ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് മേധാവിയും പ്രശസ്ത പരിശീലകനുമായ ആർസെൻ വെംഗർ ഇന്ത്യയിൽ എത്തി. തിങ്കളാഴ്ച ഫുട്‌ബോൾ ഹൗസ് സന്ദർശിക്കുകയും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഫുട്‌ബോൾ അക്കാദമികളുടെ തലവന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

എഐഎഫ്എഫ്-ഫിഫ അക്കാദമി സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിൽ യുവ താരങ്ങളുടെ വികസനത്തെക്കുറിച്ചും എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബെ, ആക്ടിംഗ് സെക്രട്ടറി ജനറൽ സത്യനാരായണ എം എന്നിവരുമായി വെംഗർ ദീർഘവും ഫലപ്രദവുമായ ചർച്ച നടത്തി.
2023 നവംബർ 21 ചൊവ്വാഴ്‌ച ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന എഐഎഫ്‌എഫ്-ഫിഫ അക്കാദമിയുമായി ബന്ധപ്പെട്ട് ഫിഫ ടാലന്റ് ഡെവലപ്‌മെന്റ് സ്‌കീമിലെ വെംഗറും സംഘവും നിലവിൽ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ്.
“ഞാൻ എപ്പോഴും ഇന്ത്യയോട് ആകൃഷ്ടനായിരുന്നുവെന്ന് ഞാൻ പറയും. ലോകത്തെ ഫുട്ബോൾ മെച്ചപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഫുട്ബോൾ ലോക ഭൂപടത്തിൽ ഇല്ല എന്നത് അവിശ്വസനീയമാണ്.” വെംഗർ പറഞ്ഞു.
“ഈ രാജ്യത്തെ ഗെയിമിൽ വികസിപ്പിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ വളരെയധികം ഉറ്റുനോക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യങ്ങൾ മെച്ചപ്പെടുത്തുക സാധ്യമാണെന്ന് എനിക്ക് ബോധ്യമുണ്ട്.” അദ്ദേഹം പറഞ്ഞു.

“യുവ കളിക്കാരെ സാങ്കേതികമായി മികച്ചതാക്കാൻ ആളുകളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പരിപാടിയുടെ തുടക്കം പ്രതിഭകളെ കണ്ടെത്തി മികച്ച പ്രതിഭകളെ ഒരുമിപ്പിക്കുക എന്നതാണ്, നന്നായി പ്രവർത്തിച്ചാൽ ഇവിടെയുള്ള സാധ്യതകൾ വലുതാണ്. ഇവിടെ ഒരു സ്വർണ്ണ ഖനി ഉണ്ട് എന്നാൽ ഇപ്പോൾ അത് പൂർണ്ണമായും എക്സ്പ്ലോർ ചെയ്യപ്പെടുകയീ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല.”


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





