രക്ഷകനായി മുഷ്ഫിക്കുര്‍, ശതകം നേടിയ താരത്തിന്റെ ബലത്തില്‍ 246 റണ്‍സ് നേടി ബംഗ്ലാദേശ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ 74/4 എന്ന നിലയിലേക്കും പിന്നീട് 184/7 എന്ന നിലയിലേക്കും വീണ ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറായ 246 റണ്‍സിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം. റഷീം നേടിയ 125 റണ്‍സും മഹമ്മുദുള്ള നേടിയ 41 റണ്‍സും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ എടുത്തു പറയാവുന്ന സ്കോര്‍. റഹീം ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ 48.1 ഓവറില്‍ ബംഗ്ലാദേശ് ഓള്‍ഔട്ട് ആകുകയായിരുന്നു.

74/4 എന്ന നിലയില്‍ മുഷ്ഫിക്കുര്‍-മഹമ്മുദുള്ള കൂട്ടുകെട്ട് 87 റണ്‍സ് നേടിയാണ് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിന് ആശ്വാസമേകിയത്. 41 റണ്‍സ് നേടി മഹമ്മുദുള്ളയെ ലക്ഷന്‍ സണ്ടകന്‍ ആണ് വീഴ്ത്തിയത്. താരത്തിന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. തുടര്‍ന്ന് ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ പൊരുതി നിന്ന് മുഷ്ഫിക്കുര്‍ തന്റെ ശതകം നേടിയെങ്കിലും ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീണപ്പോള്‍ ബംഗ്ലാദേശ് 48.1 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ട് ആയി.

ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ടകന്‍, ദുഷ്മന്ത ചമീര എന്നിവര്‍ മൂന്ന് വിക്കറ്റും ഇസ്രു ഉഡാന രണ്ട് വിക്കറ്റും നേടി.