സൗത്താംപ്ടണില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍‍ഡീസ്, ദക്ഷിണാഫ്രിക്കയ്ക്ക് ജീവന്മരണ പോരാട്ടം

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തീരുമാനിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന തീപാറും പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങിയാല്‍ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഇന്ന് വിരാമം ആകുമെന്ന് ഏറെക്കുറെ ഉറപ്പാകും. ദക്ഷിണാഫ്രിക്ക രണ്ട് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. എയ്ഡന്‍ മാര്‍ക്രവും ബ്യൂറന്‍ ഹെന്‍ഡ്രിക്സും ടീമിലേക്ക് എത്തുമ്പോള്‍ തബ്രൈസ് ഷംസിയും ജീന്‍ പോള്‍ ഡുമിനിയും ടീമില്‍ നിന്ന് പുറത്ത് പോകുന്നു. വിന്‍ഡീസ് നിരയിലും രണ്ട് മാറ്റങ്ങളാണുള്ളത് എവിന്‍ ലൂയിസും ആന്‍‍‍ഡ്രേ റസ്സലും പുറത്ത് പോകുമ്പോള്‍ ഡാരെന്‍ ബ്രാവോയും കെമര്‍ റോച്ചും ടീമിലേക്ക് എത്തുന്നു.

ദക്ഷിണാഫ്രിക്ക: ഹഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ഫാഫ് ഡു പ്ലെസി, റാസ്സി വാന്‍ ‍ഡെര്‍ ഡൂസ്സെന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, ബ്രൂറന്‍ ഹെന്‍ഡ്രിക്സ്

വിന്‍ഡീസ്: ക്രിസ് ഗെയില്‍, ഷായി ഹോപ്, ഡാരെന്‍ ബ്രാവോ, നിക്കോളസ് പൂരന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ആഷ്‍ലി നഴ്സ്, കെമര്‍ റോച്ച്, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്