ഇന്ത്യൻ ആരോസിനെ മറികടന്ന് ഈസ്റ്റ് ബംഗാൾ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം. ഇന്ത്യൻ ആരോസിനെയാണ് ഈസ്റ്റ് ബംഗാൾ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ഈസ്റ്റ് ബംഗാളിന് വേണ്ടി ജെയിം സാന്റോസ് ആണ് രണ്ടാം പകുതിയിൽ നിർണായക ഗോൾ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്താനും ഈസ്റ്റ് ബംഗാളിനായി.

രണ്ടാം മഞ്ഞ കാർഡ് കണ്ട് മനോജ് മുഹമ്മദ് പുറത്തു പോയതോടെ 10 പേരുമായാണ് ഈസ്റ്റ് ബംഗാൾ മത്സരം അവസാനിപ്പിച്ചത്. ഇതോടെ അടുത്ത ദിവസം നടക്കുന്ന മോഹൻ ബഗാനെതിരായ കൊൽക്കത്ത ഡെർബി താരത്തിന് നഷ്ട്ടമാകും. സമനില മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ ആരോസ് ആദ്യ പകുതിയിൽ തീർത്ത പ്രതിരോധം മറികടക്കാൻ ഈസ്റ്റ് ബംഗാളിനായില്ല. തുടർന്ന് രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. മലയാളി താരം ജസ്റ്റിന്റെ മുന്നേറ്റത്തിനൊടുവിലാണ് സാന്റോസ് ഗോൾ നേടിയത്.

ഗോൾ വഴങ്ങിയതോടെ പ്രതിരോധം കുറച്ച് ആക്രമിക്കാൻ ആരോസ് ഇറങ്ങിയതോടെ ഈസ്റ്റ് ബംഗാളിന് ലീഡ് ഉയർത്താൻ അവസരങ്ങൾ ലഭിച്ചെങ്കിലും കിട്ടിയ മികച്ച അവസരം ജോബി ജസ്റ്റിൻ നഷ്ട്ടപെടുത്തുകയും ചെയ്തു. തുടർന്നാണ് റഫറിയുടെ അനുവാദമില്ലാതെ ഗ്രൗണ്ടിലേക്ക് വീണ്ടും പ്രവേശിച്ച മനോജ് മുഹമ്മദിന് റഫറി രണ്ടാം മഞ്ഞ കാർഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു.