വെസ്റ്റേൺ ഓസ്ട്രേലിയയോട് ഇന്ത്യയ്ക്ക് തോൽവി

ആദ്യ സന്നാഹ മത്സരത്തിലെ വിജയത്തിന് ശേഷം രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് 36 റൺസ് പരാജയം ആയിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ 168/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 132 റൺസ് മാത്രമേ നേടാനായുള്ളു.

55 പന്തിൽ 74 റൺസ് നേടിയ കെഎൽ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയിൽ പൊരുതി നോക്കിയത്. ഇന്ത്യയ്ക്കായി ബൗളിംഗിൽ അശ്വിന്‍ മൂന്നും ഹര്‍ഷൽ പട്ടേൽ രണ്ടും വിക്കറ്റ് നേടി.

രോഹിത്തിന് പകരം ഇന്ത്യയെ കെഎൽ രാഹുലാണ് ഇന്നത്തെ മത്സരത്തിൽ നയിച്ചത്. വിരാട് കോഹ്‍ലി, സൂര്യകുമാര്‍ യാദവ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തിൽ കളിച്ചില്ല.

ബാറ്റിംഗിൽ സൂര്യകുമാറും ബൗളിംഗിൽ അര്‍ഷ്ദീപും തിളങ്ങി, വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരെ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം

ടി20 ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിൽ 13 റൺസ് വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 158/6 എന്ന സ്കോറാണ് നേടിയത്.

52 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ദീപക് ഹൂഡ(22), ഹാര്‍ദ്ദിക് പാണ്ഡ്യ(27) എന്നിവരും റൺസ് കണ്ടെത്തി. ദിനേശ് കാര്‍ത്തിക് പുറത്താകാതെ 19 റൺസ് നേടിയെങ്കിലും താരം 23 പന്തിൽ നിന്നാണ് ഈ സ്കോര്‍ നേടിയത്. അക്സര്‍ പട്ടേൽ 5 പന്തിൽ 10 റൺസ് നേടി പുറത്തായി.

59 റൺസ് നേടിയയ സാം ഫാന്നിംഗ് വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയെങ്കിലും 3 വിക്കറ്റ് നേടിയ അര്‍ഷ്ദീപ് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. താരം വെറും 6 റൺസാണ് തന്റെ മൂന്നോവറിൽ വിട്ട് നൽകിയത്. ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഹോട്ടല്‍ ക്വാറന്റീനിന് ശേഷം മിച്ചല്‍ മാര്‍ഷിന് ശസ്ത്രക്രിയ നടത്തിയേക്കും

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് ശസ്ത്രക്രിയ വേണ്ടി വരുമോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള തീരുമാനം താരത്തിന്റെ പെര്‍ത്തിലെ ഹോട്ടല്‍ ക്വാറന്റീന് ശേഷം തീരുമാനിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഷെഫീല്‍ ഷീല്‍ഡില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ആദ്യത്തെ നാല് റൗണ്ട് മത്സരങ്ങള്‍ക്ക് മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ഒക്ടോബര്‍ പത്തിനാവും മാര്‍ഷിന്റെ കണങ്കാലിന്റെ പരിശോധന നടത്തി ശസ്ത്രക്രിയ ആവശ്യമോ അതോ ശസ്ത്രക്രിയ ഇല്ലാതെയുള്ള സമീപനത്തിലൂടെ താരത്തിനെ തിരികെ കളത്തിലെത്തിക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് ആണ് വെസ്റ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിച്ചത്.

യുഎഇയില്‍ നിന്നുള്ള താരത്തിന്റെ എക്സറേ റിപ്പോര്‍ട്ടുകള്‍ നഷ്ടമായതോടെ താരത്തിന് ഓസ്ട്രേലിയയിലെത്തിയ ശേഷം പുതിയ സ്കാനുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്.

 

അപകടകരമായ പിച്ച് മെല്‍ബേണിലെ ഷെഫീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചു

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി മുഴുവനാക്കാതെ ഉപേക്ഷിച്ചു. വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയ 89/3 എന്ന നിലയില്‍ നില്ക്കവേയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുവാന്‍ തീരുമാനച്ചത്. 40 ഓവറുകളാണ് ആദ്യ ദിവസം പിന്നിട്ടത്.

പിച്ചിന്റെ അപകടകരമായ അവസ്ഥയാണ് മത്സരത്തിന്റെ ആദ്യ ദിവസത്തെ ഉപേക്ഷിക്കുവാന്‍ അമ്പയര്‍മാരെ പ്രേരിപ്പിച്ചത്. ഇരു ക്യാപ്റ്റന്മാരോടും ക്യുറേറ്ററിനോടും നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

ഡാര്‍സി ഷോര്‍ട്ടിന്റെ വെടിക്കട്ട് പ്രകടനം, അടിച്ച് കൂട്ടിയത് 23 സിക്സുകള്‍

ഓസ്ട്രേലിയയില്‍ ബിഗ് ബാഷില്‍ കഴിഞ്ഞ സീസണില്‍ ഏറെ പ്രഭാവമുണ്ടാക്കിയ താരമാണ് ഓസ്ട്രേലിയയുടെ ഡാര്‍സി ഷോര്‍ട്ട്. എന്നാല്‍ അതേ പ്രകടനം ഐപിഎലില്‍ ആവര്‍ത്തിക്കുവാന്‍ താരത്തിനു സാധിക്കാതെ പോയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണ്‍ ചെയ്ത താരം വൈകാതെ തന്നെ ടീമിലെ സ്ഥാനം നഷ്ടമായി പുറത്താകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം നടത്തിയ ശേഷം ലഭിച്ച അവസരങ്ങളിലും താരത്തിനു ബിഗ് ബാഷിന്റെ അത്രയും ഇംപാക്ട് സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ജെഎല്‍ടി കപ്പില്‍ വീണ്ടു തന്റെ പഴയ ഫോമിലേക്ക് താരം തിരിച്ചെത്തിയെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. 148 പന്തില്‍ നിന്ന് 257 റണ്‍സ് നേടിയ ഷോര്‍ട്ട് 23 സിക്സും 15 ബൗണ്ടറിയുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. ഷോര്‍ട്ടിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ ജെഎല്‍ടി കപ്പില്‍ ക്യൂന്‍സ്‍ലാന്‍ഡിനെതിരെ വെസ്റ്റേണഅ‍ ഓസ്ട്രേലിയ 387 റണ്‍സാണ് ഇന്ന് സിഡ്നിയില്‍ നേടിയത്.

ഈ ഒറ്റ ഇന്നിംഗ്സിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ ബാറ്റിംഗ് ശരാശരി 33 ല്‍ നിന്ന് 46ലേക്ക് ഡാര്‍സി ഷോര്‍ട്ട് ഉയര്‍ത്തി.

Exit mobile version