ഹഡഴ്സ്ഫീൽഡിനെ മറികടന്ന് ലിവർപൂൾ വീണ്ടും വിജയ വഴിയിൽ

സ്വാൻസിയോട് ഏറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന് ലിവർപൂൾ കര കയറി. ഇത്തവണ ഹഡഴ്സ്ഫീൽഡ് ടൗണിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നാണ് ക്ളോപ്പും സംഘവും വിജയ വഴിയിൽ തിരിച്ചെത്തിയത്. ലിവർപൂളിനായി ചാൻ, സലാഹ്, ഫിർമിനോ എന്നിവരാണ് ഗോളുകൾ നേടിയത്.

റെക്കോർഡ് തുകക്ക് ടീമിൽ എത്തിച്ച വാൻ ഡേയ്ക്കിനെ ബെഞ്ചിൽ ഇരുത്തിയ ക്ളോപ്പ് ഇത്തവണ ലോവരനെ ആദ്യ ഇലവനിലേക്ക് തിരിച്ചു വിളിച്ചു. 26 ആം മിനുട്ടിൽ ചാനിലൂടെ ലിവർപൂൾ ആദ്യ ഗോൾ നേടി. 46 ആം മിനുട്ടിൽ ഫിർമിനോ നിയർ പോസ്റ്റിൽ മികച്ച ഫിനിഷിലൂടെ ലീഡ് രണ്ടാക്കിയതോടെ ആദ്യ പകുതിയിൽ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി.

രണ്ടാം പകുതിയിലും ലിവർപൂൾ ആധിപത്യം തുടർന്നപ്പോൾ ഹഡഴ്സ്ഫീൽഡ് ടൗണിന് കാര്യമായ ആക്രമണങ്ങൾ നടത്താനായില്ല. 78 ആം മിനുട്ടിൽ ചാനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സലാഹ് ലിവർപൂളിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ 50 പോയിന്റുള്ള ലിവർപൂൾ നിലവിൽ നാലാം സ്ഥാനത്താണ്‌. 24 പോയിന്റുള്ള ഹഡഴ്സ്ഫീൽഡ് 14 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതിസന്ധി മറികടക്കാൻ ലിവർപൂൾ ഇന്നിറങ്ങും

സ്വാൻസിയോട് ഏറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷം ലിവർപൂൾ ഇന്ന് ഹഡഴ്സ്ഫീൽഡ് ടൗണിനെ നേരിടും. അവസാന 2 ലീഗ് മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയുമാണ് ക്ളോപ്പിന്റെ ടീമിന്റെ സമ്പാദ്യം. കൂടാതെ വെസ്റ്റ് ബ്രോമിനോട് തോറ്റ് അവർ എഫ് എ കപ്പിൽ നിന്നും പുറത്തായിരുന്നു. പക്ഷെ ലിവർപൂളിന്റെ ആക്രമണ നിരയെ ഹഡഴ്സ്ഫീൽഡ് എങ്ങനെ നേരിടും എന്നതിനെ അനുസരിച്ചിരിക്കും മത്സര ഫലം. ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് മത്സരം കിക്കോഫ്.

വാൻ ഡയ്ക്ക് വന്നിട്ടും ശെരിയാവാത്ത പ്രതിരോധ നിരയുടെ ഫോം തന്നെയാണ് ക്ളോപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. സീസണിൽ ആദ്യമായി ലിവർപൂൾ ആക്രമണ നിര സ്വാൻസിയോട് നിറം മങ്ങിയെങ്കിലും ആശങ്കപ്പെടാൻ മാത്രം പ്രശ്നങ്ങൾ ഇല്ല. ലിവർപൂൾ നിരയിലേക്ക് ജോർദാൻ ഹെൻഡേഴ്സൻ തിരിച്ചെത്തിയേക്കും. പക്ഷെ ക്ലാവനും ആദം ലല്ലാനയും കളിക്കാൻ സാധ്യതയില്ല. ഇരുവർക്കും പരിക്കാണ്.  ഹഡഴ്സ്ഫീൽഡ് നിരയിൽ ഡാനി വില്യംസ് കളിക്കാൻ സാധ്യതയില്ല. പക്ഷെ കോംഗോളോ ടീമിൽ തിരിച്ചെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്ററിജ്ഡ് ഇനി വെസ്റ്റ് ബ്രോമിൽ

ലിവർപൂൾ സ്‌ട്രൈക്കർ ഡാനിയേൽ സ്റ്ററിഡ്ജ് ഇനി വെസ്റ്റ് ബ്രോമിന് വേണ്ടി കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് ബാഗീസ് താരത്തെ സ്വന്തമാക്കിയത്. ഈ സീസൺ അവസാനം വരെയാണ് ഇംഗ്ലണ്ട് ദേശീയ താരം കൂടിയായ സ്റ്ററിഡ്ജ് വെസ്റ്റ് ബ്രോമിന് വേണ്ടി കളിക്കുക. ലിവർപൂളിൽ തീർത്തും അവസരങ്ങൾ കുറഞ്ഞ താരം ലോകകപ്പ് ടീമിൽ ഇടം ലക്ഷ്യം വച്ചാണ് ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് മാറാൻ തയ്യാറായത്.

ലിവർപൂളിനായി 98 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയ താരം 2013-2014 സീസണിൽ ലൂയി സുവാരസിനൊപ്പം തീർത്ത പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ പരിക്ക് വില്ലനായപ്പോൾ പലപ്പോഴും ടീമിന് പുറത്തായ താരം ലിവർപൂളിൽ എത്തിയ 4 വർഷത്തിൽ 55 ലീഗ് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്‌. ക്ളോപ്പ് പരിശീലകനായതോടെ താരത്തിന് തീരെ അവസരങ്ങൾ കുറയുകയായിരുന്നു. ഈ സീസണിൽ 15 മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാനായത്. മുൻപ് മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക് വേണ്ടിയും കളിച്ച സ്റ്ററിഡ്ജ് എത്തുന്നതോടെ കൂടുതൽ ഗോളുകൾ കണ്ടെത്തി പ്രീമിയർ ലീഗിലെ 19 ആം സ്ഥാനത് നിന്ന് കര കയറി പ്രീമിയർ ലീഗിൽ ഇടം നില നിർത്തുക എന്നതാവും വെസ്റ്റ് ബ്രോമിന്റെ ലക്ഷ്യം. ഈ സീസണിൽ 19 ഗോളുകൾ മാത്രം നേടാനായ അലൻ പാർഡിയുവിന്റെ ടീമിന് സ്റ്ററിഡ്ജ് ഫിറ്റ്നസ് നില നിർത്തിയാൽ അത് നേട്ടമാവും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഫീൽഡിൽ തോൽവി, ലിവർപൂൾ എഫ് എ കപ്പിൽ നിന്ന് പുറത്ത്

ലിവർപൂൾ വീണ്ടും തോറ്റു, ഇത്തവണ എഫ് എ കപ്പ് നാലാം റൗണ്ടിൽ വെസ്റ്റ് ബ്രോമാണ് ക്ളോപ്പിന്റെ ടീമിനെ തോൽപിച്ചത്. സ്വന്തം മൈതാനമായ ആൻഫീൽഡിൽ 2-3 നാണ് അലൻ പാർഡിയുവിന്റെ ടീം ലിവർപൂളിനെ എഫ് എ കപ്പിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ആഴ്ച പ്രീമിയർ ലീഗിൽ സ്വാൻസിയോട് തോറ്റ ലിവർപൂൾ ഇതോടെ സീസണിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് തുടരുന്നത്. ക്ളോപ്പിന് കീഴിലെ 3 സീസണിലും ലിവർപൂൾ എഫ് എ കപ്പിൽ നാലാം റൗണ്ടിലാണ് പുതുറത്തായത്.

വെസ്റ്റ് ബ്രോം ക്യാപ്റ്റൻ ജോണി ഇവാൻസിന്റെ പിഴവ് മുതലാക്കി അഞ്ചാം മിനുട്ടിൽ ഫിർമിനോ ലിവർപൂളിന് ലീഡ് സമ്മാനിച്ചെങ്കിലും രണ്ട് മിനുറ്റുകൾക്കകം വെസ്റ്റ് ബ്രോം സമനില കണ്ടെത്തി. മികച്ച ഫോമിലുള്ള ജെ റോഡ്രിഗസാണ് ഗോൾ നേടിയത്. ഏറെ വൈകാതെ ഗിബ്‌സിന്റെ പാസ്സിൽ റോഡ്രിഗസ് 11 ആം മിനുട്ടിൽ വെസ്റ്റ് ബ്രോമിന് ലീഡ് സമ്മാനിച്ചതോടെ മത്സരം ആവേഷകരമായി. 20 ആം മിനുട്ടിൽ വെസ്റ്റ് ബ്രോം വീണ്ടും വല കുലുക്കിയെങ്കിലും VAR തീരുമാനത്തിലൂടെ റഫറി ഗോൾ അനുവദിച്ചില്ല.  27 ആം മിനുട്ടിൽ സലാഹിനെ ഫൗൾ ചെയ്തതിന് ലിവർപൂളിന് റഫറി VAR വഴി പെനാൽറ്റി അനുവദിച്ചു. പക്ഷെ കിക്കെടുത്ത ഫിർമിനോ പന്ത് പോസ്റ്റിലേക്ക് അടിച്ചതോടെ വെസ്റ്റ് ബ്രോം ലീഡ് നിലനിർത്തി. 47 ആം മിനുട്ടിൽ ലിവർപൂൾ പ്രതിരോധം വീണ്ടും അബദ്ധം കാണിച്ചപ്പോൾ വെസ്റ്റ് ബ്രോം മത്സരത്തിലെ മൂന്നാം ഗോൾ നേടി. ഇത്തവണ മാറ്റിപ്പിന്റെ സെൽഫ് ഗോളാണ് അവർക്ക് തുണയായത്.

രണ്ടാം പകുതിയിൽ 65 ആം മിനുട്ടിൽ ക്ളോപ്പ് ഹെൻഡേഴ്സൻ, ഇങ്സ്, മിൽനർ എന്നിവരെ കളത്തിൽ ഇറക്കി മത്സരം തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജയം കണ്ടില്ല. 78 ആം മിനുട്ടിൽ സലാഹിലൂടെ സ്കോർ 2-3 ആക്കാൻ ലിവർപൂളിന് ആയെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്ക് ആവാതെ വന്നതോടെ വെസ്റ്റ് ബ്രോം ജയം ഉറപ്പിച്ചു. വെസ്റ്റ് ബ്രോം ഗോളി ഫോസ്റ്ററിന്റെ മികച്ച സേവുകളും അവർക്ക് തുണയായി. 75 മില്യൺ ചിലവാക്കി വാൻ ടയ്ക്ക് എത്തിയിട്ടും ശെരിയാവാത്ത പ്രതിരോധം വരും മത്സരങ്ങളിലും ക്ളോപ്പിന് തലവേദനയാവും എന്നതിന്റെ വ്യക്തമായ സൂചനയായി ഇന്നത്തെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാൻഡയ്ക്ക് വന്നിട്ടും ലിവർപൂൾ സ്വാൻസിയോട് തോറ്റു

75 മില്യൺ പൗണ്ടിന് പ്രതിരോധത്തിന് എത്തിയ വാൻ ഡേയ്ക്കിന്റെ അരങ്ങേറ്റ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വാൻസി ക്ളോപ്പിനെയും സംഘത്തെയും മാനം കെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയം നേടിയ ശേഷമുള്ള ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ ലിവർപൂൾ പക്ഷെ കളി മറന്നപ്പോൾ സ്വാൻസിക്ക് കാര്യങ്ങൾ എളുപമായി. എങ്കിലും ലിവർപൂളിന്റെ  ആക്രമത്തെ 90 മിനുട്ടും മികച്ച രീതിയിൽ പ്രതിരോധിച്ച സ്വാൻസി പ്രതിരോധമാണ് മത്സരത്തിൽ അവർക്ക് ജയം സമ്മാനിച്ചത്. ലീഗിൽ അവസാന സ്ഥാനക്കാരോട്‌ തോൽവി വഴങ്ങിയത് ക്ളോപ്പിനും കൂട്ടർക്കും കനത്ത തിരിച്ചടിയാകും. നിലവിൽ 47 പോയിന്റുമായി നാലാം സ്ഥാനത്താണ്‌ ലിവർപൂൾ.

ആൻഫീൽഡിൽ ചരിത്ര വിജയത്തിന് ശേഷം സ്വാൻസിയുടെ മൈതാനമായ ലിബർട്ടി സ്റ്റേഡിയത്തിൽ ലിവർപൂൾ എത്തിയപ്പോൾ അനായാസ ജയമാണ് പ്രതീക്ഷിച്ചത്. പക്ഷെ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ സ്വാൻസി ലിവർപൂളിനെ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ അനുവദിച്ചില്ല. 40 ആം മിനുറ്റിലാണ് സ്വാൻസി വിജയ ഗോൾ നേടിയത്. സ്വാൻസിയുടെ കോർണർ ക്ലിയർ ചെയ്യുന്നതിൽ വാൻ ഡയ്ക്കിന് പിഴച്ചപ്പോൾ അവസരം മുതലെടുത്ത സ്വാൻസി ഡിഫെണ്ടർ ആൽഫി മൗസൻ പന്ത് വലയിലാക്കി. രണ്ടാം പകുതിയിലും ലിവർപൂളിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായമകൾ അവർക്ക് വിനയായി. അവസാന മിനുട്ടിൽ മികച്ച അവസരം ഫിർമിനോ നഷ്ടപ്പെടുത്തിയതും സ്വാൻസിക്ക് സഹായകരമായി. മികച്ച ടീമുകളെ തോൽപിക്കുകയും കുഞ്ഞൻ ടീമുകളോട് കഷ്ടപ്പെടുകയും ചെയ്യുന്ന ശീലം ലിവർപൂൾ ആവർത്തിച്ചപ്പോൾ  സ്വാൻസിക്ക് ലഭിച്ചത് വിലപ്പെട്ട 3 പോയിന്റുകൾ. നിലവിൽ 20 പോയിന്റുമായി അവസാന സ്ഥാനത്താണ്‌ സ്വാൻസി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒടുവിൽ സിറ്റി വീണു, ആൻഫീൽഡിൽ ലിവർപൂളിന് ജയം

ഈത്തിഹാദിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് തങ്ങളെ നാണം കെടുത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് ലിവർപൂളിന്റെ വക  പ്രഹരം. ആൻഫീൽഡിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്ളോപ്പും സംഘവും പെപ്പിന്റെ ടീമിന് സീസണിലെ ആദ്യ ലീഗ് തോൽവി സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിയിലാണ് ലിവർപൂൾ  മത്സരം സ്വന്തമാക്കിയത്. ജയത്തോടെ 47 പോയിന്റുള്ള ലിവർപൂൾ ചെൽസിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ജയിച്ചെങ്കിലും ലിവർപൂൾ പ്രതിരോധത്തിന്റെ പിഴവുകൾ വീണ്ടും വ്യകതമായ മത്സരമായിരുന്നു ഇത്.

ലിവർപൂൾ മധ്യനിരയിൽ തന്റെ സ്ഥാനം പതുക്കെ ഉറപ്പിക്കുന്ന അലക്‌സ് ഒസ്ലൈഡ് ചെമ്പർലൈനിലൂടെ ലിവർപൂളാണ് ആദ്യ ഗോൾ നേടിയത്. ഒൻപതാം മിനുട്ടിൽ ബോക്സിന് പുറമെ നിന്ന് മികച്ച ഷോട്ടിൽ താരം ലിവർപൂളിന് ലീഡ് സമ്മാനിച്ചു. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപ് സാനെ സിറ്റിയെ ഒപ്പമെത്തിച്ചു. 59 ആം മിനുട്ടിൽ ഫിർമിനോയുടെ ഗോളിൽ ലിവർപൂൾ ലീഡ് സ്വന്തമാക്കി. ഏറെ വൈകാതെ 62 ആം മിനുട്ടിൽ മാനെ കിടിലൻ ഫിനിഷിലൂടെ ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിലേക്ക് തിരിച്ചു വരാൻ സിറ്റി ശ്രമിക്കുന്നതിനിടെ അവരുടെ ഗോളി എഡേഴ്സന്റെ പിഴവിന് സിറ്റിക്ക് കനത്ത വില നൽകേണ്ടി വന്നു. ബോക്സിന് പുറത്തിറങ്ങി ബോൾ ക്ലിയർ ചെയ്ത എഡേഴ്സൻ പക്ഷെ പന്ത് നൽകിയത് ലഭിച്ചത് ലിവർപൂളിന്. സലാഹിന്റെ മികച്ച ഫിനിഷ് വലയിൽ പതിച്ചതോടെ ലിവർപൂൾ 4-1 ന് മുൻപിൽ. പക്ഷെ തോൽവി സമ്മതിക്കാതെ പോരാടിയ സിറ്റി 84 ആം മിനുട്ടിൽ ബെർനാടോ സിൽവയുടെയും 91 ആം മിനുട്ടിൽ ഗുണ്ടഗനിലൂടെയും ഗോൾ മടക്കിയതോടെ മത്സരത്തിന്റെ അവസാന 3  മിനുറ്റ് ആവേഷകരമായി. പക്ഷെ ലിവർപൂൾ പ്രതിരോഷം ആ വിലപ്പെട്ട മിനിറ്റുകൾ പ്രതിരോധിച്ചതോടെ ലിവർപൂൾ നിർണായക ജയം സ്വന്തമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുട്ടീഞ്ഞോ ഇനി ബാഴ്സക്ക് സ്വന്തം

ലിവർപൂൾ മധ്യനിര താരം ഫിലിപ്പേ കുട്ടീഞ്ഞോ ബാഴ്സലോണയിൽ. 142 മില്യൺ പൗണ്ട് നൽകിയാണ് ബാഴ്സ തങ്ങൾ ഏറെ നാളായി ലക്ഷ്യം വച്ച താരത്തെ സ്വന്തമാക്കിയത്. 3 തവണ ബാഴ്സയുടെ റെക്കോർഡ് തുക നിരസിച്ച ലിവർപൂൾ ഇത്തവണ 142 മില്യൺ കരാറിൽ താരത്തെ വിട്ട് നൽകുകയായിരുന്നു. ചാംപ്യൻസ് ലീഗിലും, പ്രീമിയർ ലീഗിലും മികച്ച പ്രകടനം നടത്താൻ ലക്ഷ്യം വെക്കുന്ന ക്ളോപ്പിന്റെ ടീമിന് കുട്ടിഞ്ഞോയുടെ പോക്ക് നഷ്ടമാവുമെങ്കിലും ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പകരക്കാരനെ കണ്ടെത്താൻ ലിവർപൂൾ ശ്രമം തുടങ്ങിയിട്ടുണ്ട്. 2013 ഇൽ 8.5 മില്യൺ പൗണ്ടിനാണ് ലിവർപൂൾ ഇന്റർ മിലാനിൽ നിന്ന് കുട്ടീഞ്ഞോയെ ആൻഫീൽഡിൽ എത്തിച്ചത്. നെയ്മറിന്റെ ട്രാൻസ്ഫറിന്‌ ശേഷം ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ കൈമാറ്റമാണ് ഇത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കുട്ടീഞ്ഞോ ട്രാൻസ്ഫർ അപേക്ഷ നൽകിയിരുന്നെങ്കിലും ബാഴ്സക്കും ലിവർപൂളിനും കരാറിൽ എത്താൻ സാധിച്ചിരുന്നില്ല. എങ്കിലും ഈ സീസണിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തി കുട്ടീഞ്ഞോ ആൻഫീൽഡിൽ താരമായിരുന്നു. പക്ഷെ മധ്യനിരയിൽ പുതിയ താരങ്ങളെ തേടുന്ന ബാഴ്സ താരത്തിലുള്ള താൽപര്യം തുടർന്നതോടെ ലിവർപൂൾ വിൽക്കാൻ തയ്യാറാവുകയായിരുന്നു.  ഈ സീസണിൽ 20 കളികളിൽ നിന്ന് ലിവർപൂളിനായി താരം 12 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരങ്ങേറ്റത്തിൽ ഗോളടിച്ച് വാൻ ഡയ്ക്ക്, ലിവർപൂളിന് ജയം

അരങ്ങേറ്റത്തിൽ തന്നെ ക്ലബ്ബിനായി വിജയ ഗോൾ നേടി വിർജിൽ വാൻ ഡയ്ക്ക് താരമായ മത്സരത്തിൽ ലിവർപൂൾ എവർട്ടനെ എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ 2-1 ന് മറികടന്നു. തോൽവിയോടെ എവർട്ടൻ കപ്പിൽ നിന്ന് പുറത്തായി.

റെക്കോർഡ് സൈനിങ് വാൻ ഡേയ്കിന് ലിവർപൂൾ ഷർട്ടിൽ ആദ്യ അവസരം നൽകിയ ക്ളോപ്പ് സലാഹ്, ഫിർമിനോ എന്നിവർക്ക് വിശ്രമം നൽകി. എവർട്ടൻ നിരയിൽ യാനിക് ബൊളാസി ഇടം നേടി. ആദ്യ പകുതിയിൽ ലിവർപൂൾ ആധിപത്യം പുലർത്തിയെങ്കിലും  എവർട്ടൻ പ്രതിരോധത്തിൽ മാത്രം നിൽക്കാതെ മികച്ച അവസരങ്ങളും സൃഷ്ടിച്ചതോടെ കളി ആവേഷകരമായി.  35 ആം മിനുട്ടിൽ ലല്ലാനയെ ഹോൾഗേറ്റ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജെയിംസ് മിൽനർ ലിവർപൂളിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ റൂണിയെ പിൻവലിച്ച സാം ലുക്മാനെ കളത്തിലിറക്കി. 67 ആം മിനുട്ടിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ എവർട്ടൻ സമനില ഗോൾ കണ്ടെത്തി.  ഗിൽഫി സിഗേഴ്സനാണ് ഗോൾ നേടിയത്. പക്ഷെ 84 ആം മിനുട്ടിൽ ലിവർപൂൾ ആരാധകർ കാത്തിരുന്ന ആ വിജയ ഗോൾ പിറന്നു. ഏതാനും ദിവസം മുൻപ് ലിവർപൂളിൽ എത്തിയ വാൻ ഡയ്ക്ക് ചേംബർലിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ ലിവർപൂളിനെ മുന്നിലെത്തിച്ചു. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി താരം ആൻഫീല്ഡിനെ ഇളക്കി മറിച്ചു. ജയത്തോടെ നാലാം റൌണ്ട് ഉറപ്പിച്ച ലിവർപൂളിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ

ലിവർപൂൾ താരം സാദിയോ മാനെയെ മറികടന്ന് മുഹമ്മദ് സലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. സാലാഹ്ക്കും മാനെക്കും പുറമെ ഡോർട്മുണ്ട് ഫോർവേഡ് ഒബാമയാങ് ആയിരുന്നു ഫൈനലിൽ ഉണ്ടായിരുന്ന മൂന്നാമത്തെ താരം.

വർഷത്തിന്റെ തുടക്കത്തിൽ റോമക്ക് വേണ്ടിയും ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടിയും കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹ്ക്ക് അവാർഡ് നേടി കൊടുത്ത്. ലിവർപൂളിന് വേണ്ടി 29 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും താരം നേടിയിട്ടുണ്ട്. ഈജിപ്ത് ദേശിയ ടീമിന് വേണ്ടിയും സലാഹ് മികച്ച പ്രകടനം നടത്തിയിരുന്നു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ രണ്ടാം സ്ഥാനവും 1990ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യതയും ഈജിപ്ത് നേടിയിരുന്നു.

ഫുട്ബാൾ ടീം പരിശീലകരും പത്ര പ്രവർത്തകരും ചേർന്ന സംഘമാണ് അവാർഡ് വിജയിയെ തിരഞ്ഞെടുത്തത്. ഈ വർഷത്തെ ബി.ബി.സി ഫുട്ബോളർ ഓഫ് ദി ഇയർ ആയും സലാഹ് നേരത്തെ തിരഞ്ഞെടുത്തിരുന്നു. ആദ്യമായാണ് സലാഹ് ഈ അവാർഡ് സ്വന്തമാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായി റാഗ്‌നർ ക്ലാവൻ

പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായി ലിവർപൂൾ താരം റാഗ്‌നർ ക്ലാവൻ. ബേൺലിക്കെതിരായ മത്സരത്തിൽ ലിവർപൂളിന്റെ വിജയ ഗോൾ നേടിയതോടെയാണ് ക്ലാവൻ പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായത്. മത്സരത്തിൽ സമനില വഴങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്ലാവന്റെ ലിവർപൂൾ ഗോളിൽ ജയം സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിൽ ഈ ലിവർപൂൾ പ്രതിരോധ താരത്തിന്റെ 34ത്തെ മത്സരമായിരുന്നു ഇത്. സാദിയോ മാനെയുടെ ഗോളിൽ മത്സരത്തിൽ ലിവർപൂൾ ലീഡ് നേടിയെങ്കിലും മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ജോഹൻ ബെർഗ് ഗുഡ്‌മുണ്ട്സണിലൂടെ ബേൺലി സമനില പിടിക്കുകയായിരുന്നു. തുടർന്നാണ് ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ റാഗ്‌നർ ക്ലാവന്റെ വിജയ ഗോൾ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇഞ്ചുറി ടൈമിലെ ഗോളിൽ ലിവർപൂളിന് ജയം

പുതുവർഷം ലിവർപൂളിന് ആവേശ തുടക്കം. ബേൺലിയെ 1-2 ന് മറികടന്നാണ് ക്ളോപ്പും സംഘവും പുതുവർഷത്തിൽ ആദ്യ പ്രീമിയർ ലീഗ് ജയം സ്വന്തമാക്കിയത്. സ്കോർ 1-1 ഇൽ നിൽക്കെ 94 ആം മിനുട്ടിൽ ക്ലാവൻ നേടിയ ഗോളാണ് ലിവർപൂളിന് ജയം സമ്മാനിച്ചത്‌. ജയത്തോടെ ലിവർപൂൾ 44 പോയിന്റുമായി നാലാം സ്ഥാനത്താണ്‌. 34 പോയിന്റുള്ള ബേൺലി ഏഴാം സ്ഥാനത് തുടരും.

അവസാന ലീഗ് മത്സരം കളിച്ച ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ലിവർപൂൾ ഇന്നിറങ്ങിയത്. ഫിർമിനോ,സലാഹ്, കുട്ടീഞ്ഞോ എന്നിവർക്ക് പകരം സോളൻകെ, ലല്ലാന, ചേമ്പർലൈൻ എന്നിവർ ഇടം നേടി.  ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. രണ്ടാം പകുതിയിലാണ് ലിവർപൂൾ അകൗണ്ട് തുറന്നത്. 61 ആം മിനുട്ടിൽ മാനെയുടെ മികച്ച ഷോട്ട് ബേൺലി വലയിൽ പതിക്കുകയായിരുന്നു. പക്ഷെ തോൽവി അത്ര പെട്ടെന്ന് അംഗീകരിക്കാതിരുന്ന ബേൺലി നിരന്തരം ശ്രമം തുടർന്നപ്പോൾ 87 ആം മിനുട്ടിൽ അവർ സമനില ഗോൾ കണ്ടെത്തി. ഗുഡ്മുൻസനാണ് അവരുടെ ഗോൾ നേടിയത്. പക്ഷെ കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ലോവരന്റെ പാസ്സ് ക്ലാവൻ വലയിലാക്കി ലിവർപൂളിന് 2018 ലെ ആദ്യ ജയം സ്വന്തമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതു വർഷത്തിൽ ലിവർപൂൾ ബേൺലിക്കെതിരെ

പ്രീമിയർ ലീഗിൽ പുതുവർഷത്തിൽ ലിവർപൂളിന് ബേൺലി കടമ്പ. ബേൺലിയുടെ മൈതാനമായ ടർഫ് മൂറിലാണ് മത്സരം എന്നത് ലിവർപൂളിന് കാര്യങ്ങൾ കടുത്തതാവും എന്ന് ഉറപ്പാണ്. മികച്ച പ്രതിരോധത്തിന് പേര് കേട്ട ബേൺലിയും ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ക്ളോപ്പിന്റെ ലിവർപൂളും ഏറ്റു മുട്ടുമ്പോൾ അത് മികച്ചൊരു പുതുവത്സര സമ്മാനമാവും എന്ന് ഉറപ്പാണ്. നിലവിൽ നാലാം സ്ഥാനത്താണ്‌ ലിവർപൂൾ. ബേൺലി ഏഴാം സ്ഥാനത്തും. ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്

ലെസ്റ്ററിന് എതിരായ 2-1 ന്റെ ജയത്തിന് ശേഷമാണ് ലിവർപൂൾ ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ബേൺലി ഹഡഴ്സ് ഫീൽഡിനെതിരായ ഗോൾ രഹിത സമനിലക്ക് ശേഷവും. ബേൺലി നിരയിലേക്ക് സ്‌ട്രൈക്കർ ക്രിസ് വുഡ് തിരിച്ചെത്തിയേക്കും. കൂടാതെ സസ്‌പെൻഷൻ മാറി ജെയിംസ് ടർക്കോസ്‌കി തിരിച്ചെത്തും. ലിവർപൂൾ നിരയിൽ പരിക്കേറ്റ ടോപ്പ് സ്‌കോറർ സലാഹ് ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ ബേൺലി എതിരില്ലാത്ത 2 ഗോളുകൾക്ക് ജയിച്ചിരുന്നു. ഈ സീസണിൽ ആൻഫീൽഡിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ 1-1 ന്റെ സമനിലയായിരുന്നു ഫലം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version