അവസാന ലീഗ് പോരാട്ടത്തിൽ RCB മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു

ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 11 റൺസിൻ്റെ ജയം നേടി. ഇതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കളിക്കേണ്ടി വരും എന്ന് ഉറപ്പായി.

ആദ്യം ബാറ്റ് ചെയ്ത ആർസിബി വനിതകൾ സ്മൃതി മന്ദാനയുടെ 37 പന്തിൽ 53 റൺസിൻ്റെയും എല്ലിസ് പെറിയുടെ പുറത്താകാതെ നേടിയ 49 റൺസിൻ്റെയും ബലത്തിൽ 199/3 എന്ന ശക്തമായ സ്കോർ പടുത്തുയർത്തി.

മറുപടിയായി, MI ഒരു പോരാട്ടം നടത്തി, നാറ്റ് സ്കൈവർ-ബ്രണ്ട് 35 പന്തിൽ 69 റൺസെടുത്തു. എന്നിരുന്നാലും, വിക്കറ്റുകൾ വീണത് അവരുടെ ചെയ്സ് മന്ദഗതിയിലാക്കിം അവസാനം സജന സജീവം പൊരുതി നോക്കി എങ്കിലും ലക്ഷ്യം ദൂരെ ആയിരുന്നു. അവരുടെ ഇന്നിംഗ്സ് 20 ഓവറിൽ 188/9 എന്ന നിലയിൽ അവസാനിച്ചു. സ്‌നേഹ് റാണ (3/26), പെറി (2/53) എന്നിവർ ആർസിബിക്കായി നന്നായി ബൗൾ ചെയ്തു.

യുപി വാരിയേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ 33 റൺസിന് തോൽപ്പിച്ചു, ഗ്രേസ് ഹാരിസിന് ഹാട്രിക്

2024 വനിതാ പ്രീമിയർ ലീഗിലെ എട്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകളെ 33 റൺസിന് പരാജയപ്പെടുത്തി യുപി വാരിയേഴ്‌സ് വനിതകൾ. ആദ്യം ബാറ്റ് ചെയ്ത യുപിഡബ്ല്യു 20 ഓവറിൽ 177/9 എന്ന മികച്ച സ്കോർ നേടിയിരുന്നു. ചിനെല്ലെ ഹെൻറിയുടെ തകർപ്പൻ പ്രകടനം ആണ് അവർക്ക് കരുത്തായത്.

269.57 എന്ന അതിശയകരമായ സ്ട്രൈക്ക് റേറ്റിൽ വെറും 23 പന്തിൽ നിന്ന് രണ്ട് ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെടെ 62 റൺസ് നേടിയ ഹെൻറി ആണ് കളിയെ മാറ്റിമറിച്ചത്‌. തഹ്ലിയ മക്ഗ്രാത്ത് (23 ൽ 24), സോഫി എക്ലെസ്റ്റോൺ (8 ൽ 12) എന്നിവരുടെ സംഭാവനകളും യു പിക്ക് കരുത്തായി. മാരിസാൻ കാപ്പ് (2/18), ജെസ് ജോനാസെൻ (4/31) എന്നിവരാണ് ഡൽഹി ക്യാപിറ്റൽസിനായി ബൗൾ കൊണ്ട് തിളങ്ങിയത്.

178 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് മോശം തുടക്കമാണ് ലഭിച്ചത്. മെഗ് ലാനിംഗ് (5), ഷഫാലി വർമ്മ (24) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. ജെമീമ റോഡ്രിഗസ് (35 പന്തിൽ 56) അർദ്ധസെഞ്ച്വറി നേടിയെങ്കിലും, ബാറ്റിംഗ് നിരയിലെ മറ്റ് അംഗങ്ങൾ സമ്മർദ്ദത്തിൽ തകർന്നു. തുടർച്ചയായ പന്തുകളിൽ അരുന്ധതി റെഡ്ഡി, നിക്കി പ്രസാദ്, മിന്നു മണി എന്നിവരെ പുറത്താക്കി ഗ്രേസ് ഹാരിസ് അവസാനം ഹാട്രിക് നേടി. 2.3 ഓവറിൽ 15 റൺസ് വഴങ്ങി ആകെ 4 വിക്കറ്റ് ഗ്രേസ് ഹാരിസ് വീഴ്ത്തി.

ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ 144 റൺസിന് ഓൾഔട്ടായി.

ഗുജറാത്ത് ജയന്റ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസ് വനിതകൾ WPL 2024 സീസണിലെ ആദ്യ വിജയം നേടി. ഇന്ന് അവർ ഗുജറാത്ത് ജയന്റ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. 121 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് നാറ്റ് സിവർ-ബ്രണ്ടിന്റെ 39 പന്തിൽ നിന്ന് 57 റൺസ് എന്ന മികച്ച പ്രകടനത്തിന്റെ ബലത്തിൽ 16.1 ഓവറിലേക്ക് ലക്ഷ്യം കണ്ടു.

അമേലിയ കെർ (19), ഹെയ്‌ലി മാത്യൂസ് (17) എന്നിവർ പിന്തുണ നൽകി. സജീവൻ സജന (10), ജി കമാലിനി (4) എന്നിവർ പുറത്താകാതെ നിന്നു.

നേരത്തെ, ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നല്ല സ്കോർ നേടാൻ പാടുപെട്ടു, 20 ഓവറിൽ അവർ 120 റൺസിന് ഓൾഔട്ടായി. ഹർലീൻ ഡിയോൾ (32), കശ്വി ഗൗതം (20) എന്നിവർ മാത്രമാണ് കുറച്ചെങ്കിലും റൺസ് നേടിയത്. ഹെയ്‌ലി മാത്യൂസ് (3/16), നാറ്റ് സിവർ-ബ്രണ്ട് (2/26) എന്നിവർ മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

സ്മൃതി മന്ദാന തകർത്താടി!! ആർ സി ബിക്ക് രണ്ടാം ജയം

ഡബ്ല്യുപി‌എൽ 2024 ലെ നാലാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിതകൾ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. 47 പന്തിൽ നിന്ന് 81 റൺസ് നേടിയ സ്മൃതി മന്ദാനയുടെ മികവിൽ 142 റൺസ് എന്ന വിജയലക്ഷ്യം വെറും 16.2 ഓവറിൽ ആർ‌സി‌ബി മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് വനിതകൾ 19.3 ഓവറിൽ 141 റൺസിന് പുറത്തായി. ജെമീമ റോഡ്രിഗസും (22 പന്തിൽ 34) സാറാ ബ്രൈസും (19 പന്തിൽ 23) പ്രതിരോധം തീർത്തെങ്കിലും ആർ‌സി‌ബിയുടെ അച്ചടക്കമുള്ള ബൗളിംഗ് അവരെ വലിയ സ്കോറിൽ നിന്ന് തടഞ്ഞു.

ബൗളർമാരിൽ രേണുക സിംഗ് (3/23), ജോർജിയ വെയർഹാം (3/25) എന്നിവർ ആർ സി ബിക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ചു. കിം ഗാർത്ത് (2/19), ഏക്താ ബിഷ്ത് (2/35) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

142 റൺസ് പിന്തുടർന്ന ആർസിബിക്കായി മന്ദാനയും ഡാനിയേൽ വ്യാറ്റ്-ഹോഡ്ജും (33 പന്തിൽ 42) ഓപ്പണിംഗ് വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തു. ഓപ്പണർമാരായ ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും, റിച്ച ഘോഷും (5 പന്തിൽ 11) എല്ലിസ് പെറിയും (13 പന്തിൽ 7) വിജയലക്ഷ്യം അനായാസമായി പൂർത്തിയാക്കി.

ഈ വിജയത്തോടെ, ആർസിബി വനിതകൾ ലീഗിൽ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.

WPL: ഗുജറാത്ത് ജയന്റ്സിന് ആദ്യ വിജയം

WPL-ൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സ് യു പി വാരിയേഴ്സിന്റെ 6 വിക്കറ്റിന് തോൽപ്പിച്ചു. ഗുജറാത്തിന്റെ സീസണിലെ ആദ്യ വിജയമാണിത്. 144 എന്ന ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 18 ഓവറിലേക്ക് ജയം കണ്ടു.

32 പന്തിൽ 52 റൺസ് എടുത്ത ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ ആണ് ഗുജറാത്തിന്റെ ചെയ്സ് എളുപ്പമാക്കിയത്. ഹർലീൻ ദിയോൾ 34 റൺസുമായും ഡോട്ടിൻ 33 റൺസുമായും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത യു പി വാരിയേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143/9 എന്ന സ്കോർ നേടി.

കിരൺ നവ്ഗിരെ (8 പന്തിൽ 15), വൃന്ദ ദിനേശ് (8 പന്തിൽ 6) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ യുപി വാരിയേഴ്‌സ് തകർച്ചയോടെയാണ് തുടങ്ങിയത്. ഉമ ചെട്രി (27 പന്തിൽ 24), ദീപ്തി ശർമ്മ (27 പന്തിൽ 39) എന്നിവർ ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ ശ്രമിച്ചു, ദീപ്തി ആറ് ബൗണ്ടറികൾ നേടി ആക്രമണാത്മകമായി ബാറ്റ് ചെയ്തു. എന്നിരുന്നാലും, മധ്യനിരയിൽ തഹ്ലിയ മക്ഗ്രാത്ത് (0), ഗ്രേസ് ഹാരിസ് (4), ശ്വേത സെഹ്‌രാവത്ത് (16) എന്നിവർ വലിയ സ്കോർ നേടാതെ പുറത്തായി.

അവസാനം, അലാന കിംഗ് (14 പന്തിൽ 19), സൈമ താക്കോർ (7 പന്തിൽ 15) എന്നിവർ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച്, യുപി വാരിയേഴ്‌സിനെ 140 റൺസ് കടത്തി.

ഗുജറാത്തിനു വേണ്ടി പ്രിയ മിശ്ര 3/25 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഡീൻഡ്ര ഡോട്ടിൻ (2/34), ആഷ്‌ലി ഗാർഡ്‌നർ (2/39) എന്നിവരും നിർണായക സംഭാവനകൾ നൽകി.

അവസാന പന്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

WPL-ൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് തോൽപ്പിച്ചു. മുംബൈ ഉയർത്തിയ 165 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത ഡൽഹി അവസാന പന്തിലാണ് ജയിച്ചത്. അവസാന പന്തിൽ 2 റൺസ് ആയിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അരുന്ധതി അവസാന പന്തിൽ 2 റൺസ് അടിച്ച് വിജയം ഉറപ്പിക്കുജ ആയിരുന്നു.

18 പന്തിൽ 43 റൺസടിച്ച ഷെഫാലി വർമയും 35 റൺസ് എടുത്ത നികി പ്രസാദും 10 പന്തിൽ 21 റൺസ് അടിച്ച സാറ ബ്രൈസും ആണ് ഡൽഹിയെ ലക്ഷ്യത്തിൽ എത്തിക്കാൻ സഹായിച്ചത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് വനിതകൾ 19.1 ഓവറിൽ 164 റൺസിന് പുറത്തായിരുന്നു. 59 പന്തിൽ നിന്ന് 80 റൺസുമായി നാറ്റ് സിവർ-ബ്രണ്ട് ആണ് മുംബൈയുടെ ഇന്നിംഗ്സിനെ നയിച്ചു, 22 പന്തിൽ നിന്ന് 42 റൺസുമായി ഹർമൻപ്രീത് കൗർ ശക്തമായ പിന്തുണ നൽകി.

ഡൽഹിക്ക് വേണ്ടി ശിഖ പാണ്ഡെ (2/14), അന്നബെൽ സതർലാൻഡ് (3/34) എന്നിവരാണ് മികച്ച ബൗളിംഗ് നടത്തിയത്.

ഡൽഹി ക്യാപിറ്റൽസിന് എതിരെ മുംബൈ ഇന്ത്യൻസ് 164 റൺസിന് പുറത്തായി

ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരായ WPL മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വനിതകൾ 19.1 ഓവറിൽ 164 റൺസിന് പുറത്തായി. 59 പന്തിൽ നിന്ന് 80 റൺസുമായി നാറ്റ് സിവർ-ബ്രണ്ട് ആണ് മുംബൈയുടെ ഇന്നിംഗ്സിനെ നയിച്ചു, 22 പന്തിൽ നിന്ന് 42 റൺസുമായി ഹർമൻപ്രീത് കൗർ ശക്തമായ പിന്തുണ നൽകി.

ഡൽഹിക്ക് വേണ്ടി ശിഖ പാണ്ഡെ (2/14), അന്നബെൽ സതർലാൻഡ് (3/34) എന്നിവരാണ് മികച്ച ബൗളിംഗ് നടത്തിയത്.

WPL ഉദ്ഘാടന മത്സരത്തിൽ ആർ സി ബിക്ക് തകർപ്പൻ ജയം

WPL ഉദ്ഘാടന മത്സരത്തിൽ ആർ സി ബിക്ക് ആവേശകരമായ വിജയം. ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 202 എന്ന വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബി 18.3 ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് എത്തി.

തുടക്കത്തിൽ തന്നെ 9 റൺസ് എടുത്ത സ്മൃതിയെയും 4 റൺസ് എടുത്ത ഹോഡ്ജിനെയും ആർ സി ബിക്ക് നഷ്ടമായി. എന്നാൽ എലിസ് പെറിയും രാഘബി ബിഷ്ടും ആർ സി ബിയെ മുന്നോട്ട് നയിച്ചു. പെറി 34 പന്തിൽ നിന്ന് 57 റൺസ് എടുത്തു. രാഘവി 27 പന്തിൽ 25 റൺസും നേടി.

പിറകെ വന്ന റിച്ച ഘോഷ് 27 പന്തിൽ 64 റൺസും കനിക അഹുജ 14 പന്തിൽ 30 റൺസും എടുത്ത് ആർ സി ബിയെ ജയത്തിൽ എത്തിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 201/5 എന്ന മികച്ച സ്കോർ ആണ് നേടിയത്. ക്യാപ്റ്റൻ ആഷ്‌ലീ ഗാർഡ്‌നർ 37 പന്തിൽ നിന്ന് 79* റൺസ് നേടി. മൂന്ന് ഫോറുകളും എട്ട് സിക്‌സറുകളും ഉൾപ്പെടെ 213.51 എന്ന അത്ഭുതകരമായ സ്ട്രൈക്ക് റേറ്റിൽ ക്യാപ്റ്റൻ ബാറ്റു ചെയ്തു.

ബെത്ത് മൂണി 42 പന്തിൽ നിന്ന് 56 റൺസ് നേടി മികച്ച തുടക്കം നൽകി, ഡിയന്ദ്ര ഡോട്ടിന്റെ 13 പന്തിൽ നിന്ന് 25 റൺസ് നേടി.

ആർ‌സി‌ബി വനിതകൾക്കായി, രേണുക സിംഗ് മികച്ച ബൗളറായി., നാല് ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

WPL 2025 സീസണ് ഇന്ന് തുടക്കം! RCB ഗുജറാത്ത് ജയന്റ്‌സിനെതിരെ

വനിതാ പ്രീമിയർ ലീഗ് (WPL) 2025 സീസൺ ഇന്ന്, ഫെബ്രുവരി 14 ന് വഡോദരയിലെ കൊടാമ്പി സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് മാർച്ച് 15 വരെ നീണ്ടുനിൽക്കും. വഡോദര, ബെംഗളൂരു, ലഖ്‌നൗ, മുംബൈ എന്നീ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക‌.

സ്മൃതി മന്ദാന നയിക്കുന്ന RCB കിരീടം നിലനിർത്താൻ ആണ് ലക്ഷ്യമിടുന്നത്‌. അതേസമയം UP വാരിയേഴ്‌സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവരും ഇത്തവണ ടീം ശക്തമാക്കിയിട്ടുണ്ട്‌. U19 T20 ലോകകപ്പ് ജേതാക്കളായ അഞ്ച് ഇന്ത്യൻ കളിക്കാരുടെ WPL അരങ്ങേറ്റവും ഈ സീസണിൽ അടയാളപ്പെടുത്തും.

എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ആരംഭിക്കും.

WPL 2025: പരുണിക സിസോഡിയ മുംബൈ ഇന്ത്യൻസിൽ ചേർന്നു

2025 WPL-ന് മുമ്പ് പരിക്കേറ്റ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ പൂജ വസ്ത്രാകറിന് പകരം മുംബൈ ഇന്ത്യൻസ്, U19 വനിതാ T20 ലോകകപ്പ് താരം പരുണിക സിസോഡിയയെ സൈൻ ചെയ്തു. ഇന്ത്യയുടെ U19 ലോകകപ്പ് വിജയത്തിൽ 19 കാരിയായ ഇടംകൈയ്യൻ സ്പിന്നർ നിർണായക പങ്ക് വഹിച്ചിരുന്നു. 2.71 എന്ന ഇക്കോണമി റേറ്റിൽ 10 വിക്കറ്റുകൾ അവൾ ലോകകപ്പിൽ നേടി.

WPL ലേലത്തിൽ വിറ്റുപോകാതെ പോയ താരത്തെ, ₹10 ലക്ഷത്തിന് ആണ് മുംബൈ ഇന്ത്യൻസ് ഇപ്പോൾ സ്വന്തമാക്കിയത്‌

Exit mobile version