ശ്രീലങ്കയ്ക്ക് 107 റണ്‍സിന്റെ ലീഡ്, മാരത്തണ്‍ കൂട്ടുകെട്ട് തകര്‍ത്ത് ടാസ്കിന്‍ അഹമ്മദ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 648/8 എന്ന നിലയില്‍. മത്സരത്തില്‍ 107 റണ്‍സിന്റെ ലീഡാണ് ലങ്കയുടെ കൈവശമുള്ളത്. 23 റണ്‍സുമായി സുരംഗ ലക്മലും റണ്ണൊന്നുമെടുക്കാതെ വിശ്വ ഫെര്‍ണാണ്ടോയുമാണ് ക്രീസിലുള്ളത്.

345 റണ്‍സിന്റെ മാരത്തണ്‍ കൂട്ടുകെട്ടിന് ശേഷം ധനന്‍ജയ ഡി സില്‍വയെ(166) പുറത്താക്കി ടാസ്കിന്‍ അഹമ്മദ് ആണ് ലങ്കയുടെ ഇന്നത്തെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. അധികം വൈകാതെ ദിമുത് കരുണാരത്നേയുടെ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി. 244 റണ്‍സാണ് ലങ്കന്‍ നായകന്‍ നേടിയത്.

ടാസ്കിന്‍ അഹമ്മദിന് തന്നെയായിരുന്നു ഈ വിക്കറ്റും. പതും നിസ്സങ്ക(12), നിരോഷന്‍ ഡിക്ക്വെല്ല(31) എന്നിവരുടെ വിക്കറ്റ് കൂടി ലങ്കയ്ക്ക് നഷ്ടമായെങ്കിലും എട്ടാം വിക്കറ്റില്‍ 62 റണ്‍സ് നേടി വനിന്‍ഡു ഹസരംഗ – സുരംഗ ലക്മല്‍ കൂട്ടുകെട്ട് ലങ്കയുടെ സ്കോര്‍ 600 കടത്തുകയായിരുന്നു.

43 റണ്‍സ് നേടിയ ഹസരംഗയെ വീഴ്ത്തി തൈജുല്‍ ഇസ്ലാം ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.