വാര്‍ണര്‍ക്ക് ഓപ്പണിംഗ് സ്ഥാനം ലഭിച്ചേക്കാം, താരം ഏത് പൊസിഷനിലും കളിയ്ക്കുവാന്‍ തയ്യാറാണ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഓപ്പണിംഗ് സ്ലോട്ടില്‍ മികച്ച ഫോമിലെത്തിയെങ്കിലും ഡേവിഡ് വാര്‍ണര്‍ക്ക് ഓസ്ട്രേലിയന്‍ നിരയില്‍ ഓപ്പണിംഗ് സ്ഥാനം തിരിച്ച് കിട്ടുമോ എന്നത് ഉറപ്പായിട്ടില്ല. താരം തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തിയ ശേഷം കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മൂന്നാം നമ്പറിലും ഒരു മത്സരത്തില്‍ തന്റെ പതിവു ഓപ്പണിംഗ് സ്ഥാനത്തുമാണ് കളിയ്ക്കാനിറങ്ങിയത്.

വാര്‍ണറെ ഓപ്പണിംഗിനു എത്തിയ്ക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി അടുത്ത കാലത്ത് മികച്ച രീതിയില്‍ ബാറ്റ് വീശിയ ആരോണ്‍ ഫിഞ്ച്-ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടിനെ പിരിയ്ക്കേണ്ടതായി വരും. ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും മികച്ച ഫോമില്‍ കളിച്ച കൂട്ടുകെട്ടാണ് ഇവര്‍. മൂന്നാം നമ്പര്‍ 43 പന്തില്‍ നിന്ന് 39 റണ്‍സ് വാര്‍ണര്‍ നേടിയപ്പോള്‍ ഓപ്പണിംഗ് ഇറങ്ങിയ മത്സരത്തില്‍ വാര്‍ണര്‍ പൂജ്യത്തിനു പുറത്തായി. എന്നാല്‍ ജസ്റ്റിന്‍ ലാംഗര്‍ താരത്തിനു ഓപ്പണിംഗ് സ്ഥാനം ലഭിച്ചേയ്ക്കാം എന്ന സൂചനയാണ് നല്‍കുന്നത്. അതേ സമയം തന്നെ താരം ഏത് പൊസിഷനിലും കളിയ്ക്കുവാന്‍ പ്രാപ്തനാണെന്നും ലാംഗര്‍ വ്യക്തമാക്കുന്നു.

സ്വാഭാവികമായി വാര്‍ണറെ ഓസ്ട്രേലിയ ഓപ്പണറായി ഇറക്കേണ്ടതാണ്, എന്നാല്‍ താരം ടീമിനു വേണ്ടി ഏത് പൊസിഷനിലും അനുയോജ്യനാണ്. ഫിഞ്ച്-ഖവാജ കൂട്ടുകെട്ട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലാംഗര്‍ വ്യക്തമാക്കി. ഖവാജയും ഫിഞ്ചും ഫിഞ്ചും വാര്‍ണറുമെല്ലാം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണെന്ന് തെളിയിച്ചതാണ്. ഇപ്പോള്‍ തീരുമാനമൊന്നും എടുക്കുന്നില്ലെങ്കിലും ഓസ്ട്രേലിയയ്ക്ക് വൈവിധ്യമാര്‍ന്ന സാധ്യതകളാണ് ഓപ്പണിംഗിലുള്ളതെന്ന് ലാംഗര്‍ വ്യക്തമാക്കി.