മെസ്സി ഇല്ലാത്ത പി എസ് ജി വീണ്ടും പതറി, ചാമ്പ്യൻസ് ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ ജയമില്ല

ചാമ്പ്യൻസ് ലീഗിൽ പി എസ് ജി എന്ന വമ്പന്മാരെ പിടിച്ചുകെട്ടാൻ പോർച്ചുഗീസ് ക്ലബായ ബെൻഫികയ്ക്ക് ആയി. ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ പി എസ് ജി 1-1 എന്ന സമനില ആണ് ഇന്ന് വഴങ്ങിയത്. ഫ്രഞ്ച് ലീഗിലെ അവസാന മത്സരം പോലെ ഇന്നും അവസരങ്ങൾ സൃഷ്ടിക്കാൻ പി എസ് ജി പ്രയാസപ്പെട്ടു. രണ്ട് ഗോളുകളും ഇന്ന് പെനാൾട്ടിയിലൂടെ ആണ് വന്നത്.

40ആം മിനുട്ടിൽ ആദ്യം പി എസ് ജിക്ക് ഒരു പെനാൾട്ടി ലഭിച്ചു‌. അത് എംബപ്പെ സുഖമായി ലക്ഷ്യത്തിലേക്ക് എത്തിച്ചു. രണ്ടാം പകുതിയ ആയിരുന്നു ബെൻഫികയുടെ ഗോൾ. ബെഫികയ്ക്ക് വേണ്ടി മാരിയോയും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ഇതിനു ശേഷം ഗോൾ ഒന്നും പിറന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളിൽ നിന്ന് പി എസ് ജിക്കും ബെൻഫികയ്ക്കും 8 പോയിന്റ് ആണുള്ളത്.

കവാനിയുടെ റെക്കോർഡ്,നെയ്മറിന്റെ ഇരട്ടഗോൾ, പിഎസ്ജിക്ക് വീണ്ടും ജയം

നെയ്‍മറിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വീണ്ടും ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് പിഎസ്ജി മോണ്ട്പെല്ലിയെറിനെ പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി നെയ്മറിനോടൊപ്പം എഡിസൺ കവാനിയും എയ്ഞ്ചൽ ഡി മരിയയും ഗോളടിച്ചു. ഇന്നത്തെ ഗോളോടുകൂടി പിഎസ്ജിക്ക് വേണ്ടി ഏറ്റവുമധികം ഗോളുനെടുന്ന താരമെന്ന ബഹുമതി കവാനി സ്വന്തമാക്കി. 156 ഗോളുകൾ എന്ന സ്ലാതൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡാണ് കവാനിക്ക് മുന്നിൽ പഴങ്കഥയായത്.

68 ഗോളുകളുമായാണ് പിഎസ്ജിയുടെ മില്യണുകളുടെ അക്രമണനിര ഇപ്പോൾ കുതിക്കുന്നത്. പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ തകർന്നടിയനായിരുന്നു മോണ്ട്പെല്ലിയെറിന്റെ വിധി. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരു പോലെ ശ്രദ്ധിക്കുന്ന നെയ്മർ യൂറോപ്പിലെ മറ്റു ഗോൾ വേട്ടക്കാരെ പിന്നിലാക്കി 11 അസിസ്റ്റിനോടൊപ്പം 17 ഗോളുകളാണ് നേടിയത്. 11 ആം മിനുട്ടിൽ ആണ് കഴിഞ്ഞ മത്സരത്തിൽ നേടാനാകാതിരുന്ന റെക്കോർഡ് നേട്ടം കവാനി സ്വന്തമാക്കിയത്. പിന്നീട്  ആദ്യപകുതിക്ക് മുൻപേ നെയ്മർ തന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ഡി മരിയയും നെയ്മറും ഓരോ ഗോൾ വീതം നേടി മോണ്ട്പെല്ലിയെറിന്റെ പതനം പൂർത്തിയാക്കി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെ

സൂപ്പർ താരം നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെയിറങ്ങുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശോജ്വലമാകുമെന്നുറപ്പാണ്. നെയ്മാറിനെ കൂടാതെ ലൂക്കസ് മൗറയും ബെൻ ആർഫയും തിയാഗോ മോട്ടയും മത്സരത്തിൽ ഉണ്ടാവില്ല. വലങ്കാലിലെ മസിൽ ഇഞ്ചുറിയാണ് ഗ്രോപമാ സ്റേഡിയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്ന ബ്രസീലിയൻ താരത്തിന് തിരിച്ചടിയായത്. ഈ സീസണിൽ 15 ഗോളുകൾ നേടിയ നിയമരാണ് പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. പിഎസ്ജിയുടെ കഴിഞ്ഞ മത്സരത്തിൽ ലീഗ് വണ്ണിലെ തന്റെ ആദ്യ ഹാട്രിക്ക് നെയ്മർ നേടിയിരുന്നു.

തുടർച്ചയായി ഏഴു തവണ ലീഗ് നേടി റെക്കോർഡിട്ട ടീമാണ് ലിയോൺ. വെറ്ററൻ മിഡ്ഫീൽഡർ തിയാഗോ മോട്ടയും സൂപ്പർ താരം നെയ്മറും ഇല്ലാത്ത ടീമിനെ അട്ടിമറിക്കാൻ സാധിക്കുമെന്നാണ് ലിയോൺ കരുതുന്നത്. ബുധനാഴ്ച ദിജോണിനെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് തകർത്തതിന് ശേഷമാണ് ലിയോണിലേക്ക് പിഎസ്ജി വണ്ടി കയറുന്നത്. പിഎസ്ജി നേടിയ എട്ടു ഗോളുകളിൽ നാലും നെയ്മറുടെതായിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version