ആദ്യാവസരത്തില്‍ അര്‍ദ്ധ ശതകം, സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍, അവസാന ഓവറില്‍ കത്തിക്കയറി ശ്രേയസ്സ് അയ്യരും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗിനയയച്ച ഇന്ത്യക്ക് സൂര്യകുമാര്‍ യാദവിന്റെ അരങ്ങേറ്റത്തിലെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 185 റണ്‍സ്. 28 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച സൂര്യകുമാര്‍ യാദവ് 57 റണ്‍സ് നേടി പുറത്തായപ്പോള്‍ നേരിട്ടത് വെറും 31 പന്തുകളാണ്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ശ്രേയസ്സ് അയ്യരും തിളങ്ങിയപ്പോളാണ് ഇന്ത്യ ഈ സ്കോറിലേക്ക് എത്തിയത്.

രോഹിത് ശര്‍മ്മ(12), ലോകേഷ് രാഹുല്‍(14), വിരാട് കോഹ്‍ലി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വേഗത്തില്‍ നഷ്ടമായത്.

രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുലമായി ചേര്‍ന്ന് 42 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. രാഹുലും കോഹ്‍ലിയും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ ഇന്ത്യ 70/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് ഋഷഭ് പന്തിനൊപ്പം നാലാം വിക്കറ്റില്‍ 40 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. വിവാദമായ ഒരു തീരുമാനത്തിലാണ് സൂര്യകുമാര്‍ യാദവിന്റെ പുറത്താകല്‍.

യാദവ് പുറത്തായ ശേഷം പന്തിന് കൂട്ടായി എത്തിയ ശ്രേയസ്സ് അയ്യരും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ ഇന്ത്യ അഞ്ചാം വിക്കറ്റില്‍ 34 റണ്‍സ് നേടി. 23 പന്തില്‍ 30 റണ്‍സ് നേടി പന്തിന്റെ വിക്കറ്റ് ജോഫ്ര ആര്‍ച്ചറാണ് വീഴ്ത്തിയത്.  18 പന്തില്‍ നിന്ന് അയ്യര്‍ 37 റണ്‍സാണ് നേടിയത്.

ഇന്ത്യയുടെ എട്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ തന്റെ ഏറ്റവും മികച്ച ടി20 ബൗളിംഗ് പ്രകടനവുമായി നാല് വിക്കറ്റ് നേടി.