വനിത ആഷസ്, തുടക്കം പാളിയെങ്കിലും ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

Sports Correspondent

Rachaelhaynes Meglanning
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ആഷസിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 327/7 എന്ന നിലയിൽ. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

4/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ എല്‍സെ പെറി(18)യുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 39 റൺസ് നേടിയ ശേഷം ലാന്നിംഗുമായുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഹെയിന്‍സ് ആണ് ഓസ്ട്രേലിയയെ തിരികെ ട്രാക്കിലെത്തിച്ചത്.

169 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇരുവരെയും 3 പന്ത് വ്യത്യാസത്തിൽ ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ ടീം 212/5 എന്ന നിലയിലേക്ക് വീണു. ലാന്നിംഗ് 93 റൺസ് നേടി പുറത്തായപ്പോള്‍ റേച്ചൽ 86 റൺസാണ് നേടിയത്.

Englandwomen

പിന്നീട് താഹ്‍ലിയ മക്ഗ്രാത്തും ആഷ്‍ലൈ ഗാര്‍ഡ്നറും ചേര്‍ന്നാണ് ഓസ്ട്രേലിയയുടെ മുന്നോട്ട് നയിച്ചത്. ആറാം വിക്കറ്റിൽ 84 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഓസ്ട്രേലിയയ്ക്ക് ഗാര്‍ഡ്നറെയും നഷ്ടമായി.

Auswomen

56 റൺസ് നേടിയ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി കാതറിന്‍ ബ്രണ്ട് തന്റെ മൂന്നാമത്തെ വിക്കറ്റ് നേടുകയായിരുന്നു. 52 റൺസ് നേടിയ താഹ്‍ലിയ ഒന്നാം ദിവസത്തെ അവസാന പന്തിൽ പുറത്താകുകയായിരുന്നു.