ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടം, ഇന്ത്യയുടെ നടുവൊടിച്ച് വിന്‍ഡീസ് പേസര്‍മാര്‍

Sports Correspondent

ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. കെമര്‍ റോച്ചും ഷാനണ്‍ ഗബ്രിയേലും മൂന്ന് ടോപ് ഓര്‍ഡര്‍ താരങ്ങളെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 25 റണ്‍സാണ് പിറന്നത്. പിന്നീട് ലോകേഷ് രാഹുലും അജിങ്ക്യ രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഉച്ച ഭക്ഷണത്തിനായി ആദ്യ ദിവസം ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 68/3 എന്ന നിലയിലാണ്.

ലോകേഷ് രാഹുല്‍ 37 റണ്‍സും അജിങ്ക്യ രഹാനെ 10 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. കെമര്‍ റോച്ച് രണ്ടും ഷാനണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റുമാണ് നേടിയിട്ടുള്ളത്.