവസം നടന്ന രണ്ടാം ടി20 മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. സെത്ത് റാന്‍സിനു പകരം ട്രെന്റ് ബൗള്‍ട്ട് ന്യൂസിലാണ്ട് ഇലവനില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്പ്സ്, ടോം ബ്രൂസ്, അനാരു കിച്ചന്‍, മിച്ചല്‍ സാന്റനര്‍, ഡഗ് ബ്രേസ്‍വെല്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട്

വെസ്റ്റിന്‍ഡീസ്: ചാഡ്വിക് വാള്‍ട്ടണ്‍, ക്രിസ് ഗെയില്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, റോവമന്‍ പവല്‍, ആഷ്‍ലി നഴ്സ്, റയാദ് എമ്രിറ്റ്, ജെറോം ടെയിലര്‍, സാമുവല്‍ ബദ്രീ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ടി20 ഉപേക്ഷിച്ചു

കോളിന്‍ മണ്‍റോയുടെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിനു ശേഷം മത്സരത്തിലേക്ക് തിരികെ വരുകയായിരുന്ന വെസ്റ്റിന്‍ഡീസ് മോഹങ്ങള്‍ക്കുമേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ ന്യൂസിലാണ്ട് – വെസ്റ്റീന്‍ഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഉപേക്ഷിച്ചു. മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ന്യൂസിലാണ്ട് 9 ഓവറില്‍ 102/4 എന്ന നിലയിലായിരുന്നു. കെയിന്‍ വില്യംസണ്‍(17*), അനാരു കിച്ചന്‍(1*) എന്നിവരായിരുന്നു ക്രീസില്‍.

നേരത്തെ കോളിന്‍ മണ്‍റോ 23 പന്തില്‍ നേടിയ 66 റണ്‍സിന്റെ ബലത്തില്‍ ന്യൂസിലാണ്ട് തകര്‍പ്പന്‍ തുടക്കമാണ് നേടിയത്. 78/1 എന്ന നിലയില്‍ നിന്ന് 97/4 എന്ന നിലയിലേക്ക് വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഏറെ വൈകാതെ മഴ വില്ലനായി എത്തി. ഷെള്‍ഡണ്‍ കോട്രെല്‍, സാമുവല്‍ ബദ്രീ, കെസ്രിക് വില്യംസ്, ആഷ്‍ലി നഴ്സ് എന്നിവരാണ് വെസ്റ്റിന്‍ഡീസിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെടിക്കെട്ടുമായി 2018 നെ സ്വാഗതം ചെയ്ത് മണ്‍റോ

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ അതിവേഗ അര്‍ദ്ധ ശതകം നേടി കോളിന്‍ മണ്‍റോ. 18 പന്തില്‍ തന്റെ 50 റണ്‍സ് തികച്ച മണ്‍റോ 2018 ന്റെ തുടക്കം മികച്ചതാക്കുകയായിരുന്നു. 23 പന്തില്‍ നിന്ന് 66 റണ്‍സ് നേടി മണ്‍റോ പുറത്താകുമ്പോള്‍ 5.5 ഓവറില്‍ ന്യൂസിലാണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് നേടിയിരുന്നു.

11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയ ഇന്നിംഗ്സായിരുന്നു മണ്‍റോയുടേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാക്ക : ഓള്‍ ബ്ലാക്കുകളുടെ യുദ്ധഭേരി

ന്യൂസിലാണ്ടിനെ അവരുടെ ദേശീയ കായിക ഇനമായ റഗ്ബിയില്‍ പ്രതിനിധീകരിക്കുന്ന അവരുടെ പുരുഷ ടീമിനെയാണ് കായിക ലോകം ഓള്‍ ബ്ലാക്ക്സ് എന്ന് വിളിക്കുന്നത്. റഗ്ബിയുടെ ചരിത്രത്തിലെ അനിഷേധ്യ ജേതാക്കളായാണ് ഓള്‍ബ്ലാക്കുകള്‍ അറിയപ്പെടുന്നത്. 2003ല്‍ റഗ്ബിയില്‍ ലോക റാങ്കിംഗ് ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കിനുടമയായതും ന്യൂസിലാണ്ട് ടീം ആണ്. റഗ്ബി ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെ 19 വര്‍ഷ കാലയളവില്‍ 13 വട്ടം വിജയികളായി കരുത്ത് തെളിയിച്ചതാണ് ഓള്‍ ബ്ലാക്ക്സ് ടീം. 1905 വരെ കറുത്ത ജഴ്സിയും വെള്ള ഷോര്‍ട്സുമായിരുന്ന ന്യൂസിലാണ്ട് ടീം അതിനു ശേഷം പൂര്‍ണ്ണമായ കറുപ്പിലേക്ക് മാറി. അന്ന് മുതല്‍ ഓള്‍ ബ്ലാക്ക്സ് എന്ന നാമവും അവര്‍ക്കൊപ്പമുണ്ട്.

https://twitter.com/TomHall/status/893271501469765632

ലോക ജേതാക്കളായ ഈ ടീമിന്റെ കറുത്ത ജഴ്സിയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയമായൊരു ആചാരമുണ്ട് – ഹാക്ക എന്ന യുദ്ധഭേരി. മത്സരം തുടങ്ങുന്നതിനു മുമ്പ് എതിര്‍ ടീമിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഹാക്ക നൃത്തം. ന്യൂസിലാണ്ടിലെ മാവോരി ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവട്, അല്ലേല്‍ വെല്ലുവിളിയാണ് ഹാക്ക. യുദ്ധത്തില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും അതുവഴി എതിരാളികളെ ഭയപ്പെടുത്തുന്നതിനുമായാണ് പൊതുവേ പോരാളികള്‍ ഹാക്ക നടപ്പിലാക്കിയിരുന്നത്. 1888-89 കാലഘട്ടത്തില്‍ ന്യൂസിലാണ്ട് റഗ്ബി ടീം ആദ്യമായി തങ്ങളുടെ മത്സരത്തിനു മുമ്പ് ഹാക്ക ചുവട് വയ്ക്കുകയും 1905 മുതല്‍ തുടര്‍ച്ചയായി അത് ചെയ്തു പോരുകയും ചെയ്യുന്നു.

https://twitter.com/elbloqueado/status/892438925171621892

ഹാക്കയില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്, ആദ്യ ഭാഗം ടീമിന്റെ നായകനാണ് നടത്തുന്നത്, തുടര്‍ന്ന് മറ്റംഗങ്ങളും അദ്ദേഹത്തിനോടൊപ്പം ഹാക്ക ചുവടുകള്‍ വയ്ക്കുവാന്‍ കൂടുന്നു. കാലുകള്‍ ശക്തിയായി തറയിലിടിച്ചു, കൈകള്‍ തുടകളില്‍ മുട്ടി ശബ്ദമുണ്ടാക്കിയും, കണ്ണുരുട്ടുക, നാക്ക് പുറത്തേക്ക് നീട്ടുക, ആക്രോശങ്ങളും ഗര്‍ജ്ജനങ്ങളും അടങ്ങിയ ചടുല നീക്കങ്ങളുമാണ് ഹാക്കയുടെ പ്രത്യേകത. രണ്ട് തരം പ്രധാന ഹാക്ക ഇനങ്ങളാണ് ഓള്‍ ബ്ലാക്ക്സ് ചുവട് വയ്ക്കുന്നത് – കാ മാറ്റേയും കാപ്പ ഒ പാംഗോയും. ഒരു മികച്ച ഹാക്കയില്‍ ഏറ്റവും പ്രധാനം കാലുകളും കൈകളും ഒരു പോലെ എല്ലാവരും ചലിപ്പിക്കുക എന്നതാണ്. പരമ്പരാഗതമായി ഹാക്ക സ്ത്രീകളും പുരുഷന്മാരും (ഗോത്ര സമൂഹം) ചെയ്യുമെങ്കിലും, വെതേരോ എന്നറിയപ്പെടുന്ന നാക്ക് പുറത്തേക്ക് നീട്ടി നടത്തുന്ന പ്രകടനം പുരുഷന്മാര്‍ മാത്രമാണ് പൊതുവേ ചെയ്ത് പോരുന്നത്.

ഹാക്ക പൊതുവേ റഗ്ബി പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും, അത് എതിരാളികളെ പ്രകോപിപ്പിക്കാനും ഭയപ്പെടുത്താനുമുള്ള ഒരു അടവായി പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുവില്‍ ടീമുകളെല്ലാം തന്നെ ഇത് ന്യൂസിലാണ്ട് റഗ്ബി ടീമിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ച് ഹാക്കയ്ക്ക് മതിയായ ബഹുമാനം കൊടുക്കാറുണ്ട്, എന്നാല്‍ ചില അവസരങ്ങളില്‍ ചില ടീമുകള്‍ ഹാക്കയെ പൂര്‍ണ്ണമായും അവഗണിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതു പോല തന്നെ കാപ്പ ഒ പാംഗോയില്‍ കഴുത്തിനു കുറുകെ തള്ള വിരല്‍ നീക്കുന്ന ഹാക്ക ചലനം സൂചിപ്പിക്കുന്നത് കഴുത്തറുക്കുന്നതിനെയാണെന്ന് പറഞ്ഞൊരു വിവാദവും ഏറെക്കാലം നിലനിന്നിരുന്നു. എന്നാല്‍ അതിനു മവോരികള്‍ നല്‍കിയ വിശദീകരണം ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ജീവവായു എത്തിക്കുന്നതിനെയാണ് ആ അംഗചലനം സൂചിപ്പിക്കുന്നതെന്നാണ്.

ഹാക്കയെ പ്രശസ്തമാക്കിയത് ന്യൂസിലാണ്ട് റഗ്ബി ടീമാണെങ്കിലും ഇന്ന് ന്യൂസിലാണ്ടുകാര്‍ അതിഥികളെ സ്വീകരിക്കാനും, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും അത് ചെയ്തു പോരുന്നു.

Exit mobile version