“സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി വളർത്തിയതിൽ അസ്ഹറിന് വലിയ പങ്കുണ്ട്”

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സൗരവ് ഗാംഗുലി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി വളർത്തിയതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീന് വലിയ പങ്കുണ്ടെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ റഷീദ് ലത്തീഫ്. മുഹമ്മദ് അസ്ഹറുദ്ധീൻ മികച്ചൊരു ക്യാപ്റ്റൻ മാത്രമല്ലെന്നും ഇന്ത്യക്ക് വേണ്ടി സൗരവ് ഗാംഗുലിയെ പോലെ ഒരു ക്യാപ്റ്റനെ സംഭാവന ചെയ്തിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. 1992ൽ അന്ന് ക്യാപ്റ്റനായിരുന്ന അസ്ഹറുദ്ധീന് കീഴിലാണ് സൗരവ് ഗാംഗുലി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.

കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയേയും റഷീദ് ലത്തീഫ് പ്രശ്‌നംസിച്ചു. മഹേന്ദ്ര സിംഗ് ധോണിക്ക് അസ്ഹറുദീന്റെയും സൗരവ് ഗാംഗുലിയുടെയും കഴിവുകൾ ലഭിച്ചിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. ധോണി ഇന്ത്യൻ ടീമിൽ വിജയിക്കാൻ കഴിയുമെന്ന വിശ്വാസം വളർത്തിയെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

ഒരു ക്യാപ്റ്റനും ഇതുവരെ ലഭിക്കാതെ മൂന്ന് ഐ.സി.സി കിരീടങ്ങൾ ധോണി നേടിയെന്നും യുവതാരങ്ങൾക്ക് ധോണി വളരെയധികം പ്രചോദനം നൽകിയെന്നും റഷീദ് ലത്തീഫ് പറഞ്ഞു. തന്റെ സ്വഭാവത്തിന് അനുസരിച്ച് ധോണി യുവതാരങ്ങളെ വളർത്തിയെന്നും ഇത് യുവതാരങ്ങളിൽ ആത്മവിശ്വാസം വളർത്താൻ സഹായകരമായെന്നും റഷീദ് ലത്തീഫ് പറഞ്ഞു.