12 മലയാളികളുമായി ഗോകുലം ഡ്യൂറൻഡ് കപ്പിനു കൊൽക്കത്തയിലേക്ക് പുറപ്പെട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, സെപ്തംബർ 4: നിലവിലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി 24 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 12 മലയാളികളും, നാലു വിദേശ താരങ്ങളും അടങ്ങുന്ന ശക്തമായ ടീമുമായിട്ടാണ് ഗോകുലം ഇന്നു കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്.

മലബാറിയൻസ് ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് ഡി യിൽ ആണ് കളിക്കുന്നത്. സെപ്റ്റംബർ 12 നു ആണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ആർമി റെഡ് ഫുട്ബോൾ ടീമിനോടാണ് ടീം കളിക്കുന്നത്. സെപ്തംബര് 16 നു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഹൈദരാബാദ് എഫ് സിയെ നേരിടുന്ന ഗോകുലം, അവസാന മത്സരം ആസാം റൈഫിൾസിനോട് സെപ്റ്റംബർ 20 നു കളിക്കും.

കഴിഞ്ഞ വർഷത്തെ പോലെ യുവ കളിക്കാർക്ക് അവസരം നൽകുന്ന രീതിയിലാണ് ഗോകുലം സ്‌ക്വാഡ് തിരഞ്ഞെടുത്തത്. ഗോകുലത്തിന്റെ റിസേർവ് ടീമിൽ നിന്നും മധ്യനിരക്കാരായ റിഷാദ് പി പി, അഭിജിത് കെ എന്നിവരെ ഈ വര്ഷം സീനിയർ ടീമിലേക്കു എടുത്തിട്ടുണ്ട്. 12 കേരള താരങ്ങളിൽ, 11 പേരും മലബാറിൽ ഉള്ളവരാണ്.

ഐ ലീഗ് വിജയികളായ ടീമിൽ നിന്നും 11 കളിക്കാരെ നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്‌. അഫ്ഘാൻ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫിന്റെ കരാർ പുതുക്കുകയും, അമിനോ ബൗബാ, ചിസം എൽവിസ് ചിക്കത്താറ , റഹീം ഒസുമാനു എന്നീ വിദേശ താരങ്ങളെയും സൈൻ ഗോകുലം ഈ വര്ഷം സൈൻ ചെയ്തു.

“ഞങ്ങളുടെ ലക്‌ഷ്യം ഡ്യൂറൻഡ് കപ്പ് വിജയിക്കുകയാണ്. കഴിഞ്ഞ വര്ഷം പോലെ ഈ വർഷവും ഗോകുലത്തിനു നല്ല ടീമുണ്ട്. കപ്പ് കോഴിക്കോട്ടെക് കൊണ്ട് വരുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

“എല്ലാ വർഷത്തെപോലെയും മലയാളികൾക്ക് പ്രാമുഖ്യം നൽകുന്ന ഒരു ടീമിനെയും ഹെഡ് കോച്ച് തിരഞ്ഞെടുത്തത്. ഗോകുലത്തിന്റെ ലക്‌ഷ്യം കേരളത്തിലെ താരങ്ങൾക്ക് അവസരം നൽകുക എന്നതാണ്. എല്ലാ കളിക്കാര്ക്കും ആശംസകൾ നേരുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

ഡ്യൂറൻഡ് സ്‌ക്വാഡ്

ഗോൾകീപ്പർ: രക്ഷിത് ദാഗർ, അജ്മൽ പി എ, വിഗ്നേശ്വരൻ ഭാസ്കരൻ

പ്രതിരോധനിരക്കാർ: അമിനോ ബൗബാ, അലക്സ് സജി, പവൻ കുമാർ, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിംഗ്, അജിൻ ടോം,

മധ്യനിര: എമിൽ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്ലിയാന, റിഷാദ് പി പി, അഭിജിത് കെ, ചാൾസ് ആനന്ദരാജ്

ഫോർവേഡ്സ്: ചിസം എൽവിസ് ചിക്കത്താറ, റഹീം ഒസുമാനു, ജിതിൻ എം എസ്, റൊണാൾഡ്‌ സിംഗ്, സൗരവ്, ബെന്നസ്റ്റാൻ, താഹിർ സമാൻ.