എല്ലിസ് പെറിയുടെ മികവിൽ RCB-ക്ക് മികച്ച സ്കോർ

വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതാ ടീം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. 57 പന്തിൽ നിന്ന് ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 157.89 എന്ന സ്ട്രൈക്ക് റേറ്റിൽ 90 റൺസ് എടുത്ത എല്ലിസ പെറിയുടെ ആർ സി ബി നല്ല സ്കോർ നേടിയത്.

ക്യാപ്റ്റൻ സ്മൃതി മന്ദാന ദീപ്തി ശർമ്മയുടെ പന്തിൽ വെറും 6 റൺസിന് പുറത്തായത് കൊണ്ട് തുടക്കത്തിൽ ആർ സി ബി പ്രയാസപ്പെട്ടിരുന്നു‌. ഡാനിയേൽ വ്യാറ്റ്-ഹോഡ്ജ് 41 പന്തിൽ നിന്ന് നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 57 റൺസ് നേടി നല്ല സംഭാവന നൽകി.

യുപി വാരിയേഴ്‌സിനായി ചിനെല്ലെ ഹെൻറി ദീപ്തി ശർമ്മ, തഹ്ലിയ മക്ഗ്രാത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

യുപി വാരിയേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ 33 റൺസിന് തോൽപ്പിച്ചു, ഗ്രേസ് ഹാരിസിന് ഹാട്രിക്

2024 വനിതാ പ്രീമിയർ ലീഗിലെ എട്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകളെ 33 റൺസിന് പരാജയപ്പെടുത്തി യുപി വാരിയേഴ്‌സ് വനിതകൾ. ആദ്യം ബാറ്റ് ചെയ്ത യുപിഡബ്ല്യു 20 ഓവറിൽ 177/9 എന്ന മികച്ച സ്കോർ നേടിയിരുന്നു. ചിനെല്ലെ ഹെൻറിയുടെ തകർപ്പൻ പ്രകടനം ആണ് അവർക്ക് കരുത്തായത്.

269.57 എന്ന അതിശയകരമായ സ്ട്രൈക്ക് റേറ്റിൽ വെറും 23 പന്തിൽ നിന്ന് രണ്ട് ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെടെ 62 റൺസ് നേടിയ ഹെൻറി ആണ് കളിയെ മാറ്റിമറിച്ചത്‌. തഹ്ലിയ മക്ഗ്രാത്ത് (23 ൽ 24), സോഫി എക്ലെസ്റ്റോൺ (8 ൽ 12) എന്നിവരുടെ സംഭാവനകളും യു പിക്ക് കരുത്തായി. മാരിസാൻ കാപ്പ് (2/18), ജെസ് ജോനാസെൻ (4/31) എന്നിവരാണ് ഡൽഹി ക്യാപിറ്റൽസിനായി ബൗൾ കൊണ്ട് തിളങ്ങിയത്.

178 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് മോശം തുടക്കമാണ് ലഭിച്ചത്. മെഗ് ലാനിംഗ് (5), ഷഫാലി വർമ്മ (24) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. ജെമീമ റോഡ്രിഗസ് (35 പന്തിൽ 56) അർദ്ധസെഞ്ച്വറി നേടിയെങ്കിലും, ബാറ്റിംഗ് നിരയിലെ മറ്റ് അംഗങ്ങൾ സമ്മർദ്ദത്തിൽ തകർന്നു. തുടർച്ചയായ പന്തുകളിൽ അരുന്ധതി റെഡ്ഡി, നിക്കി പ്രസാദ്, മിന്നു മണി എന്നിവരെ പുറത്താക്കി ഗ്രേസ് ഹാരിസ് അവസാനം ഹാട്രിക് നേടി. 2.3 ഓവറിൽ 15 റൺസ് വഴങ്ങി ആകെ 4 വിക്കറ്റ് ഗ്രേസ് ഹാരിസ് വീഴ്ത്തി.

ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ 144 റൺസിന് ഓൾഔട്ടായി.

19ാം ഓവറിൽ അമന്‍ജോതിന്റെ രണ്ട് സിക്സറുകള്‍ തുണയായി, ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തിൽ മുംബൈയ്ക്ക് വിജയം

ഇരു പക്ഷത്തേക്കും ഫലം മാറിയേക്കുമെന്ന് തോന്നിപ്പിച്ച ത്രില്ലര്‍ പോരാട്ടത്തിൽ ഒടുവിൽ വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പം. ആര്‍സിബി നൽകിയ 168 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ നാറ്റ് സ്കിവര്‍ ബ്രണ്ടിന്റെ വെടിക്കെട്ട് പ്രകടനത്തിൽ മുന്നേറിയെങ്കിലും താരം പുറത്തായ ശേഷം പ്രതിരോധത്തിലായ ശേഷം ഹര്‍മ്മന്‍പ്രീത് കൗറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ തിരികെ മത്സരത്തിലേക്ക് മുംബൈ തിരിച്ചുവന്നുവെങ്കിലും 18ാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി വെയര്‍ഹാം മത്സരം തിരികെ ആര്‍സിബി പക്ഷത്തേക്കാക്കി. എന്നാൽ അമന്‍ജോത് കൗര്‍ നേടിയ നിര്‍ണ്ണായ സിക്സുകള്‍ മുംബൈയ്ക്ക് ഒരു പന്ത് അവശേഷിക്കെ വിജയം ഒരുക്കി. 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയം നേടിയപ്പോള്‍ ആര്‍സിബി സീസണിലെ ആദ്യ പരാജയം രുചിച്ചു.

നാറ്റ് സ്കിവര്‍-ബ്രണ്ട് അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈ അതിവേഗ കുതിപ്പാണ് ആദ്യ ഓവറുകളിൽ നടത്തിയത്. എന്നാൽ എട്ടാം ഓവറിൽ കിം ഗാര്‍ത്ത് താരത്തെ പുറത്താക്കിയതോടെ ആര്‍സിബിയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്താനായി.

21 പന്തിൽ 42 റൺസായിരുന്നു നാറ്റ് നേടിയത്. നാറ്റ് സ്കിവര്‍ നൽകിയ തുടക്കം ഹര്‍മ്മന്‍പ്രീത് – അമന്‍ജോത് കൗര്‍ കൂട്ടുകെട്ടിനെ ടി20 ശൈലിയിൽ നിന്ന് മാറി നിലയുറപ്പിച്ച് ബാറ്റ് ചെയ്യുവാനുള്ള അവസരം നൽകിയിരുന്നു. ഇരുവരും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ അവസാന 7 ഓവറിൽ 61 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.

ഈ കൂട്ടുകെട്ട് മികച്ച രീതിയിൽ തുടര്‍ന്നും ബാറ്റ് വീശിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം 18 പന്തിൽ നിന്ന് 24 റൺസായി മാറി. ഹര്‍മ്മന്‍പ്രീത് കൗര്‍ സ്കോറിംഗ് വേഗത കൂട്ടി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

എന്നാൽ ജോര്‍ജ്ജിയ വെയര്‍ഹാം എറിഞ്ഞ 18ാം ഓവറിൽ 38 പന്തിൽ നിന്ന് 50 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്തായത് മുംബൈയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി മാറി. അടുത്ത പന്തിൽ സജന സജീവനെയും വെയര്‍ഹാം പുറത്താക്കിയപ്പോള്‍ മുംബൈയുടെ നില പരുങ്ങലിലായി.

18ാം ഓവറിൽ 2 റൺസ് മാത്രം വിട്ട് നൽകി വെയര്‍ഹാം രണ്ട് വിക്കറ്റ് നേടിയതോടെ മുംബൈയുടെ ലക്ഷ്യം 2 ഓവറിൽ 22 റൺസായി മാറി.

കനിക അഹൂജയെ സിക്സര്‍ പറത്തി അമന്‍ജോത് കൗര്‍ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയപ്പോള്‍ ഓവറിലെ അവസാന പന്തിലെ സിക്സ് ആര്‍സിബിയ്ക്കേറ്റ കനത്ത തിരിച്ചടിയായി. രണ്ട് സിക്സ് ഉള്‍പ്പെടെ 16 റൺസാണ് 19ാം ഓവറിൽ നിന്ന് പിറന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 6 റൺസായി മാറി.

ജയത്തിനായി രണ്ട് പന്തിൽ 2 റൺസ് വേണ്ടപ്പോള്‍ ജി കമാലിനി ബൗണ്ടറി നേടി മുംബൈയുടെ നാല് വിക്കറ്റ് വിജയം സമ്മാനിച്ചു. 27 പന്തിൽ പുറത്താകാതെ 34 റൺസ് നേടിയ അമന്‍ജോതിന്റെ ഇന്നിംഗ്സും മുംബൈ വിജയത്തിൽ നിര്‍ണ്ണായകമായി.

പെറി കസറി, ആര്‍സിബിയ്ക്ക് 167 റൺസ്

മുംബൈ ഇന്ത്യന്‍സിനെതിരെ വനിത പ്രീമിയര്‍ ലീഗിൽ 167 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മികച്ച തുടക്കം ബെംഗളൂരൂ നേടിയെങ്കിലും പിന്നീട് വിക്കറ്റുകളുമായി മുംബൈ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും എലീസ് പെറിയുടെ മികവുറ്റ ബാറ്റിംഗ് ആര്‍സിബിയ്ക്ക് 167/7 എന്ന പൊരുതാവുന്ന സ്കോര്‍ നൽകുകയായിരുന്നു.

സ്മൃതി മന്ഥാന 13 പന്തിൽ 26 റൺസുമായി മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് നൽകിയത്. എന്നാൽ പിന്നീട് ടീം 57/4 എന്ന നിലയിലേക്ക് വീഴുന്നതാണ് കണ്ടത്. അവിടെ നിന്ന് എലീസ് പെറിയുടെ മികവുറ്റ ബാറ്റിംഗാണ് ടീമിന് തുണയായത്.

അഞ്ചാം വിക്കറ്റിൽ റിച്ച ഘോഷുമായി ചേര്‍ന്ന് 50 റൺസ് പെറി കൂട്ടിചേര്‍ത്തു. 28 റൺസായിരുന്നു റിച്ച ഘോഷിന്റെ സംഭാവന. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോളും പെറി മുംബൈ ബൗളിംഗിനെതിരെ അനായാസം റൺസ് കണ്ടെത്തുകയായിരുന്നു.

അവസാന ഓവറിൽ പുറത്താകുമ്പോള്‍ പെറി 43 പന്തിൽ നിന്ന് 81 റൺസാണ് നേടിയത്. 11 ബൗണ്ടറിയും രണ്ട് സിക്സുമാണ് താരം നേടിയത് .മുംബൈയ്ക്കായി അമന്‍ജോത് കൗര്‍ 3 വിക്കറ്റ് നേടി.

അവസാന ഓവറിൽ വിജയം കരസ്ഥമാക്കി ഡൽഹി

വനിത പ്രീമിയര്‍ ലീഗിൽ ഇന്ന് യുപി വാരിയേഴ്സിനെതിരെ 7 വിക്കറ്റ് വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത യുപി 166 റൺസ് നേടിയപ്പോള്‍ ഒരു പന്ത് അവശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹിയുടെ വിജയം.

അവസാന ഓവറിൽ ജയത്തിനായി 11 റൺസ് വേണ്ടിയിരുന്ന ഡൽഹിയ്ക്കായി അതുവരെ റൺ എ ബോള്‍ റേറ്റിൽ സ്കോര്‍ ചെയ്തിരുന്ന അന്നബെൽ നേടിയ രണ്ട് ബൗണ്ടറികളാണ് മത്സരം വരുതിയിലാക്കുവാന്‍ സഹായകരമാക്കിയത്.

മെഗ് ലാന്നിംഗ് ആണ് ഡൽഹിയുടെ വിജയ ശില്പി. താരം 49 പന്തിൽ 69 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മരിസാന്നെ കാപ് 17 പന്തിൽ 29 റൺസും അന്നാബെൽ സത്തര്‍ലാണ്ട് 35 പന്തിൽ 41 റൺസും നേടി.

ഇരുവരും 48 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ നേടിയത്. ഷഫാലി വര്‍മ്മ 16 പന്തിൽ 26 റൺസും നേടി.

കിരണിന്റെ വെടിക്കെട്ട് തുടക്കം, അവസാന ഓവറുകളിൽ തകര്‍ത്തടിച്ച് ഹെന്‍‍റി, യുപിയ്ക്ക് മികച്ച സ്കോര്‍

വനിത പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 166 റൺസ് നേടി യുപി വാരിയേഴ്സ്. കിരൺ നാവ്ഗിരേ 27 പന്തിൽ നിന്ന് നേടിയ 51 റൺസിനൊപ്പം ശ്വേത ഷെഹ്റാവത്ത്, ചിനെല്ലേ ഹെന്‍‍റി എന്നിവരുടെ മികവുറ്റ ബാറ്റിംഗും തുണയായി എത്തിയപ്പോള്‍  7 വിക്കറ്റ് നഷ്ടത്തിലാണ് യുപി ഈ സ്കോര്‍ നേടിയത്.

അവസാന ഓവറുകളിൽ ചിനെല്ലേ ഹെന്‍‍റി അടിച്ച് തകര്‍ത്തപ്പോള്‍ യുപി മികച്ച സ്കോറിലേക്ക് കുതിച്ചു. ശ്വേത 33  പന്തിൽ 37 റൺസ് നേടിയപ്പോള്‍ ഹെന്‍‍റി 15 പന്തിൽ നിന്നാണ് 33 റൺസ് നേടിയത്.

44 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്.

ഗുജറാത്ത് ജയന്റ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസ് വനിതകൾ WPL 2024 സീസണിലെ ആദ്യ വിജയം നേടി. ഇന്ന് അവർ ഗുജറാത്ത് ജയന്റ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. 121 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് നാറ്റ് സിവർ-ബ്രണ്ടിന്റെ 39 പന്തിൽ നിന്ന് 57 റൺസ് എന്ന മികച്ച പ്രകടനത്തിന്റെ ബലത്തിൽ 16.1 ഓവറിലേക്ക് ലക്ഷ്യം കണ്ടു.

അമേലിയ കെർ (19), ഹെയ്‌ലി മാത്യൂസ് (17) എന്നിവർ പിന്തുണ നൽകി. സജീവൻ സജന (10), ജി കമാലിനി (4) എന്നിവർ പുറത്താകാതെ നിന്നു.

നേരത്തെ, ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നല്ല സ്കോർ നേടാൻ പാടുപെട്ടു, 20 ഓവറിൽ അവർ 120 റൺസിന് ഓൾഔട്ടായി. ഹർലീൻ ഡിയോൾ (32), കശ്വി ഗൗതം (20) എന്നിവർ മാത്രമാണ് കുറച്ചെങ്കിലും റൺസ് നേടിയത്. ഹെയ്‌ലി മാത്യൂസ് (3/16), നാറ്റ് സിവർ-ബ്രണ്ട് (2/26) എന്നിവർ മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

സ്മൃതി മന്ദാന തകർത്താടി!! ആർ സി ബിക്ക് രണ്ടാം ജയം

ഡബ്ല്യുപി‌എൽ 2024 ലെ നാലാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതകൾ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. 47 പന്തിൽ നിന്ന് 81 റൺസ് നേടിയ സ്മൃതി മന്ദാനയുടെ മികവിൽ 142 റൺസ് എന്ന വിജയലക്ഷ്യം വെറും 16.2 ഓവറിൽ ആർ‌സി‌ബി മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് വനിതകൾ 19.3 ഓവറിൽ 141 റൺസിന് പുറത്തായി. ജെമീമ റോഡ്രിഗസും (22 പന്തിൽ 34) സാറാ ബ്രൈസും (19 പന്തിൽ 23) പ്രതിരോധം തീർത്തെങ്കിലും ആർ‌സി‌ബിയുടെ അച്ചടക്കമുള്ള ബൗളിംഗ് അവരെ വലിയ സ്കോറിൽ നിന്ന് തടഞ്ഞു.

ബൗളർമാരിൽ രേണുക സിംഗ് (3/23), ജോർജിയ വെയർഹാം (3/25) എന്നിവർ ആർ സി ബിക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ചു. കിം ഗാർത്ത് (2/19), ഏക്താ ബിഷ്ത് (2/35) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

142 റൺസ് പിന്തുടർന്ന ആർസിബിക്കായി മന്ദാനയും ഡാനിയേൽ വ്യാറ്റ്-ഹോഡ്ജും (33 പന്തിൽ 42) ഓപ്പണിംഗ് വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തു. ഓപ്പണർമാരായ ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും, റിച്ച ഘോഷും (5 പന്തിൽ 11) എല്ലിസ് പെറിയും (13 പന്തിൽ 7) വിജയലക്ഷ്യം അനായാസമായി പൂർത്തിയാക്കി.

ഈ വിജയത്തോടെ, ആർസിബി വനിതകൾ ലീഗിൽ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.

WPL: ഗുജറാത്ത് ജയന്റ്സിന് ആദ്യ വിജയം

WPL-ൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സ് യു പി വാരിയേഴ്സിന്റെ 6 വിക്കറ്റിന് തോൽപ്പിച്ചു. ഗുജറാത്തിന്റെ സീസണിലെ ആദ്യ വിജയമാണിത്. 144 എന്ന ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 18 ഓവറിലേക്ക് ജയം കണ്ടു.

32 പന്തിൽ 52 റൺസ് എടുത്ത ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ ആണ് ഗുജറാത്തിന്റെ ചെയ്സ് എളുപ്പമാക്കിയത്. ഹർലീൻ ദിയോൾ 34 റൺസുമായും ഡോട്ടിൻ 33 റൺസുമായും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത യു പി വാരിയേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143/9 എന്ന സ്കോർ നേടി.

കിരൺ നവ്ഗിരെ (8 പന്തിൽ 15), വൃന്ദ ദിനേശ് (8 പന്തിൽ 6) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ യുപി വാരിയേഴ്‌സ് തകർച്ചയോടെയാണ് തുടങ്ങിയത്. ഉമ ചെട്രി (27 പന്തിൽ 24), ദീപ്തി ശർമ്മ (27 പന്തിൽ 39) എന്നിവർ ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ ശ്രമിച്ചു, ദീപ്തി ആറ് ബൗണ്ടറികൾ നേടി ആക്രമണാത്മകമായി ബാറ്റ് ചെയ്തു. എന്നിരുന്നാലും, മധ്യനിരയിൽ തഹ്ലിയ മക്ഗ്രാത്ത് (0), ഗ്രേസ് ഹാരിസ് (4), ശ്വേത സെഹ്‌രാവത്ത് (16) എന്നിവർ വലിയ സ്കോർ നേടാതെ പുറത്തായി.

അവസാനം, അലാന കിംഗ് (14 പന്തിൽ 19), സൈമ താക്കോർ (7 പന്തിൽ 15) എന്നിവർ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച്, യുപി വാരിയേഴ്‌സിനെ 140 റൺസ് കടത്തി.

ഗുജറാത്തിനു വേണ്ടി പ്രിയ മിശ്ര 3/25 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഡീൻഡ്ര ഡോട്ടിൻ (2/34), ആഷ്‌ലി ഗാർഡ്‌നർ (2/39) എന്നിവരും നിർണായക സംഭാവനകൾ നൽകി.

ഗുജറാത്ത് ജയന്റ്സിനെതിരെ യുപി വാരിയേഴ്‌സ് 143/9 എന്ന സ്കോർ നേടി

ഇന്ന് നടന്ന WPL മത്സരത്തിൽ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച ഗുജറാത്ത് ജയന്റ്‌സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143/9 എന്ന സ്കോർ നേടി.

കിരൺ നവ്ഗിരെ (8 പന്തിൽ 15), വൃന്ദ ദിനേശ് (8 പന്തിൽ 6) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ യുപി വാരിയേഴ്‌സ് തകർച്ചയോടെയാണ് തുടങ്ങിയത്. ഉമ ചെട്രി (27 പന്തിൽ 24), ദീപ്തി ശർമ്മ (27 പന്തിൽ 39) എന്നിവർ ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ ശ്രമിച്ചു, ദീപ്തി ആറ് ബൗണ്ടറികൾ നേടി ആക്രമണാത്മകമായി ബാറ്റ് ചെയ്തു. എന്നിരുന്നാലും, മധ്യനിരയിൽ തഹ്ലിയ മക്ഗ്രാത്ത് (0), ഗ്രേസ് ഹാരിസ് (4), ശ്വേത സെഹ്‌രാവത്ത് (16) എന്നിവർ വലിയ സ്കോർ നേടാതെ പുറത്തായി.

അവസാനം, അലാന കിംഗ് (14 പന്തിൽ 19), സൈമ താക്കോർ (7 പന്തിൽ 15) എന്നിവർ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച്, യുപി വാരിയേഴ്‌സിനെ 140 റൺസ് കടത്തി.

ഗുജറാത്തിനു വേണ്ടി പ്രിയ മിശ്ര 3/25 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഡീൻഡ്ര ഡോട്ടിൻ (2/34), ആഷ്‌ലി ഗാർഡ്‌നർ (2/39) എന്നിവരും നിർണായക സംഭാവനകൾ നൽകി.

അവസാന പന്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

WPL-ൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് തോൽപ്പിച്ചു. മുംബൈ ഉയർത്തിയ 165 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത ഡൽഹി അവസാന പന്തിലാണ് ജയിച്ചത്. അവസാന പന്തിൽ 2 റൺസ് ആയിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അരുന്ധതി അവസാന പന്തിൽ 2 റൺസ് അടിച്ച് വിജയം ഉറപ്പിക്കുജ ആയിരുന്നു.

18 പന്തിൽ 43 റൺസടിച്ച ഷെഫാലി വർമയും 35 റൺസ് എടുത്ത നികി പ്രസാദും 10 പന്തിൽ 21 റൺസ് അടിച്ച സാറ ബ്രൈസും ആണ് ഡൽഹിയെ ലക്ഷ്യത്തിൽ എത്തിക്കാൻ സഹായിച്ചത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് വനിതകൾ 19.1 ഓവറിൽ 164 റൺസിന് പുറത്തായിരുന്നു. 59 പന്തിൽ നിന്ന് 80 റൺസുമായി നാറ്റ് സിവർ-ബ്രണ്ട് ആണ് മുംബൈയുടെ ഇന്നിംഗ്സിനെ നയിച്ചു, 22 പന്തിൽ നിന്ന് 42 റൺസുമായി ഹർമൻപ്രീത് കൗർ ശക്തമായ പിന്തുണ നൽകി.

ഡൽഹിക്ക് വേണ്ടി ശിഖ പാണ്ഡെ (2/14), അന്നബെൽ സതർലാൻഡ് (3/34) എന്നിവരാണ് മികച്ച ബൗളിംഗ് നടത്തിയത്.

ഡൽഹി ക്യാപിറ്റൽസിന് എതിരെ മുംബൈ ഇന്ത്യൻസ് 164 റൺസിന് പുറത്തായി

ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരായ WPL മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വനിതകൾ 19.1 ഓവറിൽ 164 റൺസിന് പുറത്തായി. 59 പന്തിൽ നിന്ന് 80 റൺസുമായി നാറ്റ് സിവർ-ബ്രണ്ട് ആണ് മുംബൈയുടെ ഇന്നിംഗ്സിനെ നയിച്ചു, 22 പന്തിൽ നിന്ന് 42 റൺസുമായി ഹർമൻപ്രീത് കൗർ ശക്തമായ പിന്തുണ നൽകി.

ഡൽഹിക്ക് വേണ്ടി ശിഖ പാണ്ഡെ (2/14), അന്നബെൽ സതർലാൻഡ് (3/34) എന്നിവരാണ് മികച്ച ബൗളിംഗ് നടത്തിയത്.

Exit mobile version