സുപ്രധാന ഘട്ടത്തിൽ ഒരു ടീമെന്ന നിലയിൽ പരാജയപ്പെട്ടെന്ന് രോഹിത് ശർമ്മ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സുപ്രധാന ഘട്ടത്തിൽ ഒരു ടീമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതാണ് ന്യൂസിലാൻഡിനെതിരെ സെമി ഫൈനലിൽ ഇന്ത്യ തോൽക്കാൻ കാരണമെന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മ. ലോകകപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് ശർമ്മ ന്യൂസിലാൻഡിനെതിരെ ഒരു റൺസിന് പുറത്തായിരുന്നു. ഈ ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമായിരുന്നു.

മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ 30 മിനുട്ടിൽ പുറത്തെടുത്ത മോശം പ്രകടനമാണ് തോൽ‌വിയിൽ കലാശിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു. ഇന്ത്യയുടെ മുൻ നിര ബാറ്സ്മാൻമാരായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും ഒരു റൺസ് വീതം മാത്രം എടുത്ത് പുറത്തായിരുന്നു. മത്സരത്തിൽ മുൻ നിര ബാറ്റ്സ്മാൻമാർ തകർന്നപ്പോൾ ഏഴാം വിക്കറ്റിൽ എം.എസ് ധോണിയും ജഡേജയും ചേർന്ന കൂട്ട്കെട്ട് 116 റൺസ് ഇന്ത്യൻ സ്കോറിനോട് കൂട്ടിച്ചേർത്തെങ്കിലും ന്യൂസിലാൻഡ് 18 റൺസിന് ഇന്ത്യയെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

ഇംഗ്ലണ്ടിൽ ഇന്ത്യൻ ആരാധകർ കാണിച്ച സ്‌നേഹത്തിനും പിന്തുണക്കുമുള്ള നന്ദിയും രോഹിത് ശർമ്മ രേഖപ്പെടുത്തുകയും ചെയ്തു. 9 മത്സരങ്ങൾ കളിച്ച രോഹിത് ശർമ്മ 648 റൺസ് ഈ ലോകകപ്പിൽ നേടിയിരുന്നു.