മുംബൈക്ക് ഫസ്റ്റ് ക്ലാസിലെ ചരിത്ര വിജയം, ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത് 725 റൺസിന്

ഇന്ന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി സെമി ഫൈനലേക്ക് കടന്നു. അങ്ങനെ ചെറിയ ഒരു വിജയമല്ല മുംബൈ നേടിയത്. 725 റൺസിന്റെ വിജയമാണ് അവർ നേടിയത്. രഞ്ജിയിൽ എന്നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്നെ റൺസിന്റെ കാര്യത്തിൽ ഏറ്റവും വലിയ മാർജിൻ ആണിത്. ഇന്നിങ്സ് വിജയങ്ങൾ കണക്കാക്കാതിരുന്നാൽ. ഉത്തരാഖണ്ഡിനെ രണ്ടാം ഇന്നിങ്സിൽ വെറും 69 റൺസിന് എറിഞ്ഞിടാൻ ഇന്ന് അവസാന ദിവസം മുംബൈ ബൗളർമാർക്ക് ആയി.

ആകെ രണ്ട് പേരാണ് ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കണ്ടത്. അഞ്ചു പേർ പൂജ്യത്തിലും പുറത്തായി. ധവാൽ കുൽക്കർണി, മുലാനി, തനുഷ് എന്നിവർ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മുംബൈ ആദ്യ ഇന്നിങ്സിൽ 647 റൺസ് എടുത്ത് ഡൊക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 114 റൺസിന് ഓളൗട്ട് ആയി. രണ്ടാം ഇന്നിങ്സിൽ 261 റൺസ് എടുത്ത് 795ന്റെ വിജയ ലക്ഷ്യം മുംബൈ ഉത്തരാഖണ്ഡിന് മുന്നിൽ വെക്കുകയായിരുന്നു. എന്നാൽ അവർ 69 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 10 വിക്കറ്റുകളും കളഞ്ഞു.

ഒമാന് ടി20 പരിശീലനത്തിനായി മുംബൈ എത്തുന്നു

ടി20 ലോകകപ്പിന് മുമ്പ് ഒമാന് പരിശീലനത്തിനായി മുംബൈയെ മത്സരങ്ങള്‍ക്കായി ക്ഷണിച്ച് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഞ്ചോ ആറോ സന്നാഹ മത്സരങ്ങള്‍ കളിക്കുവാന്‍ ആണ് ശ്രമം. ഒമാന്‍ ക്രിക്കറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയ ദുലീപ് മെന്‍ഡിസ്, മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിയായ സഞ്ജയ് നായിക്കിനാണ് ഈ ക്ഷണം അയയ്ച്ചിരിക്കുന്നത്.

എംസിഎ ക്ഷണം സ്വീകരിക്കുമെന്നും ടീം ഓഗസ്റ്റ് 19ന് മസ്കറ്റിലേക്ക് യാത്രയാകുമെന്നുമാണ് അറിയുന്നത്. ഇരു ടീമുകള്‍ക്കും അവരവരുടെ മത്സരങ്ങള്‍ക്ക് മുമ്പ് ഇത് മികച്ച സന്നാഹ മത്സരമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് പുതിയ സീനിയര്‍ സെലക്ടര്‍

ഗുലാം പാര്‍ക്കറെ സീനിയര്‍ സെലക്ടറായി തിരഞ്ഞെടുത്ത് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍. മുംബൈയുടെ രഞ്ജി ട്രോഫി, അണ്ടര്‍ 23 ടീമുകളെ തിരഞ്ഞെടുക്കാനായുള്ള അഞ്ചംഗ സമിതിയിലേക്ക് ഇന്ത്യയുടെ മുന്‍ ഓപ്പണറെയും മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എംസിഎയുടെ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി 10 ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടുള്ള താരമാണ് ഗുലാം പാര്‍ക്കര്‍. തന്റെ സഹോദരന്‍ കഴി‍ഞ്ഞ വര്‍ഷം മുംബൈ സെലക്ടറായിരുന്നുവെന്നും ഇത്തവണ തനിക്ക് കോച്ചിംഗ് ദൗത്യം ഇല്ലാത്തതിനാലും ഒരു അക്കാഡമിയുമായി ബന്ധപ്പെട്ടിട്ടില്ലാത്തതിനാലും താന്‍ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുകയായിരുന്നുവെന്ന് പാര്‍ക്കര്‍ വ്യക്തമാക്കി.

സലീൽ അങ്കോളയാണ് ഈ അഞ്ചംഗ സമിതിയിലെ ചീഫ് സെലക്ടര്‍.

മുംബൈയുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഓസ്ട്രേലിയയില്‍ നിന്ന് ടെസ്റ്റ് പരമ്പര വിജയിച്ചെത്തിയ മുംബൈയുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് രാവിലെ മുംബൈയില്‍ എത്തിയ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനും ബിസിസിയും ശരദ് പവാറിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സാധിച്ചെടുക്കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ വലിയൊരു സഖ്യകക്ഷിയാണ് ശരദ് പവാറിന്റെ എന്‍സിപി.

ഈ താരങ്ങളെല്ലാം ഓഗസ്റ്റ് മുതല്‍ ക്വാറന്റീനിലാണെന്നതും ഇവര്‍ സ്ഥിരം കോവിഡ് ടെസ്റ്റ് എടുക്കുന്നതിനാലും ഇവര്‍ക്ക് ഇളവ് വേണമെന്നായിരുന്നു ആവശ്യം. മഹാരാഷ്ട്രയില്‍ യൂറോപ്പ്, യുകെ, ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

വാങ്കഡേ സ്റ്റേഡിയം ക്വാറന്റീന്‍ സൗകര്യമാക്കി മാറ്റും

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് കീഴിലുള്ള വാങ്കഡേ സ്റ്റേഡിയം ക്വാറന്റീന്‍ സൗകര്യമാക്കി മാറ്റുവാന്‍ നിര്‍ദ്ദേശം. ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം വന്നതിനാലാണ് ഇത്. ഇന്ത്യയില്‍ കോവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്.

വാങ്കഡേ സ്റ്റേഡിയം മാത്രമല്ല സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായതിനാല്‍ ക്ലബുകള്‍ , ഹോട്ടലുകള്‍ , ലോഡ്ജുകള്‍ , കല്യാണ ഹാളുകള്‍ എന്നിങ്ങനെ ഉപയോഗിക്കുവാനാകുന്ന എല്ലാ സൗകര്യങ്ങളും ഉടനടി വിട്ട് നല്‍കണമെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം. ഈ പറഞ്ഞ സ്ഥലങ്ങളില്‍ ലക്ഷണങ്ങളില്ലാത്ത എന്നാല്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്.

മേല്‍പ്പറഞ്ഞതിന് വിസമ്മതിക്കുന്ന വ്യക്തികള്‍ക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. മുംബൈയിലെ ധാരാവി ചേരിയില്‍ ആയിരക്കണക്കിന് ആളുകളാണ് കോവിഡ് ബാധിച്ച് കഴിയുന്നത്.

നേരത്തെ ഈഡന്‍ ഗാര്‍ഡന്‍സ് വിട്ട് നല്‍കുവാന്‍ ഒരുക്കമാണെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് പറഞ്ഞിരുന്നു.

വാങ്കഡേ ഏകദിനവും മാറ്റി, ഇനി ആതിഥ്യം വഹിക്കുക ബ്രാബോണ്‍ സ്റ്റേഡിയം

2009ല്‍ ശ്രീലങ്ക ടെസ്റ്റ് മത്സരം ആതിഥേയത്വം വഹിച്ച ശേഷം ഇതാദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിനു വേദിയാകാനായി മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം തയ്യാറാകുന്നു. വാങ്കഡേ സ്റ്റേഡിയത്തില്‍ നിന്ന് നാലാം ഏകദിനം മാറ്റുവാന്‍ തീരുമാനിച്ചതോടെയാണ് ഈ പുതിയ സംഭവ വികാസം ഉടലെടുത്തത്. കഴിഞഅഞ കുറച്ച് കാലമായി മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനും ബിസിസിഐയും തമ്മില്‍ കോംപ്ലിമെന്ററി പാസുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് അറിയുന്നത്.

നേരത്തെ ഇന്‍ഡോറില്‍ നടക്കാനിരുന്ന രണ്ടാം ഏകദിനവും സമാനമായ കാരണത്താല്‍ വിശാഖപ്പട്ടണത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഇത് മാത്രമല്ല പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇപ്പോള്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുവാനായി അധികാരപ്പെട്ട ആരും തന്നെയില്ല എന്നതും മത്സരം നടത്തുന്നതില്‍ നിന്ന് വിമുഖത പ്രകടിപ്പിക്കുവാന്‍ മുംബൈയെ പ്രേരിപ്പിച്ചിരുന്നു.

സിഒഎ അധികമായി 600 ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞപ്പോളും എംസിഎ 7000 ടിക്കറ്റുകളാണ് കോംപ്ലിമെന്ററി പാസായി ആവശ്യപ്പെട്ടത്. 330 ക്ലബ്ബ് അംഗങ്ങള്‍ക്ക് നാല് ടിക്കറ്റ് വീതം നല്‍കണമെന്നും മത്സരം നടത്തുന്നതിനായുള്ള വിവിധ വകുപ്പുകള്‍ക്ക് പാസ് നല്‍കേണ്ടതായുണ്ടെന്നും അറിയിച്ചാണ് ഈ പിടിവാശി മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ പിടിച്ചത്.

Exit mobile version