റണ്ണടിച്ച് കൂട്ടി മലന്‍, ഇംഗ്ലണ്ടിന് 364 റൺസ്

ബംഗ്ലാദേശിനെതിരെ ധരംശാലയിൽ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ടോപ് ഓര്‍ഡറിൽ നിന്നുള്ള മിന്നും പ്രകടനം ആണ് ഇംഗ്ലണ്ടിനെ കരുതുറ്റ സ്കോറിലേക്ക് നയിച്ചത്.

ഓപ്പണര്‍മാരായ ജോണി ബൈര്‍സ്റ്റോയും ദാവിദ് മലനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 115 റൺസാണ് നേടിയത്. 52 റൺസ് നേടിയ ബൈര്‍സ്റ്റോയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് മലനും ജോ റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 156 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയിൽ മുന്നേറി.

107 പന്തിൽ 140 റൺസ് നേടിയ മലന്‍ 16 ബൗണ്ടറിയും 5 സിക്സുമാണ് മത്സരത്തിൽ നേടിയത്. ജോ റൂട്ട് 68 പന്തിൽ 82 റൺസ് നേടി പുറത്തായി. ബംഗ്ലാദേശിനായി  മഹേദി ഹസന്‍ നാലും ഷൊറിഫുള്‍ ഇസ്ലാമും മൂന്നും വിക്കറ്റ് നേടി.

ബംഗ്ലാദേശ് ബൗളര്‍മാര്‍ കസറി, തകര്‍ന്നടിഞ്ഞ സ്കോട്‍ലാന്‍ഡിന് തുണയായി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

ടി20 ലോകകപ്പിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ സ്കോട്‍ലാന്‍ഡിനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി ബംഗ്ലാദേശ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് സ്കോട്‍ലാന്‍ഡിനെ 53/6 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. ഒരു ഘട്ടത്തിൽ 45/1 എന്ന നിലയിൽ നിന്നാണ് സ്കോട്‍ലാന്‍ഡിന്റെ തകര്‍ച്ച. ഓപ്പണര്‍ ജോര്‍ജ്ജ് മുന്‍സേ 29 റൺസ് നേടി.

പിന്നീട് ഏഴാം വിക്കറ്റിൽ 51 റൺസ് നേടി ക്രിസ് ഗ്രീവ്സ് – മാര്‍ക്ക് വാട്ട് കൂട്ടുകെട്ടാണ് മത്സരത്തിൽ നൂറ് കടക്കുവാന്‍ സ്കോട്‍ലാന്‍ഡിനെ സഹായിച്ചത്. 22 റൺസ് നേടിയ മാര്‍ക്ക് വാട്ടിനെ വീഴ്ത്തി ടാസ്കിന്‍ അഹമ്മദ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

വാട്ട് പുറത്തായ ശേഷം മികവ് പുലര്‍ത്തിയ ക്രിസ് ഗ്രീവ്സ് വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. അവസാന ഓവറിൽ പുറത്താകുമ്പോള്‍ ഗ്രീവ്സ് 28 പന്തിൽ 45 റൺസാണ് നേടിയത്.

ബംഗ്ലാദേശിന് വേണ്ടി മഹേദി ഹസന്‍ മൂന്നും ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

മഹെദി ഹസന്റെ മുന്നില്‍ നാണംകെട്ട് വാര്‍ണറുടെ ടീം, 68 റണ്‍സിനു പുറത്ത്

വമ്പന്‍ പേരും പെരുമയുമായി എത്തിയ സില്‍ഹെറ്റ് സിക്സേര്‍സിനു നാണംകെട്ട തോല്‍വി. ഡേവിഡ് വാര്‍ണര്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, നിക്കോളസ് പൂരന്‍ എന്നിവരുടെ വിദേശ കരുത്തിനൊപ്പം ബംഗ്ലാദേശ് താരങ്ങളായ സബ്ബിര്‍ റഹ്മാനും ലിറ്റണ്‍ ദാസും അടങ്ങിയ ബാറ്റിംഗ് നിര പരാജയപ്പെട്ടപ്പോള്‍ ടീം 68 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

നാല് താരങ്ങള്‍ പൂജ്യത്തിനു പുറത്തായ മത്സരത്തില്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്ന അലോക് കപാലിയാണ് ടീമിന്റെ ടോപ് സ്കോറര്‍. കോമില്ല വിക്ടോറിയന്‍സിനു വേണ്ടി മഹെദി ഹസന്‍ നാലും വഹാബ് റിയാസ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ലിയാം ഡോസണ്‍ 2 വിക്കറ്റ് നേടി.

തുടക്കം കോമില്ലയ്ക്കും പാളിയെങ്കിലും ഷംസുര്‍ റഹ്മാന്‍(34*), ഇമ്രുല്‍ കൈസ്(30*) എന്നിവര്‍ ചേര്‍ന്ന് 11.1 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

Exit mobile version