ബോള്‍ട്ടും സൗത്തിയും കസറി, രണ്ടാം ഏകദിനത്തിൽ വിജയം ന്യൂസിലാണ്ടിന്, പരമ്പരയിൽ ഒപ്പമെത്തി

Sports Correspondent

Newzealandwestindies
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ട് ബാറ്റിംഗ് തകര്‍ന്നുവെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ വിജയം നേടിക്കൊടുത്ത് കീവീസ് ബൗളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 48.2 ഓവറിൽ 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മഴ കാരണം വെസ്റ്റിന്‍ഡീസിന്റെ ലക്ഷ്യം 41 ഓവറിൽ 212 റൺസാക്കി പുതുക്കുകയായിരുന്നു.

ഫിന്‍ അല്ലന്‍ 96 റൺസും ഡാരിൽ മിച്ചൽ 41 റൺസും നേടിയപ്പോള്‍ മിച്ചൽ സാന്റനര്‍ പുറത്താകാതെ 26 റൺസ് നേടിയാണ് ന്യൂസിലാണ്ട് സ്കോര്‍ 200 കടത്തിയത്. വെസ്റ്റിന്‍ഡീസിനായി കെവിന്‍ സിന്‍ക്ലയര്‍ 4 വിക്കറ്റും ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസ് 27/6 എന്ന നിലയിൽ ട്രെന്റ് ബോള്‍ട്ടിനും ടിം സൗത്തിയ്ക്കും മുന്നിൽ തകര്‍ന്നടിഞ്ഞ ശേഷം 9ാം വിക്കറ്റിൽ യാനിക് കരിയ – അൽസാരി ജോസഫ് കൂട്ടുകെട്ടാണ് ടീമിന്റെ പ്രതീക്ഷ നൽകിയ പ്രകടനം പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 85 റൺസാണ് ആതിഥേയര്‍ക്കായി നേടിയത്. എന്നാൽ സൗത്തി 31 പന്തിൽ 49 റൺസ് നേടിയ അൽസാരി ജോസഫിനെ വീഴ്ത്തി വിന്‍ഡീസ് പ്രതീക്ഷകളെ അസ്തമിപ്പിച്ചു.

അധികം വൈകാതെ യാനിക് കാരിയയുടെ വിക്കറ്റ് സാന്റനര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് ഇന്നിംഗ് 35.3 ഓവറിൽ 161 റൺസിൽ അവസാനിക്കുകയായിരുന്നു. ടിം സൗത്തി നാലും ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ 50 റൺസ് വിജയം സാധ്യമാക്കിയത്.

Story Highlights: Trent Boult and Tim Southee helps New Zealand level series against West Indies.