ചുവപ്പ് കാർഡിൽ റെക്കോർഡിട്ട് ബലോട്ടെല്ലി

ലീഗ് വണ്ണിൽ വീണ്ടും ചുവപ്പ് കാർഡ് വാങ്ങി ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെല്ലി. മോണ്ട്പില്ലേറിനെതിരായ മത്സരത്തിലാണ് ചുവപ്പ് കണ്ടു താരം കളം വിട്ടത്. പകരക്കാരനായി വന്നു അരമണിക്കൂറിനുള്ളിൽ തന്നെ ചുവപ്പ് വാങ്ങാൻ ബലോട്ടെലിക്കായി. 2016-17 സീസണിൽ നീസിലൂടെയാണ് ബലോട്ടെലി ഫ്രഞ്ച് ലീഗിലെത്തിയത്.

അതിനു ശേഷം നാലാമത്തെ ചുവപ്പ് കാർഡാണ് ഇറ്റാലിയൻ ബാഡ് ബോയ് വാങ്ങുന്നത്. ടോപ്പ് ഫൈവ് ലീഗുകളിൽ മറ്റൊരു സ്‌ട്രൈക്കറും ഇത്രയ്ക്ക് ചുവപ്പ് കാർഡ് വാങ്ങിയിട്ടില്ല. ഏറെക്കാലത്തിനു ശേഷം ഇറ്റാലിയൻ ദേശീയ ടീമിൽ ബലോട്ടെലി മടങ്ങിയെത്തിയിരുന്നു എന്നാൽ മോശം ഫോമവിടെ തിരിച്ചടിയായി. പിനീട് ജനുവരിയിൽ മാഴ്‌സെയിൽ എത്തിയതിനു ശേഷം ബലോട്ടെല്ലി മികച്ച പ്രകടമാണ് പുറത്തെടുത്തത്.

ഫ്രാൻസിൽ എമ്പപ്പെയ്ക്ക് ഗോൾഡൻ ബൂട്ട്!!

ഫ്രാൻസിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി പി എസ് ജിയുടെ യുവതാരം എമ്പപ്പെ. ഇന്നലെ ലീഗിലെ അവസാന മത്സരത്തിലും ഗോൾ നേടിയാണ് എമ്പപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ഇന്നലെ റീംസിനെതിരായ മത്സരം 3-1ന് പി എസ് ജി തോറ്റിരുന്നു. ആ മത്സരത്തിലെ ഏക പി എസ് ജി ഗോൾ നേടിയ എമ്പപ്പെ 33 ഗോളുകളുമായി ലീഗ് അവസാനിപ്പിച്ചു.

എമ്പപ്പെയുടെ ആദ്യ ഗോൾഡൻ ബൂട്ടാണിത്. 2014-15 സീസണിൽ ലകാസെറ്റ് ഗോൾഡൻ ബൂട്ട് നേടിയ ശേഷം ഫ്രഞ്ച് ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന ഫ്രഞ്ച് താരമായി എമ്പപ്പെ മാറി. ഈ സീസൺ ഫ്രഞ്ച് ലീഗിൽ 29 മത്സരങ്ങൾ മാത്രമെ എമ്പപ്പെ കളിച്ചിട്ടുള്ളൂ. ആ മത്സരങ്ങളിൽ നിന്നാണ് 33 ഗോളുകൾ എമ്പപ്പെ നേടിയത്. ഒപ്പം ഏഴു അസിസ്റ്റുകളും എമ്പപ്പയ്ക്ക് ഇത്തവണ ലീഗിൽ ഉണ്ട്.

മാർസെ പരിശീലകൻ ഈ സീസണോടെ ക്ലബ്ബ് വിടുന്നു

ഫ്രഞ്ച് ക്ലബ്ബ് മാർസെയുടെ പരിശീലകൻ റൂഡി ഗാർസിയ ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. രാജി വെക്കുന്ന കാര്യം ഗാർസിയ തന്നെയാണ് പ്രഖ്യാപിച്ചത്. ലീഗ് 1 ൽ ടീം ഈ സീസണിൽ നടത്തിയ മോശം ഫോമിന്റെ പേരിലാണ് രാജി.

ഫ്രഞ്ചുകാരനായ ഗാർസിയ 2016 ഒക്ടോബർ മുതൽ മാർസെയുടെ പരിശീലകനാണ്. എന്നാൽ ആദ്യ 2 സീസണിൽ ടീം നടത്തിയ പ്രകടനം നടത്താൻ ഈ സീസണിൽ അദ്ദേഹത്തിന്റെ ടീമിനായില്ല. ഈ സീസണിൽ ആറാം സ്ഥാനത്താണ് മാർസെ. മുൻപ് റോമ, ലില്ലെ ടീമുകളെയും ഗാർസിയ പരിശീലിപിച്ചിട്ടുണ്ട്.

ഫ്രാൻസിൽ നെയ്മറിനെ മറികടന്ന് എമ്പപ്പെ മികച്ച താരം

പ്രൊഫെഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും മികച്ച യുവതാരത്തിലിനുള്ള പുരസ്കാരവും സ്വന്തമാക്കി പി.എസ്.ജി താരം എമ്പപ്പെ. ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ രണ്ടു അവാർഡുകളും ഒരു താരം സ്വന്തമാക്കുന്നത്. 20 കാരനായ ഈ ലോകകപ്പ് ജേതാവ് ഈ സീസണിൽ 32 ഗോളുകൾ പി.എസ്.ജിക്ക് വേണ്ടി നേടിയിരുന്നു. ഈ പ്രകടനമാണ് എമ്പപ്പെക്ക് അവാർഡ് നേടി കൊടുത്തത്.

പി.എസ്.ജി സഹ താരങ്ങളായ നെയ്മർ, ഡി മരിയ, ലില്ലേ താരം നിക്കോളാസ് പെപെ, റെന്നീസ് ഫോർവേഡ് ഹതീം ബെൻ അഫ്ര എന്നിവരെ മറികടന്നാണ് എമ്പപ്പെ അവാർഡ് സ്വന്തമാക്കിയത്. ഇത് തുടർച്ചയായ മൂന്നാമത്തെ വർഷമാണ് എമ്പപ്പെ മികച്ച യുവ താരത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നത്. ഈ വർഷത്തെ ടീം ഓഫ് ഓഫ് ദി ഇയറിലും എമ്പപ്പെ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നെയ്മറായിരുന്നു പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച താരം.

താൻ യുവന്റസിൽ തന്നെ തുടരും എന്ന് മാറ്റ്യുഡി

ഫ്രാൻസ് ഇന്റർനാഷണൽ താരം ബ്ലെയിസ് മാറ്റുഡി യുവന്റസിൽ തന്നെ തുടരും എന്ന് അറിയിച്ചു. 2017 മുതൽ യുവന്റസിന്റെ ഭാഗമാണ് മാറ്റ്യുഡി. താൻ യുവന്റസിൽ അതീവ സന്തോഷവാനാണെന്ന് മാറ്റുഡി പറഞ്ഞു‌. 100 ശതമാനം താൻ ഇവിടെ തുടരുമെന്ന് പറഞ്ഞ മാറ്റുഡി തന്റെ കരാർ പുതുക്കുന്നത് ഏജന്റ് നോക്കും എന്നും പറഞ്ഞു.

2017 പി എസ് ജിയിൽ നിന്നായിരുന്നു മാറ്റുഡി ഇറ്റലിയിലേക്ക് എത്തി. 32കാരനായ മാറ്റുഡിയെ അവസാന രണ്ടു സീസണിലും ലീഗ് കിരീടങ്ങൾ യുവന്റസിനൊപ്പം സ്വന്തമാക്കി. താൻ തുടരുന്നതിനൊപ്പം അലെഗ്രിയും ക്ലബിനൊപ്പം തുടരുമെന്നാണ് വിശ്വാസം എന്നും മാറ്റുഡി പറഞ്ഞു. അലെഗ്രി മികച്ച കോച്ചാണെന്നും അദ്ദേഹം യുവന്റസിന്റെ കൂടെ ഉണ്ടാകണം എന്നും മാറ്റുഡി പറഞ്ഞു. മുമ്പ് പി എസ് ജിക്കു വേണ്ടി 200ലധികം മത്സരങ്ങൾ കളിച്ച താരമാണ് മാറ്റുഡി.

നെയ്മർ തിളക്കത്തിൽ പി എസ് ജിക്ക് വിജയം

ലീഗിലെ ദയനീയ ഫോമിൽ നിന്ന് പി എസ് ജിക്ക് ചെറിയ ആശ്വാസം. മൂന്ന് മത്സരങ്ങൾക്ക് ശേഷം ഒരു മത്സരം പി എസ് ജി വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ആംഗേർസിനെയാണ് പി എസ് ജി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. പി എസ് ജിയുടെ രണ്ട് ഗോളുകളുടെയും ക്രെഡിറ്റ് നെയ്മറിനായിരുന്നു. ഇരുപതാം മിനുട്ടിൽ ആദ്യ ഗോൾ നേടിയ നെയ്മർ, 58ആം മിനുട്ടിൽ ഡി മറിയക്ക് വേണ്ടി ഗോൾ ഒരുക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ അവസാനം മാർകിനസ് ചുവപ്പ് കണ്ട് പുറത്തായതോടെ പി എസ് ജി ഒന്ന് വിറച്ചു. ഉടൻ തന്നെ ആംഗേർസ് തങ്ങളുടെ ഗോളും കണ്ടെത്തി. കളി 2-1 എന്ന് ആയതോടെ പി എസ് ജി സമ്മർദ്ദത്തിൽ ആയി എങ്കിലും കഷ്ടപെട്ട് വിജയം സ്വന്തമാക്കാൻ പി എസ് ജിക്ക് ആയി. ഇതോടെ 36 മത്സരങ്ങളിൽ നിന്ന് പി എസ് ജിക്ക് 88 പോയന്റായി. ഇനി രണ്ട് മത്സരങ്ങൾ കൂടെ ലീഗിൽ ബാക്കിയുണ്ട്‌.

നെയ്മറെ ക്യാപ്റ്റനാക്കില്ലെന്ന് പി.എസ്.ജി പരിശീലകൻ

അടുത്ത സീസണിൽ പി.എസ്.ജിയുടെ ക്യാപ്റ്റനായി നെയ്മറെ നിയമിക്കാൻ ഉദ്ദേശമില്ലെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂഹൽ. നിലവിൽ പി.എസ്.ജിയുടെ ക്യാപ്റ്റന്മാരായ തിയാഗോ സിൽവയെയും മാർക്വിഞ്ഞൊസിനെയും മാറ്റാൻ തനിക്ക് ഉദ്ദേശമില്ലെന്നും അവരുടെ പ്രകടനത്തിൽ തൃപ്തനാണെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. ഫ്രാൻസ് ലീഗ് മത്സരത്തിന് ശേഷം ആരാധകനുമായി വാക്കേറ്റം നടത്തിയതുമായി ബന്ധപ്പെട്ട നെയ്മറിന് ലഭിച്ച വിലക്ക് അംഗീകരിക്കുന്നെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു.

ഒരു ലീഡർ ആണെന്ന് കാണിക്കാൻ പല വഴികളുണ്ട്, നെയ്മർ ഫുട്ബോളിൽ ഒരു ആർട്ടിസ്റ്റാണ്,അദ്ദേത്തിന്റെ ധൈര്യം കൊണ്ടും ഈ കഴിവുകൊണ്ടും നെയ്മറിന് ക്യാപ്റ്റൻ ആവാമെന്നും എന്നാൽ നിലവിലുള്ള ക്യാപ്റ്റന്മാരെകൊണ്ട് താൻ തൃപ്തനാണെന്നും ടൂഹൽ പറഞ്ഞു. സീസണിൽ ലീഗ് 1 കിരീടം നേരത്തെ നേടിയ പി.എസ്.ജി സീസണിന്റെ അവസാനത്തോടെ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു. അവസാനം കളിച്ച 7 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് പി.എസ്.ജി ജയിച്ചത്.

ആരാധകനെ അടിച്ച നെയ്മറിന് വിലക്ക്!!

നെയ്മറിന്റെ കഷ്ടകാലം തുടരുന്നു. യുവേഫയുടെ വിലക്കിന് പിന്നാലെ ഫ്രാൻസിലും നെയ്മറിന് വിലക്ക്. ഫ്രാൻസ് കപ്പ് ഫൈനലിൽ റെന്നെസിനെതിരായ മത്സര ശേഷം ആരാധകനെ അടിച്ചതിനാണ് നെയ്മറിന് വിലക്ക് ലഭിച്ചിരിക്കുന്നത്. മത്സര ശേഷം റണ്ണേഴ്സ് അപ്പിനായുള്ള മെഡൽ വാങ്ങാൻ പോകുന്നതിനിടെ ആയിരുന്നു നെയ്മർ ഒരു ആരാധകന്റെ മുഖത്ത് ഇടിച്ചത്. മൂന്ന് മത്സരത്തിലായിരിക്കും നെയ്മർ വിലക്ക് നേരിടുക.

നീണ്ട കാലത്തെ വിലക്ക് പ്രതീക്ഷിച്ചിരുന്ന നെയ്മറിന് വിലക്ക് മൂന്ന് മത്സരം മാത്രമല്ലേ ഉള്ളൂ എന്നതിൽ ആശ്വസിക്കാം. അന്ന് ആരാധകനോട് വാക്കു തർക്കത്തിൽ ആയ നെയ്മർ അവസാനം ആരാധകന്റെ മുഖത്ത് ഇടിച്ച് കൊണ്ട് നടന്നു പോവുകയായിരുന്നു. ആരാധകരുടെ ക്യാമറകളിൽ ഇത് പതിഞ്ഞതിനാൽ നെയ്മർ വൻ പ്രശ്നത്തിൽ തന്നെ പെട്ടത്. നേരത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ റഫറിയെ അസഭ്യം പറഞ്ഞതിന് യൂറോപ്യൻ മത്സരങ്ങളിൽ നിന്നും നെയ്മറിന് വിലക്ക് ലഭിച്ചിരുന്നു.

https://twitter.com/Insta_Stories12/status/1122398571238653952?s=19

റാഫേൽ ഡി സിൽവ ലിയോണിൽ തന്നെ തുടരും

മുൻ മാഞ്ചസ്റ്റർ യുണൈറ്റ്ഡ് വിങ്ബാക്ക് റാഫേൽ ഡി സിൽവ ഫ്രാൻസിൽ ലിയോണിന് ഒപ്പം തന്നെ തുടരും. രണ്ട് വർഷത്തേക്കാണ് റാഫേൽ ലിയോണിൽ കരാർ പുതുക്കിയത്. 2015 മുതൽ ലിയോണിനൊപ്പം ആണ് റാഫേൽ കളിക്കുന്നത്. ഇതുവരെ 100ൽ അധികം മത്സരങ്ങളിക് ലിയോണു വേണ്ടി റാഫേൽ കളിച്ചു.

2008 മുതൽൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിച്ച റാഫേൽ മൂന്ന് ലീഗ് കിരീടങ്ങൾ മാഞ്ചസ്റ്ററിനൊപ്പം നേടിയിരുന്നു. റാഫേൽ ഫാബിയോ ഇരട്ടകൾ ഒരുകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ പ്രതീക്ഷകളായിരുന്നു. റാഫേലിന്റെ സഹോദരൻ ഫാബിയോ ഇപ്പോൾ ഫ്രഞ്ച് ലീഗിലെ തന്നെ ടീമായ നാന്റെസിന് വേണ്ടി കളിക്കുകയാണ്.

നെയ്മറിന് അമ്പതാം ഗോൾ, എന്നിട്ടും പി എസ് ജിക്ക് ജയമില്ല

ഫ്രാൻസിൽ കിരീടം നേടിയ പി എസ് ജി തങ്ങളുടെ മോശം ഫോം തുടരുകയാണ്. ഇന്ന് ലീഗിൽ സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നീസ് ആണ് പി എസ് ജിയെ സമനിലയിൽ പിടിച്ചത്. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. നെയ്മറുടെ ഗോളാണ് പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന പി എസ് ജിയെ രക്ഷിച്ചത്. നെയ്മറിന്റെ പി എസ് ജിക്ക് വേണ്ടിയുള്ള 50ആം ഗോളായിരുന്നു ഇത്.

57 മത്സരങ്ങളിൽ നിന്നാണ് പി എസ് ജിക്കായി നെയ്മർ 50 ഗോളുകൾ തികച്ചത്. ഈ സീസണിൽ പി എസ് ജിക്കായി നെയ്മർ നേടുന്ന 14ആം ഗോളുമായിരുന്നു ഇത്. പരിക്ക് ആണ് നെയ്മറിന്റെ ഈ സീസണിലെ ഗോളുകളുടെ എണ്ണം കുറയാൻ കാരണം. അവസാന ഏഴു മത്സരങ്ങൾക്ക് ഇടയിൽ പി എസ് ജി ആകെ ഒരു മത്സരമാണ് വിജയിച്ചത്.

എമ്പപ്പയ്ക്ക് വിലക്ക്

പി എസ് ജിയുടെ കഷ്ടകാലം തുടരുകയാണ്. മോശം ഫോമിനും പരിക്കുകൾക്കും ഒപ്പം പി എസ് ജിയുടെ യുവതാരം എമ്പപ്പെയ്ക്ക് വിലക്ക് കൂടെ ലഭിച്ചിരിക്കുകയാണ്. റെന്നെസിനെതിരെ നേടിയ ചുവപ്പ് കാർഡിലാണ് കൂടുതൽ അച്ചടക്ക നടപടികൾ എമ്പപ്പെയെ തേടി എത്തിയിരിക്കുന്നത്. എമ്പപ്പെയെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്.

ഇതോടെ ഈ സീസണിൽ എമ്പപ്പെ ഇനി കളിക്കില്ല എന്ന് ഏകദേശം ഉറപ്പായി. കളിക്കുന്നു എങ്കിൽ തന്നെ അത് ലീഗിലെ അവസാന മത്സരത്തിൽ റിയിംസിനെതിരെ ആയിരിക്കും. എമ്പപ്പെയ്ക്ക് വിലക്ക് കിട്ടുന്നതിന് ഒപ്പം നെയ്മറിനെതിരെ അന്വേഷണം നടത്താനും ഫ്രഞ്ച് ലീഗ് ഉത്തരവ് ഇട്ടിട്ടുണ്ട്. ആരാധകനെ ഇടിച്ച സംഭവത്തിലാണ് നെയ്മർ ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

വീണ്ടും തോറ്റ് പി എസ് ജി

കിരീടം ഒക്കെ നേടി എങ്കിലും പി എസ് ജി ഫ്രാൻസിൽ പരാജയം തുടരുകയാണ്. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ മോണ്ട്പില്ലെർ ആണ് ഇന്ന് പി എസ് ജിയെ തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മോണ്ട്പിലെറിന്റെ ജയം. നെയ്മറും ഡി മറിയയുമൊക്കെ ആദ്യ ഇലവനിൽ ഉണ്ടായിട്ടും വിജയ വഴിയിലേക്ക് എത്താൻ പി എസ് ജിക്ക് ആയില്ല.

സസ്പെൻഷനിൽ ആയതിനാൽ എമ്പപ്പെ ഇന്ന് പി എസ് ജി നിരയിൽ ഉണ്ടായിരുന്നില്ല. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ പി എസ് ജിയുടെ നാലാം തോൽവിയാണിത്. ഇതിനു മുമ്പ്, റെന്നെസ്, നാന്റെസ,, ലില്ലെ, എന്നിവരോടും പി എസ് ജി പരാജയപ്പെട്ടിരുന്നു. ഇന്ന് ഡി മറിയ ഗോൾ കണ്ടെത്തി എങ്കിലും നെയ്മറിന് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. ഇനി സീസണിൽ നാലു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

Exit mobile version