മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് രഹാനെയുടെ വക 10 ലക്ഷം രൂപയുടെ സംഭാവന

കൊറോണ പ്രതിരോധ നടപടിയ്ക്കുള്ള പിന്തുണയായി രാജ്യത്താകമാനം സഹായം പ്രവഹിക്കുമ്പോള്‍ കായിക താരങ്ങളും സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. അത്തരത്തില്‍ വിവിധ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയപ്പോള്‍ അതില്‍ ഒരാളാകുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിങ്ക്യ രഹാനെയും.

ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 10 ലക്ഷം രൂപ സംഭാവനയായി നല്‍കുകയായിരുന്നു. നേരത്തെ ബിസിസിഐ 51 കോടി രൂപയും സച്ചിന്‍(50 ലക്ഷം), സുരേഷ് റെയ്ന(52 ലക്ഷം) എന്നിവരും സഹായവുമായി മുന്നോട്ട് വന്നിരുന്നു.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പരിക്കേറ്റ് ശിഖര്‍ ധവാന്‍, വിന്‍ഡീസിനെതിരെ ടി20 ടീമില്‍ ഇടം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് ആശുപത്രിയില്‍ വൈദ്യ സഹായത്തിനായി പോകേണ്ടി വന്നുവെങ്കില്‍ താരത്തിനെ വിന്‍ഡീസിനെതിരെയുള്ള ടി20 ടീമില്‍ അവസരം നല്‍കി സെലക്ടര്‍മാര്‍. അന്താരാഷ്ട്ര സര്‍ക്കിളില്‍ മോശം ഫോമിലൂടെ കടന്ന് പോകുന്ന താരം വീണ്ടും ഫോമിലേക്ക് എത്തുവാന്‍ വേണ്ടിയാണ് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയ്ക്കായി കളിക്കാനെത്തിയത്. താരത്തിന് മഹാരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്.

തന്റെ ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ച് താരം താന്‍ നാലഞ്ച് ദിവസത്തിനുള്ള വീണ്ടും കളത്തിലുണ്ടാകുമെന്നും അറിയിച്ചു. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും താരത്തിന് കാര്യമായ വലിയ പ്രകടനം പുറത്തെടുക്കുവാനായിട്ടില്ല.

ധോണിയുടെ തീരുമാനം ശരി, ജാര്‍ഖണ്ഡ് സെമിയിലേക്ക്

ടീമിന്റെ സന്തുലിതാവസ്ഥ തകര്‍ക്കേണ്ടതില്ലെന്നും അതിനാല്‍ തന്നെ താന്‍ ജാര്‍ഖണ്ഡിനു വേണ്ടി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നില്ലെന്നും തീരുമാനിച്ച ധോണിയുടെ തീരുമാനം ശരിവെച്ച് ജാര്‍ഖണ്ഡ്. മഴ നിയമത്തില്‍(വിജെഡി രീതി) മഹാരാഷ്ട്രയെ എട്ട് വിക്കറ്റിനു വീഴത്തി ജാര്‍ഖണ്ഡ് വിജയ് ഹസാരെ ട്രോഫിയുടെ സെമിയിലേക്ക് കടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയെ 181 റണ്‍സിനു 42.2 ഓവറില്‍ പുറത്താക്കിയ ശേഷം 32.2 ഓവറില്‍ 127/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. അര്‍ദ്ധ ശതകം നേടിയ ശശീം സഞ്ജയ് രാഥോര്‍(53*), സൗരഭ് തിവാരി(29*) ഇഷാന്‍ കിഷന്‍(28) എന്നിവരാണ് ജാര്‍ഖണ്ഡിനായി ബാറ്റിംഗില്‍ തിളങ്ങിയത്.

നേരത്തെ അങ്കുര്‍ റോയിയുടെ നാല് വിക്കറ്റ് പ്രകടനത്തെ വരുണ്‍ ആരോണ്‍(2), രാഹുല്‍ ശുക്ല(3) എന്നിവര്‍ പിന്തുണച്ചപ്പോള്‍ 181 റണ്‍സിനു മഹാരാഷ്ട്രയെ പുറത്താക്കുവാന്‍ ജാര്‍ഖണ്ഡിനു സാധിക്കുകയായിരുന്നു. 52 റണ്‍സ് നേടിയ രോഹിത് മോട്‍വാനിയും 47 റണ്‍സുമായി രാഹുല്‍ ത്രിപാഠിയുമാണ് മഹാരാഷ്ട്ര നിരയില്‍ തിളങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 76 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ത്രിപാഠി പുറത്തായതോടെ മഹാരാഷ്ട് തകരുന്നു. 148/5 എന്ന നിലയില്‍ നിന്ന് 181 റണ്‍സിനു ടീം ഓള്‍ഔട്ട് ആയി.

പത്ത് പേരായി ചുരുങ്ങിയിട്ടും ലക്ഷദ്വീപിനെ വീഴ്ത്തി മഹാരാഷ്ട്ര

സന്തോഷ് ട്രോഫിയിലെ രണ്ടാം യോഗ്യത മത്സരത്തിൽ മഹാരാഷ്ട്രക്കതിരെ എതിരില്ലാത്ത 5 ഗോളിന് വീണ് ലക്ഷദ്വീപ്. മഹാരാഷ്ട്രയുടെ കരുത്തിനും പാരമ്പര്യത്തിനും മുമ്പിൽ പിടിച്ച് നിൽക്കാൻ ലക്ഷദ്വീപിന്റെ പോരാളികൾക്കാവാത്ത മത്സരം ഏകപക്ഷീയമായിരുന്നു. പെനാൾട്ടിയും, പെനാൾട്ടി രക്ഷപ്പെടുത്തലും, ചുവപ്പ് കാർഡും കണ്ട മത്സരം സ്കോർ നില കാണിക്കുന്നതിലും ആവേശം നിറഞ്ഞതായിരുന്നു.

ആദ്യപകുതിയിൽ 2-0 ത്തിന് മുന്നിലെത്തിയ മഹാരാഷ്ട്ര തുടക്കം മുതലെ അക്രമണത്തിലായിരുന്നു. ആദ്യഗോളിന് ശേഷം വഴങ്ങിയ പെനാൾട്ടി ലക്ഷദ്വീപ് ഗോൾ കീപ്പർ അണ്ടർ 21 താരം കവരത്തി സ്വദേശി രക്ഷപ്പെടുത്തിയെങ്കിലും റീ ബൗണ്ടിൽ ഗോളടിച്ച് മഹാരാഷ്ട്ര 2-0 ത്തിന് മുന്നിലെത്തി. അതിന് പിറകെ ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റിൽ ബോക്സിന് പുറത്ത് ലക്ഷദ്വീപിന് ലഭിച്ച സുവ്വർണ്ണാവസരം ഫൗളിലൂടെ തടഞ്ഞ മഹാരാഷ്ട്ര കീപ്പർ ചുവപ്പ് കാർഡ് കണ്ടു. പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് ഒട്ടും ചോരാത്ത മഹാരാഷ്ട്രയെയാണ് പിന്നത്തെ മണിക്കൂറിൽ കണ്ടത്. രണ്ടാം പകുതിയിൽ 3 ഗോൾ കൂടിയടിച്ച അവർ 10 ഷോട്ടാണ് മത്സരത്തിനുടളമായി ലക്ഷദ്വീപ് ഗോൾ മുഖത്തേകുയർത്തത്.

വമ്പൻ പാരമ്പര്യവും, 3 തവണ ചാമ്പ്യന്മാരുമായ, ഐ.എസ്.എൽ ടീമുകളായ മുംബൈയുടേതും, സൂപ്പർ ലീഗിലെ തന്നെ ഏറ്റവും പ്രഫഷണലായ പൂനെയുടെയും, ഖാലിദ് ജമീൽ ഉയര്‍ത്തെണീപ്പിച്ച ഐ ലീഗ് ടീം മുംബൈ സിറ്റിയുടെ നാട്ടുകാർക്കെതിരെ 5 ഗോളിന് തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് ലക്ഷദ്വീപ് നിന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മധ്യപ്രദേശിനെതിരെ ദാമൻ ദിയു 2-1 നു ജയം കണ്ടു. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രം സന്തോഷ് ട്രോഫിക്ക് യോഗ്യത നേടുന്നതിനാൽ തന്നെ ലക്ഷദ്വീപിന്റെ സ്വപ്നങ്ങൾക്കിനി നേരിയ സാധ്യത മാത്രമാണുള്ളത്. എന്നാൽ 13 നു നടക്കുന്ന മത്സരത്തിൽ ദാമൻ ദിയുവിനെതിരെ ജയിച്ച് തലയുയർത്തി പിടിച്ച് അഹമ്മദബാദ് വിടാൻ തന്നെയാവും ദീപക് സാറിന്റെ പിള്ളേരുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version