തോറ്റതിന്റെ കലിപ്പ് ആരാധകന്റെ മുഖത്ത് തീർത്ത് നെയ്മർ, നീണ്ട കാലത്തെ വിലക്കിന് സാധ്യത

നെയ്മറിന് നല്ല കാലമല്ല. നീണ്ട കാലത്തെ പരിക്കിന് ശേഷം ഇന്നലെ ആദ്യമായി ഒരു മത്സരത്തിൽ സ്റ്റാർട്ട് ചെയ്ത നെയ്മർ ഒരു വൻ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇന്നലെ റെന്നെസിനെതിരായ ഫൈനലിൽ അടിക്കുകയും അസിസ്റ്റ് ഒരുക്കുകയും ഒക്കെ ചെയ്തിരുന്നു എങ്കിലും പരാജയപ്പെടാനായിരുന്നു നെയ്മറിന്റെ വിധി. മത്സര ശേഷം റണ്ണേഴ്സ് അപ്പിനായുള്ള മെഡൽ വാങ്ങാൻ പോകുന്നതിനിടെ നെയ്മർ ഒരു ആരാധകന്റെ മുഖത്ത് ഇടിച്ചതാണ് പുതിയ പ്രശ്നം.

നടക്കുന്നതിനിടെ ആരാധകനോട് വാക്കു തർക്കത്തിൽ ആയ നെയ്മർ അവസാനം ആരാധകന്റെ മുഖത്ത് ഇടിച്ച് കൊണ്ട് നടന്നു പോവുകയായിരുന്നു.ആരാധകരുടെ ക്യാമറകളിൽ ഇത് പതിഞ്ഞതിനാൽ നെയ്മർ വൻ പ്രശ്നത്തിൽ തന്നെ പെട്ടിരിക്കുകയാണ്. നീണ്ട കാലത്തെ വിലക്ക് തന്നെ നെയ്മറിന് ഇത് കാരണം ലഭിച്ചേക്കും. ആരാധകരെ ആക്രമിച്ചാൽ മുഖം നോക്കാതെ നടപടി എടുക്കുന്നതാണ് ക്ലബുകളുടെയും ഫുട്ബോൾ അസോസിയേഷനുകളുടെയും രീതി.

നെയ്മറിനും ഇത് ബാധകമാകും. ഇരു സീസൺ മുമ്പ് ആരാധകരെ ആക്രമിച്ചതിന് മുൻ ഫ്രഞ്ച് താരം എവ്ര വലിയ വിലക്ക് നേരിടേണ്ടി വന്നിരുന്നു. സമാനമായ വിലക്ക് നെയ്മറിനും ലഭിച്ചേക്കും. നേരത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ റഫറിയെ അസഭ്യം പറഞ്ഞതിന് യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് നെയ്മാറിന് വിലക്ക് ലഭിച്ചിരുന്നു.

https://twitter.com/Insta_Stories12/status/1122398571238653952?s=19

പി എസ് ജിയുടെ യുവതാരങ്ങളെ വിമർശിച്ച് നെയ്മർ

ഇന്നലെ കൂപ ഡെ ഫ്രാൻസ് ഫൈനലിൽ പരാജയം നേരിട്ട ശേഷം പി എസ് ജിയുടെ യുവതാരങ്ങൾക്ക് എതിരെ വിമർശനവുമായി നെയ്മർ രംഗത്ത്. പി എസ് ജിയിലെ യുവതാരങ്ങൾ സംസാരിക്കുന്നത് നിർത്തി മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാകണം എന്നാണ് നെയ്മർ പറഞ്ഞത്. മുതിർന്ന താരങ്ങളെയും പരിശീലകരെയും ഈ യുവതാരങ്ങൾ ബഹുമാനിക്കുന്നില്ല എന്നും നെയ്മർ അഭിപ്രായപ്പെട്ടു.

തങ്ങളെക്കാൾ പരിചയസമ്പത്തുള്ള താരങ്ങൾ ഒരു അഭിപ്രായം പറയുമ്പോൾ അവർ തർക്കുത്തരം പറയുന്നു. പരിശീലകൻ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴും അവർ നിൽക്കുന്നില്ല നെയ്മർ പറഞ്ഞു. ഇങ്ങനെ ടീം എവിടെയും എത്തില്ല എന്നും പി എസ് ജി മുന്നോട്ടേക്ക് പോകില്ല എന്നും നെയ്മർ പറഞ്ഞു. ഇന്നലെ ഫൈനലിൽ കൂടെ തോറ്റതോടെ ആകെ ഒരു കിരീടവുമായി സീസൺ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് പി എസ് ജി. സമീപ കാലത്തായി ദയനീയ ഫോമിലാണ് ക്ലബ്.

എമ്പപ്പെ പി.എസ്.ജി വിടില്ലെന്ന് പരിശീലകൻ

പി.എസ്.ജിയുടെ യുവ സൂപ്പർ താരം കെയ്‌ലിൻ എമ്പപ്പെ പി.എസ്.ജി വിട്ടുപോവില്ലെന്ന് ക്ലബ് പരിശീലകൻ തോമസ് ട്യുഹൽ. റയൽ മാഡ്രിഡിലേക്ക് എമ്പപ്പെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പോവുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പി.എസ്.ജി പരിശീലകൻ. സിദാൻ വീണ്ടും റയൽ മാഡ്രിഡിന്റെ പരിശീലകനായതോടെ റൊണാൾഡോക്ക് പകരക്കാരനായി എമ്പപ്പെയെ റയൽ മാഡ്രിഡിൽ എത്തിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

പി.എസ്.ജിയുടെ പ്രസിഡന്റ് നാസർ അൽ ഖലാഫി ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ എമ്പപ്പെയെ വേറെ ഒരു ടീമിനും സ്വന്തമാക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. എമ്പപ്പെയെ പോലെ ഒരു താരത്തെ പി.എസ്.ജിക്ക് എനിയും ആവശ്യമുണ്ടെന്നും പി.എസ്.ജിയുടെ ഒരു പ്രധാന താരമാണ് എമ്പപ്പെഎന്നും പരിശീലകൻ കൂട്ടിച്ചേർത്തു

കഴിഞ്ഞ ദിവസം ലീഗ് 1 കിരീടം നേടിയ പി.എസ്.ജി മൊണാകോയെ എമ്പപ്പെ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

മാസങ്ങൾക്ക് ശേഷം നെയ്മർ കളത്തിൽ, എമ്പപ്പെ മികവിൽ കിരീടം ആഘോഷിച്ച് പി.എസ്.ജി

മൊണാകോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി ലീഗ് 1 കിരീടം ആഘോഷം നടത്തി. മത്സരം തുടങ്ങുന്നതിന് മുൻപേ തന്നെ കിരീടം ഉറപ്പിച്ച പി.എസ്.ജി എമ്പപ്പെ നേടിയ ഹാട്രിക്കിന്റെ മികവിലാണ് മൊണാകോയെ തോൽപ്പിച്ചത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ലില്ലെ ടുളൂസിനോട് സമനിലയിൽ കുടുങ്ങിയതോടെ പി.എസ്.ജി കിരീടം ഉറപ്പിച്ചിരുന്നു.

മത്സരത്തിന്റെ 15ആം മിനുട്ടിലാണ് എമ്പപ്പെ ഗോളടി തുടങ്ങിയത്. തുടർന്ന് 38,55 മിനിറ്റുകളിൽ ഗോൾ നേടിയാണ് എമ്പപ്പെ ഹാട്രിക് പൂർത്തിയാക്കിയത്. മത്സരം തീരാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഗോളവിനിലൂടെയാണ് മൊണാകോ ആശ്വാസ ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് പകരക്കാരനായി നെയ്മർ ഗ്രൗണ്ടിൽ ഇറങ്ങിയത്. കാലിനേറ്റ പരിക്ക് കാരണം നെയ്മർ കഴിഞ്ഞ ജനുവരിക്ക് ശേഷം പി.എസ്.ജിക്ക് വേണ്ടി കളിച്ചിരുന്നില്ല.

ലീഗ് 1ൽ പി.എസ്.ജിയുടെ എട്ടാമത്തെ കിരീടം ആയിരുന്നു ഇത്. അവസാനം കഴിഞ്ഞ 7 സീസണുകളിൽ 6 തവണയും കിരീടം പി.എസ്.ജിക്ക് തന്നെയായിരുന്നു.

ഫ്രഞ്ച് ലീഗ് കിരീടത്തിൽ വീണ്ടും പി എസ് ജിയുടെ മുത്തം!!

പി എസ് ജി വിചാരിച്ച് സ്വന്തമാക്കാൻ കഴിയാതിരുന്ന ഫ്രഞ്ച് ലീഗ് അവസാനം അവരുടെ എതിരാളികളായ ലില്ലെ പി എസ് ജിക്ക് നേടിക്കൊടുത്തു. അവസാന മൂന്ന് മത്സരങ്ങളായി വിജയം സ്വന്തമാക്കാൻ കഴിയാത്തതിനാൽ പി എസ് ജിയിൽ നിന്ന് കിരീടം അകലുകയായിരുന്നു. ആകെ രണ്ട് പോയന്റ് മാത്രമെ പി എസ് ജിക്ക് കിരീടം നേടാൻ വേണ്ടിയിരുന്നുള്ളൂ. ഇന്ന് ലില്ലെ ടൗലൂസിനോട് 1-1ന്റെ സമനില വഴങ്ങിയതോടെ ആണ് കിരീടം പി എസ് ജിക്ക് ഉറച്ചത്. രണ്ടാമതുള്ള ലില്ലെയ്ക്ക് ഇനി എല്ലാ മത്സരവും വിജയിച്ചാലും പി എസ് ജിക്ക് ഒപ്പം എത്താൻ ആവില്ല.

ആറ് മത്സരങ്ങൾ ഇനിയും ലീഗിൽ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. പരിക്കു കാരണം ഈ സീസൺ മുഴുവൻ വലഞ്ഞ പി എസ് ജി എന്നിട്ടും കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിൽ ലീഗ് കിരീടം നേടി എന്നത് പുതിയ പരിശീലകൻ ടൂക്കലിന് അഭിമാനിക്കാവുന്ന കാര്യമാണ്.

32 മത്സരങ്ങളിൽ നിന്ന് 81 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള ലിലെയ്ക്ക് 65 പോയന്റും. പി എസ് ജിക്ക് ഇത് എട്ടാം ഫ്രഞ്ച് ലീഗ് കിരീടമാണ്. തുടർച്ചയായ രണ്ടാം ലീഗും. അവസാന ഏഴു വർഷങ്ങൾക്കിടയിൽ ആൺ ആറ് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. ഇതിനു മുമ്പ് 1985-86, 1993-94, 2012-13, 2013-14, 2014-15, 2015-16, 2017-18 സീസണുകളിലാണ് പി എസ് ജി കിരീടം നേടിയിട്ടുള്ളത്. ഇത്തവണ നെയ്മർ സീസൺ പകുതിയോളം പുറത്ത് ഇരുന്നു എങ്കിലും എമ്പപ്പെ മികച്ച് നിന്നത് പി എസ് ജിക്ക് രക്ഷയായി. പി എസ് ജി ലീഗിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇത്തവണ തോറ്റത്.

പരിക്ക് മാറി, നെയ്‌മർ തിരിച്ചെത്തുന്നു

പരിക്ക് മാറിയ പി എസ് ജി സൂപ്പർ താരം നെയ്മർ ജൂനിയർ തിരിച്ചെത്തുന്നു. ഈ ആഴ്ച്ച തന്നെ താരം പി എസ് ജി ക്ക് വേണ്ടി കളത്തിൽ തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് താരം വീണ്ടും പന്ത് തട്ടാൻ ഒരുങ്ങുന്നത്.

ജനുവരി 23 നാണ് താരം കാലിന് പരിക്ക് പറ്റി പുറത്ത് പോകുന്നത്. പക്ഷെ ഈ ആഴ്ച്ച മോണക്കോക്ക് എതിരെ താരം കളിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ മത്സരത്തിൽ ഒരു പോയിന്റ് നേടിയാൽ പി എസ് ജി ഫ്രാൻസിലെ ജേതാക്കളാകും. ലില്ലേക്കും നാന്റസിനും എതിരെ തുടർച്ചയായ 2 കളികളിൽ തോറ്റ പി എസ് ജി ഏറെ ആഗ്രഹിക്കുന്ന സമയത്താണ് സൂപ്പർ താരം തിരിച്ചെത്തുന്നത് എന്നത് അവർക്ക് ആശ്വാസമാകുന്ന ഒന്നാണ്. കിരീട ആഘോഷങ്ങളിൽ തിരിച്ചെത്തുന്നത് നെയ്മറിനും സന്തോഷം നൽകുമെന്ന് ഉറപ്പാണ്.

കിരീടം പി എസ് ജിക്ക് വേണ്ടേ? വീണ്ടും തോൽവി!!

ഫ്രഞ്ച് കിരീടം സ്വന്തമാക്കാനുള്ള അവസരം ഒരിക്കൽ കൂടെ തുലച്ചിരിക്കുകയാണ് പി എസ് ജി. ഇന്ന് ആറു മത്സരങ്ങൾ ശേഷിക്കെ തന്നെ കിരീടം സ്വന്തമാക്കാനുള്ള അവസരം പി എസ് ജിക്ക് ഉണ്ടായിരുന്നു. എന്നാൽ നാന്റെസിനോട് പരാജയപ്പെട്ട് പി എസ് ജി കാത്തിരിപ്പ് തുടരാൻ തീരുമാനിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് പി എസ് ജി കിരീടം നേടാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത്.

ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നാന്റെസ് പി എസ് ജിയെ തോൽപ്പിച്ചത്. തുടക്കത്തിൽ ആല്വെസിന്റെ ഗോളിൽ മുന്നിൽ എത്തിയ ശേഷമായിരുന്നു പി എസ് ജിയുടെ തോൽവി. കളിക്കാൻ താരങ്ങൾ ഇല്ലാത്തതിനാൽ സബ് ബെഞ്ചിൽ വെറും അഞ്ച് താരങ്ങളെ മാത്രം വെച്ചാണ് പി എസ് ജി ഇന്ന് ഇറങ്ങിയത്. സൂപ്പർ താരങ്ങൾ ആരും ഇന്ന് ഇറങ്ങിയിരുന്നില്ല.

ഈ തോൽവിയോടടെ 32 മത്സരങ്ങളിൽ നിന്ന് പി എസ് ജിക്ക് 81 പോയിന്റാണ്. രണ്ടാമതുള്ള ലില്ലിക്ക് 32 മത്സരങ്ങളിൽ നിന്ന് 64 പോയിന്റാണ് ഉള്ളത്. ഇനി പോയിന്റ് കൂടെ നേടിയാൽ പി എസ് ജി ഔദ്യോഗികമായി ചാമ്പ്യന്മാരാകും. ഇനി മൊണാക്കോയുമായാണ് പി എസ് ജിയുടെ അടുത്ത മത്സരം.

പി എസ് ജി ടീം ശക്തമാക്കേണ്ടതുണ്ട് എന്ന് പരിശീലകൻ

ഇന്നലെ ഫ്രഞ്ച് ലീഗിൽ ലില്ലിയോട് വൻ പരാജയം ഏറ്റുവാങ്ങിയ പി എസ് ജി പരിശീലകൻ ബോർഡിനെതിരെ വിമർശനവുമായി രംഗത്ത്. പി എസ് ജിയുടെ ടീം ശക്തമല്ല എന്നായിരുന്നു ടുക്കലിന്റെ വാക്കുകൾ. ഇന്നലെ 5-1 എന്ന സ്കോറിനാണ് പി എസ് ജി പരാജയപ്പെട്ടത്. ഇതോട് ലീഗ് കിരീടം ഉറപ്പാകുന്നത് ഒരു ആഴ്ചകൂടെ നീണ്ടിരിക്കുകയാണ്.

എന്നാൽ അടുത്ത കളിയിലും പി എസ് ജി ജയിക്കില്ല എന്ന് ടുക്കൽ പറഞ്ഞു. തനിക്ക് അടുത്ത കളിയിൽ ഇറക്കാൻ ആകെ പതിമൂന്ന് താരങ്ങളെ ഉള്ളൂ എന്ന് പി എസ് ജി പരിശീലകൻ പറഞ്ഞു. സീസൺ തുടക്കം മുതൽ ടീം ദുർബലമായിരുന്നു. തങ്ങൾ ജയിക്കുന്നത് കൊണ്ടാണ് ആർക്കും ഇത് മനസ്സിലാകാതിരുന്നത്. ഇപ്പോൾ എങ്കിലും എല്ലാവരും കാര്യങ്ങൾ മനസ്സിലാക്കണം അദ്ദേഹം പറഞ്ഞു.

പരിക്ക് കാരണം പി എസ് ജിയുടെ പല താരങ്ങളും പുറത്താണ് എന്നതാണ് ടുക്കലിനെ രോഷാകുലനാക്കുന്നത്. ഇന്നലെ പി എസ് ജിക്കേറ്റ പരാജയം 2010ന് ശേഷമുള്ള ലീഗിലെ അവരുടെ ഏറ്റവും വലിയ പരാജയമായിരുന്നു.

കിരീടത്തിനായി കാത്തിരിക്കാം, നാണംകെട്ട തോൽവി ഏറ്റുവാങ്ങി പിഎസ്ജി

ഫ്രഞ്ച് ലീഗിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി പിഎസ്ജി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലില്ലെ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ ഫ്രഞ്ച് ചാമ്പ്യന്മാർ നാണംകെട്ട തോൽവിയാണു ഏറ്റുവാങ്ങിയത്. തുടക്കത്തിൽ തന്നെ തോമസ് മുയിനിയാരുടെ സെൽഫ് ഗോൾ പിഎസ്ജിക്ക് തിരിച്ചടിയായി. തോമസ് ടൂഹലിന്റെ പിഎസ്ജി ഖത്തർ എറയിലെ ഏറ്റവും വലിയ തോൽവിയാണു രണ്ടാം സ്ഥാനക്കാരായ ലില്ലെയിൽ നിന്നും ഏറ്റുവാങ്ങിയത്.

ലില്ലെയ്ക്ക് വേണ്ടി നിക്കോളാസ് പെപ്പെ, ജോനാഥൻ ബാമ്പ, ഗബ്രിയേൽ, ഫോണ്ടെ എന്നിവരാണ് ഗോളടിച്ചത്. പിഎസ്ജിക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത് ബെർനാട്ട് ആണ്. ആദ്യ പകുതിയിൽ തന്നെ പരിക്കിനെ തുടർന്ന് തോമസ് മുയിനിയാർ, തിയാഗോ സിൽവ എന്നിവർ കളം വിട്ടത് പരാജയത്തിന് ചുക്കാൻ പിടിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ബെർനാട്ട് ചുവപ്പ് വാങ്ങി കളം വിട്ടു. രണ്ടാം പകുതിയിലാണ് ലില്ലെയുടെ നാല് ഗോളുകളും പിറന്നത്. പത്ത് പേരുമായി ലില്ലെയെ പിടിച്ചുകെട്ടാൻ പിഎസ്ജിക്കയില്ല. ഫ്രഞ്ച് കിരീടം തുടർച്ചയായ രണ്ടാം തവണയുയർത്താൻ നന്റ്‌സിനെതിരായ മത്സരം വരെ പിഎസ്ജി കാത്തിരിക്കേണ്ടി വരും.

മൗറിനോ ലില്ലെയിലേക്ക് ഇല്ലെന്ന് ക്ലബ് ഡയറക്ടർ

സൂപ്പർ പരിശീലകൻ ഹോസെ മൗറിനോ ലില്ലെയിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് ലില്ലെ ഡയറക്ടർ ലൂയിസ് കംപോസ്. മൗറിനോ ലില്ലെയിലേക്കെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ലില്ലെ ഡയറക്ടർ. പോർച്ചുഗീസുകാരനായ മൗറിനോ ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ ടീമിനെ പരിശീലിപ്പിക്കുകയും ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നേരത്തെ ലില്ലെ ഡയറക്ടറായ ലൂയിസ് കംപോസ് റയൽ മാഡ്രിഡിൽ മൗറിനോയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്.

ലില്ലെയുടെ ഇപ്പോഴത്തെ പരിശീലകനായ ബ്രൂണോ ജിനേസിയ ഈ സീസണിന്റെ അവസാനത്തോടെ സീസൺ വിടുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് മൗറിനോ ലില്ലെയിൽ എത്തുമെന്ന് വാർത്തകൾ പ്രചരിച്ചത്. മൗറിനോ എല്ലായിടത്തും ജയിച്ചൊരു പരിശീലകനാണെന്നും മൗറിനോ ലില്ലെ വലിയൊരു ക്ലബിലേക്കാവും പോവുകയെന്നും മൗറിനോയുടെ വില ലില്ലെക്ക് താങ്ങാനാവില്ലെന്നും ലൂയിസ് കംപോസ് പറഞ്ഞു.

കരാർ പുതുക്കില്ലെന്ന് ലിയോൺ പരിശീലകൻ, മൗറീഞ്ഞോ എത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഫ്രഞ്ച് ക്ലബ്ബ് ലിയോണുമായുള്ള കരാർ പുതുകില്ലെന്ന് പരിശീലകൻ ബ്രൂണോ ഗനേസിയോ. ഇതോടെ ഈ സീസൺ അവസാനത്തോടെ അദ്ദേഹം ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. ലിയോണുമായി 2 വർഷത്തെ കരാർ അദ്ദേഹം ഒപ്പിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സമീപകാലത്ത് ടീമിന്റെ മോശം ഫോം കാരണം ക്ലബ്ബ് തീരുമാനം മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഗനേസിയോ തുടരില്ലെന്ന് ഉറപ്പായതോടെ സൂപ്പർ പരിശീലകൻ ജോസ് മൗറീഞ്ഞോ ലിയോണിന്റെ പരിശീലകനായി എത്തും എന്ന അഭ്യുഹങ്ങൾ സജീവമായി. ഫ്രഞ്ച് ലീഗിൽ പി എസ് ജി തുടരുന്ന ആധിപത്യം തകർക്കാൻ മൗറീഞ്ഞോക് വേണ്ടി എന്ത് വിട്ട് വീഴ്ചകളും ചെയ്യാൻ ലിയോണിന്റെ മാനേജ്മെന്റ് തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ മിസ്? ഗോൾ വരയിൽ നിന്ന് ഗോളടിക്കാതെ പി എസ് ജി താരം

ഫ്രഞ്ച് ലീഗിൽ ഇന്നലെ കണ്ടത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മിസ്സ് ആണോ? ഗോളടിക്കാനുഅ സുവർണ്ണാവസരങ്ങൾ പലരും പല വിധത്തിലും നഷ്ടഒലെടുത്തുബ്നത് കണ്ടിട്ടുണ്ട് എങ്കിലും ഇന്നലെ പി എസ് ജിയുടെ സ്ട്രൈക്കർ ചോപോ മോടിംഗ് ഗോൾ നഷ്ടപ്പെടുത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. സ്റ്റാർസ്ബൗർഗിനെതിരെ കളി 1-1ൽ നിൽക്കുമ്പോൾ എങ്കുങ്കുവിന്റെ ഗോൾ എന്ന് ഉറച്ച ഷോട്ട് ഗോൾ വരയിൽ നിന്നാണ് മോടിംഗിന്റെ കാലിൽ എത്തുന്നത്. ഡിഫൻസോ ഗോൾ കീപ്പറോ ആരും തടയാൻ ഇല്ലായിരുന്നിട്ടും മോടിംഗ് ഗോൾ വരയിൽ നിന്ന് ആ ഗോൾ നഷ്ടപ്പെടുത്തി.

മുൻ സ്റ്റോക്ക് സിറ്റി സ്ട്രൈക്കറായിരുന്ന മോടിങിന് അപൂർവ്വമായെ പി എസ് ജിയിൽ അവസരം ലഭിക്കാറുള്ളൂ. അങ്ങനെ ഇരിക്കെ ആണ് ഈ സുവർണ്ണാവസരം മോടിങ് നഷ്ടപ്പെടുത്തുന്നത്. ഇന്നലെ വേറെരു ഗോൾ അദ്ദേഹം നേടിയിരുന്നു എങ്കിലും മത്സരത്തിൽ പി എസ് ജി സമനില വഴങ്ങുകയാണ് ഉണ്ടായത്. എട്ടു മത്സരങ്ങൾ ശേഷിക്കെ തന്നെ കിരീടം സ്വന്തമാക്കാനുള്ള അവസരം ഇതോടെ പി എസ് ജി കൈവിട്ടു. ഇനി കിരീടം ഉയർത്താൻ അടുത്ത മത്സരത്തിനായി പി എസ് ജി കാത്തിരിക്കണം.

Exit mobile version