വനിത ഐപിഎൽ ടീമുകളായി!!! ആരെല്ലാമെന്ന് അറിയാം

ബിസിസിഐയുടെ വനിത ഐപിഎലിന്റെ ഫ്രാഞ്ചൈസികളുടെ ലേലം പൂര്‍ത്തിയായി. 4669.99 കോടി രൂപയാണ് അഞ്ച് ഫ്രാഞ്ചൈസികള്‍ക്കുമായി ബിസിസിഐയ്ക്ക് ലഭിച്ചിരിക്കുന്നത്.

അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ലക്നൗ, ഡൽഹി എന്നിവരാണ് ഫ്രാഞ്ചൈസികളുടെ ആസ്ഥാനം. 1289 കോടി രൂപയ്ക്ക് അദാനി സ്പോര്‍ട്സ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

912.99 കോടി രൂപയ്ക്ക് ഇന്‍ഡ്യവിന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റിഡ് മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയപ്പോള്‍ 901 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ബെംഗളൂരുവിനെ സ്വന്തമാക്കി.

810 കോടി രൂപയ്ക്ക് ജെഎസ്ഡബ്ല്യു ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി ഫ്രാഞ്ചൈസിയെയും കാപ്രി ഗ്ലോബൽ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ലക്നൗവ് ഫ്രാഞ്ചൈസിയെ 757 കോടി രൂപയ്ക്കും സ്വന്തമാക്കി.

വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ്, ഫ്രാഞ്ചൈസികൾ വിറ്റു പോയത് 4669 കോടിക്ക്!!

2008-ൽ പുരുഷ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) വന്നപ്പോൾ വന്നതിനേക്കാൾ വലിയ തുകയ്ക്ക് ആണ് വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകൾക്ക് ആയുള്ള ആദ്യ ബിഡ് പൂർത്തിയാക്കിയത് എന്ന് ബി സി സി ഐ അറിയിച്ചു. അഞ്ച് ടീമുകൾക്ക് ആയി മൊത്തം ബിഡ് മൂല്യം 4,669 കോടി രൂപ ആണെന്നും ബി സി സി ഐ ഇന്ന് വ്യക്തമാക്കി. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡൽഹി, ലഖ്‌നൗ എന്നീ ഫ്രാഞ്ചൈസികൾ ആണ് ഉദ്ഘാടന വനിതാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങൾ.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് 1289 കോടി രൂപയായിരുന്നു ഏറ്റവും ഉയർന്ന ലേലം ലഭിച്ചത്. ഇന്ത്യവിൻ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 912.99 കോടി രൂപയ്ക്കാണ് മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ബംഗളൂരുവിലെ പുരുഷ ടീമിന്റെ ഉടമസ്ഥരായ റോയൽ ചലഞ്ചേഴ്‌സ് ഗ്രൂപ്പ് ടി20 ലീഗിന്റെ വനിതാ പതിപ്പിൽ 901 കോടി രൂപ ചെലവഴിച്ച് നഗരത്തിനായുള്ള ബിഡ് നേടി. പുരുഷ ടൂർണമെന്റിലെ ക്യാപിറ്റൽസ് ടീമിന്റെ ഉടമകളായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഡൽഹി ഫ്രാഞ്ചൈസിക്കായി 810 കോടി രൂപയ്ക്ക് ബിഡ് ചെയ്തു, ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ 757 കോടി രൂപ ചെലവഴിച്ച് കാപ്രി ഗ്ലോബലും ലീഗിന്റെ ഭാഗമായി. .

ഐപിഎൽ വനിത ഫ്രാഞ്ചൈസികള്‍ക്കായി 30ലധികം കമ്പനികള്‍ രംഗത്ത്

ഐപിഎൽ വനിത ഫ്രാഞ്ചൈസികള്‍ക്കായഉള്ള ടെണ്ടര്‍ രേഖകള്‍ സ്വന്തമാക്കിയത് 30ലധികം കമ്പനികളെന്ന് സൂചന. ശ്രീറാം ഗ്രൂപ്പ്, നീല്‍ഗിരി ഗ്രൂപ്പ് എന്നിവര്‍ക്ക് പുറമെ ഹൽദിറാമും ടെണ്ടര്‍ രേഖ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

രേഖകള്‍ സ്വന്തമാക്കിയവരെല്ലാം ലേലത്തിൽ പങ്കെടുക്കണെന്നില്ലെന്നത് പരിഗണിക്കുമ്പോളും വലിയ താല്പര്യമാണ് വനിത ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കുവാനായി കമ്പനികളിൽ കാണുന്നത്.

വനിത ഐപിഎൽ മീഡിയ അവകാശങ്ങള്‍ Viacom 18ന്

വനിത ഐപിഎലിന്റെ മീഡിയ അവകാശങ്ങള്‍ സ്വന്തമാക്കി Viacom 18. 2023-27 കാലയളവിലേക്കുള്ള മീഡിയ അവകാശങ്ങള്‍ 951 കോടി രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 7.09 കോടി രൂപയാണ് ഇത് വരിക.

ഇതേ കാലത്തേക്കുള്ള പുരുഷ ഐപിഎലും ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക ടി20 ലീഗിന്റെയും സംപ്രേക്ഷണാവകാശം Viacom 18 ന് ആണ്. മാര്‍ച്ച് 2023ലാണ് വനിത ഐപിഎലിന്റെ ഉദ്ഘാടന സീസൺ ആരംഭിയ്ക്കുക. അഞ്ച് ടീമുകളാണ് ലീഗിൽ കളിക്കുന്നത്.

ജനുവരി 25ന് വനിത ഐപിഎൽ ഫ്രാഞ്ചൈസികളുടെ ലേലം നടക്കും. താരങ്ങള്‍ക്ക് പങ്കാളിത്തത്തിനായി രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയ്യതി ജനുവരി 26ന് ആണ്. ലേലം ഫെബ്രുവരിയിൽ നടക്കും.

വനിത ഐപിഎൽ ഫ്രാഞ്ചൈസിയ്ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളും

വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്‍ട് വൈപ്പേഴ്സിന്റെ ഉടമകള്‍ കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.

ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്‍പ്പെടുന്നുവെന്നാണ് ഡെസേര്‍ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര്‍ വ്യക്തമാക്കിയത്.

എന്നാൽ ഇതിനുള്ള ടെണ്ടര്‍ വാങ്ങിയോ എന്നത് വ്യക്തമാക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള്‍ തനിക്കിപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

വനിത ഐപിഎൽ ടീമുകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം വരുമാനത്തിന്റെ 80 ശതമാനം

വനിത ഐപിഎൽ ടീമുകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം വരുമാനത്തിന്റെ 80 ശതമാനം നൽകുവാന്‍ തയ്യാറായി ബിസിസിഐ. ഫ്രാഞ്ചൈസികളെ ക്ഷണിച്ച് കൊണ്ടുള്ള ടെണ്ടറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 2028 മുതൽ ഇത് 60 ശതമാനമായി മാറും. 2033 മുതൽ 50 ശതമാനം ബിസിസിഐയ്ക്കും 50 ശതമാനം ഫ്രാഞ്ചൈസികള്‍ക്കും ലഭിയ്ക്കും.

മാര്‍ച്ചിൽ അഞ്ച് ടീമുകളുമായാണ് ബിസിസിഐ വനിത ഐപിഎൽ ആരംഭിയ്ക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ടീമുകളുടെ എണ്ണം ആറായി ഉയര്‍ത്തും. ആയിരം കോടി ആസ്തിയുള്ള തല്പരകക്ഷികള്‍ക്ക് ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്കായി അപേക്ഷിക്കാം.

വനിത ഐപിഎൽ രജിസ്ട്രേഷനുള്ള അവസാന തീയ്യതി ജനുവരി 26ന്

വനിത ഐപിഎലിനുള്ള താരങ്ങളുടെ രജിസ്ട്രേഷനുള്ള അന്തിമ തീയ്യതി പ്രഖ്യാപിച്ച് ബിസിസിഐ. ഫെബ്രുവരിയിൽ നടക്കുന്ന താര ലേലത്തിലൂടയാവും ടീമുകള്‍ തിരഞ്ഞെടുക്കുക. ഇതിനായുള്ള താരങ്ങളുടെ രജിസ്ട്രേഷന്‍ ജനുവരി 26ന് 5 മണിയ്ക്കുള്ളിൽ ചെയ്യേണ്ടതുണ്ട്.

50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാവും അന്താരാഷ്ട്ര താരങ്ങളുടെ ലേലത്തിന്റെ ആരംഭ തുകയെന്നാണ് അറിയുന്നത്. അൺക്യാപ്ഡ് താരങ്ങളെ 20 ലക്ഷവും 10 ലക്ഷവും ആയി ക്രമീകരിച്ചിരിക്കുകയാണ്.

Exit mobile version