ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്ന് ഹർഭജൻ സിങ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2019 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനുമായി ഗ്രൂപ്പ് ഘട്ടത്തിൽ നടക്കുന്ന മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. പുൽവാമ തീവ്രവാദി ആക്രണമവുമായി ബന്ധപ്പെട്ട് 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. തീവ്രാവദി ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഹർഭജൻ സിംഗിന്റെ പ്രതികരണം.

ക്രിക്കറ്റിൽ അടക്കം പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള ബന്ധവും വേണ്ടെന്നും ഹർഭജൻ സിങ് പറഞ്ഞു. പാകിസ്ഥാനെതിരെ കളിക്കുന്ന പോയിന്റ് ലഭിച്ചില്ലെങ്കിലും ഇന്ത്യ ലോകകപ്പിൽ മുന്നേറുമെന്നും ഹർഭജൻ പറഞ്ഞു.  രാജ്യമാണ് ആദ്യം വരേണ്ടതെന്നും ഞമ്മള് എല്ലാരും അതിന്റെ പിന്നിൽ അണിനിരക്കണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതിന് ശേഷം മാത്രം മതി പാകിസ്ഥാനുമായുള്ള മത്സരങ്ങൾ എന്നും താരം കൂട്ടിച്ചേർത്തു.  ജൂൺ 16നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം.