കേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് ആന്ധ്ര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷം ആദ്യ പരാജയം നേരിട്ട് കേരളം. ഇന്ന് ആന്ധ്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 112 റണ്‍സ് മാത്രമാണ് നേടിയത്. ഒരു ഘട്ടത്തില്‍ പത്തോവറില്‍ 39/4 എന്ന നിലയിലേക്ക് വീണ കേരളത്തെ സച്ചിന്‍ ബേബിയും ജലജ് സക്സേനയും ചേര്‍ന്നാണ് 112 റണ്‍സിലേക്ക് എത്തിച്ചത്.

ആന്ധ്രയ്ക്ക് വേണ്ടി അശ്വിന്‍ ഹെബ്ബാര്‍ 48 റണ്‍സ് നേടി ഈ ചെറിയ സ്കോര്‍ ചെയ്യുന്നതില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ അമ്പാട്ടി റായിഡുവും പുറത്താകാതെ 38 റണ്‍സുമായി മികച്ച സംഭാവന ടീമിന് വേണ്ടി നല്‍കി.

17.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ആന്ധ്രയുടെ വിജയം. ടൂര്‍ണ്ണമെന്റില്‍ ആന്ധ്രയുടെ ആദ്യ വിജയം ആയിരുന്നു ഇത്. പത്തോവറില്‍ 60 റണ്‍സാണ് ആന്ധ്ര നേടിയത്.

കേരളത്തിന് വേണ്ടി ജലജ് സക്സേന രണ്ടും സച്ചിന്‍ ബേബി, ശ്രീശാന്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.