2019 ലോകകപ്പ് വരെ ധോണി തുടരണം: വിരേന്ദര്‍ സേവാഗ്

2019 ലോകകപ്പ് കഴിയുന്നത് വരെ വിരമിക്കലിനെക്കുറിച്ച് ധോണി ചിന്തിക്കരുതെന്ന് അഭിപ്രായപ്പെട്ട് വിരേന്ദര്‍ സേവാഗ്. കഴിഞ്ഞ കുറച്ച് നാളായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ധോണി അയര്‍ലണ്ടിനെതിരെയും ഇംഗ്ലണ്ടിനെതിരെയും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ലോര്‍ഡ്സില്‍ കാണികള്‍ താരത്തിനെ കൂവുകയും ചെയ്തിരുന്നു. അടുത്തിടെ ഇന്ത്യയ്ക്കായി ടെസ്റ്റ് ശതകം നേടിയ ഋഷഭ് പന്തിനെ ധോണിയ്ക്ക് പകരം ഏകദിനങ്ങളില്‍ പരീക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സേവാഗിന്റെ അഭിപ്രായം.

ഏകദിനത്തിലും ടി20യിലും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുവാന്‍ പേര് കേട്ട താരമാണ് പന്ത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ധോണിയുടെ അനുഭവ സമ്പത്ത് ഏറെ ആവശ്യമാണെന്നും പന്തിനു അധികം ഒന്നും പരിചയം ഇല്ലാത്തതിനാല്‍ ധോണിയ്ക്ക് തന്നെയാണ് അവസരം നല്‍കേണ്ടതെന്നും സേവാഗ് പറഞ്ഞു.

ഒട്ടനവധി തവണയാണ് ധോണി ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിച്ചിട്ടുള്ളത്. 300ലധികം മത്സര പരിചയമുള്ള താരം ടീമിലുള്ളത് ഏറെ ഗുണകരമാവും. അതേ സമയം ഇപ്പോള്‍ മുതല്‍ പന്തിനെ സ്ഥിരം കളിപ്പിച്ചാലും ലോകകപ്പ് സമയത്ത് 15-16 മത്സരങ്ങളുടെ പരിചയം മാത്രമേ താരത്തിനുണ്ടാകുകയുള്ളു. അതേ സമയം ധോണി വിരമിക്കുമ്പോള്‍ പന്തിനു ഗ്ലൗ കൈമാറണമെന്നാണ് തന്റെ ആഗ്രഹമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്തുക ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി: ഗില്‍ക്രിസ്റ്റ്

എംഎസ് ധോണി ക്രിക്കറ്റ് മതിയാക്കുമ്പോള്‍ പകരം ആ സ്ഥാനത്തേക്ക് ഒരു താരത്തെ കണ്ടെത്തുക എന്നതാവും ഇന്ത്യ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ മുന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്. ഷെയിന്‍ വോണ്‍ കളി മതിയാക്കിയപ്പോള്‍ വലിയൊരു വിടവാണ് ടീമിലുണ്ടായത്. ഇപ്പോളും ടീമിനു ആ വിടവ് നികത്തുവാന്‍ സാധിച്ചിട്ടില്ല.

സമാനമായ സ്ഥിതിയാണ് ഇന്ത്യയുടെ “ബിഗ് 4” താരങ്ങള്‍ വിട വാങ്ങിയപ്പോളും സംഭവിച്ചത്. ആ വിടവുകള്‍ നികത്തുവാന്‍ ടീമിനു അസാധ്യമാണ്. അത് പോലെ തന്നെയാണ് എംഎസ് ധോണിയുടെ കാര്യം. കീപ്പിംഗ്-ബാറ്റ്സ്മാന്‍ പൊസിഷനില്‍ പകരം വയ്ക്കാനാകാത്ത താരമാണ് ധോണി. ടീമിനെ മികച്ച രീതിയില്‍ നയിക്കുവാന്‍ താരത്തിനു സാധിച്ചിരുന്നു. അതിനാല്‍ തന്നെ ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇന്ത്യയ്ക്ക് ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്താനാകൂ.

ഇന്ത്യന്‍ നായകന്‍ ഇതിഹാസ പദവിയ്ക്കരികെ, കോഹ്‍ലിയെ പ്രശംസിച്ച് ധോണി

വിരാട് കോഹ്‍ലിയെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ഇന്ത്യയിലെ ഏറ്റവും മികച്ച താരമാണ് കോഹ്‍ലിയെന്ന് പറഞ്ഞ ധോണി കോഹ്‍ലി ഇതിഹാസ പദവിയ്ക്ക് ഏറെ അടുത്തെത്തിയെന്നും പറഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ ആദ്യ ടെസ്റ്റില്‍ കോഹ്‍ലിയുടെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് ആരാഞ്ഞപ്പോളാണ് എംഎസ് ധോണിയുടെ മറുപടി.

ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിനു പരാജയപ്പെട്ടുവെങ്കിലും വിരാട് കോഹ്‍ലി 149, 51 റണ്‍സുകള്‍ നേടി ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോര്‍ഡ്സിലെ കാണികള്‍ ചെയ്തത് തെറ്റ്: ഗാംഗുലി

മോശം ബാറ്റിംഗ് ഫോമിലൂടെ കടന്ന് പോകുന്ന എംഎസ് ധോണിയുടെ ലോര്‍ഡ്സിലെ ഇന്നിംഗ്സിനിടെ കാണികള്‍ കൂവിയത് മോശം പ്രവണതയെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. ധോണിയെ പോലെ മഹാനായ താരത്തെ കൂവുന്നത് വഴി കാണികള്‍ തെറ്റായൊരു പ്രവണതയാണ് കാഴ്ചവെച്ചതെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. 59 പന്തില്‍ നിന്ന് 37 റണ്‍സ് ആണ് ഇന്ത്യയുടെ മികച്ച ഫിനിഷറായി അറിയപ്പെടുന്ന ധോണി അന്ന് കാഴ്ചവെച്ചത്.

ധോണി മഹാനായ താരമാണ്, കാണികള്‍ അദ്ദേഹത്തെ കൂവരുതായിരുന്നു. അടുത്തൊന്നും ഇത്രയും മഹാനായൊരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിക്കില്ലെന്നും ഗാംഗുലി പറഞ്ഞു. അന്നത്തെ ഇന്നിംഗ്സില്‍ ധോണിയ്ക്ക് സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് തിരിച്ചടിയായതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഭ്യൂഹങ്ങള്‍ക്ക് വിട, ധോണി അമ്പയര്‍മാരോട് പന്ത് ചോദിച്ചതിനു കാരണം ഇത്

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയെ കുഴക്കിയ ചോദ്യമാണ് – എംഎസ് ധോണി ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കിടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണോ എന്നത്. ഇന്ത്യയുടെ എട്ട് വിക്കറ്റ തോല്‍വിയ്ക്ക് ശേഷം മോശം ബാറ്റിംഗ് ഫോമില്‍ തുടരുന്ന ധോണി അമ്പയര്‍മാരുടെ കൈയ്യില്‍ നിന്ന് മാച്ച് ബോള്‍ ചോദിച്ച് വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ച് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബൗളിംഗ് കോച്ച് ഭരത് അരുണിനെ പന്തിന്റെ അവസ്ഥ കാണിക്കുന്നതിനു വേണ്ടിയാണ് പന്ത് ധോണി ആവശ്യപ്പെട്ടതെന്നാണ് രവി ശാസ്ത്രി പറയുന്നത്. പന്തിന്റെ സാഹചര്യം വിലയിരുത്തി മത്സരത്തിലെ പിച്ചിനെക്കുറിച്ച് കൂടുതല്‍ അവലോകനം ചെയ്യുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ നീക്കം.

സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച രവി ശാസ്ത്രി, ധോണി എവിടെയും പോകുന്നില്ലെന്നും റിട്ടയര്‍മെന്റ് എന്നത് അടുത്തൊന്നും ആലോചിക്കുന്നില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ധോണിയുടെ ഇന്നിംഗ്സ്, സഞ്ജയ് ബംഗാര്‍ പറയുന്നത് ഇത്

എംഎസ് ധോണിയുടെ ലോര്‍ഡ്സിലെ ഇന്നിംഗ്സിനെക്കഉറിച്ച് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനു പറയാനുള്ളത് ഇത്. ധോണിയുടെ ലക്ഷ്യം സുരേഷ് റെയ്‍ന, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുമായി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ ശേഷം പിന്നീട് കടന്നാക്രമിക്കുക എന്നതായിരുന്നുവെന്നാണ് സഞ്ജയ് ബംഗാര്‍ പറയുന്നത്. വിരാട് കോഹ്‍ലി പുറത്തായ ശേഷം ക്രീസിലെത്തിയ എംഎസ് ധോണിയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നത് റെയ്‍നയായിരുന്നു.

ഇരുവരും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത തീരത്തേക്ക് എത്തിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും അതുണ്ടായില്ല. പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്തായതോടെ ധോണിയ്ക്ക് വേറെ മാര്‍ഗങ്ങളില്ലാതായി എന്നാണ് സഞ്ജയ് പറയുന്നത്. ഇരുവരുടെയുമൊപ്പം 40ാം ഓവര്‍ വരെ കൂട്ടുകെട്ട് ഉയര്‍ത്തിയ ശേഷം അവസാന ഓവറുകളില്‍ വിജയത്തിനായി ശ്രമിക്കാമെന്നായിരുന്നു ധോണിയുടെ മനസ്സില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാണികളുടെ ഈ പെരുമാറ്റം ആശ്ചര്യജനകം: ജോ റൂട്ട്

എംഎസ് ധോണിയെ കൂവിയ ലോര്‍ഡ്സിലെ ഇന്ത്യന്‍ ആരാധകരുടെ പെരുമാറ്റം ആശ്ചര്യജനകമെന്ന് പറഞ്ഞ് ജോ റൂട്ട്. രണ്ടാം ഏകദിനത്തില്‍ പരമ്പരയില്‍ ഒപ്പമെത്തുവാന്‍ സഹായിച്ച ശതകത്തിന്റെ ഉടമയായ ജോ റൂട്ടാണ് കളി ഇംഗ്ലണ്ടിനു അനുകൂലമാക്കിയത്. ഇന്ത്യന്‍ പ്രതീക്ഷകള്‍ അതേ സമയം ധോണിയിലായിരുന്നുവെങ്കിലും താരത്തില്‍ നിന്ന് പ്രതീക്ഷ തരത്തിലുള്ള ഇന്നിംഗ്സ് വരാതിരുന്നപ്പോള്‍ കാണികള്‍ ആ അമര്‍ഷം താരത്തെ കൂവി പ്രകടിപ്പിക്കുകയായിരുന്നു.

140/4 എന്ന ഘട്ടത്തില്‍ വിരാട് കോഹ്‍ലി പുറത്തായപ്പോളാണ് ധോണി ക്രീസില്‍ എത്തുന്നത്. റെയ്‍നയോടൊപ്പം ധോണി ടീമിന്റെ രക്ഷയ്ക്കെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് സംഭവിച്ചില്ല. ലോര്‍ഡ്സില്‍ ഇന്ത്യയുടെ ചാമ്പ്യന്‍ ക്രിക്കറ്ററെ സ്വീകരിച്ച രീതി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ച് ജോ റൂട്ട് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ധോണിയ്ക്ക് ഡ്രസ്സിംഗ് റൂമില്‍ നിന്ന് ലഭിച്ച സന്ദേശം എന്തെന്ന് തനിക്കറിയില്ലെന്ന് യൂസുവേന്ദ്ര ചഹാല്‍

ലോര്‍ഡ്സില്‍ ഇന്നലെ ഏകദിനത്തില്‍ 10000 റണ്‍സ് തികച്ച എംഎസ് ധോണിയെ എന്നാല്‍ കാണികള്‍ വരവേറ്റത് കൂക്കി വിളികളോടെയായിയിരുന്നു. ഇന്ത്യ 86 റണ്‍സിനു പരാജയമേറ്റുവാങ്ങിയ മത്സരത്തില്‍ ധോണി 59 പന്തില്‍ നിന്ന് 37 റണ്‍സുമായി മെല്ലെപ്പോക്ക് സമീപനവുമായുള്ളൊരു ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. ഇതാണ് കാണികളെ പ്രകോപിപ്പിച്ചത്.

27ാം ഓവറില്‍ ക്രീസില്‍ എത്തിയ ധോണി പിന്നീട് വളരെ പതുക്കെയാണ് തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്. 47ാം ഓവറില്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്ന് സന്ദേശമെത്തിയ ശേഷം തൊട്ടടുത്ത പന്തില്‍ ധോണി പുറത്തായിരുന്നു. എന്ത് സന്ദേശമാണ് ധോണിയ്ക്ക് നല്‍കിയതെന്ന ചോദ്യത്തിനു പത്ര സമ്മേളനത്തില്‍ യൂസുവേന്ദ്ര ചഹാല്‍ അതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മറുപടി പറഞ്ഞത്.

ശര്‍ദ്ധുല്‍ താക്കൂറിനെയും അക്സര്‍ പട്ടേലിനെയും അയയ്ച്ച് ധോണിയ്ക്ക് കൈമാറിയ സന്ദേശം കൂറ്റനടികള്‍ക്ക് ശ്രമിക്കാന്‍ തന്നെയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അടുത്ത പന്തില്‍ തന്നെ താരം പുറത്തായതോടെ കാണികള്‍ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഞ്ച് ക്യാച്ചുകള്‍, റെക്കോര്‍ഡുകളുടെ കൂട്ടുകാരനായി എംഎസ് ധോണി

തന്റെ പിറന്നാള്‍ ദിനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി എംഎസ് ധോണി. ഒരു ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ അഞ്ച് ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ഇന്നത്തെ പ്രകടനത്തിലൂടെ എംഎസ് സ്വന്തമാക്കിയത്. ഇന്നത്തെ മത്സരത്തില്‍ ടി20യില്‍ 50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടം കൂടി ധോണി സ്വന്തമാക്കിയിരുന്നു.

മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ട് ബാറ്റിംഗ് നിര കൂറ്റനിടകള്‍ക്ക് ശ്രമിച്ച പുറത്തായപ്പോള്‍ അതില്‍ അഞ്ച് താരങ്ങളുടെ അവസാനം ധോണിയുടെ കൈകളിലായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ വീണ 9 വിക്കറ്റുകളി‍ല്‍ ഈ അഞ്ച് പുറത്താകലുകള്‍ക്ക് പുറമേ അവസാന വിക്കറ്റില്‍ റണ്ണൗട്ടിലും ധോണിയുടെ കരസ്പര്‍ശമുണ്ടാിയരുന്നു.

ടി20കളില്‍ 33 സ്റ്റംപിംഗുകളുമായി നില്‍ക്കുന്ന ധോണി തന്നെയാണ് സ്റ്റംപിംഗുകളുടെ കാര്യത്തിലും ഏറെ മുന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൂറില്‍ നൂറുമായി ശിഖര്‍, പിന്തുണച്ച് കോഹ്‍ലി, മധ്യനിരയ്ക്ക് പാളി, 289 റണ്‍സ് നേടി ഇന്ത്യ

ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും നല്‍കിയ തുടക്കത്തിനു ശേഷം മധ്യനിരയ്ക്ക് പാളിയെങ്കിലും എംഎസ് ധോണിയുടെ പ്രകടനത്തില്‍ ജോഹാന്നസ്ബര്‍ഗില്‍ 298 റണ്‍സ് നേടി ഇന്ത്യ. 7 വിക്കറ്റ് നഷ്ടത്തില്‍ ആണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. എംഎസ് ധോണി പുറത്താകാതെ 42 റണ്‍സുമായി ക്രീസില്‍ നിന്നു. നേരത്തെ രോഹിത്ത് ശര്‍മ്മയെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒത്തുകൂട്ടിയ ശിഖര്‍ ധവാന്‍-വിരാട് കോഹ്‍ലി സഖ്യം ഇന്ത്യയുടെ സ്കോറിംഗ് വേഗത്തിലാക്കിയിരുന്നു. 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. കോഹ്‍ലി (75) പുറത്തായ ശേഷവും ശിഖര്‍ തന്റെ മികവ് തുടര്‍ന്ന് ശതകം തികച്ചു. എന്നാല്‍ മിന്നല്‍ കാരണം കളി കുറച്ച് സമയം തടസ്സപ്പെട്ടിരുന്നു. തടസ്സത്തിനു ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യക്ക് ശിഖര്‍ ധവാനെയും(109) നഷ്ടമായി.

ഏറെ വൈകാതെ അജിങ്ക്യ രഹാനെയും മറ്റു താരങ്ങളും പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്കോറിംഗ് മന്ദ ഗതിയിലായി. എം എസ് ധോണി അവസാന ഓവറുകളില്‍ പുറത്തെടുത്ത ബാറ്റിംഗ് മികവാണ് ടീം സ്കോര്‍ 289ല്‍ എത്തുവാന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി, റബാഡ എന്നിവര്‍ രണ്ട് വിക്കറ്റും മോണേ മോര്‍ക്കല്‍, ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ധോണി @400

ഏകദിനങ്ങളില്‍ 400 പുറത്താക്കലുമായി ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി. ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെയാണ് ധോണി ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ വിക്കറ്റ് കീപ്പര്‍ ആയി മാറിയത്. ഏകദിനത്തില്‍ 106 സ്റ്റംപിംഗുകളും 294 ക്യാച്ചുകളുമാണ് ധോണി പൂര്‍ത്തിയാക്കിയിട്ടുള്ളത്.

കുമാര്‍ സംഗക്കാരയാണ് ലിസ്റ്റില്‍ ഒന്നാമത്. 482 പുറത്താക്കലുകള്‍ക്ക് ഉടമായാണ് ശ്രീലങ്കന്‍ ഇതിഹാസം. രണ്ടാം സ്ഥാനത്ത് 472 പുറത്താക്കലുമായി ഓസ്ട്രേലിയന്‍ ആഡം ഗില്‍ക്രിസ്റ്റും തൊട്ടുപുറകേ മാര്‍ക്ക് ബൗച്ചറുമാണ്(424) പട്ടികയിലെ മറ്റു അംഗങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്മ അവാര്‍ഡുകള്‍: എംഎസ് ധോണിയ്ക്ക് പത്മ ഭൂഷണ്‍

രാജ്യം നാളെ എംഎസ് ധോണിയെ പത്മ ഭൂഷണ്‍ നല്‍കി ആദരിക്കും. ഐസിസി ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റനാണ് എംഎസ് ധോണി. 2009ല്‍ ഇന്ത്യ ധോണിയുടെ കീഴില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതും എത്തിയിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരമാണ് പത്മ ഭൂഷണ്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version